മരണാനന്തരം നേരിട്ടു കാണാം
- ASIA, Featured, WORLD, ആൾക്കൂട്ടത്തിൽ തനിയെ
- December 4, 2023
വില്ലിംഗ്ടണ്‍: ക്രിസ്മസിനായി ലോകമെങ്ങും ഒരുങ്ങുമ്പോള്‍, രാപ്പകല്‍ വിത്യാസമില്ലാതെ 100 മണിക്കൂര്‍ നീളുന്ന അഖണ്ഡ ബൈബിള്‍ പാരായണം ഒരുക്കി (ചെയിന്‍ ബൈബിള്‍ റീഡിംഗ്) ഉണ്ണീശോയെ വരവേല്‍ക്കാനുള്ള തയാറെടുപ്പിലാണ് ന്യൂസിലാന്‍ഡിലെ യുവജനങ്ങള്‍. നവംബര്‍ 29 മുതല്‍ഡിസംബര്‍ മൂന്നുവരെ സൂം ആപ്ലിക്കേഷനിലൂടെ ക്രമീകരിക്കുന്ന അഖണ്ഡ ബൈബിള്‍ പാരായണത്തില്‍ ഉല്‍പ്പത്തി മുതല്‍ വെളിപാട് വരെയുള്ള എല്ലാ ഭാഗങ്ങളും വായിക്കും. സീറോ മലബാര്‍ യൂത്ത് മൂവ്മെന്റിന്റെ (എസ്എംവൈഎം) നേതൃത്വത്തിലാണ് അഖണ്ഡ ബൈബിള്‍ പാരായണം ക്രമീ കരിച്ചിരിക്കുന്നത്. ബിഷപ് മാര്‍ ജോണ്‍ പനംന്തോട്ടത്തില്‍ 29ന് ന്യൂസിലാന്റ്
കീവ് : യുക്രൈനിലെ വിദ്യാഭ്യാസ, ശാസ്ത്ര മന്ത്രാലയവുമായി സഹകരിച്ച്, പത്ത് യുക്രേനിയൻ പ്രദേശങ്ങളിലെ മധ്യ, ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി 29,000 ലാപ്ടോപ്പുകൾ യൂനിസെഫ് വിതരണം ചെയ്തു. യുദ്ധം മൂലം തടസ്സപ്പെട്ട ഔപചാരിക വിദ്യാഭ്യാസം നേടുന്നതിലെ വെല്ലുവിളികൾ നേരിടുകയാണ് സംരംഭത്തിന്റെ ലക്ഷ്യമെന്ന് യുക്രെയ്നിലെ യൂണിസെഫ് പ്രതിനിധി മുനീർ മമ്മദ്സാദെ വ്യക്തമാക്കി. പ്രോപെട്രോവ്സ്ക, ഡൊണെറ്റ്സ്ക, സപോറിസ്ക, ലുഹാൻസ്ക, മൈകോലൈവ്സ്ക, ഒഡെസ്ക, സുംസ്ക, ചെർനിഹിവ്സ്ക, ഖാർകിവ്സ്ക, ഖേർസൺസ്ക തുടങ്ങിയ പ്രദേശങ്ങളിലെ വിദ്യാർത്ഥികൾക്കാണ് ലാപ്ടോപ്പുകൾ വിതരണം ചെയ്തത്. യൂറോപ്യൻ യൂണിയൻ, ജപ്പാൻ, റിപ്പബ്ലിക് ഓഫ്
മനാഗ്വേ: ക്രിസ്തു വിശ്വാസം പരസ്യമായി പ്രഘോഷിച്ച് ഈ വർഷത്തെ മിസ് യൂണിവേഴ്സ് കിരീടം ചൂടിയ നിക്കരാഗ്വേന്‍ സ്വദേശിനി ഷെയ്നീസ് പ്ലാസിയോസ്. കിരീടധാരണത്തിനു ശേഷം മാധ്യമങ്ങൾക്ക് നല്കിയ അഭിമുഖത്തിലാണ് പ്ലാസിയോസ് തന്റെ വിശ്വാസം പരസ്യമാക്കിയത്. ‘ഞാന്‍ ഒരു ക്രിസ്ത്യാനിയാണ്, കത്തോലിക്കാ വിശ്വാസിയാണ്, എന്നെ സംബന്ധിച്ചിടത്തോളം പ്രാര്‍ത്ഥനയാണ് എനിക്ക് ആശ്വാസം തരുന്ന ഏകമാര്‍ഗ്ഗം’, ദൈവമേ നന്ദി എന്ന് ഞാന്‍ പറയുമ്പോള്‍ ഈ കിരീടം എന്റേതല്ല, മറിച്ച് അവിടുത്തേതാണെന്നും ഇരുപത്തിമൂന്നു വയസ്സുകാരിയായ മിസ് യൂണിവേഴ്സ് പറഞ്ഞു കഴിഞ്ഞയാഴ്ച എല്‍ സാല്വദോറില്വച്ചായിരുന്നു മിസ്
