ടെക്സസ്: ക്രിസ്തുവിശ്വാസം ഉപേക്ഷിച്ച് പഴയ ആരാധനാ മൂർത്തികളിലേക്ക് തിരിച്ചെത്തിയാൽ നിനക്ക് രാജ ബഹുമതികൾ ലഭിക്കും, അതിന് തയാറായില്ലെങ്കിൽ മരണശിക്ഷ ഏറ്റുവാങ്ങേണ്ടി വരും? ഒരേസമയം പ്രലോഭനവും ഭീഷണിയും നിറയുന്ന ഈ ചോദ്യത്തിന് കൃത്യം ഉത്തരമുണ്ടായിരുന്നു അയാൾക്ക്: ‘തിരിച്ചറിഞ്ഞ സത്യദൈവത്തെ ഞാൻ ഒരിക്കലും തള്ളിപ്പറയില്ല; മരണം വരിക്കേണ്ടിവന്നാലും ക്രിസ്തുവിന്റെ സുവിശേഷം പ്രഘോഷിക്കുന്നതിൽനിന്ന് ഞാൻ പിന്തിരിയില്ല.’ എഴുതപ്പെട്ട സാഹിത്യകൃതിയിലെ നായകകഥാപാത്രത്തിന്റെ സംഭാഷണമല്ല, മറിച്ച്, ഭാരതത്തിലെ പ്രഥമ അൽമായ വിശുദ്ധനായി ഉയർത്തപ്പെടുന്ന ധീരരക്തസാക്ഷി ദേവസഹായത്തിന്റെ ക്രിസ്തുസാക്ഷ്യമത്രേ ഈ വാക്കുകൾ. ബ്രാഹ്മണ്യം വെടിഞ്ഞ് ക്രിസ്തുവിനെ
വത്തിക്കാൻ സിറ്റി: തിരുസഭയുടെ വിശുദ്ധാരാമത്തിലേക്ക് മേയ് 15ന് 10 പുണ്യാത്മാക്കൾകൂടി ഉയർത്തപ്പെടുമ്പോൾ, വാഴ്ത്തപ്പെട്ട ദേവസഹായം പിള്ളയിലൂടെ പ്രഥമ അൽമായ വിശുദ്ധനെ ലഭിക്കുന്ന ആനന്ദത്തിലാണ് ഭാരതത്തിലെ വിശ്വാസീസമൂഹം. നവ വിശുദ്ധരുടെ ഛായാചിത്രങ്ങൾ ഇടംപിടിക്കുന്ന സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ മുന്നിൽ ക്രമീകരിക്കുന്ന ബലിവേദിയിൽ വത്തിക്കാൻ സമയം രാവിലെ 10.00നാണ് (03.55 AM ET/.8.55 AM BST/05.55 PM AEST/1.25 PM IST) വിശുദ്ധ പദവി പ്രഖ്യാപന തിരുക്കർമങ്ങൾ. നവ വിശുദ്ധരുടെ രാജ്യത്തുനിന്നുള്ള ഔദ്യോഗിക പ്രതിനിധി സംഘങ്ങൾക്കൊപ്പം ആയിരക്കണക്കിന് വിശ്വാസികളുടെ സാന്നിധ്യത്തിൽ
ഹോങ്കോംഗ്: ചൈനയുടെ ഭാഗമെങ്കിലും സ്വയം ഭരണാധികാരമുള്ള ഹോങ്കോംഗിൽ ജനാധിപത്യത്തിനായി ശബ്ദിക്കുകയും ജനാധിപത്യ വാദികളെ സംരക്ഷിക്കാൻ ഇടപെടുകയും ചെയ്ത കർദിനാൾ ജോസഫ് സെന്നിനെതിരെ ചൈനീസ് കമ്മ്യൂണിസ്റ്റ് സർക്കാരിന്റെ ദുരൂഹ നീക്കം. ഹോങ്കോംഗിലെ ബിഷപ്പ് എമരിത്തൂസും 90 വയസുകാരനുമായ കർദിനാൾ സെന്നിനെ ഇക്കഴിഞ്ഞ ദിവസമാണ് ഹോങ്കോംഗിലെ നാഷണൽ സെക്യൂരിറ്റി പൊലീസ് അറസ്റ്റ് ചെയ്തത്. മണിക്കൂറുകൾക്കകം കർദിനാളിന് ജാമ്യം