രാജ്യത്തിന്റെ മതേതരത്വം സംരക്ഷിക്കാനുള്ള ഇടപെടലുകള്‍ ഉണ്ടാകണം
- ASIA, Featured, Kerala, LATEST NEWS, WORLD
- September 15, 2025
ദുബായ്: കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ (കെഎല്‍സിഎ) സംസ്ഥാന ഭാരവാഹികള്‍ ദുബായിലെ ലത്തീന്‍ കത്തോലിക്കാ സമൂഹവുമായി കൂടിക്കാഴ്ച നടത്തി. ആഗോളതല പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കെഎല്‍സിഎ ഗ്ലോബല്‍ ഫോറം പ്രവര്‍ത്തനങ്ങളുമായി സഹകരിക്കാന്‍ കേരള ലാറ്റിന്‍ കമ്മ്യൂണിറ്റി ദുബായ് (കെആര്‍എല്‍സിസി ദുബായ്) ഭാരവാഹികളുടെ യോഗത്തില്‍ ധാരണയായി. വിവിധ രാജ്യങ്ങളില്‍നിന്ന് പ്രവാസി സമുദായ പ്രതിനിധികളും, പ്രവാസികള്‍ പ്രവര്‍ത്തിക്കുന്ന സമുദായ സംഘടനകളുടെ നേതാക്കളും പങ്കെടുക്കുന്ന ഗ്ലോബല്‍ ഫോറത്തിന്റെ യോഗം ഡിസംബര്‍ മാസം ചേരും. ലോകത്തെമ്പാടുമുള്ള പ്രവാസികളായ ലത്തീന്‍ കത്തോ ലിക്കരെ സമുദായ പ്രവര്‍ത്തനങ്ങളില്‍
ജോസഫ് മൈക്കിള്‍ ശാലോം ടി.വിയുടെ ചെയര്‍മാനും സണ്‍ഡേ ശാലോം പത്രത്തിന്റെ അസോസിയേറ്റ് എഡിറ്ററുമായ ഫാ. ജോസഫ് വയലില്‍ സിഎംഐ സന്യാസ വ്രതവാഗ്ദാനത്തിന്റെ സുവര്‍ണ ജൂബിലി നിറവില്‍… സിഎംഐ കോഴിക്കോട് സെന്റ് തോമസ് പ്രൊവിന്‍സ് പ്രൊവിന്‍ഷ്യല്‍, കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ് കോളജ് പ്രിന്‍സിപ്പല്‍, കല്‍പ്പറ്റ ഫാത്തിമ മാതാ മിഷന്‍ ഹോസ്പിറ്റല്‍ ഡയറക്ടര്‍ എന്നീ നിലകളിലും സേവനം അനുഷ്ഠിച്ചിട്ടുള്ള വയലിലച്ചന്റെ ജീവിതത്തിലൂടെ ഒരു സഞ്ചാരം. പഴയൊരു പ്രീ-ഡിഗ്രി ക്ലാസാണ് രംഗം. പാഠങ്ങള്‍ക്കൊപ്പം കുട്ടികളെ മോട്ടീവേറ്റു ചെയ്യേണ്ടതു ഉത്തരവാദിത്വമായി കണ്ടിരുന്ന
ജോസഫ് മൂലയില്‍ രാജ്യത്തെ ഞെട്ടിച്ച സ്‌ഫോടനമായിരുന്നു കളമശേരിയിലെ യഹോവ സാക്ഷികളുടെ സമ്മേളന സ്ഥലത്ത് ഉണ്ടായത്. കേരളംപോലൊരു സ്ഥലത്ത് ഒരിക്കലും പ്രതീക്ഷിക്കാത്ത ദുരന്തം. അതിലെ പ്രതി ആവര്‍ത്തിച്ചുപറയുന്നത് താന്‍ ബോംബ് ഉണ്ടാക്കാന്‍ പഠിച്ചതു യൂട്യൂബില്‍നിന്നായിരുന്നു എന്നാണ്. ഇനി അന്വേഷണം പുരോഗമിക്കുമ്പോള്‍ അക്കാര്യത്തില്‍ മറ്റാരുടെ എങ്കിലും സഹായം ലഭിച്ചിട്ടുണ്ടെന്ന് തെളിഞ്ഞാലും ഒരു കാര്യം സമ്മതിക്കാതിരിക്കാനാവില്ല-ബോംബ് നിര്‍മിക്കാന്‍വരെ ഇപ്പോള്‍ യൂട്യൂബ് നോക്കി പഠിക്കാന്‍ കഴിയും. ഇതു മാത്രമല്ല, രാജ്യത്തെ അമ്പരിപ്പിച്ച ക്രിമിനല്‍ കേസുകളില്‍ പോലീസ് പിടിയിലായ പല പ്രതികളും അതിനുള്ള അറിവ്
