Follow Us On

18

October

2024

Friday

  • യൂറോപ്യന്‍ യൂണിയനില്‍ അബോര്‍ഷന്‍ മൗലിക അവകാശമാക്കാന്‍ നീക്കം; പ്രതിഷേധവുമായി ബിഷപ്പുമാര്‍

    യൂറോപ്യന്‍ യൂണിയനില്‍ അബോര്‍ഷന്‍ മൗലിക അവകാശമാക്കാന്‍ നീക്കം; പ്രതിഷേധവുമായി ബിഷപ്പുമാര്‍0

    ബ്രസല്‍സ്: യൂറോപ്യന്‍ യൂണിയന്‍ ചാര്‍ട്ടറില്‍ അബോര്‍ഷന്‍ മൗലിക അവകാശമായി ഉള്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട വോട്ടെടുപ്പ് ഏപ്രില്‍ 11 ന് നടക്കും. യൂറോപ്യന്‍ യൂണിയന്‍ അംഗങ്ങളായ രാജ്യങ്ങളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 700 പ്രതിധികളടങ്ങുൂന്ന യൂറോപ്യന്‍ പാര്‍ലമെന്റിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. എന്നാല്‍ സ്ത്രീകളുടെ അവകാശവുമായി അബോര്‍ഷനെ ബന്ധിപ്പിക്കുന്നതിനെതിരെ യൂറോപ്യന്‍ ബിഷപ്‌സ് കോണ്‍ഫ്രന്‍സുകളുടെ കൂട്ടായ്മ രംഗത്ത് വന്നു.  തങ്ങള്‍ക്കും സമൂഹത്തിനും അനുഗ്രഹത്തിന്റെ കാലമായി മാറ്റിക്കൊണ്ട് ഗര്‍ഭകാലം  സ്വാതന്ത്ര്യത്തോടെ ജീവിക്കാന്‍ സ്ത്രീകള്‍ക്ക് അവകാശമുള്ള യൂറോപ്പിന് വേണ്ടിയാണ് തങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്ന് ബിഷപ്പുമാര്‍ വ്യക്തമാക്കി. അമ്മയാകുന്നത് വ്യക്തിപരമോ

  • ഹമാസിന്റെ തടവില്‍ കഴിയുന്നവരുടെ ബന്ധുക്കളെ സന്ദര്‍ശിച്ച് മാര്‍പാപ്പാ

    ഹമാസിന്റെ തടവില്‍ കഴിയുന്നവരുടെ ബന്ധുക്കളെ സന്ദര്‍ശിച്ച് മാര്‍പാപ്പാ0

    വത്തിക്കാന്‍ സിറ്റി: ഹമാസ് തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ ഇസ്രായേല്യരുടെ ബന്ധുക്കളെ ഫ്രാന്‍സിസ് പാപ്പാ ഏപ്രില്‍ എട്ടിന് വത്തിക്കാനില്‍ സ്വീകരിച്ചു കൂടിക്കാഴ്ച്ച നടത്തി. ഒരു മണിക്കൂറോളം നീണ്ട കൂടുക്കാഴ്ചയില്‍ ഫ്രാന്‍സിസ് പാപ്പയോട് ഹമാസ്ബന്ദികളുടെ ബന്ധുക്കള്‍ തങ്ങളുടെ ആശങ്കകള്‍ പങ്കുവച്ചു, സങ്കടങ്ങളും ദുഃഖങ്ങളും അറിയിച്ചു. ബന്ദികളാക്കപ്പെട്ട പ്രിയപ്പെട്ടവരുടെ ചിത്രങ്ങള്‍ അവര്‍ കൈകളില്‍ വഹിച്ചിരുന്നു. എട്ടു പേരാണ് ഫ്രാന്‍സിസ് പാപ്പയെ കാണാന്‍ എത്തിയത്. അവരില്‍ നാലു വയസും, ഒന്‍പതു മാസവും മാത്രമുള്ള കുട്ടികളോടൊപ്പം തട്ടിക്കൊണ്ടുപോയ ഷിരി ബിബാസ് എന്ന യുവതിയുടെ ബന്ധുവും ഉള്‍പ്പെട്ടിരുന്നു.

