ലിയോ പതിനാലാമന്‍ പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ച് സിബിസിഐ പ്രസിഡന്റ് മാര്‍ താഴത്ത്
- Featured, INTERNATIONAL, LATEST NEWS, VATICAN, WORLD
- October 24, 2025

വാഷിങ്ടണ്‍: ഇസ്രയേലും ഇറാനും തമ്മിലുള്ള യുദ്ധം അഞ്ചാം ദിവസത്തിലേക്ക് കടക്കുമ്പോള്‍, അമേരിക്കയിലെ കത്തോലിക്കാ ബിഷപ്പുമാര്‍ സമാധാനത്തിനുള്ള നയതന്ത്ര ഇടപെടലിനായി ലോകനേതാക്കളോട് അഭ്യര്‍ത്ഥിച്ചു. ‘ഇസ്രയേലിനും ഇറാനും ഇടയില്‍ ദീര്‍ഘകാല സമാധാനത്തിനായുള്ള പാത തുറക്കുന്നതിന്, എല്ലാ രാജ്യങ്ങളും നയതന്ത്ര ഇടപെടലുകള്‍ പുനരാരംഭിക്കണം’ എന്ന് അമേരിക്കന്‍ ബിഷപ്പുമാരുടെ സമ്മേളനം പുറത്തുവിട്ട പ്രസ്താവനയില്‍ വ്യക്തമാക്കി. മധ്യപൂര്‍വ ദേശത്തെ ആണവായുധങ്ങളുടെ വ്യാപനവും ഇപ്പോഴത്തെ തീവ്രമായ ആക്രമണങ്ങളും ഈ മേഖലയില്‍ അവശേഷിക്കുന്ന ദുര്‍ബലമായ സ്ഥിരതയെക്കൂടി ഭീഷണിപ്പെടുത്തുന്നുവെന്ന് യുഎസ് കാത്തലിക് ബിഷപ്പുമാരുടെ സമിതിയുടെ ചെയര്‍മാനും അന്താരാഷ്ട്ര നീതിയും

വത്തിക്കാന്‍ : ജൂബിലി വര്‍ഷത്തിന്റെ ഭാഗമായി റോമിലേക്ക് തീര്‍ത്ഥാടനത്തിനെത്തിയ മഡഗാസ്‌കറിലെ ബിഷപ്പുമാരെ ലിയോ പതിനാലാമന്‍ മാര്‍പാപ്പ വത്തിക്കാനില്‍ സ്വീകരിച്ചു. ദരിദ്രരോടുള്ള ചുമതലകള്‍ മറക്കരുതെന്നും അവരോടുള്ള കരുണ സഭയുടെ പ്രധാന ദൗത്യമാണെന്നും സന്ദര്‍ശനവേളയില്‍ പാപ്പ ഓര്‍മിപ്പിച്ചു. ‘ദരിദ്രരില്‍ നിന്ന് മുഖം തിരിക്കരുത്, അവരാണ് സുവിശേഷത്തിന്റെ ഹൃദയം. അവര്‍ക്കിടയില്‍ സുവിശേഷം പ്രഖ്യാപിക്കപ്പെടണം, പാപ്പ ശ്ക്തമായി ആഹ്വാനം ചെയ്തു. പേപ്പല്‍ ബസിലിക്കകളുടെ വിശുദ്ധ വാതിലുകള്‍ വഴി പ്രത്യാശയുടെ തീര്‍ത്ഥാടനം നടത്തിയ മെത്രാന്‍മാര്‍ തങ്ങളുടെ സേവന മേഖലയില്‍ പ്രത്യാശയുടെ ദൂതന്മാരാകണമെന്ന് പാപ്പ ഓര്‍മിപ്പിച്ചു.

റവ. ഡോ. മൈക്കിള്‍ പുളിക്കല്‍ സിഎംഐ നൈജീരിയയിലെ ബെന്യൂ സംസ്ഥാനത്ത് കഴിഞ്ഞ ശനിയാഴ്ച പുലര്‍ച്ചെയുണ്ടായ ഭീകരാക്രമണത്തില്‍ ഇരുനൂറോളം പേര്‍ കൊല്ലപ്പെട്ട ദാരുണ സംഭവം ലോകം നടുക്കത്തോടെയാണ് കേട്ടത്. ഞായറാഴ്ച പരിശുദ്ധ പിതാവ് ലിയോ പാപ്പ ഈ സംഭവം പ്രത്യേകമായി പരാമര്‍ശിച്ചുകൊണ്ട് കൊടിയ പീഡനങ്ങളിലൂടെ കടന്നുപോകുന്ന നൈജീരിയ, സുഡാന്‍, മ്യാന്മാര്‍, ഉക്രെയ്ന്‍, പശ്ചിമേഷ്യ തുടങ്ങിയ ഇടങ്ങളിലെ ജനങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയായിരുന്നു. നിരന്തരം ആക്രമണങ്ങള്‍ക്ക് വിധേയരാകുന്ന നൈജീരിയന്‍ ഗ്രാമങ്ങളിലെ സാധുക്കളായ സാധാരണ ക്രിസ്ത്യാനികള്‍ക്ക് സുരക്ഷിതത്വവും നീതിയും ഉറപ്പാക്കാനും സമാധാനം പുനഃസ്ഥാപിക്കാനുമുള്ള ശ്രമങ്ങള്‍ക്ക്

