ആംഗ്യഭാഷയില്‍ ദിവ്യബലിയര്‍പ്പിച്ച് ഫാ. ജോസഫ് തേര്‍മഠം
- Featured, Kerala, LATEST NEWS
- May 3, 2024
ബ്രിട്ടൺ: വടക്കുകിഴക്കൻ ഇന്ത്യൻ സംസ്ഥാനമായ മണിപ്പൂരിൽ ആഴ്ചകളായി തുടരുന്ന കലാപം തികച്ചും മതപരമെന്ന് വ്യക്തമാക്കുന്ന അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ട് യു.കെയിലെ പാർലമെന്റ് അംഗം ഫിയോണ ബ്രൂസ്. മതസാതന്ത്ര്യത്തിനായുള്ള ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധികൂടിയാണ് ഫിയോണ ബ്രൂസ്. യു.കെയിലെ പ്രമുഖ പത്രപ്രവർത്തകൻ ഡേവിഡ് കാമ്പനാലെ, മതസ്വാതന്ത്ര്യത്തിനും വിശ്വാസത്തിനും വേണ്ടിയുള്ള അന്താരാഷ്ട്ര കൂട്ടായ്മയ്ക്ക് (ഇന്റർനാഷണൽ റിലീജിയസ് ഫ്രീഡം ഓർ ബിലീഫ്) സമർപ്പിച്ച അന്വേഷണ റിപ്പോർട്ടാണ് ഫിയോണ ബ്രൂസ് യു.കെയിലെ നയരൂപീകർത്താക്കൾക്കിടയിൽ വിതരണം ചെയ്തത്. ഹൈന്ദവർ ഭൂരിപക്ഷമായ മെയ്തേയ് വിഭാഗവും ക്രൈസ്തവർ
സഗ്രെബ്: ഒരൊറ്റ ദിനം, ഒരു കുടുംബത്തിലെ മൂന്ന് മക്കൾ ദൈവീകശുശ്രൂഷയിലേക്ക്- രണ്ടു പേർ വൈദീക ശുശ്രൂഷയിലേക്ക്, ഒരാൾ ഡീക്കൻ പദവിയിൽ! യൂറോപ്പ്യൻ രാജ്യമായ ക്രൊയേഷ്യയിലെ കത്തോലിക്കാ സഭയാണ് അസാധാരണം എന്നുതന്നെ വിശേഷിപ്പിക്കാവുന്ന തിരുപ്പട്ട ഡീക്കൻപട്ട ശുശ്രൂഷയ്ക്ക് സാക്ഷിയായത്. ബ്രദർ റെനാറ്റോ പുഡാർ സ്പ്ലിറ്റ്മക്കാർസ്ക അതിരൂപതയ്ക്കുവേണ്ടിയും ബ്രദർ മാർക്കോ പുഡാർ ഫ്രാൻസിസ്ക്കൻ സഭയ്ക്കുവേണ്ടിയും തിരുപ്പട്ടം സ്വീകരിച്ചപ്പോൾ, ബ്രദർ റോബർട്ട് പുഡാർ ഫ്രാൻസിസ്ക്കൻ സഭയിലാണ് ഡീക്കൺ പട്ടം സ്വീകരിച്ചത്. പൗരോഹിത്യ സ്വീകരണത്തിന് തൊട്ടുമുമ്പുള്ള ശുശ്രൂഷാപട്ടമാണ് ഡയക്കണൈറ്റ് അഥവാ ഡീക്കൻ. വരും വർഷത്തിൽ
