Follow Us On

09

May

2025

Friday

  • പുതിയ രണ്ട് ബിഷപ്പുമാരെ നിയമിച്ച് ചൈന: ചൈന-വത്തിക്കാന്‍ ബന്ധത്തില്‍ പുതിയ മാര്‍പാപ്പയുടെ നിലപാട് നിര്‍ണായകം

    പുതിയ രണ്ട് ബിഷപ്പുമാരെ നിയമിച്ച് ചൈന: ചൈന-വത്തിക്കാന്‍ ബന്ധത്തില്‍ പുതിയ മാര്‍പാപ്പയുടെ നിലപാട് നിര്‍ണായകം0

    ബെയ്ജിംഗ്/ചൈന:  മാര്‍പാപ്പയെ തിരഞ്ഞെടുക്കാനുള്ള കോണ്‍ക്ലേവ് തുടങ്ങാനിരിക്കെ, പുതിയ രണ്ട് ബിഷപ്പുമാരെ ഏകപക്ഷീയമായി തിരഞ്ഞെടുത്ത് ചൈന. ഫ്രാന്‍സിസ് പാപ്പയുടെ വിയോഗത്തെ തുടര്‍ന്ന് ലോകമെമ്പാടുമുള്ള രാജ്യങ്ങള്‍ അനുശോചനം രേഖപ്പെടുത്തിയപ്പോഴും ചൈന അസാധാരണമായ മൗനം പാലിച്ചത് നേരത്തെ ചര്‍ച്ചയായിരുന്നു. അതിനു പിന്നാലെയാണ് ഇത്തരമൊരു നീക്കം ചൈനയുടെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത്. വത്തിക്കാനും ബെയ്ജിംഗും തമ്മിലുള്ള ദുര്‍ബലവും പലപ്പോഴും വെല്ലുവിളി നിറഞ്ഞതുമായ ബന്ധത്തെ വീണ്ടും ഉലയ്ക്കുന്നതാണ് ചൈനയുടെ പുതിയ നീക്കം. പരിശുദ്ധ ഹാസനത്തോടുള്ള വിധേയത്വത്തില്‍  നിന്ന് വേര്‍പ്പെട്ട് ചൈനീസ് സഭയുടെ സ്വയംഭരണാവകാശം ഉറപ്പിക്കാന്‍ ചൈനീസ്

  • ലക്‌നൗ രൂപത കോളജിനുനേരെയുള്ള ആരോപണം അടിസ്ഥാനരഹിതം

    ലക്‌നൗ രൂപത കോളജിനുനേരെയുള്ള ആരോപണം അടിസ്ഥാനരഹിതം0

    ലക്്‌നൗ: ഉത്തര്‍പ്രദേശിലെ ലക്‌നൗവില്‍ കത്തോലിക്കസഭയുടെ കീഴിലുള്ള സെന്റ് ഡൊമിനിക് സാവിയോ കോളജിനെതിരെ പ്രചരിപ്പിക്കുന്ന കാര്യങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് കോളജ് മാനേജ്‌മെന്റ്. ക്രൈസ്തവ മാനേജ്‌മെന്റിനുകീഴിലുള്ള കോളജില്‍ വിദ്യാര്‍ത്ഥികളോട് പക്ഷപാതം കാണിച്ചുവെന്നും മതപരിവര്‍ത്തനം നടത്തിയെന്നുമാണ് തീവ്രഹിന്ദുത്വ ഗ്രൂപ്പുകള്‍ സോഷ്യല്‍ മീഡിയിയലൂടെ പ്രചരിപ്പിക്കുന്നത്. കോളജിനെതിരെ പ്രചരിപ്പിക്കുന്ന കാര്യങ്ങള്‍ അടിസ്ഥാനരഹിതവും കെട്ടിച്ചമച്ചതുമാണെന്ന് ലക്‌നൗ രൂപത വക്താവ് ഫാ. ഡൊണാള്‍ഡ് ഡിസൂസ പറഞ്ഞു. ലക്‌നൗ രൂപതയുടെ കീഴില്‍ കഴിഞ്ഞ 48 വര്‍ഷമായി പ്രവര്‍ത്തിച്ചുവരുന്നതാണ് ഈ കോളജ്. അടിസ്ഥാനരഹിതമായ ആരോപണങ്ങളുന്നയിച്ചുകൊണ്ട് തീവ്രഹിന്ദുത്വ സംഘടനാ അംഗങ്ങള്‍ കോളജിനുമുമ്പില്‍ പ്രതിഷേധം

