Follow Us On

18

June

2025

Wednesday

  • മെത്രാന്മാര്‍ പ്രത്യാശയുടെ അടയാളങ്ങളായി ജനങ്ങള്‍ക്കൊപ്പം നില്‍ക്കണം; ഫ്രാന്‍സിസ് പാപ്പാ

    മെത്രാന്മാര്‍ പ്രത്യാശയുടെ അടയാളങ്ങളായി ജനങ്ങള്‍ക്കൊപ്പം നില്‍ക്കണം; ഫ്രാന്‍സിസ് പാപ്പാ0

    പ്രശ്‌നങ്ങളും സംഘര്‍ഷങ്ങളും വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് പ്രത്യാശപകര്‍ന്ന് മെത്രാന്മാര്‍ അവരോടൊപ്പം നില്ക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പാ. മധ്യ പൂര്‍വ്വേഷ്യ പ്രവിശ്യകളില്‍ നിലനില്‍ക്കുന്ന അസ്വസ്ഥതയെ എടുത്തു പറഞ്ഞ പാപ്പാ, സംഘര്‍ഷം വിട്ടുമാറാത്ത ഈ പ്രദേശങ്ങളില്‍, സമാധാനപരിശ്രമങ്ങള്‍ ഒന്നു പോലും ഫലം കാണുന്നില്ലെന്നുള്ള തോന്നലുകള്‍ ഉണ്ടാകുന്നുവെന്നും അദേഹം ആശങ്ക പ്രകടിപ്പിച്ചു. ഇത് മറ്റു ഇടങ്ങളിലേക്കും സംഘര്‍ഷങ്ങള്‍ വ്യാപിക്കുന്നതിനു ഇടവരുത്തുന്നുവെന്നും പാപ്പാ പറഞ്ഞു. നിരവധി മരണങ്ങള്‍ക്കും, നാശനഷ്ടങ്ങള്‍ക്കും കാരണമായ യുദ്ധം മറ്റു ഇടങ്ങളിലെക്ക് വ്യാപിക്കുന്നത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നുവെന്നും പാപ്പാ ചൂണ്ടിക്കാട്ടി.

  • സമാധാനത്തിന്റെ സമ്മാനം ദൈവം നല്‍കട്ടെ: ഫ്രാന്‍സിസ് പാപ്പാ

    സമാധാനത്തിന്റെ സമ്മാനം ദൈവം നല്‍കട്ടെ: ഫ്രാന്‍സിസ് പാപ്പാ0

    ലോകത്തിലെ വിവിധയിടങ്ങളില്‍ നടമാടുന്ന യുദ്ധത്തിന്റെ ഭീകരതയെ എടുത്തു പറഞ്ഞുകൊണ്ട്, പ്രാര്‍ത്ഥിക്കുവാനായി ഫ്രാന്‍സിസ് പാപ്പാ വിശ്വാസികളെ ആഹ്വാനം ചെയ്തു. ആഗസ്റ്റ് ഇരുപത്തിയെട്ടിന്റെ പൊതുദര്‍ശന വേളയിലാണ് പാപ്പാ ഹൃദയവേദനയോടെ പ്രാര്‍ത്ഥനകള്‍ അഭ്യര്‍ത്ഥിച്ചത്. പാലസ്തീന്‍, ഇസ്രായേല്‍, മ്യാന്മാര്‍, ഉക്രൈന്‍, റഷ്യ, കീവ് എന്നീ ദേശങ്ങളെ പേരെടുത്തു പാപ്പാ പരാമര്‍ശിച്ചു. തന്റെ  കൂടിക്കാഴ്ച്ചയുടെ അവസരങ്ങളിലെല്ലാം ഫ്രാന്‍സിസ് പാപ്പാ ഈ പ്രാര്‍ത്ഥനാഭ്യര്‍ത്ഥനകള്‍ നടത്താറുണ്ട്. കഷ്ടപ്പാടുകള്‍ക്കും വേദനകള്‍ക്കുമിടയില്‍ കഴിയുന്ന ജനതയെ പറ്റിയുള്ള പരിശുദ്ധ പിതാവിന്റെ ഉത്കണ്ഠയും വേദനയുമാണ്, ഈ അഭ്യര്‍ത്ഥനകള്‍ തുടര്‍ച്ചയായി നടത്തുന്നതിന് കാരണം. പല

