Follow Us On

21

April

2025

Monday

  • രാഷ്ട്രീയ അരക്ഷിതാവസ്ഥയുടെ  നടുവില്‍ ആശങ്കകള്‍ ദൂരീകരിച്ച് ജര്‍മന്‍ ബിഷപ്പുമാര്‍

    രാഷ്ട്രീയ അരക്ഷിതാവസ്ഥയുടെ നടുവില്‍ ആശങ്കകള്‍ ദൂരീകരിച്ച് ജര്‍മന്‍ ബിഷപ്പുമാര്‍0

    ബര്‍ലിന്‍/ജര്‍മ്മനി: ജര്‍മ്മനി നേരിടുന്ന രാഷ്ട്രീയ അരക്ഷിതാവസ്ഥ പുതിയ ഒരു തുടക്കത്തിനായി ഉപയോഗപ്പെടുത്താനാവുമെന്ന് ജര്‍മന്‍  കര്‍ദിനാള്‍ റെയിനാര്‍ഡ് മാര്‍ക്‌സ്. രാജ്യത്ത് ആഭ്യന്തര യുദ്ധമുണ്ടാകുമെന്ന് ഭയക്കേണ്ടെ കാര്യമില്ലെന്നും ബവേറിയന്‍ ബിഷപ്‌സ് കോണ്‍ഫ്രന്‍സിന്റെ പൊതുസമ്മേളനത്തിന്റെ സമാപനത്തോനുബന്ധിച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കര്‍ദിനാള്‍ പറഞ്ഞു. ജര്‍മനിയിലെ  കൂട്ടുമന്ത്രിസഭയില്‍ വിള്ളലുണ്ടായ സാഹചര്യത്തിലാണ് കര്‍ദിനാള്‍ ഇക്കാര്യം പറഞ്ഞത്. ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് സ്‌കോള്‍സ്, ധനമന്ത്രി  ക്രിസ്റ്റ്യന്‍ ലിന്‍ഡ്‌നറിനെ പുറത്താക്കിയതിനെ തുടര്‍ന്നാണ് ജര്‍മനിയില്‍ രാഷ്ട്രീയ അനിശ്ചിതത്വം ഉടലെടുത്തത്. ലിഡ്‌നറിന്റെ ഫ്രീ ഡെമോക്രാറ്റിക്ക് പാര്‍ട്ടി കൂട്ടുമന്ത്രിസഭയില്‍ നിന്ന് എല്ലാ

  • 150 വര്‍ഷത്തെ ഇടവേളക്ക് ശേഷം വിശുദ്ധ പത്രോസിന്റെ ഇരിപ്പിടം പരസ്യപ്രദര്‍ശനത്തിന്

    150 വര്‍ഷത്തെ ഇടവേളക്ക് ശേഷം വിശുദ്ധ പത്രോസിന്റെ ഇരിപ്പിടം പരസ്യപ്രദര്‍ശനത്തിന്0

    വത്തിക്കാന്‍ സിറ്റി: മാര്‍പാപ്പയുടെ മജിസ്റ്റീരിയല്‍ അധികാരത്തിന്റെ പ്രതീകമായ വിശുദ്ധ പത്രോസിന്റെ സിംഹാസനം 150 വര്‍ഷത്തെ ഇടവേളക്ക് ശേഷം പരസ്യവണക്കത്തിനായി പ്രദര്‍ശിപ്പിക്കുന്നു. സെന്റ് പീറ്റേഴസ് ബസിലിക്കയില്‍ സിംഹാസനം സൂക്ഷിച്ചിരുന്ന പേടകത്തില്‍ നിന്ന് മാറ്റി ബസിലിക്കയുടെ പ്രധാന അള്‍ത്താരയുടെ മുമ്പില്‍  ഡിസംബര്‍ എട്ടാം തിയതി, മാതാവിന്റെ അമലോത്ഭവതിരുനാള്‍ദിനം വരെയാണ് പൊതുവായി വിശുദ്ധ പത്രോസിന്റെ സിംഹാസനം പ്രദര്‍ശിപ്പിക്കുന്നത്. വിശുദ്ധ പത്രോസ്-പൗലോസ് ശ്ലീഹന്‍മാരുടെ രക്തസാക്ഷിത്വത്തിന്റെ 1800 -ാം വാര്‍ഷികത്തോടനുബന്ധിച്ച് 1867-ലാണ് ഇതിനുമുമ്പ് വിശുദ്ധ പത്രോസിന്റെ ഇരിപ്പിടം വത്തിക്കാനില്‍ പരസ്യമായി പ്രദര്‍ശിപ്പിച്ചത്. എഡി 875

