Follow Us On

11

May

2025

Sunday

  • മരണസംസ്‌കാരത്തിനെതിരെ മുന്നറിയിപ്പ്; മാര്‍ച്ച്  24- 28 വരെ മെക്‌സിക്കോയില്‍ ജീവന്റെ വാരാചരണം

    മരണസംസ്‌കാരത്തിനെതിരെ മുന്നറിയിപ്പ്; മാര്‍ച്ച് 24- 28 വരെ മെക്‌സിക്കോയില്‍ ജീവന്റെ വാരാചരണം0

    മെക്‌സിക്കോ സിറ്റി:  ‘മനുഷ്യന്റെ അന്തസ്സിനെ ഹനിക്കുകയും  സഹവര്‍ത്തിത്വം അസാധ്യമാക്കുകയും  ജനങ്ങളുടെ മന:സാക്ഷിയില്‍ ആഴത്തിലുള്ള മുറിവുണ്ടാക്കുകയും ചെയ്യുന്ന’ മെക്‌സിക്കോയിലെ മരണസംസ്‌കാരത്തിനെതിരെ മുന്നറിയിപ്പുമായി കത്തോലിക്ക സഭ. മാര്‍ച്ച് 5-ന് പുറപ്പെടുവിച്ച പ്രസ്താവനയില്‍,  ‘ഗര്‍ഭച്ഛിദ്രം കുറ്റവിമുക്തമാക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഗവണ്‍മെന്റ് നയം, അനിയന്ത്രിതമായ അക്രമങ്ങള്‍, സംഘടിത കുറ്റകൃത്യങ്ങള്‍, മയക്കുമരുന്ന് കടത്ത്’  തുടങ്ങിയ മരണവിപത്തുകളെ മെക്‌സിക്കന്‍ എപ്പിസ്‌കോപ്പല്‍ കോണ്‍ഫ്രന്‍സ് അപലപിച്ചു. ‘മരണത്തിന്റെയും നിരാശയുടെയും’ ഈ സാഹചര്യത്തിന്റെ നടുവിലും, ജീവിതത്തെ വിശുദ്ധ സമ്മാനമായി സ്വീകരിക്കുവാനും അത് സ്വാഗതം ചെയ്യുകയും സംരക്ഷിക്കുകയും പ്രതിരോധിക്കുകയും ധൈര്യത്തോടെ പ്രോത്സാഹിപ്പിക്കുകയും

  • കൊളംബിയന്‍ ബിഷപ്പുമാര്‍ പ്രസിഡന്റുമായി ചര്‍ച്ച നടത്തി

    കൊളംബിയന്‍ ബിഷപ്പുമാര്‍ പ്രസിഡന്റുമായി ചര്‍ച്ച നടത്തി0

    ബൊഗൊത/കൊളംബിയ: കൊളംബിയന്‍ കത്തോലിക്കാ സഭയുടെ നേതൃത്വവും പ്രസിഡന്റ് ഗുസ്താവോ പെട്രോയും തമ്മില്‍ നടന്ന കൂടിക്കാഴ്ചയില്‍ രാജ്യത്ത് സമാധാനത്തിനും അനുരഞ്ജനത്തിനുമുള്ള തങ്ങളുടെ പ്രതിബദ്ധത ബിഷപ്പുമാര്‍ ആവര്‍ത്തിച്ചു. കൊളംബിയന്‍ ഗവണ്‍മെന്റിന്റെ ആസ്ഥാനമായ കാസ ഡി നരിനോയിലാണ് ബിഷപ്പുമാര്‍ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തിയത്. നാഷണല്‍ ലിബറേഷന്‍ ആര്‍മി (ELN) യുമായുള്ള ചര്‍ച്ചകള്‍ക്കുള്ള പിന്തുണ, സമാധാനത്തിനായുള്ള ധാര്‍മിക ചട്ടക്കൂടിന്റെ നിര്‍മാണം, മതസ്വാതന്ത്ര്യത്തിന്റെ പ്രാധാന്യം തുടങ്ങിയ നിര്‍ണായക വിഷയങ്ങള്‍ ചര്‍ച്ചാവിഷയമായി. ഗവണ്‍മെന്റിന്റെ തുറന്ന മനസും സമാധാന സംഭാഷണം വീണ്ടും സജീവമാക്കുന്നതിനുള്ള പുതിയ സാധ്യതകള്‍ ആരായാനുള്ള