  • നിര്‍മിതബുദ്ധിയെ മനുഷ്യന്റെ ധാര്‍മിക ചിന്താശക്തി നിയന്ത്രിക്കണം: ഐക്യരാഷ്ടസഭാ നിരീക്ഷകന്‍

    നിര്‍മിതബുദ്ധിയെ മനുഷ്യന്റെ ധാര്‍മിക ചിന്താശക്തി നിയന്ത്രിക്കണം: ഐക്യരാഷ്ടസഭാ നിരീക്ഷകന്‍0

    നിര്‍മിത ബുദ്ധിയുള്‍പ്പടെയുള്ള സാങ്കേതികവിദ്യകള്‍ ഉപയോഗിച്ചുള്ള തീരുമാനങ്ങളില്‍ മനുഷ്യന്റെ കൃത്യമായ നിയന്ത്രണം ഉറപ്പുവരുത്തുകയും മനുഷ്യ ജീവനെ സംരക്ഷിക്കാന്‍ അവശ്യമായ മുന്‍കരുതലുകള്‍ നിര്‍ബന്ധമാക്കണമെന്നും ആര്‍ച്ചുബിഷപ്പ് എത്തോരെ ബലെസ്‌ത്രേരൊ. മാനവ കുലത്തിന്റെ മഹത്വവും ഉയര്‍ച്ചയും അതിനെ ആശ്രയിച്ചിരിക്കുന്നുവെന്നും  ഐക്യരാഷ്ടസഭയുടെ കാര്യാലയത്തിലും ഇതര അന്താരാഷ്ട്രസംഘടനകളിലും പരിശുദ്ധസിംഹാസനത്തിന്റെ സ്ഥിരം നിരീക്ഷകനായ ആര്‍ച്ചുബിഷപ്പ് കൂട്ടിച്ചേര്‍ത്തു. സ്വയംനിയന്ത്രിത മാരകായുധ നിര്‍മാണവുമായി ബന്ധപ്പെട്ട നൂതനസാങ്കേതികവിദ്യകളെ അധികരിച്ചുള്ള യോഗത്തെ സംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. സ്വയം നിയന്ത്രിത മാരകായുധങ്ങള്‍ വികസിപ്പിച്ചെടുക്കുന്നതും അവ ഉപയോഗിക്കുന്നതും പുനര്‍വിചിന്തന വിധേയമാക്കണമെന്നും ആത്യന്തികമായി അവ നിരോധിക്കണമെന്നും ഫ്രാന്‍സീസ്

  • ബെയ്‌റൂട്ട് അപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളെ മാര്‍പാപ്പാ ആശ്വസിപ്പിച്ചു.

    ബെയ്‌റൂട്ട് അപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളെ മാര്‍പാപ്പാ ആശ്വസിപ്പിച്ചു.0

    2020 ഓഗസ്റ്റ് 4 ന് ബെയ്‌റൂട്ട് തുറമുഖത്തെയും നഗരത്തിന്റെ ഒരു ഭാഗത്തെയും തകര്‍ത്ത് 235 പേരുടെ മരണത്തിനും 6,500 പേര്‍ക്ക് ഗുരുതര പരിക്കുകള്‍ക്കും ഇടവരുത്തിയ സ്‌ഫോടനത്തില്‍ ഇരകളായവരുടെ കുടുംബാംഗങ്ങളെ ഫ്രാന്‍സിസ് പാപ്പാ വത്തിക്കാനില്‍ സ്വീകരിക്കുകയും വാത്സല്യത്തോടെ ആശ്വസിപ്പിക്കുകയും ചെയ്തു. ‘പീഡിതരായ ജനതയാണ് ലെബനനിലേത്’ എന്ന്  പാപ്പാ അനുസ്മരിച്ചു. സ്‌ഫോടനത്തില്‍ ഇരകളായവര്‍ക്കുവേണ്ടി താന്‍ പ്രാര്‍ത്ഥിച്ചുവെന്നും, തന്റെ പ്രാര്‍ത്ഥനകള്‍ ഇന്നും തുടരുന്നുവെന്നും പാപ്പാ പ്രത്യേകം എടുത്തു പറഞ്ഞു. സ്‌ഫോടനത്തില്‍ മരണമടഞ്ഞ ഓരോ വ്യക്തികളെയും സ്വര്‍ഗ്ഗസ്ഥനായ പിതാവ് വ്യക്തിപരമായി അറിയുന്നുണ്ടെന്നും, ഇന്ന്

