Follow Us On

19

March

2025

Wednesday

  • ഫ്രാന്‍സിസ് പാപ്പാ സിംഗപ്പൂരിലെ വിശുദ്ധ ബലിമദ്ധ്യേ നല്‍കിയ വചന സന്ദേശത്തിന്റെ സംക്ഷിപ്തരൂപം

    ഫ്രാന്‍സിസ് പാപ്പാ സിംഗപ്പൂരിലെ വിശുദ്ധ ബലിമദ്ധ്യേ നല്‍കിയ വചന സന്ദേശത്തിന്റെ സംക്ഷിപ്തരൂപം0

    വിശുദ്ധ പൗലോസ് ശ്ലീഹ കോറിന്തോസിലെ സഭയെ അഭിസംബോധന ചെയ്തു കൊണ്ട് എഴുതിയ ലേഖനത്തിലെ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ടാണ് ഫ്രാന്‍സിസ് പാപ്പാ തന്റെ സന്ദേശം ആരംഭിച്ചത്. സ്‌നേഹത്തില്‍ കൂട്ടായ്മ വളര്‍ത്തേണ്ടതിന്റെ ആവശ്യകതയാണ് പാപ്പാ അടിവരയിട്ടു പറയുന്നത്. വിവിധ വിശ്വാസങ്ങളും, മതസംഹിതകളും ചേര്‍ന്ന് കൊണ്ട് ക്രിയാത്മകമായ സംഭാഷണത്തില്‍ കൂട്ടായ്മവളര്‍ത്തിയെടുക്കുന്ന അനുഗൃഹീത നാടാണ് സിംഗപ്പൂരെന്നു പാപ്പാ തന്റെ വചനസന്ദേശത്തില്‍ എടുത്തു പറഞ്ഞു. ഇതുതന്നെയാണ് ഈ നഗരത്തിന്റെ സൗന്ദര്യമെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു. ഈ നിര്‍മ്മാണപ്രക്രിയയില്‍ അടിസ്ഥാനമായി നിലകൊണ്ടത്, പണമോ, സാങ്കേതികവിദ്യകളോ, വൈദഗ്ധ്യങ്ങളോ അല്ല, മറിച്ച്

  • നിങ്ങളുടെ വാക്കുകള്‍ കുറിക്കുകൊണ്ടു; പാപ്പാ ഫ്രാന്‍സിസ് സിങ്കപ്പൂരിലെ യുവജനങ്ങളോട്

    നിങ്ങളുടെ വാക്കുകള്‍ കുറിക്കുകൊണ്ടു; പാപ്പാ ഫ്രാന്‍സിസ് സിങ്കപ്പൂരിലെ യുവജനങ്ങളോട്0

    യുവജനങ്ങളുടെ വാക്കുകള്‍ തന്നെ ഉദ്ധരിച്ചുകൊണ്ടാണ് ഫ്രാന്‍സിസ് പാപ്പാ വിവിധ മതങ്ങളില്‍ നിന്നുള്ള യുവജനങ്ങളുടെ സംഗമത്തെ അഭിസംബോധന ചെയ്തത്. ധൈര്യശാലികളും, സത്യത്തെ അഭിമുഖീകരിക്കുവാന്‍ ആഗ്രഹിക്കുന്നവരുമാണ് യുവജനങ്ങള്‍ എന്ന് പറഞ്ഞ പാപ്പാ, അവര്‍ സര്‍ഗ്ഗാത്മകത പുലര്‍ത്തിക്കൊണ്ട് ജീവിതയാത്രയില്‍ മുന്നേറണമെന്നും ഓര്‍മ്മിപ്പിച്ചു. ക്രിയാത്മകമായ വിമര്‍ശനം ഒരു നല്ല ചെറുപ്പക്കാരന്റെ സ്വഭാവഗുണമാണെന്നും ക്രിയാത്മകമായി വിമര്‍ശിക്കുക എന്നാല്‍, അനാവശ്യമായി സംസാരിക്കുക എന്നതല്ല എന്നും പാപ്പാ അടിവരയിട്ടു പറഞ്ഞു. സുഖപ്രദമായ മണ്ഡലങ്ങളില്‍ നിന്നും പുറത്തുകടന്ന് ജീവിതത്തിന്റെ യാഥാര്‍ഥ്യങ്ങളിലേക്ക് യാത്ര ചെയ്യുവാനും, അതിനു വേണ്ടുന്ന ധൈര്യം സംഭരിക്കുവാനും

