നോമ്പ്
- ASIA, Asia National, Featured, WORLD, കാലികം
- December 1, 2023
മനാഗ്വേ: ക്രിസ്തു വിശ്വാസം പരസ്യമായി പ്രഘോഷിച്ച് ഈ വർഷത്തെ മിസ് യൂണിവേഴ്സ് കിരീടം ചൂടിയ നിക്കരാഗ്വേന്‍ സ്വദേശിനി ഷെയ്നീസ് പ്ലാസിയോസ്. കിരീടധാരണത്തിനു ശേഷം മാധ്യമങ്ങൾക്ക് നല്‍കിയ അഭിമുഖത്തിലാണ് പ്ലാസിയോസ് തന്റെ വിശ്വാസം പരസ്യമാക്കിയത്. ‘ഞാന്‍ ഒരു ക്രിസ്ത്യാനിയാണ്, കത്തോലിക്കാ വിശ്വാസിയാണ്, എന്നെ സംബന്ധിച്ചിടത്തോളം പ്രാര്‍ത്ഥനയാണ് എനിക്ക് ആശ്വാസം തരുന്ന ഏകമാര്‍ഗ്ഗം’, ദൈവമേ നന്ദി എന്ന് ഞാന്‍ പറയുമ്പോള്‍ ഈ കിരീടം എന്റേതല്ല, മറിച്ച് അവിടുത്തേതാണെന്നും ഇരുപത്തിമൂന്നു വയസ്സുകാരിയായ മിസ് യൂണിവേഴ്‌സ് പറഞ്ഞു കഴിഞ്ഞയാഴ്ച എല്‍ സാല്‍വദോറില്‍വച്ചായിരുന്നു മിസ്
സിയാല്‍കോട്ട് (പാക്കിസ്ഥാന്‍): ഇസ്രായേലിന് അനുകൂലമായി സാമൂഹ്യ മാധ്യമത്തിൽ പോസ്റ്റ് ചെയ്ത ക്രൈസ്തവ വിദ്യാർത്ഥിയെ പാക്കിസ്ഥാനിൽ വെടിവെച്ചുകൊന്നു. ഇരുപതു കാരനായ ഫർഹാൻ ഉൾ കമാറാണ് പഞ്ചാബ് പ്രവിശ്യയിലെ സിയാല്‍കോട്ടില്‍ കൊല്ലപ്പെട്ടത്. ഇസ്രായേലിന് അനുകൂലമായി സാമൂഹ്യ മാധ്യമത്തിൽ പോസ്റ്റ് ഇട്ടതില്‍ രോഷാകുലനായ മുഹമ്മദ് സുബൈർ എന്നയാളാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് പറയുന്നുണ്ടെകിലും കൊല്ലപ്പെട്ട ഫർഹാന്റെ കുടുംബത്തോട് കൊലപാതകത്തിലേക്ക് നയിച്ച കാരണം എന്താണെന്ന് വെളിപ്പെടുത്താൻ തയാറായിട്ടില്ല. അന്വേഷണം തുടരുന്നുവെന്ന് മാത്രമാണ് പോലീസ് ഉദ്യോഗസ്ഥർ കുടുംബത്തെ അറിയിച്ചിട്ടുള്ളത് . പുലർച്ചെ വീട്ടിൽ കടന്നു
ലിമ: ജനിക്കാനിരിക്കുന്ന ജീവനുകള്‍ക്ക് ഭരണഘടന അനുവദിച്ചിരിക്കുന്ന അവകാശങ്ങള്‍ ഉറപ്പാക്കുന്ന ‘നിയമം 31935’ പാസാക്കി പെറുവിലെ പാർലമെന്റ്. പുതിയ നടപടി ഗര്‍ഭധാരണം മുതല്‍ക്കേ ജീവന്‍ സംരക്ഷിക്കുവാനുള്ള രാജ്യത്തിന്റെ പ്രതിബദ്ധത ശക്തിപ്പെടുത്തുന്നതും, മാനുഷികാന്തസ്സ് പരമോന്നത തത്വമായി അംഗീകരിക്കുന്നതുമാണെന്നും വ്യക്തമാക്കിയ രാജ്യത്തെ കത്തോലിക്കാ മെത്രാന്‍ സമിതി പാർലമെന്റിനെ അഭിനന്ദിച്ചു. കുഞ്ഞുങ്ങള്‍ ലോകത്തിലെ ഏറ്റവും പരമോന്നത നിധിയും മനുഷ്യകുടുംബത്തിന്റെ ഭാവിയാണെന്നും പെറു മെത്രാന്‍ സമിതി പ്രസ്താവനയില്‍ പറഞ്ഞു. പെറുവിലെ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ രണ്ട് ജനിക്കാനിരിക്കുന്ന ശിശുക്കളുടെ അവകാശങ്ങള്‍ അംഗീകരിക്കുമ്പോൾ ആര്‍ട്ടിക്കിള്‍ ഒന്നിൽ ഗര്‍ഭസ്ഥ
ബ്യൂണസ് അയേഴ്സ്: അർജന്റീനയുടെ പുതിയ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട ജാവിയർ മിലി, ഫ്രാന്‍സിസ് പാപ്പയുമായി ടെലിഫോണില്‍ സംസാരിച്ചു. അര്‍ജന്റീനിയന്‍ സ്വദേശിയായ ഫ്രാന്‍സിസ് മാർപാപ്പയെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അധിക്ഷേപിക്കുന്ന പ്രസ്താവനകൾ നടത്തി വിവാദത്തിലായ വ്യക്തിയാണ് ജാവിയർ. ഫോണ്‍ സംഭാഷണത്തിനിടെ അദ്ദേഹം പാപ്പയെ ജന്മനാട് സന്ദർശിക്കാൻ ക്ഷണിച്ചു. ഇതുവരെ സംസാരിച്ചിട്ടില്ലാത്ത ഇരുവരും തമ്മിലുള്ള ആശയവിനിമയം എട്ട് മിനിറ്റോളം നീണ്ടുനിന്നു. ദാരിദ്ര്യത്തിനെതിരായ പോരാട്ടത്തിലും വിദ്യാഭ്യാസ സമ്പ്രദായം മെച്ചപ്പെടുത്താനുമാണ് താൻ ഉദ്ദേശിക്കുന്നതെന്ന് ജാവിയർ മിലി പാപ്പയോട് വിശദീകരിച്ചു. തെരഞ്ഞെടുപ്പ് വിജയത്തിൽ പ്രസിഡന്റിനെ അഭിനന്ദിച്ച പാപ്പ,
ഇസ്ലാമാബാദ് : പാക്കിസ്ഥാനിൽ പൊതുതിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ എല്ലാ മത വിശ്വാസങ്ങളിൽ പെടുന്നവരുടെയും അഭിലാഷങ്ങൾ രാഷ്ട്രീയ പ്രതിനിധ്യത്തിൽ ഉൾക്കൊള്ളിക്കണമെന്ന ആവശ്യം രാജ്യത്ത് ബലപ്പെടുന്നു.നിർണായകമായ വോട്ടെടുപ്പിൽ മത ന്യൂനപക്ഷങ്ങളുടെ ആവശ്യങ്ങൾ കണക്കിലെടുക്കണമെന്ന് ഇസ്ലാമാബാദ്-റാവൽപിണ്ടി രൂപത ആർച്ചുബിഷപ്പ് ജോസഫ് അർഷാദ് ആവശ്യപ്പെട്ടു. പാകിസ്ഥാനിൽ പൊതുതെരഞ്ഞെടുപ്പ് നടത്തുന്നത് രാജ്യത്ത് ജനാധിപത്യം പ്രോത്സാഹിപ്പിക്കുന്നതിനുള്ള സുപ്രധാന പ്രക്രിയയാണ്, എല്ലാ രാഷ്ട്രീയ നേതാക്കളും പാകിസ്ഥാന്റെ അഭിവൃദ്ധിക്കും വികസനത്തിനും ഒരുമിച്ച് പ്രവർത്തിക്കണം. ഇതാണ് ജനാധിപത്യത്തിന്റെ സൗന്ദര്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളും അവരുടെ ക്ഷേമവും സംരക്ഷിക്കുക എന്ന പ്രമേയം