  • ആരാധനക്രമ്രത്തില്‍ വ്യക്തിവാദങ്ങളും ഭിന്നിപ്പുകളുമില്ല, പാപ്പാ ഫ്രാന്‍സിസ്

    ആരാധനക്രമ്രത്തില്‍ വ്യക്തിവാദങ്ങളും ഭിന്നിപ്പുകളുമില്ല, പാപ്പാ ഫ്രാന്‍സിസ്0

    ക്രിസ്തു പരിശുദ്ധാത്മാവില്‍, പിതാവിനോടു നടത്തുന്ന പ്രാര്‍ത്ഥനയിലുള്ള പങ്കുചേരലാണ് ആരാധനക്രമ പ്രാര്‍ത്ഥനയെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പാ. ആരാധനക്രമ പ്രാര്‍ത്ഥന, ക്രിസ്തുവിന്റെ മണവാട്ടിയായ സഭയുടെ സ്‌നേഹനിര്‍ഭരമായ നിശ്വാസത്തിലുള്ള പങ്കുചേരലാണെന്നും ഹൃദയത്തെ നിസ്സംഗതയില്‍ നിന്ന് മോചിപ്പിക്കുകയും സഹോദരങ്ങള്‍ തമ്മിലുള്ള അകലം കുറയ്ക്കുകയും യേശുവിന്റെ വികാരങ്ങളോട് പൊരുത്തപ്പെടുത്തുകയും ചെയ്യുന്ന കൂട്ടായ്മയുടെ വിദ്യാലയവും നമ്മെ രൂപാന്തരപ്പെടുത്തുന്ന രാജവീഥിയുമാണെന്നും പാപ്പാ സന്ദേശത്തില്‍ വ്യക്തമാക്കി. അതില്‍ വ്യക്തിപരമായ വാദങ്ങള്‍ക്കും ഭിന്നതകള്‍ക്കും ്സ്ഥാനമില്ലെന്ന് അദ്ദേഹം വിശദീകരിച്ചു. ഇറ്റലിയിലെ മോദെനനൊണാന്തൊള (Modena-Nonantola) അതിരൂപതയില്‍ വച്ച് നടത്തപ്പെടുന്ന എഴുപത്തിനാലാം ദേശീയ ആരാധനാക്രമ വാരത്തോടനുബന്ധിച്ച്,

  • ഒരു ക്രൈസ്തവ സഭയെയും നിരോധിക്കരുത് ! ഉക്രേനിയന്‍ ഗവണ്‍മെന്റിന് മുന്നറിയിപ്പുമായി ഫ്രാന്‍സിസ് മാര്‍പാപ്പ

    ഒരു ക്രൈസ്തവ സഭയെയും നിരോധിക്കരുത് ! ഉക്രേനിയന്‍ ഗവണ്‍മെന്റിന് മുന്നറിയിപ്പുമായി ഫ്രാന്‍സിസ് മാര്‍പാപ്പ0

    കീവ്/ഉക്രെയ്ന്‍: റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ ദൈവാലയങ്ങളിലെ പ്രാര്‍ത്ഥനകള്‍ നിരോധിച്ച ഉക്രെയ്ന്‍ ഗവണ്‍മെന്റിന്റെ നടപടി പ്രാര്‍ത്ഥിക്കാന്‍ ആഗ്രഹിക്കുന്നവരുടെ സ്വാതന്ത്ര്യത്തെക്കുറിച്ച് ആശങ്ക ജനിപ്പിക്കുന്നതായി ഫ്രാന്‍സിസ് മാര്‍പാപ്പ. ഉക്രെയ്‌ന്റെ മണ്ണില്‍ റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭക്ക് വിലക്ക് ഏര്‍പ്പെടുത്തിക്കൊണ്ടുള്ള പുതിയ നിയമമാണ് ഉക്രെയ്ന്‍ ഗവണ്‍മെന്റ് പാസാക്കിയയത്. ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നവര്‍ എല്ലാവര്‍ക്കും വേണ്ടിയാണ് പ്രാര്‍ത്ഥിക്കുന്നതെന്നും പ്രാര്‍ത്ഥിക്കുന്നതുകൊണ്ട് ഒരു വ്യക്തിയും തിന്മ പ്രവര്‍ത്തിക്കുകയില്ലെന്നും മാര്‍പാപ്പ പറഞ്ഞു. ആരെങ്കിലും സ്വന്തം രാജ്യത്തിനെതിരായി തിന്മ പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ അവന്‍ കുറ്റക്കാരനാണ്. എന്നാല്‍ പ്രാര്‍ത്ഥിച്ചതുകൊണ്ടാണ്  ആ തിന്മ പ്രവര്‍ത്തിച്ചതെന്ന് പറയാനാവില്ല. അതുകൊണ്ട്

