Follow Us On

31

May

2025

Saturday

  • പാപ്പയ്‌ക്കൊപ്പം പാടാം! പുതിയ സംരംഭവുമായി വത്തിക്കാന്‍

    പാപ്പയ്‌ക്കൊപ്പം പാടാം! പുതിയ സംരംഭവുമായി വത്തിക്കാന്‍0

    വത്തക്കാന്‍ സിറ്റി: വത്തിക്കാനിലെ പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സേക്രഡ് മ്യൂസിക് ആരംഭിച്ച ‘നമുക്ക് പാപ്പായ്‌ക്കൊപ്പം പാടാം’ എന്ന പുതിയ സംരംഭം വിശ്വാസികളെ ഗ്രിഗോറിയന്‍ കീര്‍ത്തനങ്ങള്‍ പഠിപ്പിച്ച് ലിയോ പതിനാലാന്‍ മാര്‍പാപ്പയോടൊപ്പം പാടി പ്രാര്‍ത്ഥനയില്‍ പങ്കെടുക്കാന്‍ ക്ഷണിക്കുന്നു.  മാര്‍പാപ്പ തന്റെ തിരഞ്ഞെടുപ്പിന് ശേഷം നിരവധി തവണ ഗാനങ്ങള്‍ ആലപിച്ചു പ്രാര്‍ത്ഥന നടത്തിയിട്ടുണ്ട്. ഈ പ്രാര്‍ത്ഥനയില്‍ പങ്കുചേര്‍ന്ന് വിശ്വാസികള്‍ക്കും അദ്ദേഹത്തോടൊപ്പം പാടാന്‍ അവസരം നല്‍കുകയാണ് വത്തിക്കാന്‍. ഡൊമിനിക്കന്‍ വൈദികനായ ഫാ.റോബര്‍ട്ട് മെഹ്ല്‍ഹാര്‍ട്ട് നയിക്കുന്ന ഈ പദ്ധതി ദൈവാലയ സംഗീതത്തിന്റെ സമ്പന്നമായ

  • വിശുദ്ധ അഗസ്റ്റിന്റെ പാചകക്കുറിപ്പിൽ തയ്യാറാക്കിയ കേക്ക് പാപ്പായ്ക്ക് സമ്മാനിച്ചു

    വിശുദ്ധ അഗസ്റ്റിന്റെ പാചകക്കുറിപ്പിൽ തയ്യാറാക്കിയ കേക്ക് പാപ്പായ്ക്ക് സമ്മാനിച്ചു0

    വത്തിക്കാൻ സിറ്റി: വിശുദ്ധ റീത്ത പുണ്യവതിയുടെ തിരുനാൾ ദിനമായ മെയ് 22-ന്, അഗസ്റ്റീനിയൻ സഹോദരങ്ങൾ ലിയോ പതിനാലാമൻ പാപ്പായ്ക്ക് ഒരു വിശേഷമായ സമ്മാനം നൽകി—വിശുദ്ധ അഗസ്റ്റിന്റെ പാചകക്കുറിപ്പിനെ അടിസ്ഥാനമാക്കി തയ്യാറാക്കിയ സ്വാദിഷ്ടമായ ഒരു കേക്ക്! ‘ആനന്ദത്തിന്റെ കേക്ക്’ എന്നറിയപ്പെടുന്ന ഈ മധുര വിഭവം, ഗോതമ്പുപൊടിയും, ബദാമും, തേനും ചേർന്നാണ് തയ്യാറാക്കിയിരിക്കുന്നത്. നവംബർ 13-ന്, തന്റെ 32-ാം ജന്മദിനത്തിൽ, വിശുദ്ധ അഗസ്റ്റിൻ കുടുംബത്തോടൊപ്പം ഭക്ഷണം കഴിച്ചപ്പോൾ ശരീരത്തെ മാത്രമല്ല, ആത്മാവിനെയും പോഷിപ്പിക്കുന്ന ഒരു വിരുന്ന് മനുഷ്യന് ആവശ്യമാണെന്ന് അഭിപ്രായപ്പെട്ടു. ഈ പ്രത്യേക പാചകക്കുറിപ്പും ആ ചിന്തയുമായി ബന്ധപ്പെട്ട് നിലകൊള്ളുന്നു. വിശുദ്ധ അഗസ്റ്റിന്റെ De beata vita എന്ന ഗ്രന്ഥത്തിൽ ആത്മാവിനെ