  • നിക്കരാഗ്വയില്‍ 11 ക്രൈസ്തവ നേതാക്കള്‍ക്ക് 15 വര്‍ഷം വരെ തടവും 88 കോടി ഡോളര്‍ പിഴയും

    നിക്കരാഗ്വയില്‍ 11 ക്രൈസ്തവ നേതാക്കള്‍ക്ക് 15 വര്‍ഷം വരെ തടവും 88 കോടി ഡോളര്‍ പിഴയും0

    മനാഗ്വ: നിക്കരാഗ്വയില്‍ 11 ക്രൈസ്തവ നേതാക്കള്‍ക്ക് 12 മുതല്‍ 15 വര്‍ഷം വരെ തടവും 88 കോടി ഡോളര്‍ പിഴയും വിധിച്ചു. ഈ ക്രൈസ്തവ നേതാക്കള്‍ സംഘടിപ്പിച്ച പൊതു ആരാധനാ സമ്മേളനങ്ങളില്‍ ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്തിരുന്നു. സാമ്പത്തിക ക്രമക്കേടുകളാണ് വിധിയില്‍ ഇവര്‍ക്കെതിരെ ആരോപിച്ചിരിക്കുന്നതെങ്കിലും, ഇവരുടെ സ്വാധീനം വര്‍ധിച്ചു വരുന്നത് നിക്കാരഗ്വയിലെ ഏകാധിപത്യ ഭരണകൂടത്തിന് ഭീഷണിയാണെന്ന തോന്നലാണ് അന്യായമായ ഇവരുടെ അറസ്റ്റിലേക്കും ശിക്ഷാവിധിയിലേക്കും നയിച്ചതെന്നാണ് വിലയിരുത്തപ്പെടുന്നത്. ‘മൗണ്ടന്‍ ഗേറ്റ്‌വേ’ എന്ന പേരിലുള്ള പ്രോട്ടസ്റ്റന്റ് കൂട്ടായ്മയിലെ അംഗങ്ങളാണ് അറസ്റ്റിലായവരില്‍ ഭൂരിഭാഗമാളുകളും.

  • കേരളം മറ്റൊരു അഫ്ഗാനിസ്ഥാനാകാതിരിക്കാന്‍ ഇപ്പോള്‍ ചെയ്യേണ്ടത്…

    കേരളം മറ്റൊരു അഫ്ഗാനിസ്ഥാനാകാതിരിക്കാന്‍ ഇപ്പോള്‍ ചെയ്യേണ്ടത്…0

    തീവ്രവാദത്തെ തീവ്രവാദം എന്ന് വിശേഷിപ്പിക്കാന്‍ മടിച്ച് അതിനെ താലോലിക്കുന്നവരാണ് ഇന്നിന്റെ ദുരന്തം: The Kerala Story എന്ന സിനിമയുടെ പേരില്‍  ഇടുക്കി രൂപതയെ വിമര്‍ശിക്കുന്നവരോട് ഒന്ന് മാത്രമെ പറയാനുള്ളു. തീവ്രവാദത്തെ തീവ്രവാദം എന്ന് വിളിക്കാന്‍ ഭയപ്പെടുന്നവരും കാര്യലാഭത്തിന് വേണ്ടി മൗനം പാലിക്കുന്നവരും ഒഴികെ ബാക്കി എല്ലാവരും കണ്ടിരിക്കേണ്ട സിനിമയാണ് The Kerala Story എന്ന പേരില്‍ ഇറങ്ങിയിരിക്കുന്ന സിനിമ… ഈ ടൈറ്റിലിനോട് എനിക്ക് ചെറിയ വിയോജിപ്പ് ഉണ്ടെങ്കിലും സിനിമയുടെ കണ്ടന്റ് വച്ച് നോക്കുമ്പോള്‍ ഇന്ന് ലോകത്തെ മുഴുവന്‍

  • ‘എന്റെ സുന്ദരിയായ മണവാട്ടി നിത്യസമ്മാനത്തിനായി യാത്രയായി’

