Follow Us On

02

December

2025

Tuesday

  • ലൗകിക മാനദണ്ഡങ്ങളിലല്ല, ക്രിസ്തുവിന്റെ അടിത്തറയില്‍ സഭയെ കെട്ടിപ്പടുക്കുക:ലിയോ 14-ാമന്‍ പാപ്പ

    ലൗകിക മാനദണ്ഡങ്ങളിലല്ല, ക്രിസ്തുവിന്റെ അടിത്തറയില്‍ സഭയെ കെട്ടിപ്പടുക്കുക:ലിയോ 14-ാമന്‍ പാപ്പ0

    വത്തിക്കാന്‍ സിറ്റി: ക്ഷമയുടെയും വിനയത്തിന്റെയും മൂല്യം അവഗണിക്കുന്ന ‘ലൗകിക മാനദണ്ഡങ്ങളില്‍’ നിന്ന് വ്യത്യസ്തമായി ക്രിസ്തുവില്‍ വേരൂന്നിയ ‘ഉറച്ച അടിത്തറയില്‍’ സഭയെ കെട്ടിപ്പടുക്കാന്‍ ആഹ്വാനം ചെയ്ത്  ലിയോ 14-ാമന്‍ മാര്‍പാപ്പ. റോമിലെ ബിഷപ്പിന്റെ കത്തീഡ്രലും നഗരത്തിലെ ഏറ്റവും പഴക്കമേറിയ ദൈവാലയവുമായ ലാറ്ററന്‍ ബസിലിക്കയുടെ സമര്‍പ്പണത്തിന്റെ വാര്‍ഷികത്തോടനുബന്ധിച്ചുള്ള ദിവ്യബലിയിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. ഒരു യഥാര്‍ത്ഥ വിശ്വാസ സമൂഹം, വിനയത്തോടും ക്ഷമയോടും കൂടി, ദൈവത്തിന്റെ സഹായത്താല്‍ മാത്രമേ, കെട്ടിപ്പടുക്കാന്‍ കഴിയൂ എന്ന് സഭയുടെ  ചരിത്രം നമ്മെ പഠിപ്പിക്കുന്നതായി പാപ്പ പറഞ്ഞു.

  • മരണം 220 കടന്നു; 14 ലക്ഷത്തിലധികം ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു; ഫിലിപ്പീന്‍സിലെ ചുഴലികൊടുങ്കാറ്റില്‍ ദുരിതമനുഭവിക്കുന്നവരോട് സാമീപ്യം പ്രകടിപ്പിച്ച് ലിയോ 14-ാമന്‍ മാര്‍പാപ്പ

    മരണം 220 കടന്നു; 14 ലക്ഷത്തിലധികം ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു; ഫിലിപ്പീന്‍സിലെ ചുഴലികൊടുങ്കാറ്റില്‍ ദുരിതമനുഭവിക്കുന്നവരോട് സാമീപ്യം പ്രകടിപ്പിച്ച് ലിയോ 14-ാമന്‍ മാര്‍പാപ്പ0

    മനില: ഫിലിപ്പിന്‍സിലെ  ചുഴലിക്കൊടുങ്കാറ്റില്‍ ദുരിതമനുഭവിക്കുന്നവരോട് സാമീപ്യം പ്രകടിപ്പിച്ചും മരണമടഞ്ഞവര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും വേണ്ടി പ്രാര്‍ത്ഥിച്ചു ലിയോ 14-ാമന്‍ പാപ്പ. ഞായറാഴ്ച, ത്രികാലജപ പ്രാര്‍ത്ഥനയോടനുബന്ധിച്ചാണ് ഫിലിപ്പീന്‍സിലെ സൂപ്പര്‍ ടൈഫൂണ്‍ ഫങ്-വോങ്ങില്‍ ദുരിതമനുഭവിക്കുന്ന ജനങ്ങളോടുള്ള തന്റെ സാമീപ്യം ലിയോ 14-ാമന്‍ മാര്‍പാപ്പ പ്രകടിപ്പിച്ചത്. 220 ലധികമാളുകളുടെ മരണത്തിനിടയാക്കിയ കല്‍മേഗി ചുഴലിക്കാറ്റ് ദുരിതം വിതച്ച് കടന്നുപോയി ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ മണിക്കൂറില്‍ 185- 230 കിലോമീറ്റര്‍ വേഗതയില്‍ വീശിയ ഫങ്-വോങ് ചുഴലിക്കാറ്റും  ഫിലിപ്പിന്‍സില്‍ കനത്ത നാശനഷ്ടം വിതച്ചിരിക്കുകയാണ്. കനത്ത മഴയും കൊടുങ്കാറ്റും മുഴുവന്‍