  • മറക്കാന്‍ കഴിയാത്ത  ആശീര്‍വാദം

    മറക്കാന്‍ കഴിയാത്ത ആശീര്‍വാദം0

    വത്തിക്കാനില്‍നിന്നും സിസ്റ്റര്‍ ജാസ്മിന്‍ എസ്‌ഐസി വത്തിക്കാന്‍ കൊട്ടാരത്തിന്റെ പുണ്യഭൂമിയില്‍, ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സമീപത്ത് നില്ക്കാന്‍ കഴിഞ്ഞ നിമിഷങ്ങള്‍ ജീവിതത്തിലൊരിക്കലും മറക്കാന്‍ കഴിയില്ല. അദ്ദേഹത്തിന്റെ കണ്ണുകളില്‍ കണ്ട ദയയും സ്‌നേഹവും ഇന്നും എന്റെ ഹൃദയത്തില്‍ തെളിഞ്ഞുനില്‍ക്കുന്നു. കേരളത്തില്‍നിന്ന് റോമിലേക്ക് പഠനത്തിനായി വന്നതുമുതല്‍ ഒരു പ്രാര്‍ത്ഥനപോലെ മനസില്‍ കൊണ്ടുനടന്നിരുന്ന ആഗ്രഹമായിരുന്നു മാര്‍പാപ്പയെ തൊട്ടടുത്ത് കാണമെന്നത്. പറ്റിയാല്‍ വിശുദ്ധമായ ആ കരങ്ങളില്‍ ഒന്നു ചുംബിക്കണമെന്ന്. അതുകൊണ്ടുതന്നെ ക്രിസ്മസ്, ഈസ്റ്റര്‍ തുടങ്ങിയ പ്രധാന തിരുനാളുകളില്‍ മാര്‍പാപ്പ അര്‍പ്പിക്കുന്ന പരിശുദ്ധ കുര്‍ബാനകളില്‍ പങ്കുകൊള്ളാന്‍ ശ്രമിച്ചിരുന്നു.

  • ഉക്രെയ്‌നെ ഹൃദയത്തില്‍ സൂക്ഷിച്ച പാപ്പ

    ഉക്രെയ്‌നെ ഹൃദയത്തില്‍ സൂക്ഷിച്ച പാപ്പ0

    സിസ്റ്റര്‍ ലിജി പയ്യപ്പിള്ളി ഏറെ നന്ദിയോടെയാണ് ഉക്രെയ്ന്‍ ജനത പോപ്പ് ഫ്രാന്‍സിസിനെ ഓര്‍ക്കുന്നത്. ഇത്രയധികം വേദനയോടെ ഉക്രെയിനുവേണ്ടി പ്രാര്‍ത്ഥിക്കുകയും യുദ്ധം അവസാനിപ്പിക്കാന്‍ ഇടപെടലുകള്‍ നടത്തുകയും ചെയ്ത് മറ്റൊരു ലോകനേതാവ് ഇല്ല. റഷ്യ-ഉക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ മാര്‍പാപ്പ പലവിധത്തില്‍ ശ്രമിച്ചിട്ടുണ്ട്. റഷ്യ ഉക്രെയ്‌നില്‍നിന്നും പിടിച്ചുകൊണ്ടുപോയ തടവുകാരില്‍ പലരെയും തിരിച്ചുവിട്ടതിന് കാരണം മാര്‍പാപ്പയുടെ ഇടപെടലാണ്. അതുപോലെ റഷ്യ തട്ടിക്കൊണ്ടുപോയി മുറിവേറ്റ കുറെ കുട്ടികള്‍ക്ക് മാര്‍പാപ്പ വത്തിക്കാന്‍ ഹോസ്പിറ്റലില്‍ എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുത്തിരുന്നു. മുറിവേറ്റ സ്ത്രീകളെയും അനേകം ഉക്രെയ്ന്‍ പട്ടാളക്കാരെയും അടക്കം