    ‘എന്റെ സുന്ദരിയായ മണവാട്ടി നിത്യസമ്മാനത്തിനായി യാത്രയായി’0

    നാല് കുട്ടികളുടെ അമ്മയും പ്രോ ലൈഫ് വക്താവും ഗര്‍ഭസ്ഥശിശുവിന് വേണ്ടി കാന്‍സര്‍ ചികിത്സ വേണ്ടെന്ന് വച്ച അമ്മയുമായ ജസീക്ക ഹന്ന ദൈവപിതാവിന്റെ സന്നിധിയിലേക്ക് യാത്രയായി. ”എന്റെ സുന്ദരിയായ മണവാട്ടി ജെസിക്ക സമാധാനത്തോടെ നിത്യസമ്മാനത്തിനായി യാത്രയായി. വ്യാഴാഴ്ച അവള്‍ രോഗീലേപനം സ്വീകരിച്ചു. ശനിയാഴ്ച ശാന്തമായി പ്രിയപ്പെട്ടവരുടെ സാന്നിധ്യത്തില്‍ ജസീക്കയുടെ ആത്മാവ് യാത്രയായി. സന്തോഷത്തോടെ അവള്‍ വേദനകള്‍ സഹിച്ചു. ഭയം കൂടാതെയാണ് അവള്‍ അവസാനദിനങ്ങള്‍ ചിലവഴിച്ചത്, ”തനിക്ക് നാലാം സ്റ്റേജ് കാന്‍സാറാണെന്ന് അറിഞ്ഞപ്പോള്‍ ജസീക്ക ആരംഭിച്ച @blessed_by_cancer എന്ന ഇന്‍സ്റ്റഗ്രാം

  • സാമൂഹ്യതിന്മകള്‍ക്കെതിരായ ബോധവല്ക്കരണവുമായി സഭ മുന്നോട്ടുപോകും: കെസിബിസി ജാഗ്രത കമ്മീഷന്‍

    സാമൂഹ്യതിന്മകള്‍ക്കെതിരായ ബോധവല്ക്കരണവുമായി സഭ മുന്നോട്ടുപോകും: കെസിബിസി ജാഗ്രത കമ്മീഷന്‍0

    കൊച്ചി: സാമൂഹ്യതിന്മകള്‍ക്കെതിരായ ബോധവല്‍ക്കരണ പരിപാടികളുമായി സഭ മുന്നോട്ടുപോകുമെന്ന് കെസിബിസി ജാഗ്രത കമ്മീഷന്‍. ഭീകരവാദവും പ്രണയ ചതികളും ഈ കാലഘട്ടത്തിലെ ചില യാഥാര്‍ഥ്യങ്ങളാണ് എന്ന വാസ്തവം ഉള്‍ക്കൊണ്ടുകൊണ്ട് കേരള കത്തോലിക്കാ സഭ പലപ്പോഴും ജാഗ്രത നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുള്ളതാണ്. നിയമത്തിലെ പഴുതുകളും ആനുകൂല്യങ്ങളും, ഒപ്പം സമൂഹത്തിന്റെ അജ്ഞത യും മുതലെടുത്തുകൊണ്ട് ചില തല്‍പരകക്ഷികള്‍ നടത്തിവരുന്ന ഗൂഢനീക്കങ്ങള്‍ പലപ്പോഴും തുറന്നുകാണിക്കുകയുണ്ടായിട്ടുണ്ട്‌. .  സ്പെഷ്യല്‍ മാര്യേജ് ആക്ടിന്റെ ദുരുപയോഗം പെണ്‍കുട്ടികള്‍ ചതിക്കപ്പെടുന്നതിന് കാരണമാകുന്നത് പലപ്പോഴായി സര്‍ക്കാരിന് മുന്നില്‍ ചൂണ്ടിക്കാണിച്ചിട്ടും നടപടികള്‍ ഉണ്ടായിട്ടില്ല. ഭരണ

  • ‘ഇന്‍ഫിനിറ്റ്  ഡിഗ്‌നിറ്റാസ്’ മനുഷ്യന്റെ അനന്തമായ ശ്രേഷ്ഠതയെക്കുറിച്ച് വത്തിക്കാന്‍ രേഖ

    ‘ഇന്‍ഫിനിറ്റ് ഡിഗ്‌നിറ്റാസ്’ മനുഷ്യന്റെ അനന്തമായ ശ്രേഷ്ഠതയെക്കുറിച്ച് വത്തിക്കാന്‍ രേഖ0

