Follow Us On

08

November

2025

Saturday

  • വിമാന ദുരന്തം; ഇന്ത്യയുടെ ആത്മാവിലേല്പിച്ച മുറിപ്പാടുകള്‍ വലുത്: സിബിസിഐ ലെയ്റ്റി കൗണ്‍സില്‍

    വിമാന ദുരന്തം; ഇന്ത്യയുടെ ആത്മാവിലേല്പിച്ച മുറിപ്പാടുകള്‍ വലുത്: സിബിസിഐ ലെയ്റ്റി കൗണ്‍സില്‍0

    കൊച്ചി: അഹമ്മദാബാദ് വിമാന ദുരന്തം ഇന്ത്യയുടെ ആത്മാവിലേല്പിച്ച മുറിപ്പാടുകള്‍ വലുതും അതീവ ദുഃഖകരവും ഹൃദയഭേദകവുമാണെന്ന് കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി സെബാസ്റ്റ്യന്‍. ദുരന്തത്തില്‍ ഉറ്റവരെ നഷ്ടപ്പെട്ടവരുടെ വേദനയില്‍ ഭാരതത്തിലെ ക്രൈസ്തവ സമൂഹം ഒന്നാകെ അതീവ ദുഃഖത്തോടെ പങ്കുചേരുന്നു. അപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ ആത്മശാന്തിക്കായും പരിക്കേറ്റവരുടെ സുഖപ്രാപ്തിക്കുവേണ്ടിയും വിശ്വാസി സമൂഹമൊന്നാകെ പ്രാര്‍ത്ഥിക്കുന്നു. എല്ലാംമറന്ന് രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവ ര്‍ക്കും ഭരണസം വിധാനങ്ങള്‍ക്കും കൂടുതല്‍ പ്രവര്‍ത്തന ഊര്‍ജ്ജവും പ്രതിസന്ധികളെ അതിജീവിക്കാന്‍ കരുത്തുമുണ്ടാകട്ടെയെന്ന്  വി.സി

  • അഹമ്മദാബാദ് വിമാനാപകടം: പ്രാര്‍ത്ഥനയും അനുശോചനവും അറിയിച്ച് ലിയോ പതിനാലാമന്‍ പാപ്പ

    അഹമ്മദാബാദ് വിമാനാപകടം: പ്രാര്‍ത്ഥനയും അനുശോചനവും അറിയിച്ച് ലിയോ പതിനാലാമന്‍ പാപ്പ0

    അഹമ്മദാബാദ്:  വിമാന അപകടത്തില്‍ മരണമടഞ്ഞവരുടെ  കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും ഹൃദയപൂര്‍വമായ  അനുശോചനവും പ്രാര്‍ത്ഥനയും അറിയിച്ചുകൊണ്ട് മാര്‍പാപ്പയുടെ സന്ദേശം. വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ പിയത്രോ പരോളിന്‍ ഒപ്പുവച്ച ടെലിഗ്രാമില്‍, അഹമ്മദാബാദില്‍  സംഭവിച്ച വിമാന ദുരന്തം അതീവ വേദനാജനകമാണെന്ന് പാപ്പ പറഞ്ഞു. രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നതായും, മരണമടഞ്ഞവരുടെ ആത്മാക്കളെ സര്‍വശക്തന്റെ കരുണയിലേക്ക് സമര്‍പ്പിക്കുന്നുവെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു. അഹമ്മദാബാദ് വിമാനത്താവളത്തില്‍ നിന്ന് 242 യാത്രക്കാരുമായി ലണ്ടനിലേക്ക് യാത്രതിരിച്ച ബോയിംഗ് 787-8 ഡ്രീംലൈനര്‍, റണ്‍വേയില്‍ നിന്നു പറന്നുയര്‍ന്ന് അരമിനിറ്റിനുള്ളില്‍ തന്നെ എയര്‍പോര്‍ട്ടിനു സമീപ

