Follow Us On

06

July

2025

Sunday

  • ലിയോ പതിനാലാമന്‍- പേരിന് പിന്നില്‍…

    ലിയോ പതിനാലാമന്‍- പേരിന് പിന്നില്‍…0

    ആഗോള കത്തോലിക്കാ സഭയുടെ പുതിയ തലവനായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ കര്‍ദ്ദിനാള്‍ റോബര്‍ട്ട് പ്രെവോസ്റ്റ്, ലിയോ പതിനാലാമന്‍ എന്ന പേരാണ് സ്വീകരിച്ചിരിക്കുന്നത്. 1878 മുതല്‍ 1903 വരെ സഭയുടെ തലവനായിരുന്ന ലിയോ പതിമൂന്നാമന്‍ പാപ്പയെ പിന്‍ചെന്നാണ് ഈ പേര് തിരഞ്ഞെടുത്തിരിക്കുന്നതെന്ന് വത്തിക്കാന്‍ വക്താവ് പറയുന്നു. സാമൂഹിക നീതിക്കു വേണ്ടിയുള്ള ഉറച്ച ശബ്ദമായിരുന്നു ലിയോ പതിമൂന്നാമന്‍ മാര്‍പ്പാപ്പയുടേത്. 1891-ല്‍ തന്റെ ചാക്രികലേഖനമായ ‘റെരും  നൊവാരും’ വഴി ആധുനിക കത്തോലിക്കാ സാമൂഹിക ചിന്തകള്‍ക്ക് അടിത്തറയിട്ട പിതാവാണ് ലിയോ പതിമൂന്നാമന്‍ പാപ്പ. തൊഴിലാളികളുടെ അവകാശ

  • അമേരിക്കന്‍ ജനത ആഹ്‌ളാദത്തിമിര്‍പ്പില്‍… അമേരിക്കയില്‍ നിന്നുള്ള പ്രഥമ മാര്‍പ്പാപ്പയെ യു.എസ്. നേതാക്കള്‍ അഭിനന്ദിച്ചു

    അമേരിക്കന്‍ ജനത ആഹ്‌ളാദത്തിമിര്‍പ്പില്‍… അമേരിക്കയില്‍ നിന്നുള്ള പ്രഥമ മാര്‍പ്പാപ്പയെ യു.എസ്. നേതാക്കള്‍ അഭിനന്ദിച്ചു0

    ആഗോള കത്തോലിക്കാ സഭയെ നയിക്കാനായി ലിയോ പതിനാലാമന്‍ പാപ്പ തിരഞ്ഞെടുക്കപ്പെട്ടതില്‍ അമേരിക്കന്‍ ജനത മുഴുവന്‍ ആഹ്‌ളാദത്തിമിര്‍പ്പിലാണ്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ്, മുന്‍ പ്രസിഡന്റുമാരായ ജോ ബൈഡന്‍, ബരാക് ഒബാമ, ഇല്ലിനോയിസ് ഗവര്‍ണര്‍ ജെ.ബി. പ്രിറ്റ്‌സ്‌കര്‍, എന്നിവരും മറ്റ് പ്രമുഖ നേതാക്കളും പുതിയ പാപ്പയ്ക്ക് ആശംസകളറിയിച്ചു. പ്രസിഡന്റ് ട്രംപ് തന്റെ സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് പാപ്പയ്ക്ക് ആശംസ നേര്‍ന്നത്.’ഇപ്പോള്‍ പോപ്പ് ആയി നിയമിതനായ കര്‍ദ്ദിനാള്‍ റോബര്‍ട്ട് ഫ്രാന്‍സിസ് പ്രെവോസ്റ്റിന് അഭിനന്ദനങ്ങള്‍, അദ്ദേഹം

  • ദൈവം ഒരുക്കിവച്ചിട്ടുള്ള രാജ്യത്തേക്ക് ഒരുമിച്ച് പ്രയാണം ചെയ്യാം  ലിയോ പതിനാലാമന്‍ പാപ്പയുടെ ആദ്യ പ്രസംഗത്തിന്റെ മലയാള പരിഭാഷ

    ദൈവം ഒരുക്കിവച്ചിട്ടുള്ള രാജ്യത്തേക്ക് ഒരുമിച്ച് പ്രയാണം ചെയ്യാം ലിയോ പതിനാലാമന്‍ പാപ്പയുടെ ആദ്യ പ്രസംഗത്തിന്റെ മലയാള പരിഭാഷ0