    വത്തിക്കാന്‍ സിറ്റി: ഗര്‍ഭസ്ഥശിശു മുതല്‍  കിടപ്പുരോഗികള്‍വരെയുള്ളവരുടെ അനന്യമായ ശ്രേഷ്ഠതയെ ഉയര്‍ത്തിക്കാണിച്ചും വാടകഗര്‍ഭധാരണം, യുദ്ധം, ലിംഗമാറ്റം, ജെന്‍ഡര്‍ തിയറി, യുദ്ധം പോലുള്ള തിന്മകള്‍ മനുഷ്യന്റെ പരമമായ അന്തസ്സിന് മേലുള്ള കടന്നുകയറ്റമാണെന്ന് വ്യക്തമാക്കിക്കൊണ്ടും വത്തിക്കാന്റെ വിശ്വാസത്തിനായുള്ള ഡിക്കാസ്റ്ററി പുതിയ രേഖ പ്രസിദ്ധീകരിച്ചു. മനുഷ്യാന്തസ്സിന് മേലുള്ള ചില കടന്നുകയറ്റങ്ങള്‍ മറ്റ് ചില കടന്നുകയറ്റങ്ങളെക്കാള്‍ ഗൗരവമില്ലാത്തതായി  കാണാനാവില്ലെന്ന് ‘ഇന്‍ഫിനിറ്റ് ഡിഗ്നിറ്റാസസ്( അനന്തമായ ശ്രേഷ്ഠത) എന്ന തലക്കെട്ടില്‍ പുറപ്പെടുവിച്ച രേഖയില്‍ വ്യക്തമാക്കുന്നു . ദുര്‍ബലരായവരുടെ മനുഷ്യാവകാശങ്ങള്‍ കവര്‍ന്നെടുക്കാനുള്ള ശ്രമങ്ങളും ജന്മനാലുള്ള ലൈംഗിക സ്വത്വത്തെ നിരാകരിക്കുന്ന

  • ദൈവദാസന്‍ പൂതത്തില്‍ തൊമ്മിയച്ചന്റെ നാമകരണ നടപടികളുടെ അതിരൂപതാതല സമാപനം 13 ന്

    ദൈവദാസന്‍ പൂതത്തില്‍ തൊമ്മിയച്ചന്റെ നാമകരണ നടപടികളുടെ അതിരൂപതാതല സമാപനം 13 ന്0

    കോട്ടയം: സെന്റ് ജോസഫ്‌സ് സന്യാസിനീ സമൂഹത്തിന്റെ സ്ഥാപകനും കോട്ടയം അതിരൂപതാ വൈദികനുമായിരുന്ന ദൈവദാസന്‍ പൂതത്തില്‍ തൊമ്മിയച്ചന്റെ നാമകരണ നടപടികളുടെ അതിരൂപതാതല സമാപനം 13ന് കോട്ടയം ക്രിസ്തുരാജ കത്തീഡ്രലില്‍ നടക്കും. നാമകരണ നടപടികള്‍ ക്കുള്ള രേഖകള്‍ പരിശുദ്ധ സിംഹാസനത്തിനു സമര്‍പ്പിക്കുന്നതിനായാണ് അതിരൂപതാതലത്തിലുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നത്. കോട്ടയം ക്രിസ്തുരാജാ കത്തീഡ്രലില്‍ 13-ന് രാവിലെ 10ന് ആര്‍ച്ചുബിഷപ് മാര്‍ മാത്യു മൂലക്കാട്ടിന്റെ മുഖ്യകാര്‍മികത്വത്തില്‍ കൃതജ്ഞതാബലിയോടെ കര്‍മങ്ങള്‍ക്കു തുടക്കമാകും. തുടര്‍ന്ന് സഭാനിയമമനുസരിച്ചുള്ള അതിരൂപതാതല നടപടിക്രമങ്ങളുടെ സമാപനനടപടികള്‍ പൂര്‍ത്തിയാക്കും. 1871 ഒക്ടോബര്‍ 24ന് നീണ്ടൂര്‍

Latest Posts

Don’t want to skip an update or a post?