ചിക്ലായോ ആഹ്ലാദാരവത്തില്‍; പ്രിയപ്പെട്ട ലിയോണ്‍ പാപ്പ, ചിക്ലായോ നിങ്ങളുടെ കൂടെയുണ്ട്!
- Featured, INTERNATIONAL, LATEST NEWS, Pope Leo XIV, VATICAN, WORLD
- May 13, 2025
ബാംഗ്ലാദേശിൽ സർക്കാർ ജോലികളിൽ സംവരണം ഏർപ്പെടുത്തിയ നടപടികളിൽ പ്രതിഷേധിച്ച് വിദ്യാർത്ഥികൾ ആരംഭിച്ച പ്രക്ഷോഭത്തെ തുടർന്ന് സാമൂഹ്യ രാഷ്ട്രീയ അരക്ഷിതാവസ്ഥ നിലനില്ക്കുന്ന അന്നാട്ടിൽ ജീവകാരുണ്യ പ്രവർത്തന രംഗത്ത് കത്തോലിക്കാസഭയുടെ ഉപവിപ്രവർത്തന സംഘടനയായ കാരിത്താസിൻറെ പ്രാദേശിക ഘടകത്തോട് ഇറ്റലിയിലെ കാരിത്താസ് സംഘടന കൈകോർക്കുന്നു. ബംഗ്ലാദേശിൽ ഇതിനു മുമ്പ് ചുഴലിക്കാറ്റ്, പ്രളയം തുടങ്ങിയ പ്രകൃതിദുരന്ത വേളകളിയും ഇറ്റിലിയിലെ കാരിത്താസ് സംഘടന സംഹായവുമായി രംഗത്തെത്തിയിട്ടുണ്ട്. ബംഗ്ലാദേശിലെ ഇപ്പോഴത്തെ അതിലോലമായ സ്ഥിതിഗതികൾ സശ്രദ്ധം വീക്ഷിക്കുന്ന ഇറ്റലിയിലെ കാരിത്താസ് സംഘടന അന്നാട്ടിൽ പൊതുനന്മ ലക്ഷ്യം വച്ചുകൊണ്ട് പ്രശ്നപരിഹൃതിക്കായി
കൊച്ചി: ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് ഉടന്‍ പുറത്തുവിടണമെന്നും ശുപാര്‍ശകള്‍ ഗുണഭോക്താക്കളുമായി ചര്‍ച്ചചെയ്ത് പൂര്‍ണ്ണമായി നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ട് ഡിസംബര്‍ 15ന് കേരള ലാറ്റിന്‍ കാത്തലിക്ക് അസോസിയേഷന്‍ (കെഎല്‍സിഎ) തിരുവനന്തപുരത്ത് സമ്പൂര്‍ണ്ണ നേതൃ സമ്മേളനം നടത്തും. കെഎല്‍സിഎ യുടെ സ്ഥാപക പ്രസിഡന്റ് ഷെവ. കെ. ജെ ബെര്‍ളിയുടെ അനുസ്മരണ യോഗത്തിലാണ് കെഎല്‍സിഎ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി ജെ. തോമസ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. കേരള ലാറ്റിന്‍ കാത്തലിക്ക് അസോസിയേഷന്‍ സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തില്‍, കൊച്ചി രൂപതയുമായി
ഇടുക്കി: കേരളത്തിലെ ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായി നില്‍ക്കുന്ന മുല്ലപ്പെരിയാര്‍ ഡാമിന്റെ കാര്യത്തില്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ ഇടപെട്ട് ശാശ്വതമായ പരിഹാരമുണ്ടാക്കാന്‍ വൈകിയാല്‍ മലയോര ജനത സമരമുഖത്ത് സജീവമാകണമെന്ന് ഇടുക്കി രൂപതാധ്യക്ഷന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍. ഇടുക്കി രൂപതാ കത്തോലിക്കാ കോണ്‍ഗ്രസിന്റെ 21-ാം വാര്‍ഷിക സമ്മേളനം വാഴത്തോപ്പില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ അടിക്കടിയുണ്ടാകുന്ന പ്രകൃതിദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ മുല്ലപ്പെരിയാര്‍ സംബന്ധിച്ചുള്ള യഥാര്‍ത്ഥ വസ്തുതകള്‍ നീതിപീഠങ്ങളെയും ബോധ്യപ്പെടുത്തി യുദ്ധകാലാടിസ്ഥാനത്തില്‍ ശാശ്വത പരിഹാരമുണ്ടാക്കാനുള്ള ബാധ്യത ഭരണകൂടങ്ങള്‍ക്കുണ്ടെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.
