Follow Us On

10

October

2025

Friday

  • ആവേശം വിതറുന്ന ചുരുളികള്‍

    ആവേശം വിതറുന്ന ചുരുളികള്‍0

    സിനിമയെ ജാഗ്രതയോടെ സമീപിക്കണമെന്ന് ഓര്‍മ്മിപ്പിക്കുകയാണ് മുന്‍ ഡിജിപി ഡോ. സിബി മാത്യൂസ്. ‘സിനിമ’ എന്നത് സാധാരണ ജനങ്ങളുടെ വിനോദത്തിനുള്ള ഏറ്റവും പ്രധാനപ്പെട്ട മാധ്യമമാണ്. സിനിമയിലൂടെ നല്‍കപ്പെടുന്ന സന്ദേശങ്ങള്‍ സമൂഹത്തിന്റെ ചിന്താഗതികളെ വളരെ ആഴത്തില്‍ സ്വാധീനിക്കുന്നുണ്ട്. 1997-ല്‍ പ്രദര്‍ശനത്തിനെത്തിയ ‘ടൈറ്റാനിക്’, 2000-ല്‍ റിലീസ് ചെയ്യപ്പെട്ട ‘ഗ്ലാഡിയേറ്റര്‍’, 2004-ലെത്തിയ ‘പാഷന്‍ ഓഫ് ദ ക്രൈസ്റ്റ്’ മുതലായ സിനിമകള്‍ ലോകമെങ്ങുമുള്ള അനേക ദശലക്ഷം ജനങ്ങള്‍ വീക്ഷിച്ചു. തിയേറ്ററില്‍പോയി സിനിമ കാണുന്നവരെ കൂടാതെ, ടെലിവിഷന്‍, ഇന്റര്‍നെറ്റ് മുതലായവയിലൂടെ അനേകായിരം ജനങ്ങള്‍ സിനിമകള്‍ കാണുന്നു.

  • സമുദായ ശാക്തീകരണം സമൂഹത്തിന്റെ പുരോഗതിക്ക് കാരണമാകണം

    സമുദായ ശാക്തീകരണം സമൂഹത്തിന്റെ പുരോഗതിക്ക് കാരണമാകണം0

    തൃശൂര്‍: സമുദായ ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ പൊതുസമൂഹത്തിന്റെ കൂടി ഉന്നമനം ലക്ഷ്യം വെക്കുന്നതാ കണമെന്ന് തൃശൂര്‍ അതിരൂപത സഹായ മെത്രാന്‍ മാര്‍ ടോണി നീലങ്കാവില്‍. സഭയും സമുദായവും നേരിടുന്ന അവഗണനകളും വിവിധ പ്രശ്‌നങ്ങളും വിശ്വാസ സമൂഹത്തിന്റെ സജീവ ശ്രദ്ധയിലേക്ക് കൊണ്ടുവരാന്‍ തൃശൂര്‍ അതിരൂപതയിലെ എല്ലാ ഇടവകകളിലും സംഘടിപ്പിക്കുന്ന സമുദായ ജാഗ്രത സദസുകളുടെ അതിരൂപ താതല ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. ചുവന്നമണ്ണ് സെന്റ് ജോസഫ് ഇടവകയില്‍ നടന്ന ചടങ്ങില്‍ വികാരി ഫാ. അനു ചാലില്‍ അധ്യക്ഷത വഹിച്ചു. വികാരി ജനറാള്‍

  • മാര്‍ അപ്രേം മെത്രാപ്പോലീത്തയുടെ നിര്യാണത്തില്‍ കെസിബിസി അനുശോചിച്ചു

    മാര്‍ അപ്രേം മെത്രാപ്പോലീത്തയുടെ നിര്യാണത്തില്‍ കെസിബിസി അനുശോചിച്ചു0

    കൊച്ചി: കല്‍ദായ സുറിയാനി സഭയുടെ ഇന്ത്യയിലെ വലിയ മെത്രാപ്പോലീത്തയായിരുന്ന മാര്‍ അപ്രേം മെത്രാപ്പോലീത്തയുടെ നിര്യാണത്തില്‍ കെസിബിസി അനുശോചനവും പ്രാര്‍ത്ഥനയും അറിയിച്ചു. തൃശൂരില്‍ മാത്രമല്ല, കേരള ക്രൈസ്തവ സഭയില്‍തന്നെ നിറഞ്ഞുനിന്ന ആത്മീയ വ്യക്തിത്വമായിരുന്നു അപ്രേം മെത്രാപ്പോലീത്ത. അദ്ദേഹത്തിന്റെ സുദീര്‍ഘമായ മെത്രാന്‍ ശുശ്രൂഷ കല്‍ദായ സുറിയാനി സഭയ്ക്കു മാത്രമല്ല കേരളത്തിലെ ക്രൈസ്തവ സഭകള്‍ക്കെല്ലാം ആത്മീയ ഉണര്‍വും ചൈതന്യവു മേകുന്നതായിരുന്നു എന്ന് അനുശോചന സന്ദേശത്തില്‍ ചൂണ്ടിക്കാട്ടി. നിരവധി ആത്മീയ ഗ്രന്ഥങ്ങളിലൂടെ സഭയ്ക്ക് വിശ്വാസവെളിച്ചം പകര്‍ന്ന വ്യക്തിയാണ് അപ്രേം മെത്രാപ്പോലീത്ത. പിന്‍ഗാമിയായ മാര്‍