ഉണ്ണിയേശുവിന്റെ ജനന സമയത്ത് പ്രത്യക്ഷപ്പെട്ട ബെത്ലഹേമിലെ നക്ഷത്രത്തിനും യേശുവിന്റെ മരണസമയത്തെ ഭൂമി കുലുക്കത്തിനും ശാസ്ത്രീയമായ വിശദീകരണം നല്‍കുന്നതിലൂടെ ഒരു സിനിമ ശ്രദ്ധേയമാകുമ്പോള്‍ 2100-ാമത് ഭാഷയിലേക്ക് മൊഴിമാറ്റം നടത്തുന്നതിലൂടെയാണ് രണ്ടാമത്തെ സിനിമ ചര്‍ച്ചകളില്‍ ഇടംപിടിക്കുന്നത്. വാഷിംഗ്ടണ്‍ ഡിസി: രണ്ടു സിനിമകള്‍ വീണ്ടും ചര്‍ച്ചകളില്‍ ഇടംപിടിക്കുന്നു. രണ്ടും ക്രൈസ്തവ വിശ്വാസത്തിന്റെ ആഴങ്ങളിലേക്ക് കാഴ്ചക്കാരെ കൂട്ടിക്കൊണ്ടുപോകുന്നു എന്നൊരു പ്രത്യേകതയുണ്ട്. ഒരു സിനിമ യേശുവിന്റെ ജനന-മരണ നേരങ്ങളില്‍ പ്രകൃതിയില്‍ ഉണ്ടായ അസാധാരണ സംഭവങ്ങളുടെ ശാസ്ത്രീയ മാനം വിശദീകരിക്കുമ്പോള്‍ അടുത്തത് 2100-ാമത്തെ ഭാഷയിലേക്കുള്ള മൊഴിമാറ്റംകൊണ്ടാണ്
ഡോ. സിബി മാത്യൂസ് ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ദുരന്തമായിരുന്നു 1939 മുതല്‍ 1945 വരെ നീണ്ടുനിന്ന രണ്ടാം ലോകമഹായുദ്ധം. ആറുവര്‍ഷം നീണ്ടുനിന്ന ആ മഹായുദ്ധത്തില്‍ നാലു കോടിയിലധികം മനുഷ്യര്‍ കൊല്ലപ്പെട്ടു. യൂറോപ്പിലെ വന്‍നഗരങ്ങള്‍, വെറും കരിങ്കല്‍ കൂമ്പാരങ്ങളായി മാറി. ബ്രിട്ടന്‍, ഫ്രാന്‍സ്, ഇറ്റലി, ജര്‍മ്മനി മുതലായ വന്‍ശക്തികള്‍ യുദ്ധാനന്തരം വലിയ സാമ്പത്തിക തകര്‍ച്ചയെ നേരിടേണ്ടിവന്നു. സര്‍വരാജ്യങ്ങളും പിടിച്ചടക്കുവാന്‍ വെമ്പിയ ഹിറ്റ്‌ലര്‍ എന്ന ഭരണാധികാരിയുടെ ഒടുങ്ങാത്ത സാമ്രാജ്യമോഹം വരുത്തിവച്ച ദുരന്തം, അവസാനിച്ചത് 1945 ഓഗസ്റ്റില്‍ ജപ്പാനിലെ ഹിരോഷിമയിലും
റവ. ഡോ. ഫ്രാന്‍സിസ് പിട്ടാപ്പിള്ളില്‍ (ലേഖകന്‍ വടവാതൂര്‍ പൗരസ്ത്യ വിദ്യാപീഠത്തിലെ പ്രഫസറാണ്.) ജനകീയനായ ഫ്രാന്‍സിസ് പാപ്പയുടെ നേതൃത്വത്തില്‍ മെത്രാന്മാരുടെ സിനഡു സമ്മേളനം ഒക്‌ടോബര്‍ നാലുമുതല്‍ 28 വരെ റോമില്‍ നടന്നു. 29-ന് ഫ്രാന്‍സിസ് പാപ്പയുടെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന വിശുദ്ധ കുര്‍ബാനയോടെയാണ് സിനഡ് സമാപിച്ചത്. മെത്രാന്മാരുടെ സിനഡു സമ്മേളനം എന്നാണ് പറയുന്നതെങ്കിലും സമര്‍പ്പിതരും അല്മായരും ഇതില്‍ പങ്കെടുത്തു. സിനഡില്‍ പങ്കെടുത്ത 446 പേരില്‍ 364 പേര്‍ക്ക് വോട്ടവകാശമുണ്ടായിരുന്നു. ‘സിനഡാത്മക സഭ: കൂട്ടായ്മ, പങ്കാളിത്തം, പ്രേഷിതത്വം’ എന്നതായിരുന്നു സിനഡിന്റെ മുഖ്യചര്‍ച്ചാവിഷയം.
