Follow Us On

24

February

2025

Monday

  • സ്‌പെയിനിലെ വ്യാകുലമാതാവിന്റെ  തീര്‍ത്ഥാടനകേന്ദ്രത്തിനു വത്തിക്കാന്റെ അംഗീകാരം

    സ്‌പെയിനിലെ വ്യാകുലമാതാവിന്റെ തീര്‍ത്ഥാടനകേന്ദ്രത്തിനു വത്തിക്കാന്റെ അംഗീകാരം0

    വത്തിക്കാന്‍ സിറ്റി: സ്‌പെയിനിലെ ഷന്‍തവിലയിലുള്ള വ്യാകുല മാതാവിന്റെ തീര്‍ത്ഥാടനകേന്ദ്രത്തില്‍, നിലനില്‍ക്കുന്ന ഭക്തിക്ക് തടസങ്ങളൊന്നുമില്ലെന്നു ഔദ്യോഗികമായി പ്രഖ്യാപിച്ച് വത്തിക്കാന്റെ വിശ്വാസതിരുസംഘ ഡിക്കസ്റ്ററി. സ്‌പെയിനിലെ മേരീദാ ബദാഹോസ് അതിരൂപതയുടെ ആര്‍ച്ചുബിഷപ്പ് ഹോസെ റോഡ്രിഗെസ് കര്‍ബാല്ലോ, ഷന്‍തവിലയിലുള്ള വ്യാകുല മാതാവിന്റെ തീര്‍ത്ഥാടനകേന്ദ്രത്തില്‍, നിലനില്‍ക്കുന്ന ഭക്തിക്ക് തടസങ്ങളൊന്നുമില്ലെന്നു പ്രഖ്യാപിക്കുവാന്‍ വത്തിക്കാന്‍ വിശ്വാസ തിരുസംഘത്തിനു നല്‍കിയ അഭ്യര്‍ത്ഥന അംഗീകരിച്ചുകൊണ്ട്, വത്തിക്കാന്‍ രേഖ പുറപ്പെടുവിച്ചത്. വിശ്വാസതിരുസംഘ ഡിക്കസ്റ്ററിയുടെ പ്രീഫെക്ട് കര്‍ദിനാള്‍ വിക്ടര്‍ മാനുവല്‍ ഫെര്‍ണാണ്ടസാണ്, ഫ്രാന്‍സിസ് പാപ്പായുടെ അംഗീകാരത്തോടെ രേഖ പ്രസിദ്ധീകരിച്ചത്. ലളിതവും, നിരവധി തീര്‍ത്ഥാടകര്‍ക്ക്

  • ഫ്രാന്‍സിസ് പാപ്പായെ  വരവേല്ക്കുവാന്‍  ഒരുക്കത്തോടെ ഇന്തോനേഷ്യ

    ഫ്രാന്‍സിസ് പാപ്പായെ വരവേല്ക്കുവാന്‍ ഒരുക്കത്തോടെ ഇന്തോനേഷ്യ0

    വത്തിക്കാന്‍ സിറ്റി: ഇസ്ലാമിക ഭൂരിപക്ഷ രാജ്യമായ ഇന്തോനേഷ്യയില്‍, ഫ്രാന്‍സിസ് പാപ്പായുടെ സന്ദര്‍ശനത്തിനുമുന്നോടിയായി ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി ജക്കാര്‍ത്താ ആര്‍ച്ചുബിഷപ്പ് കര്‍ദ്ദിനാള്‍ ഇഗ്‌നാസിയോ സുഹാരിയോ മാധ്യമങ്ങളോട് പറഞ്ഞു. സ്വര്‍ഗ്ഗാരോപിത മാതാവിന്റെ നാമധേയത്തിലുള്ള ജക്കാര്‍ത്ത കത്തീഡ്രല്‍ ദേവാലയത്തിനു മുന്‍പില്‍ സ്ഥാപിച്ചിരിക്കുന്ന ഫ്രാന്‍സിസ് പാപ്പായുടെ വലിയചിത്രത്തില്‍, സന്ദര്‍ശനത്തിനു അവശേഷിക്കുന്ന ദിവസങ്ങള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. ദേവാലയത്തിനുള്ളിലും ഇപ്രകാരം സ്ഥാപിച്ചിരിക്കുന്ന ചിത്രത്തിന് സമീപവും നിരവധിയാളുകള്‍ പ്രാര്‍ത്ഥനയ്ക്കായി എത്തുന്നതും, എത്രമാത്രം ഒരുക്കത്തോടെയാണ് പരിശുദ്ധപിതാവിനെ കാത്തിരിക്കുന്നതെന്ന് വെളിപ്പെടുത്തുന്നതാണെന്ന് ആര്‍ച്ചുബിഷപ്പ് പറഞ്ഞു. വ്യാകുലമാതാവിന്റെ രൂപത്തിന് മുന്‍പിലും, ഇന്തോനേഷ്യന്‍ മുഖച്ഛായയുള്ള മാതാവിന്റെ

