'ഞങ്ങളുടെ വിശ്വാസം അവര്‍ക്ക് അഗ്നിക്കിരയാക്കാനാവില്ല'
- Featured, INTERNATIONAL, LATEST NEWS
- October 18, 2024
വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് പാപ്പയുടെ ആഗമനത്തോടെ മംഗോളിയയിൽ പ്രഥമ പേപ്പൽ പര്യടനം സാധ്യമാകുമ്പോൾ യാഥാർത്ഥ്യമായത് വിശുദ്ധ ജോൺ പോൾ രണ്ടാമന്റെ ആഗ്രഹം! ഫ്രാൻസിസ് പാപ്പയുടെ മംഗോളിയൻ പര്യടനത്തിന്റെ പശ്ചാത്തലത്തിൽ, ജനതകളുടെ സുവിശേഷീകരണ തിരുസംഘം മുൻ അധ്യക്ഷൻ കർദിനാൾ ക്രെസെൻസിയോ സെപ്പെ ‘വത്തിക്കാൻ ന്യൂസി’ന് നൽകിയ അഭിമുഖത്തിലാണ് മംഗോളിയ സന്ദർശിക്കാനുള്ള വിശുദ്ധ ജോൺ പോളിന്റെ ആഗ്രഹം പങ്കുവെച്ചത്. വിശുദ്ധ ജോൺ പോൾ രണ്ടാമന്റെ പ്രത്യേക ദൂതനായി 2002- 03 കാലഘട്ടത്തിൽ മംഗോളിയ സന്ദർശിച്ച വ്യക്തികൂടിയാണ് കർദിനാൾ ക്രെസെൻസിയോ സെപ്പെ.
കാക്കനാട്: എറണാകുളം-അങ്കമാലി അതിരൂപ തയില്‍ ഏകീകൃത വിശുദ്ധ കുര്‍ബാനയര്‍പ്പണ രീതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ടുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനുവേണ്ടി സീറോമ ലബാര്‍സഭയുടെ സിനഡ് നിശ്ചയിച്ച മെത്രാ ന്മാരുടെ പ്രത്യേക കമ്മിറ്റി ചര്‍ച്ചകള്‍ നടത്തികൊ ണ്ടിരിക്കുകയാണ്. പ്രസ്തുത കമ്മിറ്റിയുടെ ചര്‍ച്ചകള്‍ തുടരവേ അപ്പസ്തോലിക് അഡ്മി നിസ്ട്രേറ്റര്‍ ചര്‍ച്ചകളിലെ ധാരണകള്‍ അട്ടിമറി ക്കാന്‍ ശ്രമിക്കുന്നു എന്ന തരത്തില്‍ തീര്‍ത്തും തെറ്റിദ്ധാരണാജനകമായ വാര്‍ത്ത ഒരു പ്രമുഖ ദിനപത്രത്തിലും സാമൂഹ്യ മാധ്യമങ്ങളിലും കാണാ നിടയായി. ചര്‍ച്ചകളില്‍ ഒരുതരത്തിലും ഇടപെടാത്ത അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ ചര്‍ച്ചകളെ അട്ടിമറിക്കുന്നു എന്ന
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപതയുടെ ജീവകാരുണ്യ സ്ഥാപനങ്ങളിലൊന്നായ തമ്പലക്കാട് പെനുവേല്‍ ആശ്രമത്തിന്റെയും എമ്മാനുവേല്‍ ധ്യാനകേന്ദ്രത്തിന്റെയും രജത ജൂബിലി ആഘോഷിച്ചു. സമാപന സമ്മേളനം സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് ഉദ്ഘാടനം ചെയ്തു. കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ അധ്യക്ഷത വഹിച്ചു. സഹോദരങ്ങളുടെ കാവല്ക്കാരെന്ന ബോധ്യത്തില്‍ കരുതലോടെ സഹജീവികളെ ശുശ്രൂഷിക്കുവാന്‍ നമുക്ക് കടമയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ചീഫ് വിപ്പ് ഡോ.