    ‘നിങ്ങള്‍ക്കു സമാധാനം!’ പ്രിയ സഹോദരീ സഹോദരന്മാരേ, ഇതായിരുന്നു ദൈവത്തിന്റെ അജഗണത്തിനായി സ്വന്തം ജീവന്‍ നല്‍കിയ നല്ല ഇടയനായ ഉയിര്‍ത്തെഴുന്നേറ്റ ക്രിസ്തുവിന്റെ ആദ്യ അഭിവാദ്യം. സമാധാനത്തിന്റെ ഈ അഭിവാദ്യം നിങ്ങളുടെ ഹൃദയങ്ങളില്‍ പ്രവേശിക്കാനും നിങ്ങളുടെ കുടുംബങ്ങളിലും എല്ലാ ആളുകളിലും, അവര്‍ എവിടെയായിരുന്നാലും, എല്ലാ രാജ്യങ്ങളിലും, ഭൂമി മുഴുവന്‍ എത്താനും ഞാനും ആഗ്രഹിക്കുന്നു. നിങ്ങള്‍ക്ക് സമാധാനം ഉണ്ടാകട്ടെ! ഇതാണ് ഉയിര്‍ത്തെഴുന്നേറ്റ ക്രിസ്തുവിന്റെ സമാധാനം – നിരായുധമായ, നിരായുധീകരിക്കുന്ന, താഴ്മയും സ്ഥിരോത്സാഹവുമുള്ള സമാധാനം! അത് വരുന്നത് നമ്മെയെല്ലാം നിരുപാധികമായി സ്‌നേഹിക്കുന്ന ദൈവത്തില്‍

  • സന്യാസ സഭയില്‍നിന്ന് ഒരു പാപ്പ കൂടി

    സന്യാസ സഭയില്‍നിന്ന് ഒരു പാപ്പ കൂടി0

    വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് പാപ്പായെപ്പോലെ വീണ്ടും സന്യാസസഭയില്‍ നിന്ന് ഒരു പാപ്പയെക്കൂടി കത്തോലിക്ക സഭയ്ക്ക് ലഭിച്ചിരിക്കുന്നു. ക്രിസ്തുവിന്റെ സമാധാനത്തിന്റെ ആശംസയുമായിട്ടാണ് ലെയോ പതിനാലാമന്‍ മാര്‍പാപ്പ കടന്നുവന്നത്. ദൈവം ആഗ്രഹിക്കുന്ന നാട്ടിലേക്ക് നമുക്ക് ഒരുമിച്ച് നീങ്ങാമെന്നായിരുന്നു പരിശുദ്ധ പിതാവിന്റെ ആദ്യപ്രസംഗത്തിലെ വാക്കുകള്‍. സ്‌നേഹം എല്ലാം പരിഹരിക്കുന്നു എന്നു പറഞ്ഞാണ് അദ്ദേഹം തന്റെ പ്രസംഗം അവസാനിപ്പിച്ചത്. അമേരിക്കയില്‍ ജനിച്ച പാപ്പ പെറുവില്‍ മിഷനറിയായിരുന്നു. അഗസ്റ്റീനിയന്‍ സഭയുടെ സുപ്പീരിയര്‍ ജനറല്‍ എന്ന നിലയില്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.   കുരിശിന്റെ

  • ലിയോ 14 ാമന്‍ പുതിയ മാര്‍പാപ്പ

    ലിയോ 14 ാമന്‍ പുതിയ മാര്‍പാപ്പ0

    ഇല്ലിനോയിസിലെ ചിക്കാഗോയില്‍ നിന്നുള്ള 69 കാരനായ കര്‍ദിനാള്‍ റോബര്‍ട്ട് ഫ്രാന്‍സിസ് പ്രൊവോസ്റ്റിനെ ആഗോളസഭയുടെ 267 ാമത്തെ മാര്‍പാപ്പയായി തിരഞ്ഞെടുത്തു. ലിയോ പതിനാലാമന്‍ എന്നായിരിക്കും അദ്ദേഹം അറിയപ്പെടുക. യുഎസില്‍ നിന്നുള്ള ആദ്യ മാര്‍പാപ്പയാണ് ലിയോ പിതനാലാമന്‍ മാര്‍പാപ്പ. 1955-ല്‍ ചിക്കാഗോയില്‍ ജനിച്ചു. സെന്റ് അഗസ്റ്റിന്‍ സഭയില്‍ ചേര്‍ന്ന അദ്ദേഹം 1982-ല്‍ പുരോഹിതനായി അഭിഷിക്തനായി. പെറുവിലെ ചിക്ലായോയുടെ ബിഷപ്പായി നിയമിതനായ അദ്ദേഹം പിന്നീട് ബിഷപ്പുമാര്‍ക്കായുള്ള ഡിക്കാസ്റ്ററിയുടെ പ്രീഫെക്റ്റായി സേവനമനുഷ്ഠിച്ചു. 2023-ല്‍ ഫ്രാന്‍സിസ് മാര്‍പാപ്പ അദ്ദേഹത്തെ കര്‍ദിനാളായി നിയമിച്ചു.

