Follow Us On

07

June

2025

Saturday

  • അമ്മമടിത്തട്ടില്‍ അന്ത്യനിദ്ര…  അന്ത്യനിദ്രക്കായി സെന്റ് മേരി മേജര്‍ ബസിലിക്കയിലേക്ക്…  എന്തുകൊണ്ട് സെന്റ് മേരി മേജര്‍ ബസിലിക്ക?   ”നിന്റെ കബറിടം ഒരുക്കുക”

    അമ്മമടിത്തട്ടില്‍ അന്ത്യനിദ്ര… അന്ത്യനിദ്രക്കായി സെന്റ് മേരി മേജര്‍ ബസിലിക്കയിലേക്ക്… എന്തുകൊണ്ട് സെന്റ് മേരി മേജര്‍ ബസിലിക്ക? ”നിന്റെ കബറിടം ഒരുക്കുക”0

    വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പ തയാറാക്കിയ മരണപത്രത്തില്‍ പറഞ്ഞത്പ്രകാരമാണ് പരമ്പരാഗത രീതിയില്‍ നിന്ന് വഴിമാറി ഫ്രാന്‍സിസ് പാപ്പക്ക് സെന്റ് മേരി മേജര്‍ ബസിലിക്കയില്‍ മൃതകുടീരം ഒരുക്കിയത്. അതിനുള്ള കാരണവും വളരെ വ്യക്തമായി ഫ്രാന്‍സിസ് മാര്‍പാപ്പ തന്റെ മരണപത്രത്തില്‍  എഴുതിയിട്ടുണ്ട്. ഒരോ അപ്പസ്‌തോലിക യാത്രയ്ക്ക് മുമ്പും ശേഷവും സെന്റ് മേജര്‍ ബസിലിക്കയില്‍ പരിശുദ്ധ മറിയത്തിന്റെ സവിധത്തിലെത്തി പാപ്പ പ്രാര്‍ത്ഥിക്കുകയും നന്ദി പറയുകയും ചെയ്തിരുന്നു. കഴിഞ്ഞദിവസം കര്‍ദിനാള്‍ മാക്കറിക്കാസ് പറഞ്ഞതനുസരിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ 126 പ്രാവശ്യം ഈ ദൈവാലയം സന്ദര്‍ശിച്ചിട്ടുണ്ട്.

  • ഏഷ്യയെ ഏറെ സ്‌നേഹിച്ച ഫ്രാന്‍സിസ് പാപ്പ

    ഏഷ്യയെ ഏറെ സ്‌നേഹിച്ച ഫ്രാന്‍സിസ് പാപ്പ0

    ‘ഫ്രാന്‍സിസ് പാപ്പയ്ക്ക്—ഏഷ്യയിലെ ജനങ്ങളോട് അഗാധമായ ആദരവുണ്ടായിരുന്നുവെന്ന് മ്യാന്മാറിലെ കാര്‍ദ്ദിനാള്‍ ബോ. ”സ്‌നേഹവും സഹാനുഭൂതിയുള്ള ഇടയന്‍; മ്യാന്മാറിലെ കര്‍ദിനാള്‍ ചാള്‍സ് മൗങ് ബോ പാപ്പയെ അനുസ്മരിക്കുന്നത് ഇപ്രകാരമാണ്. അദ്ദേഹത്തിന്റെ ശബ്ദം ഞങ്ങളിലൂടെ പ്രതിധ്വനിച്ചു. ഞങ്ങളുടെ നൊമ്പരങ്ങളെല്ലാം അദ്ദേഹത്തിന്റെ ഹൃദയം ശ്രവിച്ചിരുന്നു. അദ്ദേഹത്തിന്റെ സാന്നിധ്യം തന്നെ സൗഖ്യം നല്‍കുന്നതായിരുന്നു.’ ”ലോകം മാറ്റി നിര്‍ത്തിയവര്‍ക്കെല്ലാം അദ്ദേഹത്തിന്റെ ഹൃദയത്തില്‍ ഇടമുണ്ടായിരുന്നു. അതുകൊണ്ട് ഇന്ന് ലോകം മുഴുവനോടുമൊപ്പം നമ്മളും തേങ്ങുകയാണ്. ആ വലിയ സ്‌നേഹത്തിന്റെ ഓര്‍മ്മയില്‍… മ്യാന്‍മറിലെ ആദ്യത്തെ കര്‍ദ്ദിനാളായി ഫ്രാന്‍സിസ് മാര്‍പാപ്പയാണ് കര്‍ദ്ദിനാള്‍