എന്‍ ജയരാജ് മുഖ്യപ്രഭാഷണം നടത്തി. സ്ഥാപക ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ വെച്ചൂക്കരോട്ടിനെ മാര്‍ ജോസ് പുളിക്കല്‍ പൊന്നാട
ലാഹോർ: പാക് പഞ്ചാബിലെ ജരൻവാല പട്ടണത്തിൽ ക്രൈസ്തവർക്കെതിരെ നടന്ന ആക്രമണങ്ങളിൽ ഖേദം പ്രകടിപ്പിച്ചും മാപ്പു ചോദിച്ചും പാക്കിസ്ഥാനിലെ മുസ്ലിം നേതാക്കൾ. ഏതാനും വർഷം മുമ്പുവരെ ചിന്തിക്കാനാകാത്ത ഒന്നാണ് ഇപ്പോൾ സംഭവിച്ചിരിക്കുന്നതെന്ന വാക്കുകളോടെ അക്കാര്യത്തിലുള്ള സന്തുഷ്ടി പ്രകടിപ്പിച്ച് ലാഹോർ ആർച്ച്ബിഷപ്പ് സെബാസ്റ്റ്യൻ ഷാ. സുന്നികളും ഷിയാകളും ഉൾപ്പെടെ വ്യത്യസ്ത ഇസ്ലാമിക ചിന്താധാരകളിൽ നിന്നുള്ള മൂന്ന് വ്യത്യസ്ത പ്രതിനിധി സംഘങ്ങളെ താൻ അനുഗമിക്കുകയുണ്ടായെന്ന് പറഞ്ഞ ആർച്ച്ബിഷപ്പ് ഷാ, അവരുമായി സ്ഥാപിച്ച സൗഹാർദപരമായ ബന്ധം, ഈ പ്രതിസന്ധി ഘട്ടത്തിൽ നമ്മോടൊപ്പമായിരിക്കാൻ അവരെ പ്രേരിപ്പിച്ചെന്നും
വത്തിക്കാൻ സിറ്റി: പശ്ചിമേഷ്യൻ രാജ്യമായ മംഗോളിയയിലെ ചെറിയ ദൈവജനത്തിന് പ്രത്യാശയുടെ ദൂതുമായി ഫ്രാൻസിസ് പാപ്പ ആഗതനാകാൻ ഇനി മണിക്കൂറുകൾ മാത്രം. ‘ഒരുമിച്ച് പ്രത്യാശിക്കുക’ എന്നതാണ് ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ നാലുവരെ മംഗോളിയയിൽ ഫ്രാൻസിസ് പാപ്പ നടത്തുന്ന പര്യടനത്തിന്റെ ആപ്തവാക്യം. ഏതാണ്ട് 1400 കത്തോലിക്കരും ആറ് ദൈവാലയങ്ങളും മാത്രമുള്ള ഏഷ്യൻ രാജ്യമായ മംഗോളിയയിലേക്ക് ഇതാദ്യമായാണ് ഒരു പാപ്പ ആഗതനാകുന്നത്. ഈ ചരിത്രനിമിഷങ്ങൾ ശാലോം വേൾഡ് തത്സമയം സംപ്രേഷണം ചെയ്യും. ഓഗസ്റ്റ് 31വൈകിട്ട് 6.30ന് റോമിലെ ഫ്യുമിച്ചീനോ വിമാനത്താവളത്തിൽനിന്ന്