  • ഉക്രെയ്ന്‍-റഷ്യ തടവുകാരുടെ കൈമാറ്റം ആരംഭിച്ചു; ആദ്യഘട്ടത്തില്‍ ഇരുപക്ഷവും വിട്ടയച്ചത് 390 പേരെ വീതം

    ഉക്രെയ്ന്‍-റഷ്യ തടവുകാരുടെ കൈമാറ്റം ആരംഭിച്ചു; ആദ്യഘട്ടത്തില്‍ ഇരുപക്ഷവും വിട്ടയച്ചത് 390 പേരെ വീതം0

    ചെര്‍ണിവ്/ഉക്രെയ്ന്‍:  മൂന്ന് വര്‍ഷമായി തുടരുന്ന റഷ്യന്‍-ഉക്രെയ്ന്‍ സംഘര്‍ഷത്തില്‍ അയവുവരുന്നതിന്റെ സൂചനകള്‍ നല്‍കി ഇരുപക്ഷവും തടവുകാരെ വിട്ടയക്കാന്‍ ആരംഭിച്ചു . ആദ്യഘട്ടത്തില്‍ സൈനികരും സിവിലിയന്‍ ജനങ്ങളുമടക്കം 390 പേരെയാണ് ഇരുപക്ഷത്തുനിന്നും കൈമാറിയത്. ഇസ്താംബൂളില്‍ ഇരു രാജ്യങ്ങളു തമ്മില്‍ നടന്ന ചര്‍ച്ചയിലാണ് ഇരു പക്ഷത്തുനിന്നും 1000 തടവുകാരുടെ കൈമാറ്റത്തിന് ധാരണയായത്. ഫ്രാന്‍സിസ് മാര്‍പാപ്പയും ലിയോ 14 ാമന്‍ മാര്‍പാപ്പയും തടവുകാരുടെ കൈമാറ്റത്തിനായി ഇരു രാജ്യങ്ങളോടും അഭ്യര്‍ത്ഥിച്ചിരുന്നു. യുഎഇയും മുന്‍വര്‍ഷങ്ങളില്‍ തടവുകാരുടെ മോചനത്തിന് മധ്യസ്ഥത വഹിച്ചിരുന്നു യുദ്ധവിരാമത്തിനായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ്

  • ഒരോ വര്‍ഷവും കാന്‍സര്‍ മൂലം മരിക്കുന്നത് ഒരു കോടി ജനങ്ങള്‍; സമഗ്രമായ ചികിത്സ എല്ലാവര്‍ക്കും ലഭ്യമാക്കണമെന്ന് വത്തിക്കാന്‍

    ഒരോ വര്‍ഷവും കാന്‍സര്‍ മൂലം മരിക്കുന്നത് ഒരു കോടി ജനങ്ങള്‍; സമഗ്രമായ ചികിത്സ എല്ലാവര്‍ക്കും ലഭ്യമാക്കണമെന്ന് വത്തിക്കാന്‍0

    വത്തിക്കാന്‍ സിറ്റി: കാന്‍സര്‍ ഗവേഷണവും ചികിത്സയുമായി ബന്ധപ്പെട്ട് വത്തിക്കാനില്‍ നടന്ന ദ്വിദിന കോണ്‍ഫ്രന്‍സില്‍ കാന്‍സര്‍ ചികിത്സാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ലോകമെമ്പാടുമുള്ള നിരവധി വിദഗ്ധര്‍ പങ്കെടുത്തു. പൊന്തിഫിക്കല്‍ അക്കാദമി ഓഫ് സയന്‍സസ് സംഘടപ്പിച്ച കോണ്‍ഫ്രന്‍സ് ഈ മേഖലയില്‍ നിലനില്ക്കുന്ന അസമത്വങ്ങളെക്കുറിച്ചും പരിഹാരമാര്‍ഗങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്തു. നിലവിലുള്ള ചികിത്സാ രീതികള്‍, സാമൂഹിക അസമത്വങ്ങള്‍, പരിഹാര മാര്‍ഗങ്ങള്‍ എന്നിവയെക്കുറിച്ച് കോണ്‍ഫ്രന്‍സില്‍ വിശദമായ ചര്‍ച്ചകള്‍ നടന്നു. ദരിദ്ര രാജ്യങ്ങളില്‍ കാന്‍സര്‍ രോഗത്തെ തടയുന്നതിനും, രോഗനിര്‍ണയത്തിനും, ചികിത്സയ്ക്കും ആധുനിക സൗകര്യങ്ങള്‍ ഇപ്പോഴും ലഭ്യമല്ലെന്ന് പൊന്തിഫിക്കല്‍

