Follow Us On

21

November

2025

Friday

  • ഇല്ല അവര്‍ക്ക് വഴി തെറ്റിയിട്ടില്ല; ‘ജെന്‍സി’ക്ക്  വിശ്വാസത്തോട് ‘പോസിററ്റീവായ സമീപനമെന്ന്’ അയലന്‍ഡില്‍ നിന്നുള്ള സര്‍വേ റിപ്പോര്‍ട്ട്

    ഇല്ല അവര്‍ക്ക് വഴി തെറ്റിയിട്ടില്ല; ‘ജെന്‍സി’ക്ക് വിശ്വാസത്തോട് ‘പോസിററ്റീവായ സമീപനമെന്ന്’ അയലന്‍ഡില്‍ നിന്നുള്ള സര്‍വേ റിപ്പോര്‍ട്ട്0

    ഡബ്ലിന്‍/അയര്‍ലന്‍ഡ്: വിശ്വാസത്തിന്റെ വഴിയില്‍ നിന്ന് യുവജനങ്ങള്‍ അകലുകയാണെന്ന വാദങ്ങള്‍ക്കിടയില്‍ 18 മുതല്‍ 24 വയസ് വരെ പ്രായമുള്ള യുവജനങ്ങളില്‍  30 ശതമാനം പേരും ക്രൈസ്തവ വിശ്വാസത്തോട് ‘വളരെ പോസിറ്റീവായ’ സമീപനം പുലര്‍ത്താന്‍ സാധ്യതയുള്ളവരാണെന്ന് അയര്‍ലന്‍ഡില്‍ നിന്നുള്ള സര്‍വേ റിപ്പോര്‍ട്ട്. അയോണ ഇന്‍സ്റ്റിറ്റ്യൂട്ടിനു വേണ്ടി  ഡബ്ലിന്‍ ആസ്ഥാനമായുള്ള ഗവേഷണ ഏജന്‍സി അമാരാ റിസേര്‍ച്ച്  നടത്തിയ സര്‍വേയിലാണ് അയര്‍ലണ്ടിലെ യുവാക്കള്‍ക്കിടയില്‍ ക്രൈസ്തവ വിശ്വാസത്തോടുള്ള താല്‍പ്പര്യം വീണ്ടും വര്‍ധിക്കുന്നതായി കണ്ടെത്തിയത്. മുമ്പ് പ്രായം കുറയുന്നതനുസരിച്ച് മതവിശ്വാസത്തോടുള്ള താല്‍പ്പര്യവും കുറഞ്ഞിരുന്നുവെങ്കില്‍ അതിന്റെ നേര്‍വിപരീത

  • വിശുദ്ധരായ ലൂയിസ് മാര്‍ട്ടിന്‍ – സെലിഗ്വരിന്‍ ദമ്പതികള്‍ ആധുനിക കുടുംബങ്ങള്‍ക്കു മാതൃക: ലിയോ 14 ാമന്‍ മാര്‍പാപ്പ

    വിശുദ്ധരായ ലൂയിസ് മാര്‍ട്ടിന്‍ – സെലിഗ്വരിന്‍ ദമ്പതികള്‍ ആധുനിക കുടുംബങ്ങള്‍ക്കു മാതൃക: ലിയോ 14 ാമന്‍ മാര്‍പാപ്പ0

    വത്തിക്കാന്‍ സിറ്റി: വിശുദ്ധ കൊച്ചുത്രേസ്യയുടെ മാതാപിതാക്കളായ ലൂയിസ് മാര്‍ട്ടിന്‍- സെലിഗ്വരിന്‍ ദമ്പതികള്‍ പ്രശ്‌നങ്ങളും ആശയക്കുഴപ്പങ്ങളും നിറഞ്ഞ ആധുനിക കാലഘട്ടത്തിലെ കുടുംബങ്ങള്‍ക്കു മാതൃകയാണെന്ന് ലിയോ 14 ാമന്‍ മാര്‍പാപ്പ. ലൂയിസ് മാര്‍ട്ടിന്‍-സെലിഗ്വരിന്‍ ദമ്പതികളെ വിശുദ്ധരായി പ്രഖ്യാപിച്ചതിന്റെ പത്താം വാര്‍ഷികത്തോടനുബന്ധിച്ച് സീസിലെ ബിഷപ് ബ്രൂണോ ഫീലെറ്റിനെ അഭിസംബോധന ചെയ്ത കത്തിലാണ് കുടുംബങ്ങള്‍ക്ക് പ്രചോദനാത്മക മാതൃകയായി വിശുദ്ധ ദമ്പതികളെ പാപ്പ ഉയിര്‍ത്തിക്കാണിച്ചത്. വിശുദ്ധരായി പ്രഖ്യാപിക്കപ്പെട്ട ആദ്യ ദമ്പതികളാണ് ലൂയിസ് മാര്‍ട്ടിന്‍- സെലിഗ്വരിന്‍ ദമ്പതികളെന്ന് പാപ്പ ഓര്‍മിപ്പിച്ചു. വിവാഹം ശ്രേഷ്ഠവും ഉന്നതവുമായ വിളിയാണ്.

