Follow Us On

15

November

2025

Saturday

  • ദൈവത്തെ സേവിക്കുന്ന വ്യക്തി സമ്പത്തിന്റെ (അടിമത്വത്തില്‍) നിന്ന് മുക്തനാകുന്നു; എന്നാല്‍ സമ്പത്തിനെ സേവിക്കുന്നവന്‍ അതിന്റെ അടിമയായി മാറുന്നു: ലിയോ 14 ാമന്‍ പാപ്പ

    ദൈവത്തെ സേവിക്കുന്ന വ്യക്തി സമ്പത്തിന്റെ (അടിമത്വത്തില്‍) നിന്ന് മുക്തനാകുന്നു; എന്നാല്‍ സമ്പത്തിനെ സേവിക്കുന്നവന്‍ അതിന്റെ അടിമയായി മാറുന്നു: ലിയോ 14 ാമന്‍ പാപ്പ0

    വത്തിക്കാന്‍ സിറ്റി: പണവും വിഭവങ്ങളും പൊതുനന്മയെ പ്രോത്സാഹിപ്പിക്കുന്നതിനായി ഉപയോഗിക്കണമെന്നും  ജനങ്ങളെ നശിപ്പിക്കുന്ന ആയുധങ്ങള്‍ നിര്‍മിക്കാനോ തൊഴിലാളികളെ ചൂഷണം ചെയ്യുന്ന  സ്ഥാപനങ്ങള്‍ കെട്ടിപ്പടുക്കാനോ ഉപയോഗിക്കരുതെന്നും ആഹ്വാനം ചെയ്ത് ലിയോ 14  ാമന്‍ പാപ്പ. ഞായറാഴ്ച വിശുദ്ധ അന്നയുടെ നാമത്തിലുള്ള ഇടവക ദൈവാലയത്തില്‍ അര്‍പ്പിച്ച ദിവ്യബലി മധ്യേയും, സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ ത്രികാലജപപ്രാര്‍ത്ഥനയോടനുബന്ധിച്ച് നടത്തിയ പ്രഭാഷണത്തിലും സമ്പത്തിനോടും ഭൗതിക വസ്തുക്കളോടുമുള്ള തങ്ങളുടെ ബന്ധത്തെക്കുറിച്ച് വിചിന്തനം ചെയ്യുവാന്‍ പാപ്പ വിശ്വാസികളെ ക്ഷണിച്ചു. ദൈവത്തെ സേവിക്കുന്ന വ്യക്തി സമ്പത്തിന്റെ (അടിമത്വത്തില്‍) നിന്ന് മുക്തനാകുമ്പോള്‍

  • കര്‍ദിനാള്‍ വാന്‍ തുവാന്റെ നാമകരണനടപടികള്‍   പുനരുജ്ജീവിപ്പിക്കുന്നു

    കര്‍ദിനാള്‍ വാന്‍ തുവാന്റെ നാമകരണനടപടികള്‍ പുനരുജ്ജീവിപ്പിക്കുന്നു0

    വത്തിക്കാന്‍ സിറ്റി: വിയറ്റ്‌നാമിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ കീഴില്‍  13 വര്‍ഷക്കാലം തടവില്‍ കഴിഞ്ഞ കര്‍ദിനാള്‍ ഫ്രാന്‍സിസ്-സേവ്യര്‍ നുയെന്‍ വാന്‍ തുവാന്റെ നാമകരണനടപടികള്‍ പുനരുജ്ജീവിപ്പിക്കുന്നു. വാന്‍ തുവാന്റെ ഇളയ സഹോദരിയും ജീവിച്ചിരിക്കുന്ന സഹോദരങ്ങളില്‍ അവസാന വ്യക്തിയുമായ എലിസബത്ത് നുയെന്‍ തി തു ഹോങ് വത്തിക്കാന്‍ സന്ദര്‍ശിച്ചപ്പോഴാണ് ഇക്കാര്യം പറഞ്ഞത്.  വിയറ്റ്‌നാമീസ് കര്‍ദിനാളിന്റെ നാമകരണനടപടികളുമായി ബന്ധപ്പെട്ട് ഒരു പുതിയ വെബ് പേജ്  വത്തിക്കാന്റെ നാമകരണനടപടികള്‍ക്കായുള്ള ഡിക്കാസ്റ്ററി ആരംഭിച്ചിട്ടുണ്ട്. 13 വര്‍ഷം വിയറ്റ്‌നാമിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ തടവുകാരനായിരുന്നു, അതില്‍ ഒമ്പത് വര്‍ഷവും