  • ബ്രസീല്‍ കാലാവസ്ഥ ഉച്ചകോടി; സൃഷ്ടിയെയും അയല്‍ക്കാരെയും പരിപാലിച്ചുകൊണ്ട് സുസ്ഥിരമായ സമാധാനം കൈവരിക്കണമെന്ന് ലിയോ 14 -ാമന്‍ പാപ്പ

    ബ്രസീല്‍ കാലാവസ്ഥ ഉച്ചകോടി; സൃഷ്ടിയെയും അയല്‍ക്കാരെയും പരിപാലിച്ചുകൊണ്ട് സുസ്ഥിരമായ സമാധാനം കൈവരിക്കണമെന്ന് ലിയോ 14 -ാമന്‍ പാപ്പ0

    ബ്രസീലിയ: ‘കാലാവസ്ഥാ പ്രതിസന്ധിയുടെ മാനുഷിക മുഖം’ കാണാതെ പോകരുതെന്നും സ്വാര്‍ത്ഥ താല്‍പ്പര്യങ്ങള്‍ മാറ്റിവച്ചുകൊണ്ട് ആഗോളതാപനിലയുടെ വര്‍ധനവ്മൂലം ഉണ്ടാകുന്ന കഷ്ടപ്പാടുകള്‍ പരിമിതപ്പെടുത്തണമെന്നും ലോകരാഷ്ട്രങ്ങളോട് ആഹ്വാനം ചെയ്ത് ലിയോ 14-ാമന്‍ മാര്‍പാപ്പ. ഉത്തരവാദിത്വം, നീതി, സമത്വം എന്നിവയെ അടിസ്ഥാനമാക്കിയുള്ള  വാക്കുകളെയും ചിന്തകളെയും തിരഞ്ഞെടുപ്പുകളും പ്രവര്‍ത്തനങ്ങളുമാക്കി മാറ്റേണ്ടത് ശാശ്വത സമാധാനം കൈവരിക്കുന്നതിന് അത്യന്താപേക്ഷിതമാണെന്നും പാപ്പ പറഞ്ഞു. സിഒപി30 എന്നറിയപ്പെടുന്ന ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ ഉച്ചകോടിക്കായി ആമസോണ്‍ മഴക്കാടുകളുടെ സമീപത്തുള്ള ബ്രസീലിലെ ബെലെമില്‍ ഒത്തുകൂടിയ ലോക നേതാക്കള്‍ക്ക് നല്‍കിയ സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്.

  • 15 വര്‍ഷത്തിലധികം നിര്‍ബന്ധിത തൊഴിലാളിയായി ശിക്ഷ അനുഭവിച്ച ചൈനീസ് ബിഷപ്  അന്തരിച്ചു

    15 വര്‍ഷത്തിലധികം നിര്‍ബന്ധിത തൊഴിലാളിയായി ശിക്ഷ അനുഭവിച്ച ചൈനീസ് ബിഷപ് അന്തരിച്ചു0

    ബെയ്ജിംഗ്: പതിറ്റാണ്ടുകളായി ചൈനീസ് സര്‍ക്കാരിന്റെ പീഢനത്തിന് ഇരയായിട്ടും അചഞ്ചലമായ വിശ്വസ്തതയോടെ റോമുമായുള്ള കൂട്ടായ്മയില്‍ ഉറച്ചു നിന്ന ചൈനീസ് കത്തോലിക്ക ബിഷപ് ജൂലിയസ് ജിയ ഷിഗുവോ അന്തരിച്ചു. ഷെങ്ഡിംഗ് രൂപത ബിഷപ് ആയിരുന്ന അദ്ദേഹത്തിന് 90- വയസായിരുന്നു. ഹെബെയ് പ്രവിശ്യയിലെ ഷെങ്ഡിംഗ് രൂപതയുടെ ബിഷപ്പായിരുന്ന ബിഷപ് ജിയ  ഷിഗുവോ മിഷനറി പ്രവര്‍ത്തനത്തിലും വൈകല്യമുള്ള കുട്ടികളുടെ പരിപാലനത്തിലും, റോമുമായുള്ള കൂട്ടായ്മ നിലനിര്‍ത്തുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചു. ‘എന്റെ ജീവിതം,  യേശുവിനെക്കുറിച്ച് സംസാരിക്കുക എന്നതാണ്. എനിക്ക് മറ്റൊന്നും പറയാനോ ചെയ്യാനോ ഇല്ല. എന്റെ