സിയാല്‍കോട്ട് (പാക്കിസ്ഥാന്): ഇസ്രായേലിന് അനുകൂലമായി സാമൂഹ്യ മാധ്യമത്തിൽ പോസ്റ്റ് ചെയ്ത ക്രൈസ്തവ വിദ്യാർത്ഥിയെ പാക്കിസ്ഥാനിൽ വെടിവെച്ചുകൊന്നു. ഇരുപതു കാരനായ ഫർഹാൻ ഉൾ കമാറാണ് പഞ്ചാബ് പ്രവിശ്യയിലെ സിയാല്‍കോട്ടില്‍ കൊല്ലപ്പെട്ടത്. ഇസ്രായേലിന് അനുകൂലമായി സാമൂഹ്യ മാധ്യമത്തിൽ പോസ്റ്റ് ഇട്ടതില്‍ രോഷാകുലനായ മുഹമ്മദ് സുബൈർ എന്നയാളാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് പറയുന്നുണ്ടെകിലും കൊല്ലപ്പെട്ട ഫർഹാന്റെ കുടുംബത്തോട് കൊലപാതകത്തിലേക്ക് നയിച്ച കാരണം എന്താണെന്ന് വെളിപ്പെടുത്താൻ തയാറായിട്ടില്ല. അന്വേഷണം തുടരുന്നുവെന്ന് മാത്രമാണ് പോലീസ് ഉദ്യോഗസ്ഥർ കുടുംബത്തെ അറിയിച്ചിട്ടുള്ളത് . പുലർച്ചെ വീട്ടിൽ കടന്നു
ലിമ: ജനിക്കാനിരിക്കുന്ന ജീവനുകള്‍ക്ക് ഭരണഘടന അനുവദിച്ചിരിക്കുന്ന അവകാശങ്ങള്‍ ഉറപ്പാക്കുന്ന ‘നിയമം 31935’ പാസാക്കി പെറുവിലെ പാർലമെന്റ്. പുതിയ നടപടി ഗര്‍ഭധാരണം മുതല്ക്കേ ജീവന് സംരക്ഷിക്കുവാനുള്ള രാജ്യത്തിന്റെ പ്രതിബദ്ധത ശക്തിപ്പെടുത്തുന്നതും, മാനുഷികാന്തസ്സ് പരമോന്നത തത്വമായി അംഗീകരിക്കുന്നതുമാണെന്നും വ്യക്തമാക്കിയ രാജ്യത്തെ കത്തോലിക്കാ മെത്രാന് സമിതി പാർലമെന്റിനെ അഭിനന്ദിച്ചു. കുഞ്ഞുങ്ങള്‍ ലോകത്തിലെ ഏറ്റവും പരമോന്നത നിധിയും മനുഷ്യകുടുംബത്തിന്റെ ഭാവിയാണെന്നും പെറു മെത്രാന് സമിതി പ്രസ്താവനയില്‍ പറഞ്ഞു. പെറുവിലെ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ രണ്ട് ജനിക്കാനിരിക്കുന്ന ശിശുക്കളുടെ അവകാശങ്ങള്‍ അംഗീകരിക്കുമ്പോൾ ആര്‍ട്ടിക്കിള്‍ ഒന്നിൽ ഗര്‍ഭസ്ഥ
ബ്യൂണസ് അയേഴ്സ്: അർജന്റീനയുടെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജാവിയർ മിലി, ഫ്രാന്‍സിസ് പാപ്പയുമായി ടെലിഫോണില്‍ സംസാരിച്ചു. അര്‍ജന്റീനിയന്‍ സ്വദേശിയായ ഫ്രാന്‍സിസ് മാർപാപ്പയെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അധിക്ഷേപിക്കുന്ന പ്രസ്താവനകൾ നടത്തി വിവാദത്തിലായ വ്യക്തിയാണ് ജാവിയർ. ഫോണ്‍ സംഭാഷണത്തിനിടെ അദ്ദേഹം പാപ്പയെ ജന്മനാട് സന്ദർശിക്കാൻ ക്ഷണിച്ചു. ഇതുവരെ സംസാരിച്ചിട്ടില്ലാത്ത ഇരുവരും തമ്മിലുള്ള ആശയവിനിമയം എട്ട് മിനിറ്റോളം നീണ്ടുനിന്നു. ദാരിദ്ര്യത്തിനെതിരായ പോരാട്ടത്തിലും വിദ്യാഭ്യാസ സമ്പ്രദായം മെച്ചപ്പെടുത്താനുമാണ് താൻ ഉദ്ദേശിക്കുന്നതെന്ന് ജാവിയർ മിലി പാപ്പയോട് വിശദീകരിച്ചു. തെരഞ്ഞെടുപ്പ് വിജയത്തിൽ പ്രസിഡന്റിനെ അഭിനന്ദിച്ച പാപ്പ,
ഇസ്ലാമാബാദ് : പാക്കിസ്ഥാനിൽ പൊതുതിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ എല്ലാ മത വിശ്വാസങ്ങളിൽ പെടുന്നവരുടെയും അഭിലാഷങ്ങൾ രാഷ്ട്രീയ പ്രതിനിധ്യത്തിൽ ഉൾക്കൊള്ളിക്കണമെന്ന ആവശ്യം രാജ്യത്ത് ബലപ്പെടുന്നു.നിർണായകമായ വോട്ടെടുപ്പിൽ മത ന്യൂനപക്ഷങ്ങളുടെ ആവശ്യങ്ങൾ കണക്കിലെടുക്കണമെന്ന് ഇസ്ലാമാബാദ്-റാവൽപിണ്ടി രൂപത ആർച്ചുബിഷപ്പ് ജോസഫ് അർഷാദ് ആവശ്യപ്പെട്ടു. പാകിസ്ഥാനിൽ പൊതുതെരഞ്ഞെടുപ്പ് നടത്തുന്നത് രാജ്യത്ത് ജനാധിപത്യം പ്രോത്സാഹിപ്പിക്കുന്നതിനുള്ള സുപ്രധാന പ്രക്രിയയാണ്, എല്ലാ രാഷ്ട്രീയ നേതാക്കളും പാകിസ്ഥാന്റെ അഭിവൃദ്ധിക്കും വികസനത്തിനും ഒരുമിച്ച് പ്രവർത്തിക്കണം. ഇതാണ് ജനാധിപത്യത്തിന്റെ സൗന്ദര്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളും അവരുടെ ക്ഷേമവും സംരക്ഷിക്കുക എന്ന പ്രമേയം
അടിമാലി: ഇടുക്കി രൂപതയുടെ പ്രഥമ എപ്പാര്‍ക്കിയല്‍ അസംബ്ലി ആരംഭിച്ചു. അടിമാലി ആത്മജ്യോതി പാസ്റ്ററല്‍ സെന്ററില്‍ നടക്കുന്ന അസംബ്ലി സീറോ മലബാര്‍ സഭയുടെ കൂരിയാ മെത്രാന് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരക്കല്‍ ഉദ്ഘാടനം ചെയ്തു. കുടുംബങ്ങളാണ് സഭയുടെയും സമൂഹത്തിന്റെയും അടിസ്ഥാമെന്ന് അദ്ദേഹം പറഞ്ഞു. ഇടുക്കി കുടിയേറ്റത്തിന്റെ നാടാണ്. എന്നാല്‍ ഇന്ന് കുടിയേറ്റ കര്‍ഷകര്‍ ഏറെ പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നത്. വന്യമൃഗങ്ങളുടെ അക്രമത്തില്‍ കര്‍ഷകര്‍ മരണപ്പെടുന്നത് സാധാരണ വാര്‍ത്തയായി ഇന്ന് മാറിയിരിക്കുന്നു എന്ന് മാര്‍ വാണിയപ്പുരക്കല്‍ പറഞ്ഞു. ഇടുക്കി രൂപതാധ്യക്ഷന്‍ മാര്‍ ജോണ്‍
Don’t want to skip an update or a post?