പെണ്‍കുട്ടികള്‍ക്കും പിതൃസ്വത്തില് തുല്യാവകാശം നല്‍കണമെന്ന് ആഹ്വാനം ചെയ്തുകൊണ്ട് തലശേരി ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പാംപ്ലാനി പുറത്തിറക്കിയ ഇടയലേഖനം കേരളസമൂഹത്തില്‍, വിശിഷ്യാ ക്രൈസ്തവരുടെ ഇടയില്‍ ചര്‍ച്ചയായിരുന്നു. നിയമപരമായി പിതൃസ്വത്തിന് തുല്യാവകാശം ഉണ്ടെങ്കില്‍പ്പോലും ക്രൈസ്തവരുടെ ഇടയില്‍ ഇന്നും സ്വത്തുവിഭജനത്തിന്റെ കാര്യത്തില്‍ പെണ്‍കുട്ടികള്‍ വിവേചനം നേരിടുന്നുണ്ട് എന്ന യാഥാര്‍ത്ഥ്യത്തിലേക്കായിരുന്നു ആര്‍ച്ചുബിഷപ് പാംപ്ലാനിയുടെ ലേഖനം വിരല്‍ചൂണ്ടിയത്. ഇതിന്റെ അനന്തരഫലമാണ് സ്ത്രീധനം പോലുള്ള സാമൂഹിക തിന്മകളെന്നും അവ എത്രത്തോളം ദോഷകരമായാണ് സമൂഹത്തെ ബാധിക്കുന്നതെന്നും ലേഖനത്തില്‍ മാര്‍ പാംപ്ലാനി ചൂണ്ടിക്കാണിച്ചു. ഇത്തരത്തില്‍ സാമ്പത്തികമേഖല മുതല്‍ വീട്ടുജോലികള്‍
ജെയിംസ് ഇടയോടി, മുംബൈ അമേരിക്കന്‍ സ്ഥാപനമായ സിറ്റി ബാങ്കിലെ ഉന്നത പദവി ഉപേക്ഷിച്ച് സെമിനാരിയില്‍ ചേര്‍ന്ന് പൗരോഹിത്യം സ്വീകരിച്ച ഒരു യുവവൈദികന്റെ അപൂര്‍വ സമര്‍പ്പണത്തിന്റെ കഥ തോമസ് 2009-ല്‍ എഞ്ചിനീയറിംഗ് പാസായത് കഷ്ടിച്ചായിരുന്നു. അതുകൊണ്ടുതന്നെ മികച്ച ജോലിയൊന്നും ലഭിക്കാന്‍ സാധ്യതയില്ലെന്ന് പലരും വിധിയെഴുതി. ദൈവം തന്നെ പരിപാലിക്കുമെന്ന ഉറച്ച ബോധ്യം ഹൃദയത്തില്‍ ഉണ്ടായിരുന്നതിനാല്‍ ആ ചെറുപ്പക്കാരനെ അതൊട്ടും അസ്വസ്ഥപ്പെടുത്തിയിരുന്നില്ല. മുംബൈയിലെ പ്രശസ്തമായ ഫാ. ആഗ്നല്‍ എഞ്ചിനീയറിങ്ങ് കോളജില്‍ തനിക്കു പ്രവേശനം ലഭിച്ചതുതന്നെ ദൈവാനുഗ്രഹമായിരുന്നു എന്ന് അവന് നിശ്ചയം
മാത്യു സൈമണ്‍ കോയമ്പത്തൂരിലെ കാരമടയില്‍ പ്രവര്‍ത്തിക്കുന്ന ഗുഡ്ഷെപ്പേര്‍ഡ് ഹെല്‍ത്ത് എഡ്യുക്കേഷന്‍ സെന്റര്‍ ആന്‍ഡ് ഡിസ്പെന്‍സറി, ഫ്രാന്‍സിസ്കന്‍ ക്ലാരിസ്റ്റ് സന്യാസ സമൂഹത്തിന്റെ സാമൂഹ്യ പുനരുദ്ധാരണമേഖലയില്‍ ഏറെ വേറിട്ടുനില്‍ക്കുന്ന പ്രസ്ഥനമാണ്. സീറോ മലബാര്‍ സഭയുടെ പാലക്കാട് രൂപതയില്‍ കോയമ്പത്തൂര്‍ ജില്ലയിലെ ഗാന്ധിപുരം ലൂര്‍ദ്ദ് ഇടവകയുടെ വികാരിയായിരുന്ന മോണ്‍. ജോസഫ് ചിറ്റിലപ്പിള്ളിയുടെ മനസില്‍ രൂപംകൊണ്ട ഗ്രാമവികസനം എന്ന ദര്‍ശനത്തിന്റെ ഫലമായിരുന്നു 1977 ല്‍ എളിയ രീതിയില്‍ രൂപംകൊണ്ട ഈ സെന്റര്‍. 1979 മുതല്‍ ഇതിന്റെ ഭാഗമാണ് സിസ്റ്റര്‍ അനില മാത്യു എഫ്സിസി.
Don’t want to skip an update or a post?