  • തട്ടിക്കൊണ്ടുപോയി മാസങ്ങള്‍ക്ക് ശേഷം നൈജീരിയന്‍ സെമിനാരി വിദ്യാര്‍ത്ഥി മോചിതനായി; മറ്റൊരു വിദ്യാര്‍ത്ഥി തടവില്‍ കൊല്ലപ്പെട്ടതായും സ്ഥിരീകരണം

    തട്ടിക്കൊണ്ടുപോയി മാസങ്ങള്‍ക്ക് ശേഷം നൈജീരിയന്‍ സെമിനാരി വിദ്യാര്‍ത്ഥി മോചിതനായി; മറ്റൊരു വിദ്യാര്‍ത്ഥി തടവില്‍ കൊല്ലപ്പെട്ടതായും സ്ഥിരീകരണം0

    അബുജ/നൈജീരിയ:  ജൂലൈ 10 – ന് നൈജീരിയയിലെ ഔച്ചി കത്തോലിക്ക രൂപതയുടെ കീഴിലുള്ള വിയാനോക്‌പോഡിയിലെ ഇമ്മാക്കുലേറ്റ് കണ്‍സെപ്ഷന്‍ മൈനര്‍ സെമിനാരിയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ മൂന്ന് സെമിനാരി വിദ്യാര്‍ത്ഥികളില്‍ അവശേഷിച്ചിരുന്ന സെമിനാരി വിദ്യാര്‍ത്ഥി മോചിതനായി. ഒരു വിദ്യാര്‍ത്ഥിയെ നേരത്തെ മോചിപ്പിച്ചിരുന്നു. മൂന്നാമത്തെ സെമിനാരി വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടതായും രൂപത സ്ഥിരീകരിച്ചു. ജൂലൈ 10 ന് സായുധസംഘം നടത്തിയ ആക്രമണത്തില്‍  സെമിനാരി വിദ്യാര്‍ത്ഥികളായ ജാഫെറ്റ് ജെസ്സി, ജോഷ്വ അലിയോബുവ, ഇമ്മാനുവല്‍ അലബി എന്നിവരെയാണ് തട്ടിക്കൊണ്ടുപോയത്. നേരത്തെ ജാഫെറ്റ് ജെസ്സിയെയും, ഒടുവില്‍ നവംബര്‍

  • പരിശുദ്ധ മാതാവിന് സഹരക്ഷക എന്ന വിശേഷണം ഒഴിവാക്കാന്‍ വത്തിക്കാന്‍ ആവശ്യപ്പെട്ടോ? എന്താണ് യാഥാര്‍ത്ഥ്യം?

    പരിശുദ്ധ മാതാവിന് സഹരക്ഷക എന്ന വിശേഷണം ഒഴിവാക്കാന്‍ വത്തിക്കാന്‍ ആവശ്യപ്പെട്ടോ? എന്താണ് യാഥാര്‍ത്ഥ്യം?0

    ഡോ. നെല്‍സണ്‍ തോമസ്  സത്യം എന്നത് ഒരു ശിലയാണോ, അതോ ഒരു വിത്താണോ? കാലം മാറ്റാത്ത, ഉറച്ച ഒരു ശിലപോലെയാണോ അത്? അതോ, മണ്ണിനടിയില്‍ക്കിടന്ന്, കാലത്തിന്റെ പൂര്‍ണ്ണതയില്‍ മുളപൊട്ടി, വളര്‍ന്ന് പന്തലിച്ച്, തന്റെ യഥാര്‍ത്ഥ സ്വഭാവം കൂടുതല്‍ വെളിപ്പെടുത്തുന്ന ഒരു വിത്തുപോലെയാണോ? കത്തോലിക്കാ സഭയുടെ വിശ്വാസസത്യങ്ങളെ മനസിലാക്കാന്‍ ഈ ചോദ്യം സഹായിക്കും. മറിയത്തെ സഹരക്ഷക എന്ന് വിളിക്കുന്നതിനെക്കുറിച്ച് വത്തിക്കാന്‍ നല്‍കിയ വ്യക്തത പലരിലും സഭ അതിന്റെ പഠനങ്ങള്‍ മാറ്റുകയാണോ എന്ന സംശയമുയര്‍ത്തി. ഇതിന് ഉത്തരം കണ്ടെത്താന്‍ നാം

  • ആശങ്കയുള്ള രാജ്യങ്ങളുടെ പട്ടികയില്‍ നൈജീരിയയും; ക്രൈസ്തവ പീഡനം അവസാനിപ്പിക്കുന്നതില്‍ പരാജയപ്പെട്ടാല്‍ സൈനിക നടപടിയെന്ന് ട്രംപിന്റെ മുന്നറിയിപ്പ്്