  • വിഭൂതി ദിനത്തില്‍ കൊല്ലപ്പെട്ട നിലയില്‍ വൈദികനെ കണ്ടെത്തി

    വിഭൂതി ദിനത്തില്‍ കൊല്ലപ്പെട്ട നിലയില്‍ വൈദികനെ കണ്ടെത്തി0

    അബുജ/ നൈജീരിയ: നൈജീരിയയിലെ കഫന്‍ചാന്‍ കത്തോലിക്കാ രൂപതയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ  ഫാ.സില്‍വസ്റ്റര്‍ ഒകെചുക്വുവിനെ തൊട്ടടുത്ത ദിവസം  വിഭൂതി ദിനത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. സമാധാനത്തിന്റെയും സ്നേഹത്തിന്റെയും പ്രത്യാശയുടെയും സന്ദേശം പ്രചരിപ്പിക്കാന്‍ പ്രതിജ്ഞാബദ്ധനായ നിസ്വാര്‍ത്ഥ ശുശ്രൂഷകനാണ് കൊല്ലപ്പെട്ട ഫാ. സില്‍വസ്റ്ററെന്ന് രൂപതയുടെ ചാന്‍സലര്‍ ഫാ. ജേക്കബ് ഷാനറ്റ് പറഞ്ഞു. അകാലവും ക്രൂരവുമായ ഈ നഷ്ടം തങ്ങളുടെ ഹൃദയം തകര്‍ത്തതായും ഫാ. ജേക്കബിന്റെ പ്രസ്താവനയില്‍ പറയുന്നു. മാര്‍ച്ച് 4 ചൊവ്വാഴ്ച രാത്രി 9:15 ഓടെയാണ് സില്‍വസ്റ്ററിനെ അദ്ദേഹത്തിന്റെ വസതിയില്‍ നിന്ന്

  • മുന്‍ ഇറ്റാലിയന്‍ പ്രധാനമന്ത്രിയുടെ നാമകരണ നടപടികള്‍ പുരോഗമിക്കുന്നു

    മുന്‍ ഇറ്റാലിയന്‍ പ്രധാനമന്ത്രിയുടെ നാമകരണ നടപടികള്‍ പുരോഗമിക്കുന്നു0

    റോം: മുന്‍ ഇറ്റാലിയന്‍ പ്രധാനമന്ത്രിയും യൂറോപ്യന്‍ യൂണിയന്റെ സ്ഥാപകനേതാക്കളില്‍ ഒരാളും ദൈവദാസനുമായ  അല്‍സീഡ ഡി ഗാസ്‌പെരിയുടെ  ജീവിതത്തെയും വീരോചിത പുണ്യങ്ങളെയും കുറിച്ചുള്ള രൂപത തല അന്വേഷണം സമാപിച്ചു.  ഇറ്റാലിയന്‍, യൂറോപ്യന്‍ രാഷ്ട്രീയത്തിന് മാതൃകയാണ് മുന്‍ ഇറ്റാലിയന്‍ പ്രധാനമന്ത്രിയായ അല്‍സീഡ ഡി ഗാസ്‌പെരിയെന്ന് വികാരിയേറ്റ് കൊട്ടാരത്തിലെ പാപ്പമാരുടെ ഹാളില്‍ നടന്ന സമാപന സമ്മേളനത്തില്‍ റോം രൂപത വികാരി കര്‍ദിനാള്‍ ബാല്‍ദസാരെ പറഞ്ഞു. പയസ് പന്ത്രണ്ടാമന്‍, ജോണ്‍ 23-ാമന്‍ എന്നീ മാര്‍പാപ്പമാരുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ഗാസ്‌പെരി മുസോളിനിയുടെ ഏകാധിപത്യ