  • വാഷിംഗ്ടണില്‍ കൊല്ലപ്പെട്ട ഇസ്രായേല്‍ എംബസി ജീവനക്കാരെ  അനുസ്മരിച്ച് ജാഗ്രതാ പ്രാര്‍ത്ഥന

    വാഷിംഗ്ടണില്‍ കൊല്ലപ്പെട്ട ഇസ്രായേല്‍ എംബസി ജീവനക്കാരെ അനുസ്മരിച്ച് ജാഗ്രതാ പ്രാര്‍ത്ഥന0

    വാഷിംഗ്ടണ്‍ ഡി.സിയിലെ ക്യാപിറ്റല്‍ ജൂത മ്യൂസിയത്തിന് മുന്നില്‍, ആക്രമിയുടെ വെടിയേറ്റു കൊല്ലപ്പെട്ട ഇസ്രായേലി എംബസി ജീവനക്കാരായ യാറോണ്‍ ലിസ്ചിന്‍സ്‌കിനെയും, സാറാ ലിന്‍ മില്‍ഗ്രിമിനെയും ഓര്‍മിച്ചുകൊണ്ട് വിശ്വാസിസമൂഹം ജാഗ്രതാ പ്രാര്‍ത്ഥന നടത്തി. കത്തോലിക്കാ-ജൂത ബന്ധം ശക്തിപ്പെടുത്തുന്ന സംഘടനയായ ‘ഫിലോസ് കാത്തലിക്കിന്റെ ‘ നേതൃത്വത്തിലാണ് പ്രാര്‍ത്ഥനകള്‍ നടത്തിയത്. കൊല്ലപ്പെട്ട ഇരുവരും ആഗോള തലത്തില്‍ ഇസ്രായേല്‍-പലസ്തീന്‍ പ്രശ്‌നപരിഹാരത്തിനായുള്ള സന്നദ്ധസംഘടനകളില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്നു. ഇരുവരും തമ്മില്‍ വിവാഹം നടക്കാനിരിക്കെയാണ് അവര്‍ അതിദാരുണമായി കൊല്ലപ്പെട്ടത്. പ്രതിയായ ഏലിയാസ് റോഡ്രിഗ്‌സ്‌നെ  (30) പോലീസ് സംഭവ ദിവസം

  • ലിയോ പതിനാലാമന്‍ മാര്‍പാപ്പയുടെ ജീവചരിത്രം പ്രകാശനം ചെയ്തു

    ലിയോ പതിനാലാമന്‍ മാര്‍പാപ്പയുടെ ജീവചരിത്രം പ്രകാശനം ചെയ്തു0

    വത്തിക്കാന്‍ സിറ്റി: ലിയോ പതിനാലാമന്‍ മാര്‍പാപ്പയുടെ ജീവചരിത്രം വത്തിക്കാനില്‍ പ്രകാശനം ചെയ്തു. ഇഡബ്ല്യുറ്റിഎന്‍ ന്യൂസിന്റെ വൈസ് പ്രസിഡന്റും എഡിറ്റോറിയല്‍ ഡയറക്ടറുമായ മാത്യു ബണ്‍സണ്‍ എഴുതിയ ‘ലിയോ പതിനാലാമന്‍: പോര്‍ട്രെയിറ്റ് ഓഫ് ഫസ്റ്റ് അമേരിക്കന്‍ പോപ്പ്’  എന്ന പുസ്തകം പരിശുദ്ധ പിതാവായി തിരഞ്ഞെടുക്കപ്പെട്ട 69 കാരനായ കര്‍ദിനാള്‍ റോബര്‍ട്ട് പ്രെവോസ്റ്റിനെക്കുറിച്ചുള്ള ഒരുപക്ഷേ ആദ്യ ആധികാരിക ജീവചരിത്രമാണ്. ലിയോ പതിനാലാമന്‍ പാപ്പയുടെ ചെറുപ്പകാലവും പൗരോഹിത്യത്തിലേക്കുള്ള യാത്രയെയും, മിഷന്‍ പ്രവര്‍ത്തനങ്ങളും വിശദമായി അവതരിപ്പിക്കുന്ന ഈ പുസ്തകം പാപ്പയെ കൂടുതല്‍ അടുത്തറിയാന്‍ സഹായിക്കും.

