അത്ഭുതപ്രവര്‍ത്തകയായ മദര്‍ എസ്പെരാന്‍സ; 500 പേര്‍ക്ക് ഭക്ഷണം വര്‍ധിപ്പിച്ച് നല്‍കിയ വാഴ്ത്തപ്പെട്ടവള്‍
- Featured, INTERNATIONAL, LATEST NEWS
- May 29, 2025
കോഴിക്കോട്: മലബാറിന്റെ മാതൃരൂപതയായ കോഴിക്കോട് രൂപതയെ അതിരൂപതയായും രൂപതയുടെ മെത്രാനായ ഡോ. വര്‍ഗീസ് ചക്കാലയ്ക്കലിനെ ആര്‍ച്ചുബിഷപ്പായും ഉയര്‍ത്തി. കോഴിക്കോട് സെന്റ് ജോസഫ് ദേവാലയ അങ്കണത്തില്‍ നടന്ന ഭക്തിസാന്ദ്രമായ സ്ഥാനാരോഹണ ചടങ്ങുകള്‍ക്ക് ഇന്ത്യയിലെ അപ്പസ്‌തോലിക് നൂണ്‍ഷ്യോ ആര്‍ച്ചുബിഷപ് ഡോ. ലിയോപോള്‍ദോ ജിറെല്ലി നേതൃത്വം നല്‍കി. കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമീസ് കാതോലിക്ക ബാവ വചന സന്ദേശം നല്‍കി. തിരുവചനപ്രകാരമുള്ള ദൈവിക നിയോഗമാണ് ചക്കാലയ്ക്കല്‍ പിതാവിന് ലഭിച്ചിരിക്കുന്നതെന്ന് കാതോലിക്ക ബാവ പറഞ്ഞു. വിവിധ രൂപതകളില്‍ നിന്നെത്തിയ മെത്രാപ്പോലീത്തമാര്‍
വത്തക്കാന്‍ സിറ്റി: വത്തിക്കാനിലെ പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സേക്രഡ് മ്യൂസിക് ആരംഭിച്ച ‘നമുക്ക് പാപ്പായ്‌ക്കൊപ്പം പാടാം’ എന്ന പുതിയ സംരംഭം വിശ്വാസികളെ ഗ്രിഗോറിയന്‍ കീര്‍ത്തനങ്ങള്‍ പഠിപ്പിച്ച് ലിയോ പതിനാലാന്‍ മാര്‍പാപ്പയോടൊപ്പം പാടി പ്രാര്‍ത്ഥനയില്‍ പങ്കെടുക്കാന്‍ ക്ഷണിക്കുന്നു. മാര്‍പാപ്പ തന്റെ തിരഞ്ഞെടുപ്പിന് ശേഷം നിരവധി തവണ ഗാനങ്ങള്‍ ആലപിച്ചു പ്രാര്‍ത്ഥന നടത്തിയിട്ടുണ്ട്. ഈ പ്രാര്‍ത്ഥനയില്‍ പങ്കുചേര്‍ന്ന് വിശ്വാസികള്‍ക്കും അദ്ദേഹത്തോടൊപ്പം പാടാന്‍ അവസരം നല്‍കുകയാണ് വത്തിക്കാന്‍. ഡൊമിനിക്കന്‍ വൈദികനായ ഫാ.റോബര്‍ട്ട് മെഹ്ല്‍ഹാര്‍ട്ട് നയിക്കുന്ന ഈ പദ്ധതി ദൈവാലയ സംഗീതത്തിന്റെ സമ്പന്നമായ
വത്തിക്കാൻ സിറ്റി: വിശുദ്ധ റീത്ത പുണ്യവതിയുടെ തിരുനാൾ ദിനമായ മെയ് 22-ന്, അഗസ്റ്റീനിയൻ സഹോദരങ്ങൾ ലിയോ പതിനാലാമൻ പാപ്പായ്ക്ക് ഒരു വിശേഷമായ സമ്മാനം നൽകി—വിശുദ്ധ അഗസ്റ്റിന്റെ പാചകക്കുറിപ്പിനെ അടിസ്ഥാനമാക്കി തയ്യാറാക്കിയ സ്വാദിഷ്ടമായ ഒരു കേക്ക്! ‘ആനന്ദത്തിന്റെ കേക്ക്’ എന്നറിയപ്പെടുന്ന ഈ മധുര വിഭവം, ഗോതമ്പുപൊടിയും, ബദാമും, തേനും