  • മിഷന്‍ലീഗ് ചിക്കാഗോ രൂപതാതല സമ്മേളനം കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സാ ഇടവകയില്‍

    മിഷന്‍ലീഗ് ചിക്കാഗോ രൂപതാതല സമ്മേളനം കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സാ ഇടവകയില്‍0

    മാര്‍ട്ടിന്‍ വിലങ്ങോലില്‍ ടെക്സാസ്: ചെറുപുഷ്പ മിഷന്‍ലീഗിന്റെ ചിക്കാഗോ രൂപതാതല സമ്മേളനം ഒക്ടോബര്‍ 4നു നടക്കും. കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സാ സീറോമലബാര്‍  ഇടവകയാണ് ഇത്തവണ സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്നത്. അന്നേദിവസം ഇടവകയില്‍ നടക്കുന്ന വിപുലവുമായ പരിപാടിയില്‍ ടെക്സാസ് ഒക്ലഹോമ റീജണിലെ ഇടവകയിലെ  അറുനൂറോളം ചെറുപുഷ്പ മിഷന്‍ ലീഗ് അംഗങ്ങള്‍ പങ്കെടുക്കും. ചിക്കാഗോ രൂപതാ മെത്രാന്‍  മാര്‍ ജോയ് ആലപ്പാട്ട്  സമ്മേളനം ഉദ്ഘാടനം ചെയ്യും. റീജണിലെ ഇടവക യൂണിറ്റുകളുടെ മാര്‍ച്ചുപാസ്റ്റും മറ്റു വിവിധങ്ങളായ പരിപാടികളും ക്രമീകരിച്ചിട്ടുണ്ട്. ഭാരതസഭയിലെ  ഏറ്റവും വലിയ

  • അനുസരണം,  സ്‌നേഹത്തിലധിഷ്ഠിതമായ  സ്വാതന്ത്ര്യത്തിന്റെ പാഠശാല:  ലിയോ 14-ാമൻ പാപ്പ

    അനുസരണം, സ്‌നേഹത്തിലധിഷ്ഠിതമായ സ്വാതന്ത്ര്യത്തിന്റെ പാഠശാല: ലിയോ 14-ാമൻ പാപ്പ0

    വത്തിക്കാന്‍ സിറ്റി: നൈമേഷികമായ വികാരങ്ങള്‍ക്കപ്പുറം, വിശ്വസ്തതയുടെ അടിസ്ഥാനം സ്ഥാപിക്കുന്ന,  സ്‌നേഹത്തിലധിഷ്ഠിതമായ സ്വാതന്ത്ര്യത്തിന്റെ പാഠശാലയാണ് അനുസരണമെന്ന് ലിയോ 14 ാമന്‍ മാര്‍പാപ്പ. വാര്‍ഷിക സമ്മേളനങ്ങളിലും ജനറല്‍ ചാപ്റ്ററുകളിലും പങ്കെടുക്കാനെത്തിയ വിവിധ സന്യാസ സമൂഹങ്ങളുടെ പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. മിഷനറീസ് ഓഫ് ദി പ്രഷ്യസ് ബ്ലഡ്, സൊസൈറ്റി ഓഫ് മേരി (മാരിസ്റ്റുകള്‍), ഫ്രാന്‍സിസ്‌കന്‍ ഫ്രയേഴ്സ് ഓഫ് ദി ഇമ്മാക്കുലേറ്റ് കണ്‍സെപ്ഷന്‍, ഉര്‍സുലൈന്‍സ് ഓഫ് മേരി ഇമ്മാക്കുലേറ്റ്  തുടങ്ങിയ സന്യാസ സഭകളുടെ പ്രതിനിധികള്‍ പാപ്പയുമായുള്ള കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