തിരുവനന്തപുരം: മലങ്കര പുനരൈക്യ പ്രസ്ഥാനത്തിന്റെ ശില്പിയും തിരുവനന്തപുരം അതിരൂപതയുടെ പ്രഥമ മെത്രാപ്പോലീത്തയും ബഥനി സ്ഥാപകനുമായ ദൈവദാസന് ആര്‍ച്ചു ബിഷപ് മാര്‍ ഈവാനിയോസിന്റെ എഴുപതാം ഓര്‍മപ്പെരുന്നാള്‍ ജൂലൈ ഒന്നു മുതല്‍ 15 വരെ കബറിടം സ്ഥിതിചെയ്യുന്ന തിരുവനന്തപുരം പട്ടം സെന്റ് മേരീസ് മേജര്‍ ആര്‍ക്കി എപ്പാര്‍ക്കിയല്‍ കത്തീഡ്രല്‍ ദൈവാലയത്തില്‍ നടക്കും. 15 ന് നടക്കുന്ന ഓര്‍മ്മപ്പെരുന്നാളില്‍ ജെറുസലേമിലെ ലത്തീന്‍ പാത്രിയാര്‍ക്കിസ് പിയര്‍ബറ്റിസ്റ്റ പിറ്റ്സബല്ല ബാവ മുഖ്യാതിഥിയായിരിക്കും. ജൂലൈ ഒന്നിന് വൈകുന്നേര് അഞ്ചിന് പാറശാല ഭദ്രാസനാധ്യക്ഷന്‍ ബിഷപ് ഡോ. തോമസ്
ബംഗളൂരു: കര്‍ണാടകയില്‍ ബിജെപി ഗവണ്മെന്റ് അടിച്ചേല്പിച്ച മതപരിവര്‍ത്തന നിയമം പിന്‍വലിക്കുവാനുള്ള കര്‍ണാടക ഗവണ്മെന്റിന്റെ തീരുമാനത്തെ ബംഗളൂരു ആര്‍ച്ചുബിഷപ് ഡോ. പീറ്റര്‍ മക്കാഡോ അഭിനന്ദിച്ചു. സര്‍ക്കാരിന്റെ തീരുമാനത്തിന് ക്രൈസ്തവ സമൂഹത്തിന്റെ പേരില്‍ നന്ദിയും സന്തോഷവും അദ്ദേഹം പത്രക്കുറിപ്പില്‍ അറിയിച്ചു. ബിജെപി ഗവണ്മെന്റ് ജനങ്ങളുടെ എല്ലാത്തരം പ്രതിഷേധങ്ങളെയും അവഗണിച്ചുകൊണ്ടാണ് കര്‍ണാടകയില്‍ മതപരിവര്‍ത്തന നിരോധനനിയമം അടിച്ചേല്പിച്ചത്. കര്‍ണാടകയിലും ഇതരസംസ്ഥാനങ്ങളിലുമുള്ള മതപരിവര്‍ത്തന നിയമങ്ങള്‍ മൂലം ക്രൈസ്തവര്‍ക്കെതിരെ അക്രമങ്ങള്‍ വര്‍ധിച്ചിരുന്നു. അത് മതങ്ങള്‍ക്കിടയിലും സമൂഹങ്ങള്‍ക്കിടയിലും സംശയവും തെറ്റിദ്ധാരണകളും പരത്തിയിരുന്നുവെന്നും ആര്‍ച്ചുബിഷപ് സൂചിപ്പിച്ചു. മതപരിവര്‍ത്തനനിയമം പിന്‍വലിച്ചത്
കോട്ടയം: അന്ധതയും ബധിരതയും ഒരുമിച്ചു ണ്ടാകുന്ന വൈകല്യവസ്ഥയെ തോല്‍പ്പിച്ച് ലോകത്തിന് മാതൃകയായ ഹെലന് കെല്ലര്‍ അനുസ്മരണ ദിനത്തോടനുബന്ധിച്ച് കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഹെലന് കെല്ലര്‍ അനുസ്മരണം സംഘടിപ്പിച്ചു. തെള്ളകം ചൈതന്യയില്‍ നടന്ന സമ്മേളനം തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ലൗലി ജോര്‍ജ്ജ് അധ്യക്ഷത വഹിച്ചു. കെഎസ്എസ്എസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഡോ. റോസമ്മ സോണി, ഷൈല തോമസ് എന്നിവര്‍ പ്രസംഗിച്ചു.
