ബർമിംങ്ഹാം: യൂറോപ്പിലെത്തന്നെ ഏറ്റവും വലിയ ഓൺലൈൻ ബൈബിൾ ക്വിസ് മത്സരമെന്ന ഖ്യാതി നേടിയ ‘സുവാറ’ ബൈബിൾ ക്വിസിന്റെ ഫൈനലിന് തയാറെടുത്ത് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത. ബൈബിളിനോടുള്ള ആഭിമുഖ്യം വളർത്തുക, തിരുവചന പഠനം പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങളുമായി ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത സംഘടിപ്പിക്കുന്ന ബൈബിൾ ക്വിസാണ് ‘സുവാറ’. ജൂൺ 10 നാണ് ‘സുവാറ 2023’ന്റെ ഫൈനൽ. പ്രായത്തിന്റെ അടിസ്ഥാനത്തിൽ നാല് ഗ്രൂപ്പുകളായി (08- 10, 11- 13, 14- 17, 18+) തിരിച്ച്
കീവ്: കത്തോലിക്കാ സഭയ്ക്കൊപ്പം ഡിസംബർ 25നുതന്നെ ക്രിസ്മസ് ആഘോഷിക്കാനുള്ള ചരിത്രപരമായ തീരുമാനം പ്രഖ്യാപിച്ച് യുക്രേനിയൻ ഓർത്തഡോക്‌സ് സഭ. മേയ് 24ന് സമ്മേളിച്ച യുക്രേനിയൻ ഓർത്തഡോക്‌സ് മെത്രാന്മാരുടെ കൗൺസിലാണ് ഐക്യകണ്‌ഠേന ഈ തീരുമാനം പ്രഖ്യാപിച്ചത്. ആരാധനക്രമം ജൂലിയൻ കലണ്ടറിൽനിന്ന് ഗ്രിഗോറിയൻ കലണ്ടറിലേക്ക് മാറ്റാനുള്ള തീരുമാനത്തെ തുടർന്നാണ് കത്തോലിക്കാ സഭയ്‌ക്കൊപ്പം ക്രിസ്മസ് ആഘോഷിക്കാൻ യുക്രൈനിലെ ഓർത്തഡോക്‌സ സഭയ്ക്ക് വഴി ഒരുങ്ങിയത്. ഈസ്റ്റർ, ത്രീത്വത്തിന്റെ തിരുനാൾ തുടങ്ങിയ ചുരുക്കം ചില തിരുനാളുകൾ ഒഴിച്ചുള്ള ബാക്കി എല്ലാ തിരുനാളുകളും ഗ്രിഗോറിയൻ കലണ്ടർ പ്രകാരമാകും
ജസ്റ്റിന്‍ ജോര്‍ജ് (കളമശേരി സെന്റ് പോള്‍സ് കോളജിലെ അസിസ്റ്റന്റ്പ്രഫസറാണ് ലേഖകന്‍) സാര്‍വത്രിക സാക്ഷരത, പ്രാപ്യവും സാര്‍വത്രികവുമായ പ്രാഥമിക വിദ്യാഭ്യാസം, കുറഞ്ഞ സ്‌കൂള്‍ കൊഴിഞ്ഞുപോക്ക്, ലിംഗസമത്വം മുതലായ സുപ്രധാന വിദ്യാഭ്യാസ നേട്ടങ്ങള്‍ കൈവരിച്ച സംസ്ഥാനമാണ് കേരളം. വിദ്യാഭ്യാസ രംഗത്തെ കേരളത്തിന്റെ വിജയം മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളുമായോ വികസ്വരരാഷ്ട്രങ്ങളുമായോ മാത്രമല്ല, വികസിതരാജ്യങ്ങളുമായി പോലും താരതമ്യപെടുത്താറുണ്ട്. എങ്കിലും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും, വിദ്യാഭാസത്തിനനുസരിച്ചുള്ള തൊഴില്‍ നല്‍കുന്നതിലും നമ്മുടെ സംസ്ഥാനം വളരെയധികം മുന്നോട്ടുപോകേണ്ടതുണ്ട് എന്നത് യാഥാര്‍ത്ഥ്യമായി നമ്മുടെ മുമ്പില്‍ നില്‍ക്കുന്നു. മാറുന്ന തൊഴില്‍മേഖല