  • ആര്‍ച്ചുബിഷപ് മിറോസ്ലാവ് വച്ചോവസ്‌കി ഇറാഖിലെ പുതിയ അപ്പസ്‌തോലിക്ക് ന്യൂണ്‍ഷ്യോ

    ആര്‍ച്ചുബിഷപ് മിറോസ്ലാവ് വച്ചോവസ്‌കി ഇറാഖിലെ പുതിയ അപ്പസ്‌തോലിക്ക് ന്യൂണ്‍ഷ്യോ0

    വത്തിക്കാന്‍ സിറ്റി: ആര്‍ച്ചുബിഷപ് മിറോസ്ലാവ് വച്ചോവസ്‌കിയെ ഇറാഖിലെ പുതിയ അപ്പസ്തോലിക് ന്യൂണ്‍ഷ്യോ ആയി ലിയോ 14 ാമന്‍ മാര്‍പാപ്പ നിയമിച്ചു. 2019 മുതല്‍,  വത്തിക്കാന്‍ വിദേശകാര്യ മന്ത്രാലയത്തില്‍ അണ്ടര്‍സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു വരികയായിരുന്ന വച്ചോവസ്‌കിയെ  ആര്‍ച്ചുബിഷപ് പദവിയിലേക്ക് ഉയര്‍ത്തിക്കൊണ്ടാണ് ഇറാഖിലെ അപ്പസ്‌തോലിക്ക് ന്യൂണ്‍ഷ്യോയായി നിയമിച്ചിരിക്കുന്നത്. സ്റ്റേറ്റ് സെക്രട്ടേറിയറ്റിന്റെ മൂന്ന് വിഭാഗങ്ങളുടെ സാന്നിധ്യത്തില്‍, വിദേശകാര്യ മന്ത്രാലയത്തിന്റെ സെക്രട്ടറി ആര്‍ച്ചുബിഷപ് പോള്‍ റിച്ചാര്‍ഡ് ഗല്ലഗറാണ് നിയമന പ്രഖ്യാപനം നടത്തിയത്. 1970 മെയ് 8 ന് പിസ്സില്‍ (പോളണ്ട്) ജനിച്ച വച്ചോവസ്‌കി 1996

  • തിരുനാള്‍ദിനത്തില്‍ വിശുദ്ധ ജനുവാരിയസിന്റെ രക്തം വീണ്ടും ദ്രാവക രൂപത്തിലായി; ‘ഇത് ദൈവത്തില്‍ പരിപൂര്‍ണമായി വിശ്വസിക്കാനുള്ള ക്ഷണം’

    തിരുനാള്‍ദിനത്തില്‍ വിശുദ്ധ ജനുവാരിയസിന്റെ രക്തം വീണ്ടും ദ്രാവക രൂപത്തിലായി; ‘ഇത് ദൈവത്തില്‍ പരിപൂര്‍ണമായി വിശ്വസിക്കാനുള്ള ക്ഷണം’0

    നേപ്പിള്‍സ്: സെപ്റ്റംബര്‍ 19 ന് ആഘോഷിച്ച വിശുദ്ധ ജനുവാരിയസിന്റെ  തിരുനാള്‍ദിനത്തില്‍ അദ്ദേഹത്തിന്റെ തിരുശേഷിപ്പായ കട്ടപിടിച്ച രക്തം ദ്രാവകരൂപത്തിലാകുന്ന അത്ഭുതം ആവര്‍ത്തിച്ചു. നേപ്പിള്‍സ് ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ ഡൊമിനിക്കൊ ബാറ്റാഗ്ലിയ അര്‍പ്പിച്ച ദിവ്യബലിമധ്യേ ദ്രാവകരൂപകത്തിലായ വിശുദ്ധന്റെ രക്തം വിശ്വാസികളെ കര്‍ദിനാള്‍ കാണിച്ചു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള തിരുശേഷിപ്പ് ദൈവത്തിലുള്ള വിശ്വാസത്തില്‍ എല്ലാം അര്‍പ്പിക്കാനുള്ള ക്ഷണമാണ് നമുക്ക് നല്‍കുന്നതെന്ന് അബോട്ട് മോണ്‍. വിന്‍സെന്‍സോ ഡി ഗ്രിഗോറിയോ പറഞ്ഞു. എ.ഡി. 305-ല്‍ മരിച്ച വിശുദ്ധ ജനുവാരിയസിന്റെ ഉണങ്ങിയ രക്തം, നേപ്പിള്‍സ് കത്തീഡ്രലിന്റെ ചാപ്പലില്‍ രണ്ട്

