'ഞങ്ങളുടെ വിശ്വാസം അവര്‍ക്ക് അഗ്നിക്കിരയാക്കാനാവില്ല'
- Featured, INTERNATIONAL, LATEST NEWS
- October 18, 2024
റവ.ഡോ. ഫ്രാന്‍സിസ് ആലപ്പാട്ട് ലഹരിമരുന്നുകളുടെ ഉപയോഗം കൗമാരക്കാരിലേക്കും എത്തിയതിന്റെ ആഘാതത്തില്‍ നില്ക്കുമ്പോള് പാശ്ചാത്യലോകത്തില്‍നിന്ന് വരുന്ന ചില വാര്‍ത്തകള്‍ ആശങ്ക ജനിപ്പിക്കുകയാണ്. ജര്‍മനി എന്ന വ്യവസായികമായി മുന്നില്‍ നില്ക്കുന്ന രാജ്യം പതിനെട്ടു വയസു തികയുന്നവര്‍ക്ക് 30 ഗ്രാംവരെ കഞ്ചാവ് കൈയില്‍ സൂക്ഷിക്കാനും ഉപയോഗിക്കാനുമുള്ള അനുവാദം നല്കിയിരിക്കുന്നു! മാത്രമല്ല സൗഹാര്‍ദകൂട്ടായ്മകള്‍ക്ക് ഈ ലഹരി വില്‍ക്കുന്നത് കുറ്റകരമല്ലെന്ന നയവും സ്വീകരിച്ചു. നൂറുകണക്കിന് അന്യദേശക്കാര്‍ ജര്‍മനി ലക്ഷ്യമാക്കി യാത്ര തുടങ്ങിയിരിക്കുന്ന ഇക്കാലത്ത് രക്ഷിതാക്കളുടെ മനസില്‍ ഇടിത്തീയാകുന്ന വാര്‍ത്തയാണിത്. ഞെട്ടിപ്പിക്കുന്ന വാര്‍ത്ത ജര്‍മനിയിലെ ഞെട്ടിപ്പിക്കുന്ന
റ്റോം ജോസ് തഴുവംകുന്ന് ഓരോ പ്രഭാതത്തിലും എത്തുന്ന ദിനപത്രങ്ങളോടൊപ്പം നോട്ടീസുകളുടെ പ്രളയമാണ്. വിദേശപഠനസാധ്യതകളും പഠനത്തോടൊപ്പമുള്ള തൊഴിലവസരങ്ങളും സ്റ്റേബായ്ക്കും പിആറിന്റെ വിവരണങ്ങളുമാണ് നോട്ടീസുകളില്‍. വീടും സ്ഥലവും പണയപ്പെടുത്തി സമ്പന്നനും ദരിദ്രനും പണ്ഡിതനും പാമരനും വ്യത്യാസമില്ലാതെ വിദേശത്തേക്ക് ‘പഠന’മെന്നും പറഞ്ഞ് പറക്കുന്നത് ഇന്ന് ട്രെന്‍ഡ് ആയിമാറിക്കഴിഞ്ഞു. മികവുറ്റ കോഴ്സുകള്‍ കഴിഞ്ഞവരും കഴിയാത്തവരും തുടങ്ങി എല്ലാവരും കുടിയേറ്റത്തിന്റെ മൂഡിലായിക്കഴിഞ്ഞു. ഇവിടെ പഠിച്ചതൊന്നും അവിടുത്തെ തൊഴിലിലേക്ക് ഉപയുക്തമാകുന്നതല്ല. ഇവിടെ പഠിച്ചതും പരിശീലിച്ചതുമായി ഒരു ബന്ധവുമില്ലാത്ത പഠനം സ്വന്തമാക്കി വിദേശത്ത് തൊഴിലില്‍ ഏര്‍പ്പെടുന്നു. തുടര്‍ന്നുള്ള
സ്വന്തം ലേഖകന്‍ ഇംഫാല്‍ മണിപ്പൂരില്‍ മെയ്തേയികള്‍ കുക്കികള്‍ക്ക് എതിരെ അഴിച്ചുവിട്ട കലാപം തുടങ്ങിയിട്ട് അഞ്ച് മാസമാകുമ്പോഴും സമാധാനത്തിലേക്ക് സംസ്ഥാനം തിരികെ എത്തിയിട്ടില്ലെന്നത് ആശങ്കകള്‍ ഉയര്‍ത്തുന്നു. ഇപ്പോഴും ഒറ്റപ്പെട്ട അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നുണ്ട്. ഏതാണ്ട് 50,000 കുക്കികള്‍ അഭയാര്‍ത്ഥി ക്യാമ്പുകളിലാണ് കഴിയുന്നത്. അവര്‍ക്ക് തങ്ങള്‍ നേരത്തെ ജീവിച്ചിരുന്ന സ്ഥലത്തേക്ക് തിരിച്ചുവരാന്‍ കഴിയുന്ന സാഹചര്യം രൂപപ്പെട്ടിട്ടില്ല. ഇനി അതിന് സാധിക്കുമോ എന്ന് സംശയമുണ്ടെന്ന് ഇംഫാലിനടുത്തുള്ള കെയിഹൗ ഹോളി ട്രിനിറ്റി ഇടവക വികാരിയും മലയാളി വൈദികനുമായ ഫാ. ജോര്‍ജ് തോട്ടപ്പിള്ളി സണ്‍ഡേ
ജനീവ: ഇസ്ലാമിക രാഷ്ട്രമായ പാകിസ്ഥാനിൽ നടക്കുന്നത് കടുത്ത മനുഷ്യവകാശ ലംഘനങ്ങളെന്ന് യുഎന്‍ മനുഷ്യാവകാശ കമ്മീഷനില്‍ പ്രസംഗം. അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ സംഘടനയായ ജൂബിലി കാംപെയിന്റെ പ്രതിനിധി ജോസഫ് ജേസനാണ് മതന്യൂനപക്ഷമായ ക്രൈസ്തവരോട് പാക്കിസ്ഥാൻ കാണിക്കുന്ന വിവേചനത്തേക്കുറിച്ചുള്ള വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത് . ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കമ്മീഷനില്‍ (യു.എന്‍.എച്ച്.ആര്.സി) പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കെട്ടിച്ചമച്ച നിയമങ്ങളുടെ അടിസ്ഥാനത്തില്‍ രാഷ്ട്ര സുരക്ഷയുടെ പേരിൽ രാജ്യത്തു യാതൊരു വിചാരണയും കൂടാതെ ന്യൂനപക്ഷങ്ങളെ തടവിലാക്കുകയാണെന്നു ജേസണ്‍ യു.എന്‍ മനുഷ്യാവകാശ കമ്മീഷന് മുന്‍പാകെ വെളിപ്പെടുത്തി. കുപ്രസിദ്ധമായ
ഫാ. ജോസഫ് വയലില്‍ CMI (ചെയര്മാന്, ശാലോം ടി.വി) ഏറ്റവും നിസഹായാവസ്ഥയില്‍ ബൈബിളിലെ രണ്ട് വ്യക്തികള്‍ ഇങ്ങനെ പ്രാര്‍ത്ഥിച്ചു: ദൈവമേ, എന്നെ ഓര്‍ക്കണമേ. അകാലത്തില്‍ ഒട്ടും പ്രതീക്ഷിക്കാത്ത സമയത്ത്, മരിക്കാന്‍ ഒരുങ്ങിക്കൊള്ളുക എന്ന ദൈവികസന്ദേശം ലഭിച്ച ബൈബിളിലെ ഒരു വ്യക്തി ഇങ്ങനെ പ്രാര്‍ത്ഥിച്ചു: ദൈവമേ, അങ്ങയുടെ മുമ്പില്‍ എത്ര വിശ്വസ്തതയോടെയാണ് ഞാന്‍ നന്മ പ്രവര്‍ത്തിച്ചതെന്ന് ഓര്‍ക്കണമേ. ആദ്യത്തെയാള്‍ സാംസണ് ആണ്. സാംസണ് വലിയ ശക്തനായിരുന്നു. തന്റെനേരെ അലറിക്കൊണ്ടുവന്ന സിംഹക്കുട്ടിയെ വെറുംകയ്യോടെ പിടിച്ച് ചീന്തിക്കളഞ്ഞവനാണ് (ന്യായാധി.14:5-6). ചത്ത ഒരു