നൽകിയെങ്കിലും, അറസ്റ്റിന് പിന്നിൽ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ ഇടപെടലാണെന്നും വിട്ടയക്കാനുള്ള കാരണം അന്താരാഷ്ട്ര സമ്മർദമാണെന്നുമുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. ചൈന ഹോങ്കോംഗിൽ നടപ്പാക്കിയ ‘ദേശീയ
വാഷിംഗ്ടൺ ഡി.സി: ഗർഭച്ഛിദ്രം നിയമവിരുദ്ധമാക്കുമെന്ന് സൂചന നൽകുന്ന യു.എസ് സുപ്രീം കോടതിയുടെ കരടുരേഖ ചോർന്നതിനെ തുടർന്ന് ഉടലെടുത്ത അസ്വസ്ഥതകളുടെ പശ്ചാത്തലത്തിൽ അമേരിക്കയ്ക്കുവേണ്ടി ഉപവാസ പ്രാർത്ഥനാ ദിനം പ്രഖ്യാപിച്ച് യു.എസിലെ കത്തോലിക്കാ മെത്രാൻ സമിതി. തിരുസഭ ഫാത്തിമാ നാഥയുടെ തിരുനാൾ ആഘോഷിക്കുന്ന മേയ് 13നാണ് അമേരിക്കയിലെ സഭ ഉപവാസ പ്രാർത്ഥനാ ദിനം ആചരിക്കാൻ വിശ്വാസികളോട് നിർദേശിച്ചിരിക്കുന്നത്. അഞ്ച് നിയോഗങ്ങളും ഇതിനായി സഭാ നേതൃത്വം കൈമാറിയിട്ടുണ്ട്. ഗർഭച്ഛിദ്രത്തിന് നിയമസാധുത നൽകിയ ‘റോ വേഴ്സസ് വേഡ്’ കേസിലെ കുപ്രസിദ്ധ വിധി റദ്ദാക്കി
ലണ്ടൻ: വ്യാജമതനിന്ദാ കുറ്റം ചുമത്തപ്പെട്ട് ജയിലിൽ ശാരീരിക, മാനസിക പീഡനങ്ങൾക്ക് വിധേയമാകുമ്പോഴും ക്രിസ്തുവിശ്വാസം തള്ളിപ്പറയാതെ സധൈര്യം പിടിച്ചുനിന്ന പാക് യുവതിയുടെ സാക്ഷ്യം ശ്രദ്ധേയമാകുന്നു. പാക്കിസ്ഥാനിലെ കുപ്രസിദ്ധമായ മതനിന്ദാ നിയമത്തിന്റെ ഇരകളായി വധശിക്ഷയ്ക്ക് വിധിക്കപ്പെടുകയും എട്ടു വർഷത്തിനുശേഷം കുറ്റവിമുക്തരാക്കപ്പെടുകയും ചെയ്ത ഷഫ്കാത്ത് ഇമ്മാനുവൽ^ ഷാഗുഫ്ത കൗസർ ദമ്പതികളെ ഓർമയില്ലെ! അതിലെ ഷാഗുഫ്ത കൗസർ തന്നെ ആ ധീരവനിത. ജയിലിൽ അനുഭവിക്കേണ്ടിവന്ന പീഡനങ്ങൾ വിവരിക്കവേ, പങ്കുവെച്ച ആ ഒറ്റ വാക്യംമതി അവളുടെ ക്രിസ്തുവിശ്വാസത്തിന്റെ ആഴം വ്യക്തമാക്കാൻ: ‘ക്രിസ്തുവിനെ തള്ളിപ്പറയുന്നതിലും ഭേദം