  • ചൈനയില്‍ ‘ഓണ്‍ലൈന്‍’ പ്രാര്‍ത്ഥനയ്ക്കും സുവിശേഷപ്രഘോഷണത്തിനും മതബോധനത്തിനും കടുത്ത നിയന്ത്രണങ്ങള്‍

    ചൈനയില്‍ ‘ഓണ്‍ലൈന്‍’ പ്രാര്‍ത്ഥനയ്ക്കും സുവിശേഷപ്രഘോഷണത്തിനും മതബോധനത്തിനും കടുത്ത നിയന്ത്രണങ്ങള്‍0

    ബെയ്ജിംഗ്/ചൈന: പ്രാര്‍ത്ഥനയും ആരാധനയും ഓണ്‍ലൈനായി സ്ട്രീം ചെയ്യുന്നതിനും കുട്ടികള്‍ക്ക് ഓണ്‍ലൈനായി മതബോധനം നല്‍കുന്നതിനും   കര്‍ശന നിയന്ത്രണങ്ങളുമായി ചൈന. ചൈനീസ് സ്റ്റേറ്റ് മീഡിയ പ്രസിദ്ധീകരിച്ച  മാര്‍ഗരേഖയില്‍ ദൈവാലയങ്ങളുടെ നിര്‍മാണത്തിനുള്‍പ്പടെ മതപരമായ ആവശ്യങ്ങള്‍ക്കായി ഓണ്‍ലൈന്‍ ഫണ്ട്‌ശേഖരണം നടത്തുന്നതും നിരോധിച്ചു. സ്റ്റേറ്റ് അഡ്മിനിസ്‌ട്രേഷന്‍ ഓഫ് റിലീജിയസ് അഫയേഴ്‌സ് പുറപ്പെടുവിച്ച മത അധ്യാപകര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും വേണ്ടിയുള്ള പെരുമാറ്റച്ചട്ടം സെപ്റ്റംബര്‍ 15 നാണ് ചൈനീസ് സ്റ്റേറ്റ് മീഡിയ പുറത്തുവിട്ടത്. ചൈനയില്‍ ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഹോങ്കോംഗ്, മക്കാവു, തായ്വാന്‍, തുടങ്ങിയ രാജ്യങ്ങളിലെ മതനേതാക്കള്‍ക്കും

  • നൈജറില്‍ മാമോദീസ ചടങ്ങിനിടെ  22 പേരെ വെടിവച്ചു കൊലപ്പെടുത്തി

    നൈജറില്‍ മാമോദീസ ചടങ്ങിനിടെ 22 പേരെ വെടിവച്ചു കൊലപ്പെടുത്തി0

    നിയാമേ/നൈജര്‍: പടിഞ്ഞാറന്‍ നൈജറിലെ ഒരു ഗ്രാമത്തില്‍ നടന്ന ആക്രമണത്തില്‍ മോട്ടോര്‍ ബൈക്കുകളിലെത്തിയ തോക്കുധാരികള്‍ മാമോദീസ ചടങ്ങില്‍ പങ്കെടുക്കുകയായിരുന്ന 22 പേരെ വധിച്ചു. ബുര്‍ക്കിന ഫാസോയ്ക്കും മാലിക്കും സമീപമുള്ള തില്ലബെറി മേഖലയിലാണ് ആക്രമണം നടന്നത്. അല്‍-ഖ്വയ്ദയുമായും ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പുമായും ബന്ധമുള്ള ജിഹാദി ഗ്രൂപ്പുകള്‍ സജീവമായ മേഖലയാണിത്. തകൗബാട്ട് ഗ്രാമത്തിലെ ഔല്ലം ഡിപ്പാര്‍ട്ട്മെന്റിലെ തില്ലബെറി മേഖലയില്‍  നിരപരാധികളായ കുടുംബങ്ങളെ ദുഃഖത്തിലേക്ക് തള്ളിവിട്ടുകൊണ്ട് ആക്രമണം നടത്തുകയായിരുന്നു എന്ന് പ്രാദേശിക പൗരാവകാശ പ്രവര്‍ത്തകന്‍ മൈകോള്‍ സോഡി ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. ഒരു

Latest Posts

Don’t want to skip an update or a post?