  • രാജ്യത്ത് വര്‍ധിച്ചുവരുന്ന ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട്് ഫ്രഞ്ച് സെനറ്റര്‍മാര്‍

    രാജ്യത്ത് വര്‍ധിച്ചുവരുന്ന ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട്് ഫ്രഞ്ച് സെനറ്റര്‍മാര്‍0

    പാരീസ്/ഫ്രാന്‍സ്: ഫ്രാന്‍സില്‍ ക്രൈസ്തവ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ആശങ്കാജനകമായി വര്‍ധിക്കുന്നതിനെ അപലപിച്ചും വിശ്വാസികളെയും ആരാധനാലയങ്ങളെയും സംരക്ഷിക്കുന്നതിന് സര്‍ക്കാര്‍ കൃത്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടും 86 ഫ്രഞ്ച് സെനറ്റര്‍മാര്‍  പൊതു പ്രമേയത്തില്‍ ഒപ്പുവച്ചു. സെനറ്റായ സില്‍വിയാന്‍ നോലിന്റെ  നേതൃത്വത്തില്‍ യാഥാസ്ഥിതിക വെബ്സൈറ്റായ ‘ബൊളിവാര്‍ഡ് വോള്‍ട്ടയറി’ലാണ് പ്രമേയം പ്രസിദ്ധീകരിച്ചത്. രാജ്യത്തുടനീളമുള്ള പള്ളികള്‍ക്കും ക്രിസ്ത്യാനികള്‍ക്കുമെതിരെ വര്‍ധിച്ചുവരുന്ന അക്രമങ്ങളും  അധികാരികളുടെ കുറ്റകരമായ നിസംഗതയും  പ്രമേയത്തില്‍ ചൂണ്ടിക്കാണിക്കുന്നു. ക്രൈസ്തവരെ അപമാനിക്കല്‍, ദൈവാലയങ്ങള്‍ക്ക് തീവയ്പ്പ് മുതല്‍ ശാരീരിക ആക്രമണം വരെ ദിവസേന നടക്കുന്നു. എന്നാല്‍ ഈ ആക്രമണങ്ങളെക്കുറിച്ച്

  • സ്ഥിരമായി ദൈവാലയത്തില്‍ പോകുന്നതും   മകളെ  ചില വസ്ത്രങ്ങള്‍ ധരിക്കാന്‍ അനുവദിക്കാത്തതും മത തീവ്രവാദമെന്ന് സ്വീഡന്‍; മക്കളെ വിട്ടുകിട്ടാന്‍ മാതാപിതാക്കള്‍ മനുഷ്യാവകാശ കോടതിയില്‍

    സ്ഥിരമായി ദൈവാലയത്തില്‍ പോകുന്നതും മകളെ ചില വസ്ത്രങ്ങള്‍ ധരിക്കാന്‍ അനുവദിക്കാത്തതും മത തീവ്രവാദമെന്ന് സ്വീഡന്‍; മക്കളെ വിട്ടുകിട്ടാന്‍ മാതാപിതാക്കള്‍ മനുഷ്യാവകാശ കോടതിയില്‍0

    സ്ട്രാസ്ബര്‍ഗ്: രണ്ട് വര്‍ഷത്തിലധികമായി സ്വീഡിഷ് ഗവണ്‍മെന്റ് ഫോസ്റ്റര്‍ ഹോമിലാക്കിയതിനെ തുടര്‍ന്ന് മാനസിക സമ്മര്‍ദ്ദത്തിലൂടെ കടന്നു പോകുന്ന മക്കളെ വിട്ടു കിട്ടാന്‍ മാതാപിതാക്കള്‍ യൂറോപ്യന്‍ മനുഷ്യാവകാശ കോടതിയില്‍. സ്മാര്‍ട്ട്‌ഫോണ്‍ വേണമെന്നും അനുചിതമായ വസ്ത്രങ്ങളും മേക്കപ്പും ധരിക്കണമെന്നുമുള്ള മകളുടെ ആവശ്യം ഡാനിയേല്‍- ബിയാങ്കാ  സാംസണ്‍ ദമ്പതികള്‍ നിരസിച്ചതാണ് പ്രശ്‌നങ്ങളുടെ ആരംഭം. മാതാപിതാക്കള്‍ പീഡിപ്പിക്കുയാണെന്ന് ഈ മകള്‍ സ്വീഡിഷ് സാമൂഹിക വകുപ്പിനെ അറിയിച്ചതിനെ തുടര്‍ന്ന് 10ും 11 ും വയസ് പ്രായമുള്ള പെണ്‍കുട്ടികളെ സാമൂഹ്യക്ഷേമ വകുപ്പ് ഏറ്റെടുത്ത് ഫോസ്റ്റര്‍ ഹോമിലേക്ക് മാറ്റുകയായിരുന്നു.