ഫാ. ജോസഫ് വയലില്‍ CMI (ചെയര്‍മാന്‍, ശാലോം ടി.വി) എല്ലാവരും അവരവരുടെ നല്ല ഭാവി ആഗ്രഹിക്കുന്നുണ്ട്; അതിനുവേണ്ടി പരിശ്രമിക്കുന്നുണ്ട് എന്നാണല്ലോ സങ്കല്‍പം. എന്നാല്‍ സ്വയം ശിക്ഷിക്കുന്നവരുടെയും സ്വയം നശിപ്പിക്കുന്നവരുടെയും എണ്ണം കൂടിവരുന്ന കാഴ്ചയാണ് നാം കാണുന്നത്. മാധ്യമങ്ങളിലൂടെയും അല്ലാതെയും നമ്മള്‍ അറിയുന്ന സംഭവങ്ങള്‍തന്നെയാണ് ഇതിനുള്ള ഉദാഹരണങ്ങള്‍. എന്തുമാത്രം ദുഷ്ടത്തരങ്ങളുടെ കഥകളാണ് നിത്യേനയെന്നവണ്ണം പുറത്തുവരുന്നത്. ഇതില്‍ അധികം സംഭവങ്ങളിലെയും കഥാപാത്രങ്ങള്‍ യുവജനങ്ങളാണ്. അധികംപേരും ജയിലില്‍ ആകുന്നത് താഴെ പറയുന്ന കുറ്റകൃത്യങ്ങള്‍മൂലമാണ് എന്നുതോന്നുന്നു: കള്ളക്കടത്ത്, കള്ളനോട്ട്, ലഹരിവ്യാപാരം, കൊലപാതകം, പോക്‌സോ,
കട്ടപ്പന: കാട്ടുകോഴിക്കുള്ള സംരക്ഷണവും പരിഗണനയുംപോലും മലയോരമേഖലയിലെ ജനങ്ങള്‍ക്കില്ലെന്ന് തലശേരി അതിരൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് പാംപ്ലാനി. വെള്ളയാംകുടിയില്‍ നടന്ന ഇടുക്കി രൂപതയിലെ മതാധ്യാപക കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇടുക്കിയും മലബാറും സമാന സ്വഭാവമുള്ള പ്രദേശങ്ങളാണ്. രണ്ടിടത്തുമുള്ള സാമൂഹിക പ്രശ്‌നങ്ങളും ഒന്നുതന്നെയാണ്. വന്യമൃഗ ശല്യംകൊണ്ട് കര്‍ഷകര്‍ക്ക് ജീവിക്കാന്‍ വയ്യാത്ത അവസ്ഥയിലായപ്പോഴും കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകള്‍ നികുതി വര്‍ധനവിലൂടെ ജനങ്ങളുടെമേല്‍ തേര്‍വാഴ്ച നടത്തുകയാണെന്ന് മാര്‍ പാംപ്ലാനി പറഞ്ഞു. തെറ്റായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവരോടാണ് മാധ്യമങ്ങള്‍ക്ക് താത്പര്യം. 22 മലയാളം സിനിമകളിലാണ്
കോട്ടയം: കേരളത്തില്‍ ആദ്യമായി രൂപതാ വൈസ് ചാന്‍സലറായി ഒരു കന്യാസ്ത്രീ. സിസ്റ്റര്‍ മേരി ആന്‍സ ഡിഐഎച്ച് ആണ് വിജയപുരം രൂപതയുടെ വൈസ് ചാന്‍സലറായി നിയമിക്കപ്പെട്ടത്. ഡോട്ടേഴ്‌സ് ഓഫ് ഇമ്മാക്യുലേറ്റ് ഹാര്‍ട്ട് സഭാംഗമായ സിസ്റ്റര്‍ മേരി ആന്‍സ വൈസ് ചാന്‍സലറായി ചുമതലയേറ്റു. സിസ്റ്റര്‍ മേരി ആന്‍സ ബംഗളൂരു സെന്റ് ജോസഫ്‌സ് പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും കാനോന്‍ നിയമത്തില്‍ ലൈസന്‍ഷ്യേറ്റ് നേടിയിട്ടുണ്ട്. മൂന്നാര്‍, ചിത്തിരപുരം നിത്യസഹായമാതാ ഇടവകയിലെ കുമ്പോളത്തുപറമ്പില്‍ ഫിലിപ്പ്-ത്രേസ്യ ദമ്പതികളുടെ മകളാണ്.