  • കോണ്‍ക്ലേവിന് ഒരുക്കമായ ധ്യാനം കര്‍ദ്ദിനാള്‍ റനിയെരോ കാന്തലമെസ്സ  നയിക്കും

    കോണ്‍ക്ലേവിന് ഒരുക്കമായ ധ്യാനം കര്‍ദ്ദിനാള്‍ റനിയെരോ കാന്തലമെസ്സ നയിക്കും0

    ദിവംഗതനായ ഫ്രാന്‍സിസ് പാപ്പായുടെ പിന്ഗാമിയെ തിരഞ്ഞെടുക്കുന്നതിനുള്ള കര്‍ദിനാള്‍മാരുടെ കോണ്‍ക്ലേവിന് ഒരുക്കമായുള്ള ആദ്യദിനധ്യാനം നയിക്കാന്‍ കര്‍ദ്ദിനാള്‍ റനിയെരോ കാന്തലമെസ്സയെ ചുമതലപ്പെടുത്തി. 24-ന് വ്യാഴാഴ്ച രാവിലെ ചേര്‍ന്ന മൂന്നാമത്തെ കര്‍ദ്ദിനാള്‍ കോളേജ് യോഗത്തിലാണ് ഈ തീരുമാനം ഉണ്ടായത്. 1980 മുതല്‍ നീണ്ട 44 വര്‍ഷങ്ങള്‍ പേപ്പല്‍ ഭവനത്തിന്റെ ഔദ്യോഗിക പ്രഭാഷകനായി സേവനമനുഷ്ഠിച്ച കര്‍ദ്ദിനാള്‍ റനിയെരോ കാന്തലമെസ്സ കഴിഞ്ഞ വര്‍ഷമാണ് വിരമിച്ചത്. അടുത്ത ആഴ്ചയുടെ ആരംഭത്തില്‍ ബിഷപ്പ്‌സ് ഡിക്കാസ്റ്ററി അംഗവും ആശ്രമാധിപനുമായ മോണ്‍. ഡൊണാറ്റോ ഒഗ്ലിയാരി ധ്യാനം നടത്തും. ‘സഭയെയും ലോകത്തെയും’

  • ദ്രൗപതി മുര്‍മു മുതല്‍ ഡൊണാള്‍ഡ് ട്രംപ് വരെ: മാര്‍പാപ്പയുടെ അന്ത്യകര്‍മങ്ങളില്‍ പങ്കെടുക്കുവാന്‍ ലോകനേതാക്കളുടെ നീണ്ട നിര

    ദ്രൗപതി മുര്‍മു മുതല്‍ ഡൊണാള്‍ഡ് ട്രംപ് വരെ: മാര്‍പാപ്പയുടെ അന്ത്യകര്‍മങ്ങളില്‍ പങ്കെടുക്കുവാന്‍ ലോകനേതാക്കളുടെ നീണ്ട നിര0

    ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രസിഡന്റ് ദ്രൗപതി മുര്‍മു, യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് എന്നിവര്‍ ഉള്‍പ്പടെ ലോകനേതാക്കളുടെയും വിവിധ മേഖലകളിലെ പ്രമുഖരുടെയും വലിയ നിര ഏപ്രില്‍ 26 ശനിയാഴ്ച വത്തിക്കാനില്‍ നടക്കുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കും. പ്രഥമ വനിത മെലാനിയ ട്രംപിനൊപ്പം എത്തുന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വെള്ളിയാഴ്ച തന്നെ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് സ്‌ക്വയറില്‍ നടക്കാനിരിക്കുന്ന പോപ്പ് ഫ്രാന്‍സിസിന്റെ സംസ്‌കാര ചടങ്ങുകള്‍ക്കായി രാഷ്ട്രത്തലവന്മാരും രാജകുടുംബാംഗങ്ങളും റോമില്‍ എത്തിത്തുടങ്ങി. 50