  • മതസ്വാതന്ത്ര്യവും നീതിയും ലഭ്യമാക്കണം: ഒഡീഷയിലെ ക്രൈസ്തവര്‍ ഗവര്‍ണര്‍ക്ക് നിവേദനം സമര്‍പ്പിച്ചു

    മതസ്വാതന്ത്ര്യവും നീതിയും ലഭ്യമാക്കണം: ഒഡീഷയിലെ ക്രൈസ്തവര്‍ ഗവര്‍ണര്‍ക്ക് നിവേദനം സമര്‍പ്പിച്ചു0

    ഭുവനേശ്വര്‍/ഒഡീഷ: ഒഡീഷയിലെ  30 തോളം ജില്ലകളിലെ ക്രൈസ്തവര്‍ സമാധാനപരമായ പ്രതിഷേധങ്ങള്‍ നടത്തി.  മതസ്വാതന്ത്ര്യം സംരക്ഷിക്കണമെന്നും, ക്രൈസ്തവ സമൂഹത്തിനെതിരെ തുടരുന്ന പീഡനങ്ങള്‍ അവസാനിപ്പിക്കണമെന്നും, വിദ്യാഭ്യാസം, തൊഴില്‍ തുടങ്ങിയ മേഖലകളില്‍ നേരിടുന്ന വിവേചനം പരിഹരിക്കണമെന്നും ആവശ്യപ്പെട്ടാണ് നാഷണല്‍ ക്രിസ്ത്യന്‍ ഫ്രണ്ടിന്റെ (എന്‍സിഎഫ്)  നേതൃത്വത്തില്‍ ക്രൈസ്തവര്‍  പ്രതിഷേധപ്രകടനങ്ങള്‍ നടത്തിയത്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും കളക്ടര്‍മാര്‍ക്ക് നിവേദനം സമര്‍പ്പിച്ചുകൊണ്ടാണ് പ്രതിഷേധപ്രകടനം അവസാനിപ്പിച്ചത്. ഒഡീഷയിലെ ക്രൈസ്തവര്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ നിവേദനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സംസ്ഥാന തലസ്ഥാനമായ ഭുവനേശ്വറില്‍ ഒഡീഷയിലെ യുണൈറ്റഡ് ബിലീവേഴ്സ് കൗണ്‍സില്‍ നെറ്റ്വര്‍ക്ക്

  • പഞ്ചാബിലെ ജലന്ധര്‍ രൂപതയ്ക്ക് മലയാളി മെത്രാന്‍

    പഞ്ചാബിലെ ജലന്ധര്‍ രൂപതയ്ക്ക് മലയാളി മെത്രാന്‍0

    ജലന്ധര്‍: മലയാളി വൈദികനായ ജോസ് സെബാസ്റ്റ്യന്‍ തെക്കുംചേരിക്കുന്നേലിനെ പഞ്ചാബിലെ ജലന്ധര്‍ രൂപതയുടെ മെത്രാനായി ലിയോ പതിനാലാമന്‍ പാപ്പാ നിയമിച്ചു. ജലന്ധര്‍ രൂപതയുടെ അഡ്മിനിസ്‌ട്രേറ്ററായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. പാലാ രൂപതയിലെ  കാളഘട്ടിയാണ് നിയുക്ത മെത്രാന്‍ ജോസ് സെബാസ്റ്റ്യന്‍ തെക്കുംചേരിക്കുന്നേലിന്റെ ജന്മദേശം. നാഗ്പൂരില്‍ വൈദികപഠനം പൂര്‍ത്തിയാക്കിയ അദ്ദേഹം 1991 മെയ് 1-ന് ജലന്ധര്‍ രൂപതയ്ക്കുവേണ്ടി   പൗരോഹിത്യം സ്വീകരിച്ചു.  റോമിലെ ഉര്‍ബനിയാ ന പൊന്തിഫിക്കല്‍ സര്‍വകാലാശാലയില്‍ നിന്ന് കാനന്‍ നിയമത്തില്‍ ബിരുദവും ലൈസന്‍ഷ്യേറ്റും നേടിയ അദ്ദേഹം ഇടവകവികാരിയായും, സെമിനാരി അധ്യാപകനായും, ജലന്ധര്‍

