കുവൈറ്റിലെ ഔര്‍ ലേഡി ഓഫ് അറേബ്യ ദൈവാലയം ഗള്‍ഫ് മേഖലയിലെ ആദ്യ ബസിലിക്ക
- Featured, INTERNATIONAL, LATEST NEWS, VATICAN, WORLD
- August 18, 2025
ന്യൂയോർക്ക്: ‘സുസ്ഥിരവികസന അജണ്ട 2030’ പ്രസ്താവനകളിൽ മാത്രം ഒതുങ്ങാതെ, സുസ്ഥിര ലോകത്തിനായി പ്രായോഗികമായ പ്രവർത്തനങ്ങളിലേക്ക് നീങ്ങാൻ ആഹ്വാനം ചെയ്‌ത് വത്തിക്കാൻ വിദേശകാര്യ സെക്രട്ടറി ആർച്ച്ബിഷപ് പോൾ റിച്ചാർഡ് ഗാല്ലഗർ. അമൂർത്തമായ പ്രസ്താവനകൾ മാത്രമാകാതെ ലോകത്തിന്റെ സുസ്ഥിര വികസനത്തിനായുള്ള പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തണമെന്ന് വിദേശരാജ്യങ്ങൾക്കും, അന്താരാഷ്ട്രസംഘടനകൾക്കുമായുള്ള വത്തിക്കാൻ കാര്യദർശികൂടിയായ ആർച്ച്ബിഷപ് ഗാല്ലഗർ ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലിയുടെ ആഭിമുഖ്യത്തിൽ,ന്യൂയോർക്കിൽ നടന്ന, സുസ്ഥിര വികസനത്തെക്കുറിച്ചുള്ള ഉന്നതതലയോഗത്തിൽ സംസാരിക്കവെ ആവശ്യപ്പെട്ടു. 2015 സെപ്റ്റംബർ 25-ന് ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലിയെ അഭിസംബോധന ചെയ്യവേ, ‘സുസ്ഥിരമായ പുരോഗതിക്കായുള്ള
ക്രക്കോവ് (പോളണ്ട് ): ഇവിടെ നടന്ന ലൂഥറൻ സഭയുടെ പ്രതിനിധി സമ്മേളനത്തിൽ ആഗോള ലൂഥറൻ ഫെഡറേഷന്റെ പുതിയ തലവനായി ഡെൻമാർക്കിലെ ഇവാഞ്ചെലിക്കൽ ലൂതറൻ സഭയുടെ വിബോർഗ് രൂപതാ മെത്രാനായ ഹെൻറിക് സ്റ്റബ്ക്യോറിനെ തിരഞ്ഞെടുത്തു. ദൈവശാസ്ത്രജ്ഞനും സഭൈക്യ പ്രവർത്തനങ്ങളിൽ അറിയപ്പെടുന്ന വ്യക്തിയുമാണ് ഹെൻറിക് സ്റ്റബ്ക്യോർ. പാവപ്പെട്ടവർക്കും അടിച്ചമർത്തപ്പെട്ടവർക്കും വേണ്ടിയും, പ്രേഷിത പ്രവർത്തനങ്ങളിലെ പൊതുസംരംഭങ്ങളിലും, ദൈവശാസ്ത്രവിഷയങ്ങളിലുള്ള സഹകരണത്തിലും, സഭൈക്യ വിഷയങ്ങളിലെ വെല്ലുവിളികളോടുള്ള പൊതു പ്രതികരണങ്ങളിലും അധിഷ്ഠിതമായി തന്റെ നേതൃത്വത്തിൽ ലൂതറൻ ആഗോള ഫെഡറേഷന്റെ പ്രവർത്തനങ്ങൾ തുടരുമെന്ന് അദ്ദേഹം അറിയിച്ചു.