ക്രൈസ്തവ വിശ്വാസത്തിന്റെ ഈറ്റില്ലമായിരുന്ന യൂറോപ്പ്യന്‍ രാജ്യങ്ങളില്‍ വീണ്ടുമൊരു ആത്മീയ വിപ്ലവം പൊട്ടിപ്പുറപ്പെടാനൊരുങ്ങുന്നു. അതിന് ചുക്കാന്‍ പിടിക്കുന്നതാകട്ടെ കത്തോലിക്കാ യുവജനങ്ങളും. ക്രൈസ്തവ യൂറോപ്പിന് ഏതാനും നാളുകളായി നഷ്ടമായ വിശ്വാസവും ക്രിസ്തുസ്‌നേഹവും തിരിച്ചുപിടിക്കാന്‍ മുന്നിട്ടിറങ്ങിയിരിക്കുകയാണ് 22 വയസ്സുകാരനായ സ്പാനിഷ് മെഡിക്കല്‍ വിദ്യാര്‍ത്ഥി ഫെര്‍ണാണ്ടോ മോസ്‌കാര്‍ഡോയും സഹപാഠി് പട്രീഷ്യയും. ആത്മീയ വിപ്ലവത്തിനുള്ള പദ്ധതികളെല്ലാം ഇതിനകം അവര്‍ തയ്യാറാക്കിക്കഴിഞ്ഞു. ‘റോം’25 ദി വേ ഓഫ് സെന്റ് ജെയിംസ്’27 ജെറുസലേം’33’ എന്ന തലക്കെട്ടിലുള്ള സംരംഭം ഇരുവരും ചേര്‍ന്ന് ലിയോ 14-ാം മാപര്‍പാപ്പയ്ക്ക് സമര്‍പ്പിച്ചു. തീര്‍ത്ഥാടനങ്ങള്‍,

വാഷിംഗ്ടണ്‍: ഇന്‍ജക്ഷന്‍ വഴിയുള്ള ഗര്‍ഭനിരോധന മരുന്നുകള്‍ സ്ത്രീകളില്‍ ബ്രെയിന്‍ ട്യൂമറുണ്ടാകാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നതായി 2024ലെ ഫ്രഞ്ച് ഗവേഷണ പഠനം കണ്ടെത്തി. ഇതേ തുടര്‍ന്ന് അമേരിക്കയിലും യുകെയിലുമുള്ള സ്ത്രീകള്‍ ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള ‘ഫൈസര്‍’ മരുന്ന് കമ്പനിക്കെതിരെ കേസ് ഫയല്‍ ചെയ്തിരിക്കുകയാണ്. നിര്‍മ്മാതാക്കള്‍ക്ക് മരുന്നിന്റെ അപകടസാധ്യതയെക്കുറിച്ച് അറിയാമായിരുന്നുപ്രമുഖ മരുന്ന് നിര്‍മ്മാതാക്കളായ ഫൈസറിന്റെ ഡെപ്പോപ്രൊവേര എന്ന ഗര്‍ഭനിരോധന മരുന്നിലുള്ള ‘മെഡ്രോക്‌സിപ്രോജസ്റ്ററോണ്‍’ തലച്ചോറില്‍ ട്യൂമര്‍ ഉണ്ടാകാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുമെന്നാണ് ഗവേഷകര്‍ കണ്ടെത്തിയത്.ഫൈസറിനും ഡെപ്പോപ്രൊവേരയുടെ മറ്റ് ജനറിക് നിര്‍മ്മാതാക്കള്‍ക്കും ഈ മരുന്നിന്റെ അപകടസാധ്യതയെക്കുറിച്ച് അറിയാമായിരുന്നുവെന്നും,