  • മാര്‍ അപ്രേം മെത്രാപ്പോലീത്ത വിശ്വമാനവികതയുടെ വിശാലഹൃദയന്‍: മാര്‍ പോളി കണ്ണൂക്കാടന്‍

    മാര്‍ അപ്രേം മെത്രാപ്പോലീത്ത വിശ്വമാനവികതയുടെ വിശാലഹൃദയന്‍: മാര്‍ പോളി കണ്ണൂക്കാടന്‍0

    ഇരിങ്ങാലക്കുട: സമസ്ത ജനവിഭാഗങ്ങളെയും ഉള്‍ക്കൊള്ളുന്ന വിശ്വമാനവികതയുടെയും വിശാലഹൃദയത്തിന്റെയും ഉടമയായിരുന്നു പൗരസ്ത്യ കല്‍ദായ സുറിയാനി സഭയുടെ ആര്‍ച്ചുബിഷപ് മാര്‍ അപ്രേമെന്ന് ഇരിങ്ങാലക്കുട രൂപത ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ അനുസ്മരിച്ചു. അഞ്ചര പതിറ്റാണ്ടിലേറെ അദ്ദേഹം ഭാരതത്തിലെ പൗരസ്ത്യ കല്‍ദായ സുറിയാനി സഭയെ സമര്‍ഥമായി നയിച്ചു. അടിയുറച്ച ആത്മീയാചാര്യന്‍, സുറിയാനി ഭാഷാപണ്ഡിതന്‍, സഭാചരിത്ര ഗവേഷകന്‍, ഗ്രന്ഥകര്‍ത്താവ് തുടങ്ങിയ നിലകളില്‍ അദ്ദേഹം സഭയിലും പൊതുസമൂഹത്തിലും വ്യക്തിമുദ്ര പതിച്ചു. ആത്മീയ ഉള്‍ക്കാഴ്ചയും ലളിതജീവിതവും വഴി സര്‍വര്‍ക്കും സമാരാധ്യനായ പിതാവായി സുദീര്‍ഘകാലം അദ്ദേഹം നിറഞ്ഞുനിന്നു.

  • മാര്‍ അപ്രേം മെത്രാപ്പോലീത്തയുടെ വേര്‍പാട് തീരാനഷ്ടം: മാര്‍ തട്ടില്‍

    മാര്‍ അപ്രേം മെത്രാപ്പോലീത്തയുടെ വേര്‍പാട് തീരാനഷ്ടം: മാര്‍ തട്ടില്‍0

    കാക്കനാട്: കല്‍ദായ സുറിയാനി സഭയുടെ മെത്രാപ്പോലീത്ത മാര്‍ അപ്രേം തിരുമേനിയുടെ ദേഹവിയോഗത്തില്‍ സീറോ മലബാര്‍ സഭയുടെ അനുശോചനവും പ്രാര്‍ത്ഥനയും അറിയിക്കുന്നതായി സീറോ മലബാര്‍ സഭയുടെ പിതാവും തലവനുമായ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ അറിയിച്ചു. തൃശൂരിന്റെ ആത്മീയ സാംസ്‌കാരിക മണ്ഡലത്തില്‍ നിറ സാന്നിധ്യമായിരുന്ന മാര്‍ അപ്രേം മെത്രാപ്പോലീത്തയുടെ സംഭാവനകള്‍ നിസ്തുലമായിരുന്നെന്നു മാര്‍ റാഫേല്‍ തട്ടില്‍ അനുസ്മരിച്ചു. ചെറുപ്രായത്തില്‍ മെത്രാപ്പോലീത്ത പദവിയിലെത്തിയ അദ്ദേഹം മികച്ച ഭരണകര്‍ത്താവും ആത്മീയ  നേതാവും എന്ന നിലയില്‍ സ്തുത്യര്‍ഹമാംവിധം സഭയെ നയിച്ച വ്യക്തിയായിരുന്നു.