  • കോണ്‍ക്ലേവ് ഇന്നു തുടങ്ങും; പ്രാര്‍ത്ഥനയോടെ വിശ്വാസികള്‍

    കോണ്‍ക്ലേവ് ഇന്നു തുടങ്ങും; പ്രാര്‍ത്ഥനയോടെ വിശ്വാസികള്‍0

    വത്തിക്കാന്‍ സിറ്റി: കത്തോലിക്കാ സഭയുടെ 267-ാമത് മാര്‍പാപ്പയെ തിരഞ്ഞെടുക്കുന്നതിനുള്ള നിര്‍ണായക കോണ്‍ക്ലേവിന് ഇന്നു (മെയ് ഏഴ്) തുടക്കമാകും. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.30ന് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ കര്‍ദിനാള്‍ തിരുസംഘത്തിന്റെ തലവന്‍ കര്‍ദിനാള്‍ ജൊവാന്നി ബാത്തിസ്ത റേയുടെ മുഖ്യകാര്‍മികത്വത്തില്‍ എല്ലാ കര്‍ദിനാള്‍മാരും പങ്കെടുക്കുന്ന വിശുദ്ധ കുര്‍ബാന നടക്കും. ഇന്ത്യന്‍ സമയം രാത്രി എട്ടിന് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ പ്രാര്‍ത്ഥനയോടെ കോണ്‍ക്ലേവ് ഔദ്യോഗികമായി തുടങ്ങും. തുടര്‍ന്ന്  71 രാജ്യങ്ങളില്‍നിന്നുള്ള 133 കര്‍ദിനാള്‍മാര്‍ പ്രദക്ഷിണമായി സിസ്റ്റൈന്‍ ചാപ്പലിലേക്ക് പ്രവേശിക്കും. ആദ്യ

  • ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയില്‍ മതാധ്യാപക ദിനം ആചരിച്ചു

    ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയില്‍ മതാധ്യാപക ദിനം ആചരിച്ചു0

    പ്രസ്റ്റണ്‍: ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ മൂന്നാമത് മതാധ്യാപക സംഗമം പ്രസ്റ്റണ്‍ റീജിയണിന്റെ ആതിഥേ യത്വത്തില്‍ ചോര്‍ലിയില്‍ നടന്നു. ആയിരത്തോളം അധ്യാപകര്‍ പങ്കെടുത്ത വിശ്വാസ പരിശീലക സംഗമം രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഉദ്ഘാടനം ചെയ്തു. രൂപത കാറ്റകിസം കമ്മീഷന്‍ ചെയര്‍മാന്‍ റവ. ഡോ. വര്‍ഗീസ് പുത്തന്‍പുരയ്ക്കല്‍ അധ്യക്ഷത വഹിച്ചു. പ്രോട്ടോസിഞ്ചെലൂസ് റവ. ഡോ.ആന്റണി ചുണ്ടലിക്കാട്ട് മുഖ്യപ്രഭാഷണം നടത്തി.  രൂപതയുടെ പഞ്ചവത്സര അജപാലന പദ്ധതിയുടെ മൂന്നാം ഘട്ടമായ ഇയര്‍ ഓഫ് സ്പിരിച്ച്വാലിറ്റിയുമായി ബന്ധപ്പെട്ട് പൗരസ്ത്യ ആധ്യാത്മികതയോടെ

  • കോണ്‍ക്ലേവിന് നാളെ തുടക്കം; എല്ലാ കണ്ണുകളും റോമിലേക്ക്

    കോണ്‍ക്ലേവിന് നാളെ തുടക്കം; എല്ലാ കണ്ണുകളും റോമിലേക്ക്0

    മാര്‍പാപ്പയെ തിരഞ്ഞെടുക്കുന്നതിനായി മെയ് ഏഴിന് ആരംഭിക്കുന്ന  കോണ്‍ക്ലേവില്‍ പങ്കെടുക്കുന്ന 133 കര്‍ദിനാള്‍ ഇലക്ടര്‍മാരും റോമില്‍ എത്തിച്ചേര്‍ന്നു. കോണ്‍ക്ലേവില്‍ പങ്കെടുക്കുന്ന കര്‍ദിനാള്‍മാര്‍ക്ക് താമസിക്കുന്നതിനുള്ള മുറികള്‍ ലോട്ടിട്ട് തിരഞ്ഞെടുക്കുന്ന ചടങ്ങിന് കര്‍ദിനാള്‍ കമെര്‍ലെംഗോ കെവിന്‍ ഫാരല്‍ നേതൃത്വം നല്‍കി. പഴയതും പുതിയതുമായ രണ്ട് സാന്താ മാര്‍ത്ത  ഗസ്റ്റ് ഹൗസുകളിലാണ് കര്‍ദിനാള്‍മാര്‍ക്ക് താമസ സൗകര്യം ഒരുക്കിയിരിക്കുന്നത്. ഈ ഗസ്റ്റ് ഹൗസുകളില്‍ നിന്ന് പ്രത്യേക സംരക്ഷണം ഒരുക്കിയ പാതയിലൂടെയാവും കര്‍ദിനാള്‍മാര്‍ കോണ്‍ക്ലേവ് നടക്കുന്ന സിസ്റ്റൈന്‍ ചാപ്പലില്‍ എത്തിച്ചേരുന്നത്. മാധ്യമപ്രവര്‍കര്‍ക്ക് സിസ്റ്റൈന്‍ ചാപ്പലിലേക്ക് പ്രവേശനമുണ്ടാവുകയില്ലെന്നും

Latest Posts

Don’t want to skip an update or a post?