  • സിസ്റ്റൈന്‍ ചാപ്പല്‍ ചരിത്രനിമിഷത്തിന് സാക്ഷിയാകും; പ്രൊട്ടസ്റ്റന്റ് നവീകരണത്തിനുശേഷം ആദ്യമായി ബ്രിട്ടീഷ് രാജാവും മാര്‍പാപ്പയും ഒരുമിച്ച് പ്രാര്‍ത്ഥിക്കും

    സിസ്റ്റൈന്‍ ചാപ്പല്‍ ചരിത്രനിമിഷത്തിന് സാക്ഷിയാകും; പ്രൊട്ടസ്റ്റന്റ് നവീകരണത്തിനുശേഷം ആദ്യമായി ബ്രിട്ടീഷ് രാജാവും മാര്‍പാപ്പയും ഒരുമിച്ച് പ്രാര്‍ത്ഥിക്കും0

    വത്തിക്കാന്‍ സിറ്റി:  പ്രൊട്ടസ്റ്റന്റ് നവീകരണത്തിന് ശേഷം ആദ്യമായി ബ്രിട്ടീഷ് രാജാവും ആഗോള കത്തോലിക്ക സഭയുടെ തലവനായ മാര്‍പാപ്പയും ഒരുമിച്ച്  നടത്തുന്ന പ്രാര്‍ത്ഥനയ്ക്ക് സിസ്റ്റൈന്‍ ചാപ്പല്‍ വേദിയാകും. ഒക്ടോബര്‍ 23-നാണ് സിസ്‌റ്റൈന്‍ ചാപ്പലില്‍, ലിയോ 14-ാമന്‍ മാര്‍പാപ്പയുടെ അധ്യക്ഷതയില്‍ നടക്കുന്ന എക്യുമെനിക്കല്‍ പ്രാര്‍ത്ഥനയില്‍ ബ്രിട്ടീഷ് രാജാവ് ചാള്‍സ് മൂന്നാമന്‍,  രാജ്ഞി കാമിലയ്ക്കൊപ്പം  പങ്കുചേരുക. സ്രഷ്ടാവായ ദൈവത്തെ സ്തുതിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന എക്യുമെനിക്കല്‍ പ്രാര്‍ത്ഥനയില്‍ സിസ്‌റ്റൈന്‍ ചാപ്പല്‍ ഗായകസംഘവും ഇംഗ്ലണ്ടിലെ സെന്റ് ജോര്‍ജ് ചാപ്പലിലെ ഗായകസംഘവും, ഹിസ് മജസ്റ്റിസ് ചാപ്പല്‍

  • ഇറാനില്‍ പരിശുദ്ധ കന്യമാ മറിയത്തിന്റെ പേരില്‍ മെട്രോ സ്റ്റേഷന്‍ തുറന്നു

    ഇറാനില്‍ പരിശുദ്ധ കന്യമാ മറിയത്തിന്റെ പേരില്‍ മെട്രോ സ്റ്റേഷന്‍ തുറന്നു0

    ടെഹ്‌റാന്‍: ഇറാന്റെ തലസ്ഥാന നഗരമായ ടെഹ്‌റാന്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ പേരില്‍ മെട്രോ സ്റ്റേഷന്‍ തുറന്നു. തീവ്ര ഇസ്ലാമക്ക് നിലപാടുകള്‍ പിന്തുടരുന്ന ഇറാന്റെ ഭാഗത്ത് നിന്നുള്ള അസാധാരണ നടപടി അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചയായിരിക്കുകയാണ്. പേര്‍ഷ്യന്‍ ഭാഷയില്‍ വിര്‍ജിന്‍ മേരി സ്റ്റേഷന്‍ അഥവാ മറിയം മൊഗദ്ദാസ് എന്ന നാമകരണം ചെയ്തിരിക്കുന്ന സ്റ്റേഷന്‍, ടെഹ്റാനിലെ സബ്വേ ശൃംഖലയുടെ 7-ാം വരിയിലാണ് തുറന്നത്. ക്രിസ്തുമതത്തിലും ഇസ്ലാം മതത്തിലും ആദരിക്കപ്പെടുന്ന യേശുവിന്റെ അമ്മയായ മറിയത്തോടുള്ള ആദരവിന്റെ പ്രതീകമായാണ് ഈ പേര് തിരഞ്ഞെടുത്തതെന്ന ഇറാനിയന്‍ ഉദ്യോഗസ്ഥര്‍