  • മാര്‍പാപ്പയില്ലാതെ റോമന്‍ കൂരിയയുടെ നോമ്പുകാല ധ്യാനം

    മാര്‍പാപ്പയില്ലാതെ റോമന്‍ കൂരിയയുടെ നോമ്പുകാല ധ്യാനം0

    റോം: മാര്‍പാപ്പയെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യുന്നതിനുള്ള തീയതി നിശ്ചയിച്ചിട്ടില്ലെങ്കിലും, റോമന്‍ കൂരിയയുടെ നോമ്പുകാല  ധ്യാനം നടക്കുമെന്ന് വത്തിക്കാന്‍ സ്ഥിരീകരിച്ചു. ‘നിത്യജീവന്റെ പ്രത്യാശ’ എന്ന പ്രമേയത്തെ ആസ്പദമാക്കി മാര്‍ച്ച് 9-14 തിയതികളിലാണ് റോമന്‍ കൂരിയയുടെ നോമ്പുകാല ധ്യാനം ക്രമീകരിച്ചിരിക്കുന്നത്. പേപ്പല്‍ വസതിയുടെ പ്രബോധകനായി നിയമിതനായ കപ്പൂച്ചിന്‍ വൈദികന്‍ ഫാ.റോബര്‍ട്ടോ പസോളിനി നോമ്പുകാല വിചിന്തനങ്ങള്‍ നല്‍കും. പതിറ്റാണ്ടുകളോളം  പേപ്പല്‍ വസതിയുടെ പ്രബോധകനായി ശുശ്രൂഷ ചെയ്ത കര്‍ദിനാള്‍ റെനേരിയോ കാന്റലമെസയില്‍ നിന്ന് ചുമതലയേറ്റെടുത്ത ശേഷം ഫാ. പസോളിനി നയിക്കുന്ന ആദ്യ

  • വിഭൂതി ആശുപത്രിയില്‍ ആചരിച്ച് മാര്‍പ്പാപ്പ; വത്തിക്കാനിലെ തിരുക്കര്‍മങ്ങള്‍ക്ക് കര്‍ദിനാള്‍ ആഞ്ചലോ ഡൊണാറ്റിസ് കാര്‍മികത്വം വഹിച്ചു

    വിഭൂതി ആശുപത്രിയില്‍ ആചരിച്ച് മാര്‍പ്പാപ്പ; വത്തിക്കാനിലെ തിരുക്കര്‍മങ്ങള്‍ക്ക് കര്‍ദിനാള്‍ ആഞ്ചലോ ഡൊണാറ്റിസ് കാര്‍മികത്വം വഹിച്ചു0

    വത്തിക്കാന്‍ സിറ്റി: റോമിലെ ജെമെല്ലി ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്ന  ഫ്രാന്‍സിസ് മാര്‍പാപ്പ  വിഭൂതി ബുധന്‍ ആശുപത്രിയില്‍ ആചരിച്ചു.  പാപ്പ ചാരം കൊണ്ട് കുരിശു വരയ്ക്കുകയും ദിവ്യകാരുണ്യം സ്വീകരിക്കുകയും ചെയ്തു. ന്യുമോണിയ ബാധിച്ച 88-കാരനായ മാര്‍പ്പാപ്പയുടെ ആരോഗ്യസ്ഥിതി സങ്കീര്‍ണമായി തുടരുകയാണെന്ന് വത്തിക്കാന്റെ കുറിപ്പില്‍ പറയുന്നു. അതേസമയനം പാപ്പ നല്ല മാനസികാവസ്ഥയിലാണെന്നും ചികിത്സകളോട് സഹകരിക്കുന്നുണ്ടെന്നും  പാപ്പയോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി. ശ്വസന വ്യായാമങ്ങളും ഫിസിയോതെറാപ്പിയും ഉള്‍പ്പടെയുള്ള ചികിത്സകള്‍ പാപ്പക്ക് നല്‍കുന്നുണ്ട്. മാര്‍ച്ച് 5 ന് അദ്ദേഹം ഗാസയിലെ ഹോളി ഫാമിലി