  • ഘാനയിലെ  മലയാളി മിഷനറി

    ഘാനയിലെ മലയാളി മിഷനറി0

    സ്വന്തം ലേഖകന്‍ ഗുജറാത്തിലെ ഒരു ഗ്രാമം ഫ്രാന്‍സിസ്‌കന്‍ മിഷനറി ബ്രദേഴ് സന്യാസ സമൂഹം ദത്തെടുത്ത് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനിടയിലാണ് അതിന് നേതൃത്വം നല്‍കിയിരുന്ന ബ്രദര്‍ ജോസഫ് തുരുത്തിക്കുളങ്ങരയോട് ആഫ്രിക്കയിലേക്ക് പോകാന്‍ പറ്റുമോ എന്ന് ഫ്രാന്‍സിസ്‌കന്‍ മിഷനറി ബ്രദേഴ്‌സ് സഭയുടെ സുപ്പീരിയര്‍ ജനറല്‍ ചോദിച്ചത്. കര്‍ത്താവിനുവേണ്ടി ഏതു വെല്ലുവിളിയും ഏറ്റെടുക്കാന്‍ ഒരുക്കമായിരുന്ന ബ്രദര്‍ തുരുത്തിക്കുളങ്ങര സമ്മതം അറിയിച്ചു. അധികാരികളിലൂടെ സംസാരിക്കുന്നത് ദൈവമാണെന്ന് അദ്ദേഹത്തിന് നിശ്ചയം ഉണ്ടായിരുന്നു. അങ്ങനെയാണ് 12 വര്‍ഷങ്ങള്‍ക്കുമുമ്പ് ബ്രദര്‍ ബോണിഫസ് എന്ന ബ്രദര്‍ ജോസഫ് തുരുത്തിക്കുളങ്ങര ഘാനയില്‍

  • ഒഡീഷയില്‍ ട്രെയിനില്‍ യാത്ര ചെയ്തിരുന്ന കന്യാസ്ത്രീയെയും മൂന്നു പെണ്‍കുട്ടികളെയും ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ അക്രമിച്ചു

    ഒഡീഷയില്‍ ട്രെയിനില്‍ യാത്ര ചെയ്തിരുന്ന കന്യാസ്ത്രീയെയും മൂന്നു പെണ്‍കുട്ടികളെയും ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ അക്രമിച്ചു0

    ഭൂവനേശ്വര്‍: ഒഡീഷയില്‍ ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്ന കന്യാസ്ത്രീയേയും ഒപ്പമുണ്ടായിരുന്ന മൂന്ന് പെണ്‍കുട്ടികളെയും മതപരിവര്‍ത്തനം ആരോപിച്ച് ഒരു സംഘം ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ ട്രെയിനില്‍ നിന്ന് പിടിച്ചിറക്കി അക്രമിച്ചു. പോലീസ് സാന്നിധ്യത്തിലായിരുന്നു അതിക്രമങ്ങള്‍ നടന്നത്. മെയ് 31 ന്  അര്‍ദ്ധരാത്രിയിലാണ് സംഭവം നടന്നത്. ഒഡീഷയിലെ ബര്‍ഹാംപൂര്‍ രൂപതയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഹോളി ഫാമിലി സന്യാസിനി സമൂഹാംഗമായ സിസ്റ്റര്‍ രചന നായിക്കിനാണ് പീഡനം നേരിടേണ്ടിവന്നത്. ബര്‍ഹാംപൂരില്‍ നിന്ന് ജാര്‍സഗുഡയിലേക്ക് റൂര്‍ക്കല രാജധാനി എക്സ്പ്രസ് ട്രെയിനില്‍ യാത്ര ചെയ്യുമ്പോഴാണ് ഒരു സംഘം ബജ്‌റംഗ്ദള്‍