ചിക്കാഗോ, ജൂണ്‍ 14 : അമേരിക്കയില്‍ നിന്നുള്ള ആദ്യ പാപ്പയായി ചരിത്രം കുറിച്ച ലിയോ പതിനാലാമന്‍ പാപ്പയെ ആദരിക്കാനായി ആയിരക്കണക്കിന് ആളുകളാണ് റേറ്റ് ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഒരുമിച്ചു ചേര്‍ന്നത്. ചിക്കാഗോ അതിരൂപതയുടെ നേതൃത്വത്തില്‍ നടന്ന ആഘോഷ ചടങ്ങുകള്‍ വന്‍ ജനാവലി പങ്കെടുത്ത കൃതജ്ഞതാബലിയോടെ സമാപിച്ചു. യുവജനങ്ങളുടെ സജീവ സാന്നിധ്യം ആഘോഷത്തിന് മാറ്റു കൂട്ടി. പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളിനോട് അനുബന്ധിച്ച് സംഘടിപ്പിച്ച കൃതജ്ഞതാ ദിവ്യപൂജയ്ക്ക് കര്‍ദ്ദിനാള്‍ ബ്ലേസ് കുപിച്ചിനൊപ്പം സഹായ മെത്രാന്മാരും നിരവധി വൈദികരും സഹകാര്‍മികരായി. അതിരൂപതയിലുടനീളമുള്ള അല്‍മായ

വത്തിക്കാൻ: ഇറാനും ഇസ്രായേലും തമ്മിലുള്ള സംഘർഷം രൂക്ഷമായ പശ്ചാത്തലത്തിൽ, ലിയോ പതിനാലാമൻ പാപ്പ ഉത്തരവാദിത്വത്തോടെയും യുക്തിയോടെയും പ്രവർത്തിക്കാൻ ലോക നേതാക്കൾക്ക് ശക്തമായ ആഹ്വാനം നല്കി. ശനിയാഴ്ച സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ നടന്ന കായിക ജൂബിലി ആഘോഷത്തിനിടെയാണ് അദ്ദേഹം തന്റെ സന്ദേശം പങ്കുവെച്ചത്. “ആരും മറ്റൊരാളുടെ നിലനിൽപ്പിനെ ഭീഷണിപ്പെടുത്തരുത്,” എന്ന് വ്യക്തമാക്കിയ മാർപാപ്പ രാഷ്ട്രീയമായും സൈനികമായും തീവ്രമായി നീങ്ങുന്ന അന്താരാഷ്ട്ര സംഘർഷങ്ങളിൽ പൊതുനന്മയും സംഭാഷണവും മുൻനിർത്തണമെന്ന് ആവശ്യപ്പെട്ടു. ആണവ ഭീഷണിയിൽ നിന്ന് മുക്തമായ ഒരു സുരക്ഷിതലോകം നിർമ്മിക്കുന്നതിലേക്കുള്ള പ്രതിബദ്ധത തുടരേണ്ടത് അനിവാര്യമാണെന്ന് മാർപ്പാപ്പ വ്യക്തമാക്കി. ഇസ്രായേലും

ബെനൂവില്‍ നടന്ന ഭയാനകമായ കൂട്ടക്കൊല ഹൃദയഭേദകമെന്ന് മാര്‍പാപ്പ. ഇരകള്‍ക്കായി ഞായറാഴ്ച ശുശ്രൂഷകളില്‍ ലിയോ മാര്‍പാപ്പ പ്രത്യേകം പ്രാര്‍ത്ഥിക്കുകയും പ്രാര്‍ത്ഥന ആഹ്വാനം ചെയ്യുകയും ചെയ്തു. നൈജീരിയയിലെ ജനങ്ങളുടെ സുരക്ഷയ്ക്കും സമാധാനത്തിനും നീതിക്കുമായി മാര്‍പാപ്പ പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തി. ബെനുവെയിലെ ഗ്രാമീണ ക്രിസ്ത്യന്‍ സമൂഹങ്ങള്‍ നീണ്ടുനില്‍ക്കുന്ന അക്രമത്തിന്റെയും കലാപത്തിന്റെയും ഇരകളാണെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. തീവ്രമായ സംഘര്‍ഷവും മനുഷ്യക്കുരുതിയും തുടരുന്ന ലോകരാജ്യങ്ങളെ മാര്‍പാപ്പ ഹൃദയ വേദനയോടെ ഓര്‍മിച്ചു. സുഡാനിലെ ആഭ്യന്തര പോരാട്ടത്തെത്തുടര്‍ന്നുള്ള വൈദികന്‍ ലൂക്ക് ജുമുവിന്റെ മരണത്തെ പാപ്പ അപലപിച്ചു. സൈനിക
Don’t want to skip an update or a post?