    ആശങ്കയുള്ള രാജ്യങ്ങളുടെ പട്ടികയില്‍ നൈജീരിയയും; ക്രൈസ്തവ പീഡനം അവസാനിപ്പിക്കുന്നതില്‍ പരാജയപ്പെട്ടാല്‍ സൈനിക നടപടിയെന്ന് ട്രംപിന്റെ മുന്നറിയിപ്പ്്0

    വാഷിംഗ്ടണ്‍ ഡിസി: ക്രൈസ്തവ പീഡനം അവസാനിപ്പിക്കുന്നതില്‍ പരാജയപ്പെട്ടാല്‍ നൈജീരിയയ്ക്കെതിരെ സൈനിക നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. നൈജീരിയന്‍ സര്‍ക്കാര്‍ ക്രിസ്ത്യാനികളെ കൊല്ലുന്നത് തുടര്‍ന്നും അനുവദിക്കുകയാണെങ്കില്‍, നൈജീരിയയ്ക്കുള്ള എല്ലാ സഹായങ്ങളും യുഎസ് നിര്‍ത്തലാക്കുമെന്ന് ഒരു സോഷ്യല്‍ മീഡിയ പോസ്റ്റില്‍ ട്രംപ് കുറിച്ചു. ഒക്ടോബര്‍ 31-ന് നൈജീരിയയെ പ്രത്യേക ആശങ്കയുള്ള രാജ്യമായി (സിപിസി) പ്രട്രംപ് പ്രഖ്യാപിച്ചതിന് ശേഷമാണ്  സൈനിക നടപടിയുടെ സാധ്യതയെക്കുറിച്ച് ട്രംപ് പോസ്റ്റ് ചെയ്തത്. ‘നൈജീരിയയില്‍ ക്രിസ്തുമതം അസ്തിത്വ ഭീഷണി നേരിടുന്നു. ആയിരക്കണക്കിന് ക്രിസ്ത്യാനികള്‍

  • സുഡാനില്‍ അരങ്ങേറുന്നത് മനഃസാക്ഷിയെ മരവിപ്പിക്കുന്ന വംശഹത്യ; സമാധാനത്തിനുള്ള അഭ്യര്‍ത്ഥനയുമായി ലിയോ 14-ാമന്‍ പാപ്പ

    സുഡാനില്‍ അരങ്ങേറുന്നത് മനഃസാക്ഷിയെ മരവിപ്പിക്കുന്ന വംശഹത്യ; സമാധാനത്തിനുള്ള അഭ്യര്‍ത്ഥനയുമായി ലിയോ 14-ാമന്‍ പാപ്പ0

    കാര്‍ത്തൗം/സുഡാന്‍: വിമത സൈന്യവിഭാഗമായ റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ ്സ് (ആര്‍എസ്എഫ്) സുഡാനിലെ എല്‍-ഫാഷര്‍ നഗരം കീഴടക്കിയതിനെ തുടര്‍ന്ന്  സുഡാനില്‍ അരങ്ങേറുന്നത് മനുഷ്യമനഃസാക്ഷിയെ മരവിപ്പിക്കുന്ന നിഷ്ഠൂരമായ വംശഹത്യ.’ലോകത്തിലെ ഏറ്റവും വിനാശകരമായ മാനുഷിക, അഭയാര്‍ത്ഥി പ്രതിസന്ധി’എന്നാണ് ഐക്യരാഷ്ട്രസഭ സുഡാനിലെ സാഹചര്യത്തെ വിശേഷിപ്പിച്ചത്. വംശീയ അടിസ്ഥാനത്തില്‍ പുരുഷന്മാരും ആണ്‍കുട്ടികളും, ശിശുക്കളും കൊല്ലപ്പെടുകയും സ്ത്രീകള്‍ ക്രൂരമായ ലൈംഗിക അതിക്രമങ്ങള്‍ക്ക് ഇരയാവുകയും ചെയ്യുന്ന  സാഹചര്യമാണ് നിലവിലുള്ളത്. മനുഷ്യമനഃസാക്ഷിയെ നടുക്കുന്ന വ്യാപകമായ യുദ്ധ കുറ്റകൃത്യങ്ങള്‍ തടയുന്നതിന് അന്താരാഷ്ട്രസമൂഹത്തിന് വലിയ വീഴ്ച സംഭവിച്ചതായി വിവിധ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

Latest Posts

Don’t want to skip an update or a post?