തൃശൂര്‍: മാതാപിതാക്കള്‍ പാഠപുസ്തകങ്ങളാകണമെന്ന് പാലക്കാട് രൂപതാധ്യക്ഷന്‍ മാര്‍ പീറ്റര്‍ കൊച്ചുപുരയ്ക്കല്‍. കെസിബിസി വനിതാ കമ്മീഷന് നടത്തിയ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കുടുംബത്തില്‍ മാതാപിതാക്കള്‍ കാണിക്കുന്ന മാതൃക കണ്ടാണ് മക്കള്‍ വളരുന്നതെന്നും അമ്മമാര്‍ ബുദ്ധിമതികളും ജ്ഞാനികളും വിവേകമതികളും ആയിരിക്കണമെന്നും മാര്‍ കൊച്ചുപുരയ്ക്കല്‍ കൂട്ടിച്ചേര്‍ത്തു. തൃശൂര്‍ അതിരൂപത സഹായമെത്രാന്‍ മാര്‍ ടോണി നീലങ്കാവില്‍ അനുഗ്രഹപ്രഭാഷണം നടത്തി. വനിതാ കമ്മീഷന് ട്രഷറര്‍ ആനി ജോസഫ് അധ്യക്ഷത വഹിച്ചു. റവ. ഡോ. ഡെന്നി താണിക്കല്‍, പ്രഫ. എലിസബത്ത് മാത്യു, മേരി
തിരുവല്ല: ഡോ. തിയഡോഷ്യസ് മാര്‍ത്തോമാ മെത്രാപ്പോലീത്തയുടെ പട്ടത്വ സുവര്‍ണജൂബിലിയുടെ ഭാഗമായ അഭയം പദ്ധതിയില്‍ ഭവനരഹിതര്‍ക്ക് 75 വീടുകള്‍ നിര്‍മിച്ചു നല്‍കും. 197 കോടി രൂപയുടെ ബജറ്റില്‍ ഇതിനുള്ള തുക ഉള്‍പ്പെടുത്തി. ഒരു ഭവനത്തിന് അഞ്ചുലക്ഷം രൂപ സഭ നല്‍കും. രണ്ടരലക്ഷം രൂപ ഗുണഭോക്താവോ സ്പോണ്സറോ സമാഹരിക്കണം. ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റമിന്റെ സ്മരണയ്ക്കായി വിവിധ പദ്ധതികള്‍ ആവിഷ്കരിക്കാന്‍ 5.25 കോടി രൂപ വകയിരുത്തി. മാര്‍ ക്രിസോസ്റ്റം കല്പിത സര്‍വകലാശാല, ഹെറിറ്റേജ് പാര്‍ക്ക്, സ്ട്രീറ്റ്, മാര്‍ ക്രിസോസ്റ്റം ഹ്യുമാനിറ്റേറിയന്‍
നേപ്പിൾസ്: നൂറ്റാണ്ടുകൾക്ക് ഇപ്പുറവും ശാസ്ത്രത്തിന് വിശദീകരിക്കാനാകാത്ത അത്ഭുത പ്രതിഭാസത്തിന് വീണ്ടും സാക്ഷ്യം വഹിച്ച് ഇറ്റലിയിലെ നേപ്പിൾസ് നഗരവും ലോകവും. ക്രിസ്തുവിനുവേണ്ടി രക്തസാക്ഷിത്വം വരിച്ച വിശുദ്ധ ജാനുയേരിയസിന്റെ രക്തം ഇത്തവണയും ഒഴുകി- അതേ ദിനത്തിൽ, അതേ സമയത്തുതന്നെ! വിശുദ്ധന്റെ തിരുനാൾ ദിനമായ സെപ്റ്റംബർ 19ന് രാവിലെ 10.00ന് തന്നെയാണ് നേപ്പിൾസിന്റെ മധ്യസ്ഥൻകൂടിയായ വിശുദ്ധ ജാനുയേരിയസിന്റെ രക്തം അലിയുന്ന അത്ഭുതം വീണ്ടും സംഭവിച്ചത്. നേപ്പിൾസ് ആർച്ച്ബിഷപ്പ് ഡൊമിനിക്കോ ബറ്റാഗ്ലിയയാണ് അത്ഭുതം സംഭവിച്ച വിവരം തിരുക്കർമമധ്യേ അറിയിച്ചത്. വിശുദ്ധ ജാനുയേരിയസിന്റെ രക്തകട്ട
Don’t want to skip an update or a post?