അടിമാലി: ഇടുക്കി രൂപതയുടെ പ്രഥമ എപ്പാര്‍ക്കിയല്‍ അസംബ്ലി ആരംഭിച്ചു. അടിമാലി ആത്മജ്യോതി പാസ്റ്ററല്‍ സെന്ററില്‍ നടക്കുന്ന അസംബ്ലി സീറോ മലബാര്‍ സഭയുടെ കൂരിയാ മെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരക്കല്‍ ഉദ്ഘാടനം ചെയ്തു. കുടുംബങ്ങളാണ് സഭയുടെയും സമൂഹത്തിന്റെയും അടിസ്ഥാമെന്ന് അദ്ദേഹം പറഞ്ഞു. ഇടുക്കി കുടിയേറ്റത്തിന്റെ നാടാണ്. എന്നാല്‍ ഇന്ന് കുടിയേറ്റ കര്‍ഷകര്‍ ഏറെ പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നത്. വന്യമൃഗങ്ങളുടെ അക്രമത്തില്‍ കര്‍ഷകര്‍ മരണപ്പെടുന്നത് സാധാരണ വാര്‍ത്തയായി ഇന്ന് മാറിയിരിക്കുന്നു എന്ന് മാര്‍ വാണിയപ്പുരക്കല്‍ പറഞ്ഞു. ഇടുക്കി രൂപതാധ്യക്ഷന്‍ മാര്‍ ജോണ്‍
അഞ്ചല്‍: ലോകത്ത് എല്ലാ യുദ്ധങ്ങളും ആയുധ ശേഖരവും ആദ്യം നടക്കുന്നത് തിന്മ നിറഞ്ഞ മനുഷ്യ മനസുകളിലാണെന്നും മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ. അഞ്ചല്‍ ബൈബിള്‍ കണ്‍വന്‍ഷനില്‍ സമാപന സന്ദേശം നല്‍കുകയാരുന്നു അദ്ദേഹം. മനസുകളുടെ മാനസാന്തരമാണ് ഈ കാലഘട്ടത്തിന്റെ ഏറ്റവും വലിയ ആവശ്യമെന്ന് കാതോലിക്ക ബാവ കൂട്ടിച്ചേര്‍ത്തു. വിശുദ്ധ കുര്‍ബാനയ്ക്ക് വൈദിക ജില്ലാ വികാരി ഫാ. ബോവസ് മാത്യു മുഖ്യകാര്‍മ്മികനായിരുന്നു. ഫാ. അലക്സ് കളപ്പില, ഫാ. മാത്യു ചരിവുകാലായില്‍, ഫാ. ജിനോയി മാത്യു,
കോട്ടയം: മധ്യകേരളത്തിന്റെ കാര്‍ഷിക ഉത്സവമായി കോട്ടയം അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സംസ്ഥാന കൃഷി വകുപ്പിന്റെ പങ്കാളിത്തത്തോടെ സംഘടിപ്പിച്ച 24-ാമത് ചൈതന്യ കാര്‍ഷികമേളയ്ക്കും സ്വാശ്രയസംഘ മഹോത്സവത്തിനും ജനകീയ പരിസമാപ്തി. എട്ട് ദിനങ്ങളിലായി നടന്ന മേളയില്‍ പതിനായിരക്കണക്കിന് ആളുകളാണ് സന്ദര്‍ശകരായി എത്തിയത്. മേളയുടെ സമാപന സമ്മേളനം ചീഫ് വിപ്പ് ഡോ. എന്‍ ജയരാജ് ഉദ്ഘാടനം ചെയ്തു. കോട്ടയം അതിരൂപതാ മെത്രപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. അതിരൂപതാ വികാരി ജനറാള്‍
Don’t want to skip an update or a post?