തൃശൂര്‍: തൃശൂരില്‍ നടന്ന ഇന്ത്യാസ് മാര്‍ച്ച് ഫോര്‍ ലൈഫില്‍ പങ്കെടുക്കാന്‍ ജൈന മതത്തില്‍പ്പെട്ട മൂന്നുപേര്‍ എത്തി. മാര്‍ച്ച് ഫോര്‍ ലൈഫിനെ കുറിച്ച് കേട്ടറിഞ്ഞ് മുംബൈയില്‍ നിന്നാണ് അവര്‍ എത്തിയത്. തൃശൂര്‍ സഹായ മെത്രാന്‍ മാര്‍ ടോണി നീലങ്കാവിനിന്ന് മാര്‍ച്ചിനെ കുറിച്ചുള്ള കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. വരും വര്‍ഷങ്ങളില്‍ ജൈനമതത്തിന്റെ നേതൃത്വത്തില്‍ മാര്‍ച്ച് ഫോര്‍ ലൈഫ് നടത്തുവാന്‍ സാധിക്കുമെന്ന് പറഞ്ഞാണ് അവര്‍ തൃശൂരില്‍ നിന്നും മടങ്ങിയത്.
തൃശൂര്‍: ജീവനെ ഹനിക്കുന്ന വിവിധതരം ക്രൂരകൃത്യങ്ങള്‍ പെരുകി വരികയാണെന്നും ഇതെല്ലാംതന്നെ കൊലപാതകമാണെന്നും സിബിസിഐ പ്രസിഡന്റും തൃശൂര്‍ ആര്‍ച്ചുബിഷപ്പുമായ മാര്‍ ആന്‍ഡ്രൂസ് താഴത്ത്. മാര്‍ച്ച് ഫോര്‍ ലൈഫ് പൊതുസമ്മേളനം ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പോണ്ടിച്ചേരി ആര്‍ച്ചുബിഷപ്പും കാത്തലിക് കരിസ്മാറ്റിക് റിന്യൂവല്‍ ഇന്ത്യയുടെ എപ്പിസ്‌കോപ്പല്‍ അഡൈ്വസറുമായ ഡോ. ഫ്രാന്‍സിസ് കലിസ്റ്റ് അധ്യക്ഷത വഹിച്ചു. കെസിബിസി വൈസ് പ്രസിഡന്റ് ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍, ഫാമിലി കമ്മീഷന്‍ ചെയര്‍മാന്‍ ഡോ. പോള്‍ ആന്റണി മുല്ലശേരി, വൈസ് പ്രസിഡന്റ് ഡോ. യൂഹന്നാന്‍
തൃശൂര്‍: ജനിക്കാനും ജീവിക്കാനുമുള്ള അവകാശം നിഷേധിക്കരുതെന്ന സന്ദേശമുയര്‍ത്തി അന്തര്‍ദേശീയ തലത്തില്‍ ഓഗസ്റ്റ് പത്തിന് നടത്തുന്ന മാര്‍ച്ച് ഫോര്‍ ലൈഫിന്റെ ഇന്ത്യന്‍ പതിപ്പ് കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനമായ തൃശൂരില്‍ ചരിത്രമായി. കേരളത്തില്‍ ആദ്യമായി നടന്ന ജീവസംരക്ഷണ റാലി സമ്മേളന വേദിയായ സെന്റ് തോമസ് കോളജിലെ പാലോ ക്കാരന്‍ സ്‌ക്വയറില്‍ നിന്നാരംഭിച്ച് തേക്കിന്‍കാട് മൈതാനിയെ വലംവച്ച് സെന്റ് തോമസ് കോളജ് അങ്കണത്തില്‍തന്നെ സമാപിച്ചു. ബാന്റ് വാദ്യത്തിനും അനൗണ്‍സ്‌മെന്റ് വാഹനത്തിനും പിറകിലായി ബാനര്‍. ശേഷം ആര്‍ച്ചുബിഷപ്പുമാര്‍, ബിഷപ്പുമാര്‍, അന്തര്‍ദേശീയ, ദേശീയ പ്രതിനിധികള്‍
