Follow Us On

02

August

2025

Saturday

  • വത്തിക്കാനില്‍ വൈദികരുടെയും വൈദിക വിദ്യാര്‍ത്ഥികളുടെയും ജൂബിലി ആരംഭിച്ചു

    വത്തിക്കാനില്‍ വൈദികരുടെയും വൈദിക വിദ്യാര്‍ത്ഥികളുടെയും ജൂബിലി ആരംഭിച്ചു0

    വത്തിക്കാന്‍ സിറ്റി: 2025 ജൂബിലി വര്‍ഷ ആഘോഷങ്ങളുടെ ഭാഗമായി,വൈദികരുടെയും വൈദിക വിദ്യാര്‍ത്ഥികളുടെയും ജൂബിലിയാഘോഷങ്ങള്‍ക്ക് വ ത്തിക്കാനില്‍ തുടക്കമായി. ജൂബിലിയുടെ ഭാഗമായി  ‘ജോയ്ഫുള്‍ പ്രീസ്റ്റ്‌സ്’ എന്ന പേരില്‍ പുരോഹിതര്‍ക്കായുള്ള ഡിക്കാസ്റ്ററി  നടത്തുന്ന പ്രത്യേക ചടങ്ങില്‍ ലിയോ 14 ാമന്‍ പാപ്പ വൈദികരെ അഭിസംബോധന ചെയ്യും. ” ഞാന്‍ നിങ്ങളെ സുഹൃത്തുക്കള്‍ എന്നു വിളിച്ചിരിക്കുന്നു.” (യോഹന്നാന്‍ 15:15) എന്നതാണ് ജോയ്ഫുള്‍ പ്രീസ്റ്റിന്റെ  പ്രമേയം.  26 വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 3:00 മുതല്‍ 6:00 വരെ വത്തിക്കാനിനടുത്തുള്ള കോണ്‍സിലിയാസിയോണ്‍  ഓഡിറ്റോറിയത്തില്‍ വച്ചാണ് ഈ

  • അയര്‍ലണ്ടിനെ യേശുവിന്റെ തിരുഹൃദയത്തിന് പുനഃപ്രതിഷ്ഠിച്ചു

    അയര്‍ലണ്ടിനെ യേശുവിന്റെ തിരുഹൃദയത്തിന് പുനഃപ്രതിഷ്ഠിച്ചു0

    നോക്ക്/ അയര്‍ലണ്ട്: കോര്‍പ്പസ് ക്രിസ്റ്റി തിരുനാളില്‍ നോക്ക് ബസിലിക്കയില്‍ നടന്ന ചടങ്ങില്‍ അയര്‍ലണ്ടിനെ യേശുവിന്റെ തിരുഹൃദയത്തിന് പുനഃപ്രതിഷ്ഠിച്ചു. അയര്‍ലണ്ട് സഭയുടെ തലവനും അര്‍മാഗിലെ ആര്‍ച്ചുബിഷപ്പുമായ ഈമോണ്‍ മാര്‍ട്ടിന്‍ തിരുക്കര്‍മങ്ങള്‍ക്ക് നേതൃത്വം നല്‍കി. യേശുവിന്റെ തിരുഹൃദയത്തിനുള്ള രാജ്യത്തിന്റെ പുനഃപ്രതിഷ്ഠയില്‍ നിന്ന് പ്രചോദനവും ധൈര്യവും കണ്ടെത്താന്‍ ആര്‍ച്ചുബിഷപ് വിശ്വാസികളെ ക്ഷണിച്ചു. ‘ഭയപ്പെടേണ്ട, ഈ പുനഃപ്രതിഷ്ഠ നിങ്ങള്‍ക്ക് ഒരു പുതിയ ഹൃദയം നല്‍കും. നമ്മുടെ അസ്വസ്ഥമായ ലോകത്തിന് പുതുഹൃദയം നല്‍കാന്‍ കഴിയുന്ന സ്‌നേഹത്തിന്റെ ഒരു ഹൃദയം,’ ആര്‍ച്ചുബിഷപ് മാര്‍ട്ടിന്‍ പറഞ്ഞു. പ്രതിഷ്ഠയ്ക്ക്