ഇസ്ലാമാബാദ്: ക്രിസ്തുശിഷ്യനും അപ്പസ്തോലനുമായ വിശുദ്ധ തോമസ് സുവിശേഷം പ്രസംഗിച്ച സ്ഥലമെന്ന് വിശ്വസിക്കപ്പെടുന്ന തക്സിലയിൽ കത്തോലിക്കാ സഭയ്ക്ക് പ്രഥമ ദൈവാലയം. പാക് പഞ്ചാബിന്റെ ഭാഗമായ റാവൽപിണ്ടിയിലെ പ്രമുഖ നഗരമാണ് തക്സില. ഏതാണ്ട് രണ്ടര പതിറ്റാണ്ടുനീണ്ട കഠിനശ്രമത്തിന് ഒടുവിൽ നിർമാണ അനുമതി ലഭിച്ചതോടെയാണ് ദൈവാലയം എന്ന പ്രദേശവാസികളുടെ സ്വപ്നം യാഥാർത്ഥ്യമായത്. വിശുദ്ധ തോമസ് അപ്പസ്തോലന്റെ നാമധേയത്തിലുള്ള ദൈവാലയം നൂറുകണക്കിന് വിശ്വാസികളുടെ സാന്നിധ്യത്തിൽ കഴിഞ്ഞ ദിവസമാണ് കൂദാശ ചെയ്യപ്പെട്ടത്. ഇസ്ലാമാബാദ്- റാവൽപിണ്ടി ആർച്ച്ബിഷപ്പ് ജോസഫ് അർഷാദിന്റെ മുഖ്യകാർമികത്വത്തിൽ അർപ്പിച്ച തിരുക്കർമങ്ങളിൽ നിരവധി
ഫാ. മാത്യു കുമ്പുക്കല്‍ സിഎസ്ടി ജൈത്തോ മിഷന് സ്റ്റേഷന്, പഞ്ചാബ് കേരള കത്തോലിക്കാ സഭയുടെ ഉത്തരേന്ത്യന്‍ മിഷന് ദൗത്യങ്ങളില്‍ നിര്‍ണ്ണായകമായ ഒരേടാണ് ചെറുപുഷ്പ സന്യാസ സമൂഹം. 1970-കളുടെ ആരംഭത്തിലാണ് ഗോരഖ്പൂര്‍, പഞ്ചാബ് പ്രദേശങ്ങളില്‍ ചെറുപുഷ്പ സഭ മിഷന് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടുന്നത്. ചെറുപുഷ്പ സഭയുടെ പഞ്ചാബ്- രാജസ്ഥാന് മിഷന് സുവര്‍ണ്ണജൂബിലിയുടെ നിറവിലാണ്. സിഎസ്ടി പഞ്ചാബ് – രാജസ്ഥാന് ക്രിസ്തുജ്യോതി പ്രൊവിന്‍സ് പ്രവര്‍ത്തനം ആരംഭിക്കുന്നത് 1973 ലാണ്. ഈ കാലയളവിനുള്ളില്‍ വിവിധയിടങ്ങളില്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് നടപ്പാക്കിയിരിക്കുന്നത്. കുഷ്ഠരോഗികള്‍ക്കുള്ള പുനരധിവാസ കേന്ദ്രങ്ങള്‍,
– ചെറുപുഷ്പം റോബി വിയന്നായിലെ ഒരു പുകയിലഷോപ്പില് സെയില്‍സ് ഗേളായിരുന്നു മരിയ. അപ്പോഴാണ് അവളുടെ മനസില്‍ നഴ്സാകണം എന്ന ആഗ്രഹം ഉദിച്ചത്. ‘ഫ്രാന്‍സിസ്ക്കന്‍ സിസ്റ്റേഴ്സ് ഓഫ് ക്രിസ്റ്റ്യന്‍ ചാരിറ്റി’ എന്ന സന്യാസസമൂഹം നടത്തുന്ന ഹോസ്പിറ്റലില്‍ അവള് നഴ്സിങ്ങ് പരിശീലനം ആരംഭിച്ചു. സിസ്റ്റേഴ്സിന്റെ ഭക്തിയും ശുശ്രൂഷാചൈതന്യവും കണ്ട മരിയ ഒടുവില്‍ ആ സമൂഹത്തില്‍ത്തന്നെ അംഗമായി ചേര്‍ന്ന് ഒരു സമര്‍പ്പിതയായി മാറി. എപ്പോഴും ഉത്സാഹഭരിതയും തമാശക്കാരിയും ആയിരുന്ന അവള് എന്നും പാവങ്ങള്‍ക്കുവേണ്ടിയും അശരണരായ രോഗികള്‍ക്കുവേണ്ടിയും നിലനിന്നു. ക്രമേണ വളരെ വിദഗ്ധയായ
Don’t want to skip an update or a post?