  • മതപരമായ  അസഹിഷ്ണുതകള്‍ക്ക് ഇരകളാകുന്നവര്‍  വര്‍ദ്ധിക്കുന്നു: ബിഷപ്പ് മെയെര്‍

    മതപരമായ അസഹിഷ്ണുതകള്‍ക്ക് ഇരകളാകുന്നവര്‍ വര്‍ദ്ധിക്കുന്നു: ബിഷപ്പ് മെയെര്‍0

    വത്തിക്കാന്‍ സിറ്റി: വിശ്വാസം, മതം എന്നിവയുടെ അടിസ്ഥാനത്തില്‍ വിവേചനത്തിന് ഇരകളാക്കപ്പെടുകയും ആക്രമിക്കപ്പെടുകയും ചെയ്യുന്നവരുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് ജര്‍മ്മനിയിലെ ഓഗ്‌സ്ബര്‍ഗ് രൂപതയുടെ മെത്രാന്‍ ബേര്‍ത്രാം മെയെര്‍ ആശങ്ക പ്രകടിപ്പിക്കുന്നു. മതത്തിന്റെയൊ വിശ്വാസത്തിന്റെറയൊ പേരില്‍ ആക്രമണത്തിന് ഇരകളാകുന്നവരെ അനുസ്മരിക്കുന്ന ദിനം ആഗസ്റ്റ് 22ന് ആചരിക്കപ്പെടുന്നതിനോടനുബന്ധിച്ചാണ് അദ്ദേഹം  ഇങ്ങനെ പറഞ്ഞത്‌.  2019-ല്‍ ഐക്യരാഷ്ട്രസഭയുടെ എഴുപത്തിയഞ്ചാം പൊതു യോഗമാണ് ഈ ദിനാചരണം ഏര്‍പ്പെടുത്തിയത്.

  • മതാധ്യാപകര്‍ക്കുവേണ്ടി  ഫ്രാന്‍സിസ് പാപ്പ പ്രത്യേക  പ്രാര്‍ത്ഥന നടത്തി

    മതാധ്യാപകര്‍ക്കുവേണ്ടി ഫ്രാന്‍സിസ് പാപ്പ പ്രത്യേക പ്രാര്‍ത്ഥന നടത്തി0

    വത്തിക്കാന്‍ സിറ്റി: വത്തിക്കാനിലെ പോള്‍ ആറാമന്‍ ഹാളില്‍ നടന്ന പൊതുകൂടിക്കാഴ്ചാവേളയില്‍, ലോകമെമ്പാടുമുള്ള മതാധ്യാപകര്‍ക്ക് ഫ്രാന്‍സിസ് പാപ്പ ആശംസകള്‍ അര്‍പ്പിച്ചു. പത്താം പിയൂസ് പാപ്പയുടെ ഓര്‍മ്മദിനമായ ആഗസ്റ്റ് ഇരുപത്തിയൊന്നാം തീയതി മതാധ്യാപക ദിനമായി ലോകത്തിലെ വിവിധ ഇടങ്ങളില്‍ ആഘോഷിക്കുന്നു. തദവസരത്തിലാണ് ഫ്രാന്‍സിസ് പാപ്പ, മതാധ്യാപകരെ ഓര്‍ക്കുവാനും, അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുവാനുമുള്ള എല്ലാവരുടെയും ഉത്തരവാദിത്വം എടുത്തു പറഞ്ഞത്. നിറഞ്ഞ ഹര്‍ഷാരവത്തോടെയാണ് പാപ്പയുടെ വാക്കുകള്‍ സദസിലുള്ളവര്‍ സ്വീകരിച്ചത്. ‘ഇന്ന്, വിശുദ്ധ പത്താം പീയൂസ് പാപ്പയുടെ സ്മരണയായി ലോകത്തിന്റെ പല ഭാഗങ്ങളിലും മതാധ്യാപക ദിനമായി