  • ആദ്യം ദൈവാലയം; പിന്നെ കുടുംബം’:  ക്രൈസ്തവ പുണ്യസ്ഥലം സംരക്ഷിച്ച് ഒരു യാസിദി കുടുംബം

    ആദ്യം ദൈവാലയം; പിന്നെ കുടുംബം’: ക്രൈസ്തവ പുണ്യസ്ഥലം സംരക്ഷിച്ച് ഒരു യാസിദി കുടുംബം0

    പതിറ്റാണ്ടുകള്‍ക്ക് മുമ്പ് വടക്കന്‍ ഇറാഖി ഗ്രാമമായ അല്‍-നസിരിയയില്‍ നിന്ന് അവസാനത്തെ ക്രൈസ്തവരും പലായനം ചെയ്‌തെങ്കിലും,  അവിടെയുള്ള  മാര്‍ ഒഡിഷോ ദൈവാലയത്തിന്റെ വാതിലുകള്‍ ഇന്നും തുറന്നാണിരിക്കുന്നത്. ഇതിന് നന്ദി പറയേണ്ടത് ഒരു പ്രാദേശിക യാസിദി കുടുംബത്തോടാണ്. ഇറാഖിലെ  ന്യൂനപക്ഷ സമൂഹമായ യസീദി വംശത്തിലുള്ള വെയ്ല്‍ ജെജോ ഖദീദയാണ് ഈ ദൈവാലയത്തിന്റെ താക്കോലുകള്‍ കൈവശം വച്ചിരിക്കുന്നത്,  മാതാപിതാക്കളില്‍ നിന്ന് കൈമാറി ലഭിച്ച പാരമ്പര്യം തുടരുന്ന ഖദീദ, ഇന്ന് കുടുംബസമേതം ദൈവാലയം സംരക്ഷിക്കുന്നു.  വൃത്തിയോടെയും പരിപാവനമായും ദൈവാലയം കാത്ത് സൂക്ഷിക്കുന്നു. 2012

  • നൈജീരിയയില്‍ അക്രമം ഒഴിയുന്നില്ല; ജനം കടുത്ത ഭീതിയില്‍

    നൈജീരിയയില്‍ അക്രമം ഒഴിയുന്നില്ല; ജനം കടുത്ത ഭീതിയില്‍0

    നൈജീരിയ: നൈജീരിയയിലെ യെല്‍വ്വാറ്റയിലുണ്ടായ ഭീകരമായ ആക്രമണത്തെ അതിജീവിച്ചവര്‍ ഇപ്പോഴും കടുത്ത ഭീതിയിലാണ് ജീവിക്കുന്നത്. ദിവസേനയെന്നോണം ഈ പ്രദേശത്ത് അതിക്രമങ്ങളും കൊലപാതകങ്ങളും ഉണ്ടാകുന്നു. എന്നാല്‍ അവയൊന്നും വാര്‍ത്തയായി മാറുന്നില്ല. അന്താരാഷ്ട്ര മാധ്യമങ്ങള്‍ അവയൊന്നും വാര്‍ത്തയാക്കുന്നില്ല. മകുര്‍ദി രൂപതയിലെ വികസനം, നീതി സമാധാനം എന്നിവയ്ക്കായുള്ള കമ്മീഷന്റെ കോര്‍ഡിനേറ്റര്‍ ഫാ. റെമിജിയൂസ് ഇഹ്‌യുള (Remigius Ihyula) പ്രസ്താവിച്ചതായി ഫീദെസ് റിപ്പോര്‍ട്ട് ചെയ്തു. ജൂണ്‍ 13 നും 14 നും ഇടയ്ക്കുള്ള രാത്രിയില്‍, നൈജീരിയയിലെ ബെനു (Benue) സംസ്ഥാനത്തെ യെല്‍വ്വാറ്റയിലുണ്ടായ (Yelwata) ഭീകരമായ