  • സെപ്റ്റംബര്‍ 14: വിശുദ്ധ കുരിശിന്റെ പുകഴ്ച്ചയുടെ തിരുനാള്‍

    സെപ്റ്റംബര്‍ 14: വിശുദ്ധ കുരിശിന്റെ പുകഴ്ച്ചയുടെ തിരുനാള്‍0

    വിശുദ്ധ കുരിശിന്റെ പുകഴ്ച്ചയുടെ തിരുനാള്‍ ദൈവത്തിന്‍ മനുഷ്യമക്കളോടുള്ള സ്‌നേഹത്തിന്റെ തിരുനാളാണ്. തന്റെ ഏകജാതനെ നല്കാന്‍ മാത്രം ലോകത്തെ നമ്മെ സ്‌നേഹിച്ച ദൈവത്തിന്റെ സ്‌നേഹത്തിന്റെ തിരുനാള്‍. നമ്മുടെ രക്ഷയ്ക്കായി കുരിശുമരണത്തോളം കീഴടങ്ങിയ അനുസരണത്തിന് വിധേയപ്പെട്ട യേശുവിന്റെ സ്‌നേഹത്തിന്റെ തിരുനാള്‍. ലോക രക്ഷകനായ യേശുക്രിസ്തു ക്രൂശിക്കപ്പെട്ട കുരിശ് കണ്ടെത്താനായി കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയുടെ അമ്മയായ ഹെലേന രാജ്ഞി ജറുസലേമിലെത്തി. കഠിനശ്രമങ്ങള്‍ക്കൊടുവില്‍  കാല്‍വരിയില്‍ നിന്നും മൂന്നു കുരിശുകള്‍ കണ്ടെടുത്തു. എന്നാല്‍ അവയില്‍ നിന്നും യേശു മരണം വരിച്ച കുരിശ് ഏതാണെന്ന് കണ്ടു പിടിക്കാന്‍

  • ദുരന്തമേഖലയില്‍ കത്തോലിക്കാ സഭയുടെ പ്രവര്‍ത്തനം മാതൃകാപരം

    ദുരന്തമേഖലയില്‍ കത്തോലിക്കാ സഭയുടെ പ്രവര്‍ത്തനം മാതൃകാപരം0

    മാനന്തവാടി:  വയനാട് ഉരുള്‍പൊട്ടല്‍  ദുരന്ത ബാധിതര്‍ക്ക് കത്തോലിക്കാ സഭയുടെ നേതൃത്വത്തില്‍ നടന്നു വരുന്ന പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നു സംസ്ഥാന പട്ടികജാതി -പട്ടികവര്‍ഗ വികസന വകുപ്പ് മന്ത്രി ഒ ആര്‍ കേളു. ദുരന്ത ബാധിതരുടെ അക്കൗണ്ടിലേക്ക് 9500 രൂപ വീതം കത്തോലിക്കാ സഭ നല്‍കുന്നതിന്റെ ഉദ്ഘാടനം മാനന്തവാടി വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി ഓഡിറ്റോറിയത്തില്‍ നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ദുരിതബാധിതരുടെ പുനരധിവാസം സംബന്ധിച്ച് അന്തിമ തീരുമാനം സംസ്ഥാന സര്‍ക്കാര്‍  എടുത്തുവരുകയാണെന്നും കത്തോലിക്കാ സഭ അടക്കം സഹകരിക്കുവാന്‍ തയാറായ മുഴുവന്‍

  • സീറോമലബാര്‍ സഭാംഗങ്ങള്‍  ഗ്രേറ്റ് ബ്രിട്ടനില്‍ പ്രവാസികളല്ല പ്രേക്ഷിതരാണ്: മാര്‍ റാഫേല്‍ തട്ടില്‍

    സീറോമലബാര്‍ സഭാംഗങ്ങള്‍ ഗ്രേറ്റ് ബ്രിട്ടനില്‍ പ്രവാസികളല്ല പ്രേക്ഷിതരാണ്: മാര്‍ റാഫേല്‍ തട്ടില്‍0

    ഷൈമോന്‍  തോട്ടുങ്കല്‍ ലണ്ടന്‍: സീറോ മലബാര്‍  സഭാംഗങ്ങള്‍  ഗ്രേറ്റ് ബ്രിട്ടനില്‍ പ്രവാസികളല്ല പ്രേക്ഷിതരാണെന്ന് സീറോ മലബാര്‍  സഭാ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍. ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയില്‍ അജപാലന സന്ദര്‍ശനം നടത്തുന്ന മാര്‍ തട്ടില്‍ റാംസ്ഗേറ്റിലെ ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ രൂപതയുടെ വൈദിക സമിതിയെ സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു. സീറോ മലബാര്‍ സഭയിലെ പ്രവാസി രൂപതകളില്‍ ഏറ്റവും സജീവവും ഊര്‍ജ്ജസ്വലവുമായ രൂപതയാണ് ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയെന്ന്  മാര്‍ തട്ടില്‍ കൂട്ടിച്ചേര്‍ത്തു. വിശ്വാസ പരിശീലനത്തിലും അല്മായ ശുശ്രൂഷയിലും അജപാലന ശുശ്രൂഷയിലും

  • മാര്‍ റാഫേല്‍ തട്ടിലിന് ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയില്‍ ഊഷ്മള വരവേല്‍പ്

    മാര്‍ റാഫേല്‍ തട്ടിലിന് ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയില്‍ ഊഷ്മള വരവേല്‍പ്0