  • മാര്‍ മാത്യു മാക്കീല്‍ ധന്യപദവിയിലേക്ക്

    മാര്‍ മാത്യു മാക്കീല്‍ ധന്യപദവിയിലേക്ക്0

    വത്തിക്കാന്‍ സിറ്റി: ചങ്ങനാശേരി വികാരിയാത്തിന്റെയും കോട്ടയം വികാരിയാത്തിന്റെയും പ്രഥമ വികാരി അപ്പസ്‌തോലിക്കയും വിസിറ്റേഷന്‍ സന്യാസിനീ സമൂഹത്തിന്റെ സ്ഥാപകനുമായ ദൈവദാസന്‍ മാര്‍ മാത്യു മാക്കീല്‍ ധന്യന്‍ പദവിയിലേക്ക്. 1889 മുതല്‍ കോട്ടയം വികാരിയാത്തില്‍ തെക്കുംഭാഗക്കാര്‍ക്കായുള്ള വികാരി ജനറാളും തുടര്‍ന്ന് 1896 മുതല്‍ ചങ്ങനാശേരിയുടെയും 1911 ല്‍ ക്‌നാനായ കത്തോലിക്കര്‍ക്കായി സ്ഥാപിക്കപ്പെട്ട കോട്ടയത്തിന്റെയും പ്രഥമ തദ്ദേശീയ അപ്പസ്‌തോലിക വികാരിയായിരുന്നു ദൈവദാസന്‍ ബിഷപ് മാര്‍ മാത്യു മാക്കീല്‍. 1851 മാര്‍ച്ച് 27 ന് കോട്ടയത്തിനടുത്തുള്ള മാഞ്ഞൂരില്‍ ജനിച്ച അദ്ദേഹം 1914 ജനുവരി

  • ഹൂസ്റ്റണ്‍ ക്‌നാനായ ഇടവകയുടെ പാസ്റ്ററല്‍ സെന്ററിന്റെ ശിലാസ്ഥാപനം നടത്തി

    ഹൂസ്റ്റണ്‍ ക്‌നാനായ ഇടവകയുടെ പാസ്റ്ററല്‍ സെന്ററിന്റെ ശിലാസ്ഥാപനം നടത്തി0

    ബിബി തെക്കനാട്ട് ഹൂസ്റ്റണ്‍: സെന്റ് മേരീസ്  ക്‌നാനായ കാത്തോലിക്കാ  ഫൊറോനാ ദൈവാലത്തോടനുബന്ധിച്ച് പുതിയതായി നിര്‍മ്മിക്കുന്ന അജപാലന  മന്ദിരത്തിന്റെ ശിലാസ്ഥാപന  കര്‍മ്മം   നടന്നു. കോട്ടയം അതിരൂപതയുടെ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ടാണ്  ശിലാസ്ഥാപനകര്‍മ്മം  നിര്‍വഹിച്ചത്. ആഘോഷമായ  ദിവ്യബലിക്ക് മാര്‍ മാത്യു മൂലക്കാട്ട് മുഖ്യകാര്‍മികത്വം വഹിച്ചു. വികാരി ഫാ. ഏബ്രഹാം മുത്തോലത്ത്, അസിസ്റ്റന്റ് വികാരി ഫാ. ജോഷി വലിയവീട്ടില്‍ എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു. ദിവ്യബലിക്ക് ശേഷം മാര്‍ മാത്യു മൂലക്കാട്ടിനോടും വൈദികരോടുമൊപ്പം ഇടവകാംഗങ്ങള്‍ പ്രദിക്ഷിണമായി ശിലാസ്ഥാപനകര്‍മത്തിനുള്ള സ്ഥലത്തേക്കു പോയി. തുടര്‍ന്ന്

Latest Posts

Don’t want to skip an update or a post?