  • ഒരു കിലോമീറ്റര്‍ കാല്‍നടയായി ലിയോ 14 ാമന്‍ പാപ്പയുടെ നേതൃത്വത്തില്‍ ദിവ്യകാരുണ്യപ്രദക്ഷിണം

    ഒരു കിലോമീറ്റര്‍ കാല്‍നടയായി ലിയോ 14 ാമന്‍ പാപ്പയുടെ നേതൃത്വത്തില്‍ ദിവ്യകാരുണ്യപ്രദക്ഷിണം0

    റോം: റോമിലെ ബിഷപ് എന്ന നിലയില്‍ തന്റെ ആദ്യ കോര്‍പ്പസ് ക്രിസ്റ്റി പ്രദക്ഷിണത്തിന് ലിയോ പതിനാലാമന്‍ മാര്‍പാപ്പ കാല്‍നടയായി നേതൃത്വം നല്‍കി. സെന്റ് ജോണ്‍ ലാറ്ററന്‍ ബസിലിക്കയില്‍നിന്ന് സെന്റ് മേരി മേജര്‍ ബസിലിക്കയിലേക്കാണ് പാപ്പയുടെ കാര്‍മികത്വത്തില്‍ ദിവ്യകാരുണ്യപ്രദക്ഷിണം നടന്നത്. റോമിലെ തെരുവുകളിലൂടെ നടത്തിയ കോര്‍പ്പസ് ക്രിസ്റ്റി ഘോഷയാത്രയ്ക്ക് ലിയോ പതിനാലാമന്‍ മാര്‍പാപ്പയുടെ പിന്നാലെ വിശ്വാസികളുടെ സമൂഹം ദിവ്യകാരുണ്യനാഥനെ അനുഗമിച്ചു. കത്തോലിക്കാ സഭയുടെ തലവന്‍ എന്ന നിലയില്‍ ലിയോ പതിനാലാമന്‍ ആദ്യമായി നടത്തിയ ഘോഷയാത്ര വൈകുന്നേരം 6:25 ന്

  • ക്രിസ്തു മനുഷ്യന്റെ ആത്മീയ വിശപ്പിനുള്ള ദൈവത്തിന്റെ ഉത്തരം: ലിയോ 14 ാമന്‍ പാപ്പ

    ക്രിസ്തു മനുഷ്യന്റെ ആത്മീയ വിശപ്പിനുള്ള ദൈവത്തിന്റെ ഉത്തരം: ലിയോ 14 ാമന്‍ പാപ്പ0

    റോം: മനുഷ്യരുടെ ആന്തരികവും ആത്മീയവുമായ വിശപ്പിനുള്ള ദൈവത്തിന്റെ ഉത്തരമാണ് ക്രിസ്തുവെന്ന് ലിയോ 14 ാമന്‍ പാപ്പ. കോര്‍പ്പസ് ക്രിസ്റ്റി തിരുനാളിന്റെ ഭാഗമായി വിശുദ്ധ ജോണ്‍ ലാറ്ററന്‍ ബസിലിക്കയില്‍ അര്‍പ്പിച്ച ദിവ്യബലിയിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. ക്രിസ്തുവിന്റെ ശരീരം നിത്യജീവന്റെ അപ്പമായി നമ്മെ പരിപോഷിപ്പിക്കുന്നു.  ദൈവീക ഭോജനത്താല്‍ ശക്തിപ്പെട്ട്, നമ്മുടെ ചുറ്റുമുള്ളവരുടെ ഹൃദയങ്ങളിലേക്ക് യേശുവിന്റെ സ്‌നേഹവും കരുണയും പകരാന്‍ നാം വിളിക്കപ്പെട്ടിരിക്കുന്നതായി പാപ്പ കൂട്ടിച്ചേര്‍ത്തു. ഈ ജൂബിലി വര്‍ഷത്തില്‍, ‘നമ്മുടെ അപ്പം പങ്കിടാനും, പ്രത്യാശ വര്‍ധിപ്പിക്കാനും, ദൈവരാജ്യത്തിന്റെ ആഗമനം