ന്യൂയോർക്ക് : നവംബർ ഇരുപതിന് ലോക ശിശുദിനം ആചരിക്കാനിരിക്കെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ യുദ്ധങ്ങളിലും സംഘർഷങ്ങളിലും അകപ്പെട്ട ശിശുക്കളും കുട്ടികളും കടുത്ത ദുരിതത്തിലൂടെയാണ് കടന്നുപോകുന്നതെന്നും അവരെ മറക്കാൻ പാടില്ലെന്നും യുനിസെഫ്. പലസ്തീൻ -ഇസ്രായേൽ,ഹെയ്തി,സിറിയ, സുഡാൻ,യുക്രൈൻ,യെമൻ എന്നീ രാജ്യങ്ങളിൽ ദുരിതമനുഭവിക്കുന്ന കുട്ടികളുടെ അവസ്ഥ പരാമർശിക്കവെയാണ് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമ വിഭാഗമായ യുനിസെഫ് ഇക്കാര്യം ഓർമ്മിപ്പിച്ചത് . നാൽപ്പത് കോടിയോളം കുട്ടികളാണ് സംഘർഷ പ്രദേശങ്ങളിലുള്ളത്. ഐക്യരാഷ്ട്രസഭയുടെ കണക്കുകൾ പ്രകാരം 2015 മുതൽ 2022 വരെ ഒരുലക്ഷത്തി ഇരുപതിനായിരത്തോളം കുട്ടികൾ കൊല്ലപ്പെടുകയോ അംഗവൈകല്യമുള്ളവരോ
ആന്റോ അക്കര ഇന്ത്യയിലെ 803 ജില്ലകളില്‍, ഒരുപക്ഷേ ഏറ്റവും കുറച്ച് വികസനമെത്തിയ ജില്ലകളിലൊന്നായ ഒഡീഷയിലെ വനമേഖലയിലുള്ള കാണ്ടമാല്‍ ജില്ല ഇന്ന് ലോകപ്രസിദ്ധമാണ്. ക്രിസ്തുവിനെ തള്ളിപ്പറയാന്‍ തയാറാകാതെ ആദിമ ക്രൈസ്തവരെപ്പോലെ രക്തസാക്ഷിത്വം വരിച്ച നൂറിലധികം ക്രൈസ്തവ വിശ്വാസികളാണ് ആരാലും അറിയപ്പെടാത്ത ഈ ദേശത്തെ പ്രസിദ്ധമാക്കിയത്. കാണ്ടമാലിലെ 35 കത്തോലിക്ക രക്തസാക്ഷികളുടെ നാമകരണ നടപടിക ള്‍ക്ക് തുടക്കംകുറിക്കാനുള്ള വത്തിക്കാന്റെ പച്ച സിഗ്നല്‍ ആയിരക്കണക്കി ന് മനുഷ്യരെയെന്നപോലെ എന്നെയും ആവേശഭരിതനാക്കുന്നു. 2008-ല്‍ കാണ്ടമാലില്‍ നടന്ന കലാപത്തില്‍ രക്തസാക്ഷികളായ കണ്ടേശ്വാര്‍ ഡിഗാളിന്റെയും കൂട്ടാളികളുടെയും
Don’t want to skip an update or a post?