  • കല്‍ദായ സുറിയാനി സഭയുടെ ബിഷപ്പിനെ കത്തോലിക്ക സഭയുടെ വിശുദ്ധരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി

    കല്‍ദായ സുറിയാനി സഭയുടെ ബിഷപ്പിനെ കത്തോലിക്ക സഭയുടെ വിശുദ്ധരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി0

    വത്തിക്കാന്‍ സിറ്റി: ഏഴാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന കല്‍ദായ സുറിയാനി സഭ ബിഷപ്പായിരുന്ന നിനവെയേയിലെ വിശുദ്ധ ഐസക്കിനെ കത്തോലിക്ക സഭയുടെ വിശുദ്ധരുടെയും രക്തസാക്ഷികളുടെയും കലണ്ടറില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ഉള്‍പ്പെടുത്തി. അസീറിയന്‍ ചര്‍ച്ച് ഓഫ് ദി ഈസ്റ്റിന്റെ കാത്തോലിക്കോസ്-പാത്രിയാര്‍ക്കീസായ മാര്‍ അവാ മൂന്നാമനുമായുള്ള കൂടിക്കാഴ്ചയിലാണ് പാപ്പ ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം നടത്തിയത്. 1500 ഓളം വര്‍ഷം പഴക്കമുള്ള തര്‍ക്കം അവസാനിപ്പിച്ചുകൊണ്ട് ‘കോമണ്‍ ക്രിസ്റ്റോളജിക്കല്‍ ഡിക്ലറേഷന്‍’ ഒപ്പുവച്ചതിന്റെ മുപ്പതാം വാര്‍ഷികത്തോടും മാര്‍പാപ്പയും അസീറിയന്‍ സഭയുടെ പാത്രിയാര്‍ക്കീസും തമ്മില്‍ ആദ്യമായി കൂടിക്കാഴ്ച നടത്തിയതിന്റെ

  • ദിവ്യബലി അര്‍പ്പിച്ചുകൊണ്ടിരുന്ന വൈദികനെ കുത്തി പരിക്കേല്‍പ്പിച്ചു

    ദിവ്യബലി അര്‍പ്പിച്ചുകൊണ്ടിരുന്ന വൈദികനെ കുത്തി പരിക്കേല്‍പ്പിച്ചു0

    സിംഗപ്പൂര്‍ സിറ്റി: സിംഗപ്പൂരിലെ ബുകിത് തിമായിലുള്ള സെന്റ് ജോസഫ് ഇടവക ദൈവാലയത്തില്‍ ദിവ്യബലി അര്‍പ്പിച്ചുകൊണ്ടിരുന്ന ഫാ. ക്രിസ്റ്റഫര്‍ ലീക്ക് നേരെ കത്തി ആക്രമണം. ദിവ്യബലിയില്‍ പങ്കെടുത്തുകൊണ്ടിരുന്നവരും അതിരൂപതയുടെ  അടിയന്തിരപ്രതികരണ വിഭാഗവും ചേര്‍ന്നാണ് അക്രമിയെ കീഴ്‌പ്പെടുത്തിയത്. സിംഗപ്പൂര്‍ സിവില്‍ ഡിഫന്‍സ് ഫോഴ്‌സിലെ പാരാമെഡിക്ക് വിഭാഗം ഉടന്‍ തന്നെ ഫാ. ലീയെ നാഷണല്‍ യുണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ എത്തിച്ചു. ആക്രമണത്തില്‍ കുത്തേറ്റ ഫാ. ക്രിസ്റ്റഫര്‍ ലീ സുഖം പ്രാപിച്ചുവരുന്നതായി സിംഗപ്പൂര്‍ അതിരൂപത വ്യക്തമാക്കി. ദൈവാലയത്തില്‍ ദിവ്യബലി അര്‍പ്പിച്ചുകൊണ്ടിരിക്കുകയായിരുന്ന വൈദികനുനേരെ ഉണ്ടായ ആക്രമണം