  • ‘മനുഷ്യരാശി നിലവിളിക്കുന്നു, സമാധാനത്തിന് അവസരം നല്‍കൂ’ ലിയോ 14-ാം  മാര്‍പാപ്പ

    ‘മനുഷ്യരാശി നിലവിളിക്കുന്നു, സമാധാനത്തിന് അവസരം നല്‍കൂ’ ലിയോ 14-ാം മാര്‍പാപ്പ0

    വത്തിക്കാന്‍ സിറ്റി:  സമാധാനത്തിനുള്ള ശക്തമായ ആഹ്വാനവുമായി ലിയോ പതിനാലാമന്‍ മാര്‍പാപ്പ. ‘മനുഷ്യരാശി നിലവിളിക്കുകയും സമാധാനത്തിനായി കേഴുകയും ചെയ്യുന്ന’തായി പാപ്പ പറഞ്ഞു. സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിലെ ത്രികാല ജപത്തിനു ശേഷം നടത്തിയ പ്രസംഗത്തില്‍, യുദ്ധത്തിന്റെ തീവ്രതയില്‍ മറന്നുപോകുന്ന നിസഹായരായ മനുഷ്യരെ പാപ്പ സ്മരിച്ചു. ‘ആയുധങ്ങളുടെ കനത്ത ശബ്ദവും അക്രമത്തിന്റെ മുറവിളിയും മനുഷ്യരാശിയുടെ നിലവിളിയെ മുക്കിക്കളയരുത്’  എന്ന് പാപ്പ  പറഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍  പ്രത്യേകിച്ച് ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷത്തിന്റെയിടയില്‍ ജീവനു വേണ്ടി നിലവിളിക്കുന്ന ജനതയുടെ ദുരിതങ്ങള്‍ അനായാസം അവഗണിക്കപ്പെടാനിടയുണ്ടെന്ന് പാപ്പ

  • ഡമാസ്‌കസ് ദൈവാലയത്തില്‍  ചാവേറാക്രമണം; ഇരുപത് പേര്‍ കൊല്ലപ്പെട്ടു

    ഡമാസ്‌കസ് ദൈവാലയത്തില്‍ ചാവേറാക്രമണം; ഇരുപത് പേര്‍ കൊല്ലപ്പെട്ടു0

    ഡമാസ്‌കസ്: സിറിയന്‍ തലസ്ഥാനമായ ഡമാസ്‌കസിലെ മാര്‍ ഏലിയാസ് ദൈവാലയത്തില്‍ നടന്ന ചാവേറാക്രണമണത്തില്‍ 20 പേര്‍ക്ക് ദാരുണാന്ത്യം. 50 ലധികം വിശ്വാസികള്‍ക്ക് പരിക്കേറ്റു. ഡിസംബറില്‍ വിമതരുടെ നേതൃത്വത്തില്‍ പ്രസിഡന്റ് ബഷര്‍ അല്‍-അസദിനെ അട്ടിമറിച്ചതിനുശേഷം ഡമാസ്‌കസില്‍ നടക്കുന്ന ആദ്യത്തെ ബോംബാക്രമണമാണിത്. കൊല്ലപ്പെട്ട ചാവേര്‍ ബോംബര്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ അംഗമാണെന്ന് സിറിയയുടെ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ദൈവാലയത്തില്‍ കയറി തുടര്‍ച്ചയായി വെടിയുതിര്‍ത്ത ചാവേറിന്റെ കയ്യിലുള്ള സ്‌ഫോടകവസ്തു പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നു.  കൊല്ലപ്പെട്ട ചാവേറിനെ കൂടാതെ മറ്റൊരാള്‍ കൂടെ ആക്രമണത്തില്‍ പങ്കെടുത്തതായി

Latest Posts

Don’t want to skip an update or a post?