  • ഭീകരാക്രമണം ജമ്മു-ശ്രീനഗര്‍ ബിഷപ് അപലപിച്ചു

    ഭീകരാക്രമണം ജമ്മു-ശ്രീനഗര്‍ ബിഷപ് അപലപിച്ചു0

    ശ്രീനഗര്‍: ജമ്മുകാശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തെ ജമ്മു-ശ്രീനഗര്‍ ബിഷപ് ഐവാന്‍ പെരേ അപലപിച്ചു. കാശ്മീരിലെത്തിയ ടൂറിസ്റ്റുകള്‍ക്കനേരെ നടന്ന അക്രമത്തെ അപലപിച്ച അദ്ദേഹം അതീവദുഖവും അനുശോചനവും രേഖപ്പെടുത്തി. വിവേകരഹിതമായ ഈ അക്രമം പൊതുമനസാക്ഷിയില്‍ ഇരുണ്ട നിഴല്‍ വീഴ്ത്തിയിരിക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മൃഗീയവും ഭീരുത്വം നിറഞ്ഞതുമായ ഈ അക്രമം മനുഷ്യജീവന്റെ വിശുദ്ധിയെ എതിര്‍ക്കുന്നതും ഒരു രാജ്യമെന്ന നിലയില്‍ നാം ചേര്‍ത്തുപിടിക്കുന്നതുമായ മൂല്യങ്ങളായ സമാധാനം, മൈത്രി, വ്യക്തിയുടെ അന്തസ് എന്നിവയെ ഒറ്റിക്കൊടുക്കുന്നതുമാണ്, അദ്ദേഹം സൂചിപ്പിച്ചു. കുടുംബാംഗങ്ങള്‍ക്കും പ്രിയപ്പെട്ടവര്‍ക്കും അത്യധികമായ വേദനയ്ക്കും സഹനത്തിനും

  • വിശ്വാസം ഉപേക്ഷിച്ചില്ല, ഗ്രാമത്തില്‍ നിന്ന് ക്രൈസ്തവ കുടുംബങ്ങളെ പുറത്താക്കി

    വിശ്വാസം ഉപേക്ഷിച്ചില്ല, ഗ്രാമത്തില്‍ നിന്ന് ക്രൈസ്തവ കുടുംബങ്ങളെ പുറത്താക്കി0

    റായ്പൂര്‍: ഛത്തീസ്ഗഡിലെ സുഗമജില്ലയിലെ കരിഗുണ്ടം ഗ്രാമത്തിലെ ആറ് ക്രൈസ്തവ കുടുംബങ്ങളെ തങ്ങളുടെ ക്രൈസ്തവ വിശ്വാസം ഉപേക്ഷിക്കുവാന്‍ തയാറാകാകത്തതിനെത്തുടര്‍ന്ന് ഗ്രാമത്തില്‍ നിന്ന് പുറത്താക്കി. ഗ്രാമസഭകൂടിയാണ് തങ്ങളുടെ ഗ്രാമത്തിലെ ക്രൈസ്തവരായ കുടുംബങ്ങള്‍ക്കെതിരെ നടപടിയെടുത്തത്. ഏഴ് വര്‍ഷം മുമ്പ് ക്രിസ്തുമതം സ്വകരിച്ചിരുന്നവരായിരുന്നു ഈ കുടുംബങ്ങള്‍. 6 കുടുംബങ്ങളും തങ്ങളുടെ ക്രൈസ്തവ വിശ്വാസം ഉപേക്ഷിക്കാന്‍ സന്നദ്ധരായില്ല. അതിനാല്‍ അവരെ ഗ്രാമം പുറത്താക്കുകയായിരുന്നു. പൂനം വിനയ്, കുര്‍സം ജഗയിയ, സാല്‍വം പാലെ, കോക്കോ റാമെ, ജോഗാ, ബുട്ടാര്‍ സിന്‍ഗ എന്നീവരാണ് തങ്ങള്‍ മരിച്ചാലും ക്രിസ്തുമതം

  • ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയായ സിസ്റ്റര്‍ ഇനാ കാനബാരോ ലൂക്കാസ് അന്തരിച്ചു

    ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയായ സിസ്റ്റര്‍ ഇനാ കാനബാരോ ലൂക്കാസ് അന്തരിച്ചു0

    സാവോ പോളോ, ബ്രസീല്‍: ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയായ സിസ്റ്റര്‍ ഇനാ കാനബാരോ ലൂക്കാസ് 116 ാം വയസില്‍ അന്തരിച്ചു.  ബ്രസീലിലെ പോര്‍ട്ടോ അലെഗ്രെയിലുള്ള സാന്തോ എന്റിക്ക് ഡെ ഒസോയിലെ വിശ്രമകേന്ദ്രത്തില്‍വച്ചായിരുന്നു  സിസ്റ്റര്‍ ഇന കാനബാരോയുടെ അന്ത്യം. 1908 മെയ് 27 ന് ജനിച്ച സിസ്റ്റര്‍ ഇനാ തെരേസിയന്‍ സന്യാസിനി സമൂഹത്തിലെ അംഗമാണ്.  ഒരു സ്വകാര്യ വാര്‍ത്ത ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍, തന്റെ ദീര്‍ഘായുസ്സിന്റെ രഹസ്യങ്ങളിലൊന്ന് ലോകത്തിലെ എല്ലാ ആളുകള്‍ക്കും വേണ്ടി എല്ലാ ദിവസവും നടത്തുന്ന

  • മൈതാനംപോലെ  മനസുള്ളൊരു പാപ്പ

    മൈതാനംപോലെ മനസുള്ളൊരു പാപ്പ0

    ഫാ. മാത്യു ആശാരിപറമ്പില്‍ എന്റെ അടുത്ത സുഹൃത്തായ ഒരു മുന്‍ എംഎല്‍എ ഉണ്ട്. വിശ്വാസപൈതൃകമുള്ള കത്തോലിക്ക കുടുംബത്തില്‍ ജനിച്ച്, പത്താം ക്ലാസുവരെ അള്‍ത്താര ബാലനായി ശുശ്രൂഷ ചെയ്ത അദ്ദേഹം ഇന്ന് വിശ്വാസ അനുഷ്ഠാനങ്ങളില്‍നിന്നും തെല്ല് അകലെയാണ്. കുറച്ചു നാളുകള്‍ക്കുമുമ്പ് അദ്ദേഹം സംഭാഷണമധ്യേ ഇങ്ങനെ പങ്കുവച്ചു. ‘സഭാപ്രവര്‍ത്തനങ്ങളില്‍നിന്ന് ഞാന്‍ ഏറെ ദൂരെയാണെങ്കിലും ഈ ദിവസങ്ങളില്‍ ക്രിസ്തീയ വിശ്വാസത്തോടും സഭയോടും ഇത്തിരി അടുപ്പവും ആകര്‍ഷണവും എനിക്ക് തോന്നുന്നുണ്ട്. സഭയുടെ തലവനായ ഫ്രാന്‍സിസ് പാപ്പ എന്നെ അത്ഭുതപ്പെടുത്തുന്നു. അദ്ദേഹത്തിന്റെ ചിന്തകളും പഠനങ്ങളും

Latest Posts

Don’t want to skip an update or a post?