  • നൈജീരിയയില്‍ ഒരു വൈദികനെയും സെമിനാരി വിദ്യാര്‍ത്ഥിയെയും തട്ടിക്കൊണ്ടുപോയി

    നൈജീരിയയില്‍ ഒരു വൈദികനെയും സെമിനാരി വിദ്യാര്‍ത്ഥിയെയും തട്ടിക്കൊണ്ടുപോയി0

    അബുജ/നൈജീരിയ: നൈജീരിയയില്‍ ഒരു വൈദികനെയും സെമിനാരി വിദ്യാര്‍ത്ഥിയെയും തട്ടിക്കൊണ്ടുപോയി. തെക്കന്‍ നൈജീരിയയിലെ എഡോ സംസ്ഥാനത്തുള്ള ഇവിക്വയിലെ സെന്റ് പീറ്റര്‍ ഇടവക ദൈവാലയത്തില്‍ പ്രവേശിച്ച ആയുധധാരികളാണ് ഫാ. ഫിലിപ്പ് എകെലിയെയും സെമിനാരി വിദ്യാര്‍ത്ഥിയായ പീറ്റര്‍ ആന്‍ഡ്രൂവിനെയും തട്ടിക്കൊണ്ടുപോയത്. അതേസമയം ആക്രമണത്തിനിടെ, ദൈവാലയത്തിലെ സുരക്ഷാ ഗാര്‍ഡുകള്‍ നടത്തിയ ചെറുത്തുനില്‍പ്പില്‍ ഒരാക്രമി കൊല്ലപ്പെട്ടിട്ടുണ്ട്. സുരക്ഷാ ഉദ്യോഗസ്ഥര്‍ ശക്തമായ ചെറുത്തുനില്‍പ്പ് നടത്തിയിട്ടും വൈദികനെയും സെമിനാരിക്കാരനെയും കൊണ്ട്  അക്രമികള്‍ രക്ഷപെടുകയായിരുന്നു. ഇവരെ രക്ഷിക്കുന്നതിനും തട്ടിക്കൊണ്ടുപോയവരെ പിടികൂടുന്നതിനുമായി നൈജീരിയന്‍ ആര്‍മിയുടെ 195-ാം ബറ്റാലിയനിലെ അംഗങ്ങള്‍, പോലീസ്

  • പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന കുടുംബങ്ങള്‍ ക്ക് വേണ്ടി പ്രാര്‍ത്ഥന അഭ്യര്‍ത്ഥിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ

    പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന കുടുംബങ്ങള്‍ ക്ക് വേണ്ടി പ്രാര്‍ത്ഥന അഭ്യര്‍ത്ഥിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ0

    വത്തിക്കാന്‍ സിറ്റി: പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന കുടുംബങ്ങള്‍ക്കായി പ്രത്യേകം പ്രാര്‍ത്ഥിക്കാനുള്ള ആഹ്വാനവുമായി ഫ്രാന്‍സിസ് മാര്‍പാപ്പ. ജെമെല്ലി ആശുപത്രിയില്‍ ചികിത്സ തേടുന്നതിന് മുമ്പ്  പാപ്പ റെക്കോര്‍ഡ് ചെയ്ത വേള്‍ഡ് വൈഡ് പ്രെയര്‍ നെറ്റ്വര്‍ക്ക് പുറത്തിറക്കിയ മാര്‍ച്ച് മാസത്തെ പ്രാര്‍ത്ഥനാനിയോഗത്തിന്റെ വീഡിയോയിലാണ് വെല്ലുവിളികള്‍ നേരിടുന്ന കുടുംബങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ പാപ്പ ആവശ്യപ്പെട്ടത്. എല്ലാംതികഞ്ഞ കുടുംബങ്ങള്‍ ഇല്ല എന്നും ഓരോ കുടുംബത്തിനും അതിന്റേതായ പ്രശ്നങ്ങളും സന്തോഷങ്ങളുമുണ്ടെന്നും പാപ്പ വീഡിയോയില്‍ പറയുന്നു. ഓരോ വ്യക്തിയും മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാണ്. അതുപോലെ ഓരോ വ്യക്തിയും വിലപ്പെട്ടവനുമാണ്.

Latest Posts

Don’t want to skip an update or a post?