ഫാ. ജിന്‍സണ്‍ ജോസഫ് മുകളേല്‍ CMF ബിഎഡ് കോഴ്‌സിന്റെ ഭാഗമായിട്ടുള്ള ടീച്ചര്‍ ട്രെയിനിങ്ങ് പരിശീലനത്തിനു പോയതിനു ശേഷം തിരിച്ചുവന്ന് ഞങ്ങളുടെ കോളേജിലെ പ്രിന്‍സിപ്പലിനോട് പറഞ്ഞു: ”ടീച്ചര്‍, വളരെ മോശം വിദ്യാര്‍ത്ഥികളെയാണ് ഞങ്ങള്‍ക്കു കിട്ടിയത്. ഒട്ടും ശ്രദ്ധിക്കാത്തവര്‍, ക്ലാസില്‍ കൂവുന്നവര്‍…” പരാതികള്‍ നീണ്ടപ്പോള്‍ ടീച്ചര്‍ പറഞ്ഞു, ”മതി, നിര്‍ത്ത് ! ഞാനൊന്നു ചോദിച്ചോട്ടെ, ആ കുട്ടികളെ അത്രയും നേരം സഹിച്ചതിന് സ്‌കൂള്‍ മാനേജുമെന്റ് വല്ല പൊന്നാടയും തരണമായിരുന്നോ? എനിക്ക് ഒരു കാര്യമേ പറയാനുള്ളൂ, കുട്ടികള്‍ എത്ര മോശം ആകുന്നുവോ,
ഇടുക്കി: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന സിസ്റ്റര്‍ മേരിക്കുട്ടി ജെയിംസ് (ബിന്‍സി എസ്.എച്ച്-50) മരിച്ചു. ഇടുക്കി ജില്ലയിലെ കാന്തിപ്പാറ തിരുഹൃദയ മഠാംഗമായ സിസ്റ്റര്‍ ബിന്‍സി കാന്തിപ്പാറ സെന്റ് സെബാസ്റ്റ്യന്‍ ഹൈസ്‌കൂളില്‍ യുപി വിഭാഗം അധ്യാപികയായിരുന്നു. കഴിഞ്ഞ ശനിയാഴ്ചയാണ് രാജകുമാരിയില്‍വച്ച് സിസ്റ്റര്‍ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷയില്‍ നിയന്ത്രണം വിട്ടുവന്ന കാര്‍ ഇടിച്ചത്. ഗുരുതരമായി പരിക്കേറ്റ സിസ്റ്റര്‍ ബിന്‍സി ആലുവ രാജഗിരി ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. സിസ്റ്റര്‍ ബിന്‍സിയുടെ ഒപ്പം ഓട്ടോയില്‍ ഉണ്ടായിരുന്ന സിസ്റ്റര്‍ അല്‍ഫോന്‍സയ്ക്കും ഓട്ടോറിക്ഷാ ഡ്രൈവര്‍ക്കും പരിക്കുണ്ട്. നെടുങ്കണ്ടം,
Don’t want to skip an update or a post?