  • സജീവമാണ്  കസാഖിസ്ഥാനിലെ  കത്തോലിക്കാ സമൂഹം

    സജീവമാണ് കസാഖിസ്ഥാനിലെ കത്തോലിക്കാ സമൂഹം0

    വത്തിക്കാന്‍ സിറ്റി: മദ്ധ്യേഷ്യന്‍ രാജ്യമായ കസാഖിസ്ഥാനില്‍ ന്യൂനപക്ഷമായ കത്തോലിക്കാ സമൂഹം ഉപവിപ്രവര്‍ത്തനത്തിലും കലാരംഗത്തും മുന്‍നിരയിലാണെന്ന് അവിടുത്തെ കരഖണ്ട രൂപതയുടെ സഹായമെത്രാന്‍ യെവ്‌ജെനി ത്സിങ്കോവ്‌സ്‌ക്കി. മുസ്ലീങ്ങള്‍ ബഹുഭൂരിപക്ഷമുള്ള കസാഖ്സ്ഥാനില്‍ ചെറിയൊരു സമൂഹം മാത്രമായ കത്തോലിക്കാസഭയുടെ ജീവസുറ്റ പ്രവര്‍ത്തനത്തെക്കുറിച്ച് സംസാരിക്കുകയയായിരുന്നു അദ്ദേഹം. പൊതുവായിടങ്ങളില്‍ പരിപാടികള്‍ സംഘടിപ്പിക്കാന്‍ സാധിക്കില്ലെങ്കിലും സഭാസംവിധാനങ്ങള്‍ക്കകത്ത് വിശ്വാസാവിഷ്‌ക്കാരത്തിനു തങ്ങള്‍ക്കു സാധിക്കുന്നുണ്ടെന്ന് ബിഷപ്പ് യെവ്ജനി വെളിപ്പെടുത്തി. യേശുവിനെ എല്ലാവരിലും എത്തിക്കുക എന്ന ഉത്തരവാദിത്വത്തെക്കുറിച്ച് തങ്ങള്‍ക്ക് അവബോധം ഉണ്ടെന്നും കസാഖ്സ്ഥാനിലെ സമൂഹമാകുന്ന ഉദ്യാനത്തിലെ ഒരു മുകുളം മാത്രമാണ് ഇവിടുത്തെ കത്തോലിക്കസഭയെന്നും

  • വധശിക്ഷ നീതി നടപ്പാക്കുന്നില്ല,  മറിച്ച് സമൂഹത്തെ വിഷലിബ്ദമാക്കുന്നു:  ഫ്രാന്‍സിസ് പാപ്പാ

    വധശിക്ഷ നീതി നടപ്പാക്കുന്നില്ല, മറിച്ച് സമൂഹത്തെ വിഷലിബ്ദമാക്കുന്നു: ഫ്രാന്‍സിസ് പാപ്പാ0

    വത്തിക്കാന്‍ സിറ്റി: വധശിക്ഷ നിരവധി നിരപരാധികളായ ആളുകളെ ദോഷകരമായി ബാധിക്കുന്നുവെന്നും, അവ നീതി നിര്‍വഹിക്കുന്നതിനുപകരം, പ്രതികാരബോധം വളര്‍ത്തുന്നുവെന്നും, അത് നമ്മുടെ പരിഷ്‌കൃത സമൂഹങ്ങളുടെ ജീവിതത്തിനു അപകടകരമായി മാറുന്നുവെന്നും മാര്‍പാപ്പാ. തടവറകളില്‍ വധശിക്ഷയ്ക്കു വിധിക്കപെട്ട തടവുകാര്‍ക്ക് ആത്മീയ പരിപാലനശുശ്രൂഷ നടത്തുന്ന 72 വയസുകാരനായ, ദാലെ രചിനെല്ല രചിച്ച, ‘വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഒരു ക്രിസ്ത്യാനി. വിധിക്കപ്പെട്ടവരോടുള്ള എന്റെ പ്രതിബദ്ധത’ എന്ന ഗ്രന്ഥത്തിനു ഫ്രാന്‍സിസ് പാപ്പാ രചിച്ച ആമുഖത്തിലാണ് ഇങ്ങനെ പറയുന്നത്. 1998 മുതല്‍ ഫ്‌ലോറിഡയിലെ ചില തടവറകളില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടവര്‍ക്കു