ലാംപെദൂസാ (ഇറ്റലി): കുടിയേറ്റക്കാരായെത്തുന്ന ആരും കൂടെയില്ലാത്ത കുഞ്ഞുങ്ങൾ പീഡനത്തിന്റെയും മനുഷ്യത്വരഹിതവും നിന്ദ്യവുമായ പെരുമാറ്റത്തിന്റെയും ഇരകളാണെന്നും, യൂറോപ്യൻ യൂണിയൻ അംഗരാഷ്ട്രങ്ങൾക്കിടയിൽ നിലനിൽക്കുന്ന രാഷ്ട്രീയ നയങ്ങളിലെ സഹകരണക്കുറവിന്റെ പേരിൽ വലിയ വില കൊടുക്കേണ്ടി വരുന്നവരാണിവരെന്നും പ്രായപൂർത്തിയാകാത്ത കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തി അവർക്ക് നല്ല ഭാവി ഉറപ്പാക്കാനായി കഴിഞ്ഞ നൂറ് വർഷത്തിലധികമായി പ്രവർത്തിക്കുന്ന അന്തർദ്ദേശിയ സംഘടനയായ സേവ് ദ ചിൽഡ്രൺ. ഇറ്റലിയിൽ ഏറ്റവും കൂടുതൽ കുടിയേറ്റക്കാർ വന്നു ചേരുന്ന സ്ഥലമായ ലാംപെദൂസായിൽ ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജ്ജിയാ മെലോണിയും യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുലാ
റവ.ഡോ. ഫ്രാന്‍സിസ് ആലപ്പാട്ട് ലഹരിമരുന്നുകളുടെ ഉപയോഗം കൗമാരക്കാരിലേക്കും എത്തിയതിന്റെ ആഘാതത്തില്‍ നില്‍ക്കുമ്പോള്‍ പാശ്ചാത്യലോകത്തില്‍നിന്ന് വരുന്ന ചില വാര്‍ത്തകള്‍ ആശങ്ക ജനിപ്പിക്കുകയാണ്. ജര്‍മനി എന്ന വ്യവസായികമായി മുന്നില്‍ നില്‍ക്കുന്ന രാജ്യം പതിനെട്ടു വയസു തികയുന്നവര്‍ക്ക് 30 ഗ്രാംവരെ കഞ്ചാവ് കൈയില്‍ സൂക്ഷിക്കാനും ഉപയോഗിക്കാനുമുള്ള അനുവാദം നല്‍കിയിരിക്കുന്നു! മാത്രമല്ല സൗഹാര്‍ദകൂട്ടായ്മകള്‍ക്ക് ഈ ലഹരി വില്‍ക്കുന്നത് കുറ്റകരമല്ലെന്ന നയവും സ്വീകരിച്ചു. നൂറുകണക്കിന് അന്യദേശക്കാര്‍ ജര്‍മനി ലക്ഷ്യമാക്കി യാത്ര തുടങ്ങിയിരിക്കുന്ന ഇക്കാലത്ത് രക്ഷിതാക്കളുടെ മനസില്‍ ഇടിത്തീയാകുന്ന വാര്‍ത്തയാണിത്. ഞെട്ടിപ്പിക്കുന്ന വാര്‍ത്ത ജര്‍മനിയിലെ ഞെട്ടിപ്പിക്കുന്ന
റ്റോം ജോസ് തഴുവംകുന്ന് ഓരോ പ്രഭാതത്തിലും എത്തുന്ന ദിനപത്രങ്ങളോടൊപ്പം നോട്ടീസുകളുടെ പ്രളയമാണ്. വിദേശപഠനസാധ്യതകളും പഠനത്തോടൊപ്പമുള്ള തൊഴിലവസരങ്ങളും സ്റ്റേബായ്ക്കും പിആറിന്റെ വിവരണങ്ങളുമാണ് നോട്ടീസുകളില്‍. വീടും സ്ഥലവും പണയപ്പെടുത്തി സമ്പന്നനും ദരിദ്രനും പണ്ഡിതനും പാമരനും വ്യത്യാസമില്ലാതെ വിദേശത്തേക്ക് ‘പഠന’മെന്നും പറഞ്ഞ് പറക്കുന്നത് ഇന്ന് ട്രെന്‍ഡ് ആയിമാറിക്കഴിഞ്ഞു. മികവുറ്റ കോഴ്‌സുകള്‍ കഴിഞ്ഞവരും കഴിയാത്തവരും തുടങ്ങി എല്ലാവരും കുടിയേറ്റത്തിന്റെ മൂഡിലായിക്കഴിഞ്ഞു. ഇവിടെ പഠിച്ചതൊന്നും അവിടുത്തെ തൊഴിലിലേക്ക് ഉപയുക്തമാകുന്നതല്ല. ഇവിടെ പഠിച്ചതും പരിശീലിച്ചതുമായി ഒരു ബന്ധവുമില്ലാത്ത പഠനം സ്വന്തമാക്കി വിദേശത്ത് തൊഴിലില്‍ ഏര്‍പ്പെടുന്നു. തുടര്‍ന്നുള്ള