  • വിയന്ന അതിരൂപതക്ക് പുതിയ  ആര്‍ച്ചുബിഷപ്; കര്‍ദിനാള്‍ ഷോണ്‍ബോണിന്റെ പിന്‍ഗാമിയായി ജോസഫ് ഗ്രുന്‍വിഡിലിനെ ലിയോ 14-ാമന്‍ മാര്‍പാപ്പ നിയമിച്ചു

    വിയന്ന അതിരൂപതക്ക് പുതിയ ആര്‍ച്ചുബിഷപ്; കര്‍ദിനാള്‍ ഷോണ്‍ബോണിന്റെ പിന്‍ഗാമിയായി ജോസഫ് ഗ്രുന്‍വിഡിലിനെ ലിയോ 14-ാമന്‍ മാര്‍പാപ്പ നിയമിച്ചു0

    വിയന്ന/ഓസ്ട്രിയ: ഓസ്ട്രിയയിലെ ഏറ്റവും ജനസംഖ്യയുള്ള അതിരൂപതയായ വിയന്ന അതിരൂപതയുടെ തലവനും കര്‍ദിനാള്‍ ക്രിസ്റ്റോഫ് ഷോണ്‍ബോണിന്റെ പിന്‍ഗാമിയുമായി ഫാ. ജോസഫ് ഗ്രുന്‍വിഡിലിനെ ലിയോ 14-ാമന്‍ മാര്‍പാപ്പ നിയമിച്ചു. 80 വയസുള്ള കര്‍ദിനാള്‍ ഷോണ്‍ബോണിന്റെ രാജി ഫ്രാന്‍സിസ് മാര്‍പാപ്പ സ്വീകരിച്ചതിനെ തുടര്‍ന്ന് ജനുവരി മുതല്‍ അതിരൂപതയുടെ അപ്പസ്‌തോലിക്ക് അഡ്മിനിസ്‌ട്രേറ്ററായി സേവനമനുഷ്ഠിച്ച് വരികയായിരുന്നു. ലോവര്‍ ഓസ്ട്രിയയില്‍ ജനിച്ച 62 കാരനായ ഗ്രുന്‍വിഡ്ല്‍, അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററായി നിയമിക്കപ്പെടുന്നതിന് മുമ്പ് വിയന്ന വൈദിക സമിതിയുടെ ചെയര്‍മാനും വിയന്ന അതിരൂപതയുടെ തെക്കന്‍ വികാരിയേറ്റിന്റെ എപ്പിസ്‌കോപ്പല്‍ വികാരിയുമായിരുന്നു.

  • 2024-ല്‍ 67 കോടി ജനങ്ങള്‍, പട്ടിണിയിലൂടെ കടന്നുപോയി

    2024-ല്‍ 67 കോടി ജനങ്ങള്‍, പട്ടിണിയിലൂടെ കടന്നുപോയി0

    വത്തിക്കാന്‍ സിറ്റി: 2024-ല്‍ ആഗോള ജനസംഖ്യയുടെ  8.2 ശതമാനം ജനങ്ങള്‍,  ഏകദേശം 67 കോടി ജനങ്ങള്‍ പട്ടിണി അനുഭവിച്ചതായി ഐക്യരാഷ്ട്രസഭ ഏജന്‍സികളുടെ റിപ്പോര്‍ട്ട്.  സ്റ്റേറ്റ് ഓഫ് ഫുഡ് സെക്യൂരിറ്റി ആന്‍ഡ് ന്യൂട്രീഷന്‍ ഇന്‍ ദി വേള്‍ഡ് (SOFI 2025) റിപ്പോര്‍ട്ട് പ്രകാരം ആഗോളതലത്തില്‍ പട്ടിണി അനുഭവിക്കുന്നവരുടെ സംഖ്യ കുറഞ്ഞുവരികയാണെങ്കിലും ആഫ്രിക്ക, പശ്ചിമേഷ്യ എന്നിവയുള്‍പ്പെടെ ചില പ്രദേശങ്ങളില്‍ പട്ടിണി അനുഭവിക്കുന്നവര്‍  വര്‍ധിച്ചതായി വ്യക്തമാക്കുന്നു. ഐക്യരാഷ്ട്രസഭയുടെ അഞ്ച് പ്രത്യേക ഏജന്‍സികളുടെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് (SOFI 2025) റിപ്പോര്‍ട്ട് തയാറാക്കിയത് –

Latest Posts

Don’t want to skip an update or a post?