  • ഫ്രാന്‍സിസ് മാര്‍പാപ്പക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ ഇതുവരെ എത്തിയത് 128,000-ലധികം ആളുകള്‍

    ഫ്രാന്‍സിസ് മാര്‍പാപ്പക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ ഇതുവരെ എത്തിയത് 128,000-ലധികം ആളുകള്‍0

    128,000ത്തിലധികം ആളുകള്‍  ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ സെന്റ് പീറ്റേഴ്സ് ബസിലിക്ക സന്ദര്‍ശിച്ചതായി വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് വത്തിക്കാന്‍ പ്രസ് ഓഫീസ് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. ബുധനാഴ്ച മുതല്‍ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ ആരംഭിച്ച മാര്‍പാപ്പയുടെ ഭൗതികശരീരത്തിന്റെ പൊതുദര്‍ശനത്തില്‍ അഭൂതപൂര്‍വ്വമായ ജനത്തിരിക്കാണ് അനുഭവപ്പെടുന്നത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലും പുലര്‍ച്ച ഏതാനും മണിക്കൂറുകള്‍  ബസിലിക്ക അടച്ചിട്ടപ്പോള്‍ ഒഴികെ രാത്രിയും പകലുമെന്ന ഭേദമില്ലാതെ വിലാപയാത്രക്കാരുടെ  പ്രവാഹം തുടരുകയാണ്. ‘ആടുകളുടെ മണമുള്ള’ ഇടയനായിരുന്നു തങ്ങളുടെ പ്രിയപ്പെട്ട പാപ്പയെ അവസാനമായി ഒരുനോക്ക് കാണുന്നതിനായി നിരവധി

  • ഫ്രാന്‍സിസ്   പാപ്പാ യേശുവിന്റെ തിരുഹൃദയത്തെ ജീവിതത്തില്‍ വെളിപ്പെടുത്തി

    ഫ്രാന്‍സിസ് പാപ്പാ യേശുവിന്റെ തിരുഹൃദയത്തെ ജീവിതത്തില്‍ വെളിപ്പെടുത്തി0

    ‘അവിടുന്ന് നമ്മെ സ്‌നേഹിച്ചു’- ഫ്രാന്‍സിസ്   പാപ്പാ രചിച്ച അവസാന ചാക്രികലേഖനം, ‘ദിലെക്‌സിത്ത് നോസി’ ഇന്ന് ലോകം മുഴുവന്‍ ഫ്രാന്‍സിസ് പാപ്പായെപ്പറ്റി ചര്‍ച്ചചെയ്യുമ്പോഴും, അദ്ദേഹത്തിന്റെ വേര്‍പാടില്‍ ദുഃഖിക്കുമ്പോഴും അദ്ദേഹം നമുക്ക് ചൂണ്ടിക്കാണിച്ചു നല്‍കുന്നത്, ദൈവഹൃദയത്തിന്റെ സ്‌നേഹമസൃണമായ ആര്‍ദ്രതയാണ്. വെറുപ്പിന്റെയും, വൈരാഗ്യത്തിന്റെയും ചിന്തകള്‍. ലോകത്തിന്റെ വിവിധ കോണുകളില്‍ അലയടിച്ചപ്പോള്‍, തന്റെ വാക്കുകളും, പ്രവര്‍ത്തനങ്ങളും വഴിയായി സമാധാനത്തിന്റെ ആഹ്വാനം നല്‍കിയ ഫ്രാന്‍സിസ് പാപ്പാ കടന്നുപോകുമ്പോള്‍, യേശുവിന്റെ തിരുഹൃദയത്തിനു ലോകം മുഴുവനെയും സമര്‍പ്പിച്ചുകൊണ്ട്, ദൈവപിതാവിന്റെ അടുക്കല്‍ നമുക്കായി അദ്ദേഹം പ്രാര്‍ത്ഥിക്കുമെന്നതില്‍ തെല്ലും സംശയം