    ലണ്ടന്‍: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയില്‍ അജപാലന സന്ദര്‍ശനത്തിനെത്തിയ സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടിലിന് ലണ്ടനിലെ ഹീത്രു വിമാനത്താവളത്തില്‍ ഊഷ്മള സ്വീകരണം നല്‍കി. ബിഷപ് മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ നേതൃത്വത്തില്‍ പ്രോട്ടോ സിഞ്ചെല്ലൂസ് റവ. ഡോ. ആന്റണി ചുണ്ടെലിക്കാട്ട്, ഫിനാന്‍സ് ഓഫീസര്‍ ഫാ. ജോ മൂലശേരി വിസി, ഫാ. ജോസ് അഞ്ചാനിക്കല്‍ എന്നിവര്‍ചേര്‍ന്നു സ്വീകരിച്ചു. 28 വരെ നീണ്ടുനില്‍ക്കുന്ന സന്ദര്‍ശനത്തില്‍ രൂപതയുടെ വിവിധ ഇടവകകളും മിഷന്‍ കേന്ദ്രങ്ങളും അദ്ദേഹം സന്ദര്‍ശിക്കും.

  • സിംഹങ്ങളുടെ നാട്ടില്‍ വലിയ ഇടയന് ഊഷ്മള സ്വീകരണം

    സിംഹങ്ങളുടെ നാട്ടില്‍ വലിയ ഇടയന് ഊഷ്മള സ്വീകരണം0

    സെപ്തംബര്‍ പന്ത്രണ്ടാം തീയതി, വ്യാഴാഴ്ച, രാവിലെ തന്നെ ഫ്രാന്‍സിസ് പാപ്പായുടെ സിംഗപ്പൂര്‍ രാജ്യത്തെ  ഔദ്യോഗിക പരിപാടികള്‍ ആരംഭിച്ചു. പ്രാദേശിക സമയം രാവിലെ 8.35 ഓടെ വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിന്റെ നാമധേയത്തിലുള്ള ധ്യാനകേന്ദ്രത്തില്‍ നിന്നും ഏകദേശം 21 കിലോമീറ്ററുകള്‍ അകലെയുള്ള പാര്‍ലമെന്റ് മന്ദിരത്തിലേക്ക് ഫ്രാന്‍സിസ് പാപ്പാ യാത്രയായി. ഫ്രാന്‍സിസ് പാപ്പാ കടന്നുവന്ന  വഴിയുടെ ഇരുവശങ്ങളിലും ധാരാളം ആളുകള്‍ പാപ്പായെ കാണുവാനായി ഏറെ അച്ചടക്കത്തോടെ മണിക്കൂറുകള്‍ക്കുമുമ്പേ കാത്തുനിന്നിരുന്നു. സൈനികരുടെ അകമ്പടിയോടെ തന്റെ ചെറിയ കാറില്‍ എത്തിച്ചേര്‍ന്ന പാപ്പായെ, മന്ദിരത്തിന്റെ അങ്കണത്തില്‍,

  • യുവജനങ്ങളെ ആവേശംകൊള്ളിച്ച് വലിയ ഇടയന്‍

    യുവജനങ്ങളെ ആവേശംകൊള്ളിച്ച് വലിയ ഇടയന്‍0

    ഈസ്റ്റ് തിമോറിന്റെ തലസ്ഥാന നഗരിയായ ദിലിയില്‍ പാപ്പായുടെ അവസാനത്തെ പരിപാടി അപ്പൊസ്‌തോലിക് നണ്‍ഷിയേച്ചറില്‍ നിന്ന് 2 കിലോമീറ്റര്‍ അകലെയുള്ള കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ച് യുവജനങ്ങളുമായുള്ള കൂടിക്കാഴ്ചയായിരുന്നു. അവിടെ എത്തിയ പാപ്പായെ യുവതീയുവാക്കള്‍ പാട്ടുപാടിയും  നൃത്തമാടിയും ‘പാപ്പാ നീണാള്‍ വാഴട്ടെ’എന്ന ആശംസയോടെയും ആനന്ദാരവങ്ങളോടെയും വരവേറ്റു.  യുവജന പ്രതിനിധികള്‍ പൂക്കളും പാരമ്പര്യ ഉത്തരീയവും നല്കി പാപ്പായെ ദൈവമാതാവിന്റെ തിരുസ്വരൂപത്തിനു മുന്നില്‍ പുഷ്പങ്ങള്‍ സമര്‍പ്പിച്ചു. പാപ്പായുടെ സാന്നിധ്യം യുവതീയുവാക്കള്‍ക്ക് വിശ്വാസത്തിന്റയും പ്രത്യാശയുടെയും സ്‌നേഹത്തിന്റെയും പ്രചോദനമായി. അവര്‍ പാപ്പായ്ക്കുവേണ്ടി ഗാനങ്ങള്‍ ആലപിച്ചു. പാട്ടിന്റെ

Latest Posts

Don’t want to skip an update or a post?