  • അരുണാചലിലെ  വേറിട്ട കാഴ്ചകള്‍

    അരുണാചലിലെ വേറിട്ട കാഴ്ചകള്‍0

    റവ.ഡോ.ജോര്‍ജ്  നെരേപറമ്പില്‍ സിഎംഐ ധ്യാനം നടത്തുന്നതിനായിരുന്നു അരുണാചല്‍പ്രദേശിലെ ഇറ്റാനഗര്‍ രൂപതയില്‍ ഇക്കഴിഞ്ഞ നോമ്പുകാലത്ത് പോയത്. മെഞ്ചിക്കോ, ടാറ്റോ, ആലോം, യെംഞ്ചോ, ടൂടിംഗ്, ഇങ്കിംഗ് എന്നീ ആറ് ഇടവക ദൈവാലയങ്ങളില്‍ ധ്യാനങ്ങള്‍ നടത്തി. അരുണാചലിലെ വിശ്വാസികളുടെ ജീവിത രീതികളും ഇടപെടലുകളും ഏറെ ആകര്‍ഷണീയമായിരുന്നു.പ്രേം ഭായ് എന്ന മഹാമിഷണറിയാണ് അരുണാചലില്‍ കത്തോലിക്കാ വിശ്വാസത്തിന്റെ വിത്തുകള്‍ പാകിയത്. ഞായറാഴ്ചകളിലെ ദിവ്യബലി ഭക്തിസാന്ദ്രമാണ്. വിശേഷപ്പെട്ട വസ്ത്രങ്ങളണിഞ്ഞ് കാഴ്ചവസ്തുക്കളുമായി പരിശുദ്ധ കുര്‍ബാനക്ക് എത്തുന്ന ഇവിടുത്തുകാരുടെ മനസുകളില്‍ കത്തിജ്ജ്വലിക്കുന്ന വിശ്വാസത്തെ തൊട്ടറിയാന്‍ സാധിക്കും. വലിയ കുടുംബങ്ങള്‍

  • ക്രൈസ്തവ മിഷനറിമാരെ അക്രമിക്കുന്ന തീവ്രവര്‍ഗീയ സംഘടനകളെ അടിച്ചമര്‍ത്തണം

    ക്രൈസ്തവ മിഷനറിമാരെ അക്രമിക്കുന്ന തീവ്രവര്‍ഗീയ സംഘടനകളെ അടിച്ചമര്‍ത്തണം0

    കൊച്ചി: സമൂഹത്തിന്റെ നന്മയ്ക്കും ക്ഷേമത്തിനുമായി ഇന്ത്യയിലുടനീളം നിസ്വാര്‍ത്ഥ സേവനം ചെയ്യുന്ന ക്രൈസ്തവ മിഷനറിമാരെ അക്രമിക്കുന്ന തീവ്രവര്‍ഗീയസംഘങ്ങളെ അടിച്ചമര്‍ത്തണമെന്ന് കാത്തലിക് ബിഷപ്സ് കോണ്‍ഫ്രന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവ. അഡ്വ. വി.സി സെബാസ്റ്റ്യന്‍. ഒഡീഷയിലെ സമ്പല്‍പൂരില്‍ കര്‍മ്മലീത്ത മിഷനറിയും വയോധികനുമായ ഫാ. ലീനസ് പുത്തന്‍വീട്ടിലിനെയും ഫാ. സില്‍വിന്‍ കളത്തിപ്പറമ്പിലിനെയും അക്രമിച്ച  സംഘങ്ങള്‍ ക്കെതിരെ കേസെടുക്കാന്‍പോലും തയ്യാറാകാത്തത് ഒഡീഷയിലെ ഭരണവ്യവസ്ഥിതികളെപ്പോലും നിയന്ത്രിക്കുന്നത് തീവ്രവര്‍ഗീയ സംഘടനകളാണെന്നതിന്റെ തെളിവുകളാണ്. മത പരിവര്‍ത്തന നിരോധന ബില്ലിന്റെ മറവില്‍ വിവിധ സംസ്ഥാനങ്ങളില്‍ ക്രൈസ്തവ

Latest Posts

Don’t want to skip an update or a post?