സ്വന്തം ലേഖകന്‍ ഇംഫാല്‍ മണിപ്പൂരില്‍ മെയ്‌തേയികള്‍ കുക്കികള്‍ക്ക് എതിരെ അഴിച്ചുവിട്ട കലാപം തുടങ്ങിയിട്ട് അഞ്ച് മാസമാകുമ്പോഴും സമാധാനത്തിലേക്ക് സംസ്ഥാനം തിരികെ എത്തിയിട്ടില്ലെന്നത് ആശങ്കകള്‍ ഉയര്‍ത്തുന്നു. ഇപ്പോഴും ഒറ്റപ്പെട്ട അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നുണ്ട്. ഏതാണ്ട് 50,000 കുക്കികള്‍ അഭയാര്‍ത്ഥി ക്യാമ്പുകളിലാണ് കഴിയുന്നത്. അവര്‍ക്ക് തങ്ങള്‍ നേരത്തെ ജീവിച്ചിരുന്ന സ്ഥലത്തേക്ക് തിരിച്ചുവരാന്‍ കഴിയുന്ന സാഹചര്യം രൂപപ്പെട്ടിട്ടില്ല. ഇനി അതിന് സാധിക്കുമോ എന്ന് സംശയമുണ്ടെന്ന് ഇംഫാലിനടുത്തുള്ള കെയിഹൗ ഹോളി ട്രിനിറ്റി ഇടവക വികാരിയും മലയാളി വൈദികനുമായ ഫാ. ജോര്‍ജ് തോട്ടപ്പിള്ളി സണ്‍ഡേ
അബൂജ (നൈജീരിയ): നൈജീരിയയിൽ വീണ്ടും വൈദികനെ തട്ടിക്കൊണ്ടു പോയി. എനുഗു രൂപതയിലെ ഫാ. മാർസലീനസ് ഒബിയോമയെയാണ് കഴിഞ്ഞ ദിവസം അക്രമികള്‍ തട്ടിക്കൊണ്ട് പോയത്.പിന്നാലെ മോചനത്തിന് വേണ്ടി പ്രാര്‍ത്ഥനാഹ്വാനം ചെയ്ത് രൂപത. സെന്റ് മേരി അമോഫിയ_അഗു അഫ ഇടവകയുടെ ചുമതല ഉണ്ടായിരുന്ന ഫാ. മാർസലീനസ് ഇടവക ദേവാലയത്തിലേക്ക് വരുന്നതിനിടെ അജ്ഞാത സംഘം തട്ടിക്കൊണ്ടു പോകുകയായിരിന്നുവെന്നു രൂപതാ ചാൻസിലർ ഫാ. വിൽഫ്രഡ് ചിടി വെളിപ്പെടുത്തി. വൈദികനെ തട്ടിക്കൊണ്ടുപോയവരുടെ മാനസാന്തരത്തിനായും അദ്ദേഹത്തിന്റെ മോചനത്തിനായും എല്ലാവരുടെയും പ്രാർത്ഥന അഭ്യർത്ഥിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. നൈജീരിയയെ
ജനീവ: ഇസ്‌ലാമിക രാഷ്ട്രമായ പാകിസ്ഥാനിൽ നടക്കുന്നത് കടുത്ത മനുഷ്യവകാശ ലംഘനങ്ങളെന്ന് യുഎന്‍ മനുഷ്യാവകാശ കമ്മീഷനില്‍ പ്രസംഗം. അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ സംഘടനയായ ജൂബിലി കാംപെയിന്റെ പ്രതിനിധി ജോസഫ് ജേസനാണ് മതന്യൂനപക്ഷമായ ക്രൈസ്തവരോട് പാക്കിസ്ഥാൻ കാണിക്കുന്ന വിവേചനത്തേക്കുറിച്ചുള്ള വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത് . ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കമ്മീഷനില്‍ (യു.എന്‍.എച്ച്.ആര്‍.സി) പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കെട്ടിച്ചമച്ച നിയമങ്ങളുടെ അടിസ്ഥാനത്തില്‍ രാഷ്ട്ര സുരക്ഷയുടെ പേരിൽ രാജ്യത്തു യാതൊരു വിചാരണയും കൂടാതെ ന്യൂനപക്ഷങ്ങളെ തടവിലാക്കുകയാണെന്നു ജേസണ്‍ യു.എന്‍ മനുഷ്യാവകാശ കമ്മീഷന് മുന്‍പാകെ വെളിപ്പെടുത്തി. കുപ്രസിദ്ധമായ
Don’t want to skip an update or a post?