  • ആ കണ്ണുകള്‍ തുറന്നിരിക്കുകയായിരുന്നു…

    ആ കണ്ണുകള്‍ തുറന്നിരിക്കുകയായിരുന്നു…0

    ”ഞാന്‍ ഫ്രാന്‍സിസ് പാപ്പയുടെ മുറിയിലേക്ക് പ്രവേശിച്ചപ്പോള്‍ അദ്ദേഹത്തിന്റെ കണ്ണുകള്‍ തുറന്നിരിക്കുകയായിരുന്നു. അദ്ദേഹത്തിന് ശ്വാസപ്രശ്‌നങ്ങളൊന്നുമില്ലെന്ന് ഞാന്‍ ഉറപ്പുവരുത്തി. എന്നിട്ട് അദ്ദേഹത്തെ പേരുചൊല്ലി വിളിച്ചു, പക്ഷേ അദ്ദേഹം പ്രതികരിച്ചില്ല. ഞാന്‍ അദ്ദേഹത്തിന് ചില ഉദ്ദീപനങ്ങള്‍ നല്കിനോക്കി, പക്ഷേ വേദനാജനകമായ ഉദ്ദീപനങ്ങളോടുപോലും പ്രതികരിച്ചില്ല. അദ്ദേഹം അബോധാവസ്ഥയിലേക്ക് വീണിരുന്നു. ഇപ്പോള്‍ അദ്ദേഹം മൃതപേടകത്തില്‍ കിടക്കുകയാണ്, ശനിയാഴ്ച നടക്കുന്ന സംസ്‌കാരകര്‍മ്മങ്ങള്‍ക്കുമുമ്പ്‌ ആ ശരീരം ഒരു നോക്ക് കാണാന്‍ ആയിരങ്ങള്‍ വരിനില്ക്കുന്നു.” ഡോ. അല്‍ഫിയേരിയുടെ വാക്കുകളാണിത്. ”ചിലര്‍ പാപ്പയെ ആശുപത്രിയിലെത്തിക്കാമെന്ന് അഭിപ്രായപ്പെട്ടു. പക്ഷേ അദ്ദേഹം വഴിയില്‍വച്ച്

  • ഫ്രാന്‍സിസ് പാപ്പയുടെ ആ ആശീര്‍വാദം നല്‍കിയത് സംസാരശേഷി

    ഫ്രാന്‍സിസ് പാപ്പയുടെ ആ ആശീര്‍വാദം നല്‍കിയത് സംസാരശേഷി0

    സിസ്റ്റര്‍ സോണിയ തെരേസ് ഡി. എസ്. ജെ ക്യാര എന്റെ അനുജത്തി സോളിയുടെ മകളാണ്. കുട്ടികള്‍ സംസാരിച്ചു തുടങ്ങേണ്ട പ്രായമായിട്ടും അവള്‍ ഒരു വാക്കുപോലും പറയാന്‍ തുടങ്ങില്ല, കരയുകമാത്രമേയുള്ളൂ. ഇത് അവളുടെ അമ്മ സോളിയില്‍ ആശങ്ക സൃഷ്ടിച്ചു.. ഞങ്ങള്‍ രണ്ടു പേരും ഇറ്റലിയില്‍ ആണെങ്കിലും പരസ്പരം കാണുന്നത് വളരെ ചുരുക്കമായാണ്. കാരണം ഒരാള്‍ തെക്കന്‍ ഇറ്റലിയിലും മറ്റൊരാള്‍ വടക്കന്‍ ഇറ്റലിയിലുമായിരുന്നു.. ഒന്നര മണിക്കൂര്‍ ഫ്‌ളൈറ്റ് ദൂരം ഉണ്ട് ഞങ്ങള്‍ തമ്മില്‍. റോം കാണാന്‍ അവര്‍ക്ക് ആഗ്രഹം ഉണ്ടായിരുന്നതിനാല്‍

Latest Posts

Don’t want to skip an update or a post?