  • മാര്‍ അപ്രേം മെത്രാപ്പോലീത്ത കാലംചെയ്തു

    മാര്‍ അപ്രേം മെത്രാപ്പോലീത്ത കാലംചെയ്തു0

    തൃശൂര്‍: പൗരസ്ത്യ കല്‍ദായ സുറിയാനി സഭയുടെ  മുന്‍ ആര്‍ച്ചുബിഷപ് ഡോ. മാര്‍ അപ്രേം (85) കാലം ചെയ്തു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കുമ്പോഴാണ് വിയോഗം സംഭവിച്ചത്. അരനൂറ്റാണ്ടിലേറെ കാലം സഭയുടെ അധ്യക്ഷ പദവി അലങ്കരിച്ചശേഷം സ്ഥാനമൊഴിഞ്ഞ മാര്‍ അപ്രേം മെത്രാപ്പോലീത്ത വിശ്രമജീവിതത്തിലായിരുന്നു.  ഭാരതത്തിലെ കല്‍ദായ സുറിയാനി സഭയുടെ ആത്മീയവും ഭൗതികവുമായ വളര്‍ച്ചയില്‍ നിര്‍ണായകമായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. മാര്‍ അപ്രേം 1968 സെപ്റ്റംബര്‍ 29ന് 28-ാമത്തെ വയസിലാണ് മെത്രാനായി ഉയര്‍ത്തപ്പെട്ടത്. ജോര്‍ജ് ഡേവിസ്

  • ഫാ. സ്റ്റാന്‍ സ്വാമി  മനുഷ്യാവകാശങ്ങള്‍ക്കുവേണ്ടി  നിലകൊണ്ട വ്യക്തി

    ഫാ. സ്റ്റാന്‍ സ്വാമി മനുഷ്യാവകാശങ്ങള്‍ക്കുവേണ്ടി നിലകൊണ്ട വ്യക്തി0

    കണ്ണൂര്‍: മനുഷ്യാവകാശങ്ങള്‍ക്കുവേണ്ടി നിലകൊണ്ട വ്യക്തിയായിരുന്നു ഫാ. സ്റ്റാന്‍ സ്വാമിയെന്നു കണ്ണൂര്‍ രൂപത സഹായ മെത്രാന്‍ ഡോ. ഡെന്നീസ് കുറുപ്പേശേരി. കേരള ലാറ്റിന്‍ കാത്തലിക് അസോസിഷേന്‍ (കെഎല്‍സിഎ) കണ്ണൂര്‍ രൂപതാ സമിതി സംഘടിപ്പിച്ച ഫാ. സ്റ്റാന്‍ സ്വാമി അനുസ്മണ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗി ക്കുകയായിരുന്നു അദ്ദേഹം. സത്യത്തിനും നീതിക്കും വേണ്ടി പോരാടിയ ഫാ. സ്റ്റാന്‍ സ്വാമിയുടെ രക്തസാക്ഷിത്വം ക്രിസ്തു സ്‌നേഹത്തിന്റെ ഉത്തമ പ്രതീകമാണെന്നും അനേകര്‍ക്ക് പ്രചോദനമായ  അദ്ദേഹം മനുഷ്യഹൃദ യങ്ങളില്‍ എക്കാലവും ജീവിക്കുമെന്നും ബിഷപ് കുറുപ്പേശേരി പറഞ്ഞു.

  • ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പള്ളി അവാര്‍ഡ് ജോണ്‍ കച്ചിറമറ്റത്തിന്

    ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പള്ളി അവാര്‍ഡ് ജോണ്‍ കച്ചിറമറ്റത്തിന്0

    തലശേരി: ബിഷപ് വള്ളോപ്പള്ളി ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പള്ളി അവാര്‍ഡ് ജോണ്‍ കച്ചിറമറ്റത്തിന്. മലബാറിലെ കുടിയേറ്റ കര്‍ഷകരുടെ പ്രശ്‌നങ്ങളില്‍ മുന്നണി പോരാളിയായി സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും കുടിയിറക്കിനും കര്‍ഷക ദ്രോഹങ്ങള്‍ ക്കുമെതിരെ നിരാഹാരം അനുഷ്ടിക്കുകയും ചെയ്തിട്ടുള്ള കര്‍ഷക ബന്ധുവാണ് ജോണ്‍ കച്ചിറമറ്റം. കത്തോലിക്ക കോണ്‍ഗ്രസ്, കാത്തലിക്ക് ഫെഡ റേഷന്‍, ഓള്‍ ഇന്ത്യ കാത്തലിക് യൂണിയന്‍ എന്നിവയുടെ സംസ്ഥാന പ്രസിഡന്റ്, ചരിത്ര കാരന്‍, 78 ഓളം പുസ്തകങ്ങളുടെ രചയിതാവ്, സഭയ്ക്കും  സമൂഹത്തിനും വേണ്ടി 13-ാം വയസു മുതല്‍

Latest Posts

Don’t want to skip an update or a post?