ചേർന്നാണ് തയ്യാറാക്കിയിരിക്കുന്നത്. നവംബർ 13-ന്, തന്റെ 32-ാം ജന്മദിനത്തിൽ, വിശുദ്ധ അഗസ്റ്റിൻ കുടുംബത്തോടൊപ്പം ഭക്ഷണം കഴിച്ചപ്പോൾ ശരീരത്തെ മാത്രമല്ല, ആത്മാവിനെയും പോഷിപ്പിക്കുന്ന ഒരു വിരുന്ന് മനുഷ്യന് ആവശ്യമാണെന്ന് അഭിപ്രായപ്പെട്ടു. ഈ പ്രത്യേക പാചകക്കുറിപ്പും ആ ചിന്തയുമായി ബന്ധപ്പെട്ട് നിലകൊള്ളുന്നു. വിശുദ്ധ അഗസ്റ്റിന്റെ De beata vita എന്ന ഗ്രന്ഥത്തിൽ ആത്മാവിനെ
ഇടുക്കി: കര്‍മ്മോത്സുകതകൊണ്ടും പ്രവര്‍ത്തന വൈദഗ്ധ്യം കൊണ്ടും കര്‍മ്മമണ്ഡലത്തില്‍ വിസ്മയം തീര്‍ത്ത മോണ്‍. ജോസ് പ്ലാച്ചിക്കല്‍ ഇടുക്കി രൂപതയുടെ വികാരി ജനറാള്‍ സ്ഥാനത്തു നിന്നും പടിയിറങ്ങി. കഴിഞ്ഞ എട്ടു വര്‍ഷങ്ങള്‍ വികാരി ജനറാളായി നിസ്തുലമായ സംഭാവനകള്‍ നല്‍കിയ ശേഷമാണ് പടിയിറക്കം. 1975 ല്‍ പൗരോഹിത്യം സ്വീകരിച്ച അദ്ദേഹം ഇംഗ്ലണ്ടിലെ എഡിന്‍ബറോ യൂണിവേഴ്‌സിറ്റി, പൂന ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട്, റോമിലെ ഗ്രിഗോറിയന്‍ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ നിന്നായി കമ്മ്യൂണിക്കേഷനില്‍ ബിരുദ പഠനം പൂര്‍ത്തിയാക്കി. തൊടുപുഴ, മുതലക്കോടം പള്ളികളില്‍ സഹവികാരിയായി ശുശ്രൂഷ ആരംഭിച്ച അദ്ദേഹം
കോട്ടപ്പുറം: പതിനൊന്നാമത് കോട്ടപ്പുറം രൂപത ബൈബിള്‍ കണ്‍വെന്‍ഷന്‍ ‘എല്‍ റൂഹ 2025’ മെയ് 25 മുതല്‍ 29 വരെ കോട്ടപ്പുറം സെന്റ് മൈക്കിള്‍സ് കത്തീഡ്രല്‍ വചന കൂടാരത്തില്‍ നടക്കും. കടലുണ്ടി എല്‍ റൂഹ ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ. റാഫേല്‍ കോക്കാടന്‍ സിഎംഐ നേതൃത്വം നല്‍കും. എല്ലാ ദിവസവും വൈകുന്നേരം 4.30 മുതല്‍ 9 വരെയായിരിക്കും കണ്‍വന്‍ഷന്‍. 25 ന് കോട്ടപ്പുറം രൂപത വികാരി ജനറല്‍ മോണ്‍. റോക്കി റോബി കളത്തില്‍ ഉദ്ഘാടനം ചെയ്യും. 26 ന് കോട്ടപ്പുറം