ലാഹോര്‍: പാകിസ്ഥാനില്‍ രണ്ട് കുട്ടികളുടെ മാതാവും വിധവയുമായ ക്രിസ്ത്യന്‍ യുവതിക്കുനേരെ വ്യജ ദൈവനിന്ദ ആരോപിച്ച് ആള്‍ക്കൂട്ട അക്രമം. പഞ്ചാബിലെ ഗോജ്‌രയ്ക്ക് സമീപമുള്ള ഗ്രാമത്തില്‍ താമസിക്കുന്ന സൈമ ഫര്‍ഹാദ് ഗില്‍ എന്ന വിധവയാണ് അക്രമത്തിന് ഇരയായത്. ഖുറാന്റെ കീറിപ്പറിഞ്ഞ പേജുകള്‍ സൈമ വീട്ടില്‍നിന്നും കണ്ടെത്തിയതായി സൈമയുടെ അയല്‍വാസികള്‍ ആരോപിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. പ്രകോപിതരായ ജനക്കൂട്ടം റോഡുകള്‍ ഉപരോധിച്ചു. പോലീസ് തക്ക സമയത്ത് എത്തിയതിനാലാണ് സൈമയെ ജനക്കൂട്ടം മര്‍ദിച്ച് കൊല്ലാതിരുന്നത്. പാകിസ്ഥാനിലെ കുപ്രസിദ്ധമായ മതനിന്ദ നിയമങ്ങള്‍ പ്രകാരം പോലീസ് യുവതിതെ
ബെയ്ജിംഗ്: ചൈനയും ഷാംഗ്‌ഹൈയിലുള്ള ക്രിസ്ത്യാനികളുടെ സഹായമായ മറിയത്തിന്റെ ബസിലിക്കയും സന്ദര്‍ശിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പാ. ജസ്യൂട്ട് ചൈനീസ് പ്രവിശ്യയുടെ പ്രസ് ഓഫീസ് ഡയറക്ടര്‍ ഫാ. പെദ്രോ ചിയയുമായി വത്തിക്കാനില്‍ നടത്തിയ അഭിമുഖത്തിലാണ് ചൈനയിലേയ്ക്ക് അപ്പസ്തോലിക സന്ദര്‍ശനം നടത്താനുള്ള ആഗ്രഹം പാപ്പ വെളിപ്പെടുത്തിയത്. രാജ്യത്തെ ബിഷപ്പുമാരെയും കത്തോലിക്കരെയും സന്ദര്‍ശിക്കാനും താന്‍ ആഗ്രഹിക്കുന്നതായി പാപ്പ കൂട്ടിച്ചേര്‍ത്തു. ചൈനീസ് ജനത വളരെയധികം കഷ്ടപ്പാടുകളിലൂടെ കടന്നുപോകുമ്പോഴും വിശ്വസ്തത പുലര്‍ത്തുന്നവരാണെന്ന് പാപ്പ പറഞ്ഞു. ഈ മഹത്തായ പൈതൃകം പാഴാക്കാതെ പ്രോത്സാഹിപ്പിക്കുകയും ക്ഷമയോടെ അത്
Don’t want to skip an update or a post?