  • നിക്കാരാഗ്വ: സഭയുടെ സംഭാവനകള്‍ക്കുള്ള ടാക്‌സ് ഒഴിവ് റദ്ദാക്കി

    നിക്കാരാഗ്വ: സഭയുടെ സംഭാവനകള്‍ക്കുള്ള ടാക്‌സ് ഒഴിവ് റദ്ദാക്കി0

    മനാഗ്വ: സംഭാവനകള്‍ക്കും മറ്റ് മതപരമായ ആവശ്യങ്ങള്‍ക്കുളള പണമിടപാടുകള്‍ക്കും സഭക്ക് ഗവണ്‍മെന്റ് അനുവദിച്ചിരുന്ന ടാക്‌സ് ഇളവ് റദ്ദാക്കി നിക്കാരാഗ്വയിലെ ഒര്‍ട്ടേഗ ഭരണകൂടം. ഇതോടെ ലാഭമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന ബിസിനസുകള്‍ നല്‍കി വരുന്ന ടാക്‌സ് സഭയും നല്‍കേണ്ടതായി വരും. മതപരമായതുള്‍പ്പടെ 1500 എന്‍ജിഒകളുടെ അനുമതി റദ്ദാക്കുകയും നിരവധി വൈദികരെ റോമിലേക്ക് നാട് കടത്തുകയും ചെയ്ത നടപടിക്ക് പുറമെയാണ് ഒര്‍ട്ടേഗ ഭരണകൂടം കത്തോലിക്ക സഭക്കും മറ്റ് മതസ്ഥാപനങ്ങള്‍ക്കുമെതിരായ പുതിയ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. സഭയുടെ സന്നദ്ധപ്രവര്‍ത്തനങ്ങളുടെ ഫലം അനുഭവിക്കുന്ന ഏറ്റവും ദുര്‍ബലരായ

  • പാപ്പാ  അര്‍പ്പിക്കുന്ന  ദിവ്യബലിയില്‍   പങ്കെടുക്കുവാന്‍ വന്‍ തിരക്ക്.

    പാപ്പാ അര്‍പ്പിക്കുന്ന ദിവ്യബലിയില്‍ പങ്കെടുക്കുവാന്‍ വന്‍ തിരക്ക്.0

    ലക്‌സംബര്‍ഗ്:  ബെല്‍ജിയത്തിലെ ബ്രസല്‍സില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ അര്‍പ്പിക്കുന്ന  ദിവ്യബലിയില്‍  പങ്കെടുക്കുവാന്‍ വന്‍ തിരക്ക്. സെപ്റ്റംബര്‍ അവസാനം നടക്കുന്ന ബെല്‍ജിയം സന്ദര്‍ശനത്തോടനുബന്ധിച്ച് പാപ്പാ ലെ കിംഗ് ബൗഡോയിന്‍ സ്റ്റേഡിയത്തില്‍ അര്‍പ്പിക്കുന്ന ദിവ്യബലിയില്‍ പങ്കെടുക്കുന്നതിനായി ഓണ്‍ലൈനില്‍ ലഭ്യമാക്കിയ ടിക്കറ്റുകള്‍ റെക്കോര്‍ഡ് സമയത്തിനുള്ളില്‍ തീര്‍ന്നു. വിശ്വാസികള്‍ ഓണ്‍ലൈനില്‍ ഒന്നിച്ചെത്തി ടിക്കറ്റുകള്‍ സ്വന്തമാക്കുകയായിരുന്നു. ടിക്കറ്റുകള്‍ സൗജന്യമായി ഓണ്‍ലൈനില്‍ ലഭ്യമായപ്പോള്‍ത്തന്നെ 90 മിനിറ്റിനുള്ളില്‍ 32,000 ടിക്കറ്റുകള്‍ തീരുകയായിരിന്നുവെന്ന് സംഘാടകര്‍ പറയുന്നു. അന്നത്തെ ദിവ്യബലിമധ്യേ, ആവിലായിലെ വിശുദ്ധ അമ്മ ത്രേസ്യയുടെ ആത്മീയ പുത്രി, കര്‍മ്മലീത്ത സന്യാസിനി

Latest Posts

Don’t want to skip an update or a post?