ചെര്‍ണിവ്/ഉക്രെയ്ന്‍: മൂന്ന് വര്‍ഷമായി തുടരുന്ന റഷ്യന്‍-ഉക്രെയ്ന്‍ സംഘര്‍ഷത്തില്‍ അയവുവരുന്നതിന്റെ സൂചനകള്‍ നല്‍കി ഇരുപക്ഷവും തടവുകാരെ വിട്ടയക്കാന്‍ ആരംഭിച്ചു . ആദ്യഘട്ടത്തില്‍ സൈനികരും സിവിലിയന്‍ ജനങ്ങളുമടക്കം 390 പേരെയാണ് ഇരുപക്ഷത്തുനിന്നും കൈമാറിയത്. ഇസ്താംബൂളില്‍ ഇരു രാജ്യങ്ങളു തമ്മില്‍ നടന്ന ചര്‍ച്ചയിലാണ് ഇരു പക്ഷത്തുനിന്നും 1000 തടവുകാരുടെ കൈമാറ്റത്തിന് ധാരണയായത്. ഫ്രാന്‍സിസ് മാര്‍പാപ്പയും ലിയോ 14 ാമന്‍ മാര്‍പാപ്പയും തടവുകാരുടെ കൈമാറ്റത്തിനായി ഇരു രാജ്യങ്ങളോടും അഭ്യര്‍ത്ഥിച്ചിരുന്നു. യുഎഇയും മുന്‍വര്‍ഷങ്ങളില്‍ തടവുകാരുടെ മോചനത്തിന് മധ്യസ്ഥത വഹിച്ചിരുന്നു യുദ്ധവിരാമത്തിനായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ്
വത്തിക്കാന്‍ സിറ്റി: കാന്‍സര്‍ ഗവേഷണവും ചികിത്സയുമായി ബന്ധപ്പെട്ട് വത്തിക്കാനില്‍ നടന്ന ദ്വിദിന കോണ്‍ഫ്രന്‍സില്‍ കാന്‍സര്‍ ചികിത്സാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ലോകമെമ്പാടുമുള്ള നിരവധി വിദഗ്ധര്‍ പങ്കെടുത്തു. പൊന്തിഫിക്കല്‍ അക്കാദമി ഓഫ് സയന്‍സസ് സംഘടപ്പിച്ച കോണ്‍ഫ്രന്‍സ് ഈ മേഖലയില്‍ നിലനില്ക്കുന്ന അസമത്വങ്ങളെക്കുറിച്ചും പരിഹാരമാര്‍ഗങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്തു. നിലവിലുള്ള ചികിത്സാ രീതികള്‍, സാമൂഹിക അസമത്വങ്ങള്‍, പരിഹാര മാര്‍ഗങ്ങള്‍ എന്നിവയെക്കുറിച്ച് കോണ്‍ഫ്രന്‍സില്‍ വിശദമായ ചര്‍ച്ചകള്‍ നടന്നു. ദരിദ്ര രാജ്യങ്ങളില്‍ കാന്‍സര്‍ രോഗത്തെ തടയുന്നതിനും, രോഗനിര്‍ണയത്തിനും, ചികിത്സയ്ക്കും ആധുനിക സൗകര്യങ്ങള്‍ ഇപ്പോഴും ലഭ്യമല്ലെന്ന് പൊന്തിഫിക്കല്‍
കോട്ടയം: ജിജ്ഞാസയും കൗതുകവും നിറഞ്ഞ മുഖഭാവത്തോടെയാണ് അവര്‍ കോട്ടയം ജില്ലയുടെ ഭരണ സിരാകേന്ദ്രമായ കളക്ട്രേറ്റിന്റെ പടികള്‍ കയറിയത്. നിറപുഞ്ചിരിയോടെ അവരെ വരവേറ്റത് കോട്ടയം ജില്ലാ കളക്ടര്‍ ജോണ്‍ വി. സാമുവേല്‍ ഐഎഎസ് ആയിരുന്നു. കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഭിന്നശേഷിയുള്ള കുട്ടികള്‍ക്കായി തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ദ്വിദിന മിന്നാമിന്നി ക്യാമ്പിന്റെ ഭാഗമായിട്ടാണ് വിഭിന്നശേഷിയുള്ള ഈ കുട്ടികള്‍ കോട്ടയം കളക്ട്രേറ്റ് സന്ദര്‍ശിച്ചത്. പരിമിതമായ ലോക പരിചയത്തില്‍ നിന്നും കളക്ട്രേറ്റ് അങ്കണത്തില്‍
Don’t want to skip an update or a post?