  • ഡൊണാള്‍ഡ് ട്രംപ് വിജയത്തിലേക്ക്; ദൈവം തന്റെ ജീവന്‍ രക്ഷിച്ചതിന് പിന്നില്‍  പദ്ധതിയുണ്ടെന്ന് ട്രംപ്

    ഡൊണാള്‍ഡ് ട്രംപ് വിജയത്തിലേക്ക്; ദൈവം തന്റെ ജീവന്‍ രക്ഷിച്ചതിന് പിന്നില്‍ പദ്ധതിയുണ്ടെന്ന് ട്രംപ്0

    വാഷിംഗ്ടണ്‍ ഡിസി:  തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ ഉണ്ടായ വധശ്രമത്തില്‍ നിന്ന് തന്റെ ജീവന്‍ രക്ഷിച്ചതിന് പിന്നില്‍ ദൈവത്തിന് പദ്ധതിയുണ്ടെന്ന് ഏറ്റുപറഞ്ഞ് യുഎസിലെ തിരഞ്ഞെടുപ്പ് വിജയം ഉറപ്പാക്കിയ ഡൊണാള്‍ഡ് ട്രംപിന്റെ നന്ദിപ്രസംഗം. നോര്‍ത്ത് കരോലിന, ജോര്‍ജിയ, പെന്‍സില്‍വാനിയ എന്നീ മൂന്ന് നിര്‍ണായക സംസ്ഥാനങ്ങളില്‍ വിജയം ഉറപ്പാക്കിയ ശേഷം ഫ്‌ളോറിഡയിലെ പാം ബീച്ചില്‍ ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു ട്രംപ്. ചരിത്രത്തിലെ സമാനതകളില്ലാത്ത രാഷ്ട്രീയ മുന്നേറ്റമാണ് തിരഞ്ഞെടുപ്പ് വിജയമെന്നും അമേരിക്കയെ രക്ഷിക്കാനാണ് തന്റെ ജീവന്‍ ദൈവം രക്ഷിച്ചതെന്നും ട്രംപ് വ്യക്തമാക്കി. അമേരിക്കയുടെ കഴിഞ്ഞ

  • ഭൂകമ്പത്തില്‍ കൊല്ലപ്പെട്ട സന്യാസിനിയുടെ നാമകരണനടപടികള്‍ ആരംഭിക്കുന്നു

    ഭൂകമ്പത്തില്‍ കൊല്ലപ്പെട്ട സന്യാസിനിയുടെ നാമകരണനടപടികള്‍ ആരംഭിക്കുന്നു0

    മാഡ്രിഡ്: 2016-ല്‍ ഇക്വഡോറിലുണ്ടായ ഭൂകമ്പത്തില്‍ മരണമടഞ്ഞ സിസ്റ്റര്‍ ക്ലെയര്‍ ക്രോക്കറ്റിന്റെ നാമകരണനടപടികള്‍ ആരംഭിക്കുന്നു. 2025 ജനുവരി 12-ന് സ്‌പെയിനിലെ അല്‍ക്കാല ഡെ ഹെനാറസ് കത്തീഡ്രലില്‍ നടക്കുന്ന ചടങ്ങില്‍ സിസ്റ്റര്‍ ക്ലെയറിന്റെ നാമകരണനടപടികള്‍ ആരംഭിക്കുമെന്ന് സിസ്റ്റര്‍ ക്ലെയര്‍ അംഗമായിരുന്ന സെര്‍വെന്റ് സിസ്റ്റേഴ്‌സ് ഓഫ് ദി ഹോം ഓഫ് ദി മദര്‍ സന്യാസിനി സഭയുടെ കുറിപ്പില്‍ വ്യക്തമാക്കി. 1982-ല്‍ ഉത്തര അയര്‍ലണ്ടിലെ ഡെറിയിലാണ് ക്രോക്കെറ്റിന്റെ ജനനം. വളരെ ചെറുപ്പത്തില്‍ തന്നെ ടെലിവിഷന്‍ അവതാരകയായി പേരെടുത്ത ക്രോക്കെറ്റിന്റെ ജീവിതത്തിലുണ്ടായ അസാധാരണമായ ഒരു