  • മലാവി രാഷ്ട്രപതി ഫ്രാന്‍സിസ് പാപ്പായെ സന്ദര്‍ശിച്ചു

    മലാവി രാഷ്ട്രപതി ഫ്രാന്‍സിസ് പാപ്പായെ സന്ദര്‍ശിച്ചു0

    വത്തിക്കാന്‍ സിറ്റി: തെക്ക് കിഴക്കന്‍ ആഫ്രിക്കയിലെ രാജ്യമായ മലാവിയുടെ രാഷ്ട്രപതി, ലാസറസ് ചക്വേര ഫ്രാന്‍സിസ് പാപ്പായെ വത്തിക്കാനിലെ അപ്പസ്‌തോലിക കൊട്ടാരത്തില്‍ സന്ദര്‍ശിച്ചു. സന്ദര്‍ശന വേളയില്‍, വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ പിയെത്രോ പരോളിനും, സംസ്ഥാനങ്ങളുമായും അന്താരാഷ്ട്ര സംഘടനകളുമായും ഉള്ള ബന്ധങ്ങളുടെ പരിശുദ്ധ സിംഹാസനത്തിന്റെ സെക്രട്ടറി ആര്‍ച്ചുബിഷപ്പ് പോള്‍ റിച്ചാര്‍ഡ് ഗാല്ലഗറും സന്നിഹിതരായിരുന്നു. പാപ്പായെ സന്ദര്‍ശിച്ചശേഷം, വത്തിക്കാന്‍ കാര്യാലയത്തിലും കൂടിക്കാഴ്ചകള്‍ നടത്തി. ചര്‍ച്ചയില്‍, പരിശുദ്ധ സിംഹാസനവും മലാവിയും തമ്മിലുള്ള നല്ല ബന്ധവും, രാജ്യത്തിന്റെ രാഷ്ട്രീയ സാമൂഹിക സാമ്പത്തിക സാഹചര്യങ്ങളുടെ

  • നീതിയും, സാഹോദര്യവും  ഉറപ്പുവരുത്തുന്ന ഒരു  ലോകത്തിനായി യുവജനങ്ങള്‍  പ്രവര്‍ത്തിക്കണം: ഫ്രാന്‍സിസ് പാപ്പാ

    നീതിയും, സാഹോദര്യവും ഉറപ്പുവരുത്തുന്ന ഒരു ലോകത്തിനായി യുവജനങ്ങള്‍ പ്രവര്‍ത്തിക്കണം: ഫ്രാന്‍സിസ് പാപ്പാ0

    വത്തിക്കാന്‍ സിറ്റി: എല്ലായ്‌പ്പോഴും സന്തോഷത്തോടും പ്രതീക്ഷയോടും കൂടി മുന്നോട്ട് പോകാനും നീതിയും സാഹോദര്യവും ഉറപ്പുവരുത്തുന്ന കൂടുതല്‍ മനോഹരവുമായ ഒരു ലോകം കെട്ടിപ്പടുക്കാന്‍ തങ്ങളെത്തന്നെ പ്രതിജ്ഞാബദ്ധരാക്കാനും ഫ്രാന്‍സിസപാപ്പാ യുവജനങ്ങളോട്. തുര്‍ക്കിയിലെ അനറ്റോലിയ അപ്പസ്‌തോലിക വികാരിയേറ്റിന്റെ കീഴിലുള്ള വിവിധ സമൂഹങ്ങളില്‍ നിന്നുള്ള യുവജനങ്ങള്‍, ഒരാഴ്ച്ച നീണ്ടുനില്‍ക്കുന്ന വേനലവധി കൂട്ടായ്മയില്‍ യുവജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട്, ഫ്രാന്‍സിസ് പാപ്പാ എഴുതിയ കത്തിലാണ് ഇങ്ങനെ പറയുന്നത്. തുര്‍ക്കിയിലെ തെറിസ്‌ബോന്ധയില്‍ നടന്ന യുവജനങ്ങളുടെ വേനലവധി ക്യാംപില്‍ ധാരാളം ആളുകള്‍ പങ്കെടുത്തു. 2006, ഫെബ്രുവരി അഞ്ചാം തീയതി,

Latest Posts

Don’t want to skip an update or a post?