ബംഗളൂരു: മണിപ്പൂരില്‍ അതിക്രൂരമായ വംശീയ ഉന്മൂലനം മൂലം നാടും വീടും വിദ്യാഭ്യാസവും നഷ്ടപ്പെട്ട യുവജനങ്ങള്‍ക്ക് ബംഗളൂരു ആര്‍ച്ചുബിഷപ് പീറ്റര്‍ മക്കാഡോ സൗജന്യവിദ്യാഭ്യാസവും ഹോസ്റ്റല്‍ താമസവും വാഗ്ദാനം ചെയ്തു. മണിപ്പൂരില്‍ നിന്നും അദ്ദേഹത്തെ കാണാനെത്തിയ യുവജനങ്ങളോടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മണിപ്പൂരില്‍ നിന്നുളള ജനതയ്ക്ക് സഭയുടെ കീഴിലുള്ള വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ ഇനി സൗജന്യമായി പഠിക്കാം. മണിപ്പൂരിലെ യുവജനങ്ങള്‍ തങ്ങള്‍ക്ക് ബംഗളൂരുവില്‍ അഭയം നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ചിരുന്നതായി അതിരൂപതയുടെ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ ഫാ. അലോഷ്യസ് കാന്തരാജ് പറഞ്ഞു. മാസമൊന്നുകഴിഞ്ഞിട്ടും മണിപ്പൂരിലെ ക്രൈസ്തവര്‍
ഇംഫാല്‍: മണിപ്പൂരിലെ അക്രമങ്ങള്‍ അവസാനിപ്പിക്കുന്നതില്‍ പ്രധാനമന്ത്രിയുടെ നിശബ്ദതയും ആഭ്യന്തരമന്ത്രിയുടെ കഴിവുകേടും സംസ്ഥാന ഗവണ്മെന്റിന്റെ തീരുമാനമില്ലായ്മയും ആശങ്കാജനകമാണെന്ന് ഇംഫാല്‍ ആര്‍ച്ചുബിഷപ് ഡൊമിനിക് ലൂമന്‍. ഭരണാധികാരികള്‍ക്ക് ഉത്തരവാദിത്വത്തില്‍നിന്ന് രക്ഷപ്പെടാനാവില്ലെന്നും മെയ്തേയ്-കുക്കി ഗോത്രങ്ങള്‍ തമ്മില്‍ തുടങ്ങിയ കലാപം എങ്ങനെയാണ് ക്രൈസ്തവ ഉന്മൂലനമായി മാറിയതെന്നും അദ്ദേഹം സഹബിഷപ്പുമാര്ക്ക് അയച്ച വിശദമായ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഒന്നരമാസത്തിലേറെയായി മണിപ്പൂരില്‍ നടക്കുന്ന അക്രമങ്ങള്‍ക്ക് തടയിടാന്‍ ഭരണകൂടത്തിനായിട്ടില്ല. മണിപ്പൂരിലെ വിദൂരഗ്രാമങ്ങളില്‍ ഇപ്പോഴും അക്രമവും തീവെപ്പും തുടരുന്നു. വിലയേറിയ ജീവനകള്‍ നഷ്ടപ്പെട്ടുകഴിഞ്ഞു, ഗ്രാമങ്ങളും വീടുകളും കത്തിച്ചു. വീടുകള്‍ കെള്ളയടിച്ചു. ആരാധനാലയങ്ങള്‍
കുളത്തുവയല്‍: വര്‍ക്കിയച്ചന്റെ ജീവിതത്തില്‍നിന്നും പുണ്യത്തിന്റെ പൂക്കള്‍ ഇറുത്തെടുത്ത് നമ്മുടെ ജീവിതത്തോടു ചേര്‍ത്തുവയ്ക്കണമെന്ന് താമരശേരി രൂപതാ വികാരി ജനറാള്‍ മോണ്‍. അബ്രാഹം വയലില്‍. എംഎസ്എംഐ സന്യാസസഭാ സ്ഥാപകനും ശാലോം ശുശ്രൂഷകളുടെ ആത്മീയ പിതാവുമായ മോണ്‍. സി.ജെ വര്‍ക്കിയച്ചന്റെ 14-ാം ചരമവാര്‍ഷിക ദിനത്തില്‍ എംഎസ്എംഐ ജനറലേറ്റില്‍ അര്‍പ്പിച്ച ദിവ്യബലിമധ്യേ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. കൊച്ചുകൊച്ചു നേട്ടങ്ങള്‍ കൂട്ടിവച്ചു വിശുദ്ധനായ മനുഷ്യനാണ് വര്ക്കിയച്ചനെന്ന് മോണ്‍. വയലില്‍ കൂട്ടിച്ചേര്‍ത്തു. ദൈവതിരുസന്നിധിയില്‍ മണിക്കൂറുകള്‍ ചെലവഴിച്ച് അവിടുത്തെ ഹിതമറിഞ്ഞ് പ്രവര്‍ത്തിക്കാന്‍ വര്ക്കിയച്ചന് തയാറായതുകൊണ്ടാണ്, ആരംഭിച്ച പ്രവര്‍ത്തനങ്ങളെല്ലാം
Don’t want to skip an update or a post?