  • മദര്‍ തെരേസയുടെ മിഷനറീസ് ഓഫ് ചാരിറ്റി കോണ്‍വന്റ് അഗ്നിക്കിരയാക്കി

    മദര്‍ തെരേസയുടെ മിഷനറീസ് ഓഫ് ചാരിറ്റി കോണ്‍വന്റ് അഗ്നിക്കിരയാക്കി0

    പോര്‍ട്ട് ഓ പ്രിന്‍സ്/ഹെയ്തി: കൊല്‍ക്കൊത്തയിലെ വിശുദ്ധ മദര്‍ തെരേസ സ്ഥാപിച്ച മിഷനറീസ് ഓഫ് ചാരിറ്റി സന്യാസിനിസഭയുടെ ഹെയ്തിയിലെ കോണ്‍വെന്റ് അക്രമികള്‍ അഗ്നിക്കിരയാക്കി. പോര്‍ട്ട് ഓ പ്രിന്‍സിലെ ബാസ് ദെല്‍മാസിലുള്ള കോണ്‍വെന്റാണ് ‘ബാര്‍ബെക്യു’ എന്ന അപരനാമത്തിലറിയപ്പെടുന്ന കുപ്രസിദ്ധ പ്രക്ഷോഭകാരിയുടെ നേതൃത്വത്തില്‍ കൊള്ളയടിക്കുകയും അഗ്നിക്കിരയാക്കുകയും ചെയ്തത്. 1979ല്‍ മദര്‍ തെരേസ സ്ഥാപിച്ച ഈ കോണ്‍വെന്റില്‍ ശരാശരി 1500 രോഗികളെ വര്‍ഷം തോറും സൗജന്യമായി കിടത്തി ചികിത്സിക്കുകയും 30,000 ഔട്ട്‌പേഷ്യന്റ് രോഗികള്‍ക്ക് സൗജന്യചികിത്സ ലഭ്യമാക്കുകയും ചെയ്തിരുന്നു. ഹെയ്തിയിലെ ഏറ്റവും ദുര്‍ബലരായ ജനങ്ങള്‍ക്ക്

  • 13 വയസുള്ള ക്രൈസ്തവ പെണ്‍കുട്ടിയുടെ മതംമാറ്റിയുള്ള വിവാഹം;  പരാതി നല്‍കിയ പിതാവിനെ അറസ്റ്റു ചെയ്തു

    13 വയസുള്ള ക്രൈസ്തവ പെണ്‍കുട്ടിയുടെ മതംമാറ്റിയുള്ള വിവാഹം; പരാതി നല്‍കിയ പിതാവിനെ അറസ്റ്റു ചെയ്തു0

    മുള്‍ട്ടാന്‍/പാക്കിസ്ഥാന്‍: 13 വയസുള്ള ക്രൈസ്തവ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി മതംമാറ്റി വിവാഹം ചെയ്ത സംഭവത്തില്‍ പരാതി നല്‍കിയ പിതാവിനെ അറസ്റ്റു ചെയ്യുകയും കുടുംബത്തെ പീഡിപ്പിക്കുകയും ചെയ്ത് പാക്ക് പോലീസിന്റെ ക്രൂരത. മാര്‍ച്ച് മാസത്തില്‍ നിര്‍ബന്ധിതവിവാഹത്തിനും മതംമാറ്റത്തിനും ഇരയായ 13 വയസ് മാത്രം പ്രായമുള്ള പെണ്‍കുട്ടി അവിടെ നിന്നും രക്ഷപെട്ട് തിരിച്ചെത്തി കുടുംബത്തില്‍ അഭയംപ്രാപിച്ച പശ്ചാത്തലത്തിലാണ്  ജഡ്ജി ഫറൂക്ക് ലത്തീഫിന്റെ ഉത്തരവ് പ്രകാരം  പിതാവായ ഷക്കീല്‍ മാസി മൂന്ന് ദിവസം പോലീസ് കസ്റ്റഡിയില്‍ കഴിയേണ്ടി വന്നത്. മാര്‍ച്ച് 13 നാണ്

Latest Posts

Don’t want to skip an update or a post?