വിശുദ്ധ അഗസ്റ്റിന്റെ പാചകക്കുറിപ്പിൽ തയ്യാറാക്കിയ കേക്ക് പാപ്പായ്ക്ക് സമ്മാനിച്ചു
- Featured, INTERNATIONAL, LATEST NEWS, VATICAN, WORLD
- May 24, 2025
പ്യോങ്യാങ്/ഉത്തരകൊറിയ: പാഠപുസ്തകങ്ങളില്‍ നിന്ന് ‘പുനരേകീകരണം’, ‘പുനരൈക്യം’, തുടങ്ങിയ വാക്കുകള്‍ നീക്കം ചെയ്യണമെന്ന് അധ്യാപകര്‍ക്ക് നിര്‍ദേശം നല്കി ഉത്തരകൊറിയന്‍ ഭരണകൂടം. നിലവില്‍ പ്രിന്റ് ചെയ്തിരിക്കുന്ന പുസ്തകങ്ങളില്‍നിന്ന് ഈ വാക്കുകള്‍ വെട്ടിക്കളയണമെന്നും അതിന്റെ കാരണം വിദ്യാര്‍ത്ഥികള്‍ക്ക് വിശദീകരിച്ചുകൊടുക്കണമെന്നും ഉത്തരവില്‍ പറയുന്നു. ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ ആണ് ഈ വിചിത്ര നിയമം നടപ്പിലാക്കാന്‍ ഉത്തരവിട്ടിരിക്കുന്നത്. മാര്‍ച്ച് മാസത്തില്‍ എല്ലാ പാഠപുസ്തകങ്ങളും അവലോകനം ചെയ്യാന്‍ വിദ്യാഭ്യാസ അധികാരികള്‍ക്ക് ഉത്തരവിട്ടിരുന്നു. പുതിയ ബാച്ച് പാഠപുസ്തകങ്ങള്‍ തയ്യാറാക്കാന്‍ തീരുമാനിച്ചതായും റിപ്പോര്‍ട്ടുണ്ട്. ദക്ഷിണ കൊറിയയുമായുള്ള
കല്‍പ്പറ്റ: വനത്തില്‍നിന്നു 25 ഓളം ഇനം വൃക്ഷങ്ങളുടെ ചപ്പ് ശേഖരിക്കാന്‍ ഗ്രാമീണ കര്‍ഷക ശാസ്ത്രജ്ഞന് ദേശീയ ജൈവ വൈവിധ്യ അഥോറിറ്റി (എന്‍ബിഎ) അനുമതി. അമ്പലവയല്‍ മാളികകുന്നേല്‍ അജി തോമസിനാണ് ഉപാധികളോടെ അനുമതി ലഭിച്ചത്. കാര്‍ഷികാവശ്യത്തിനു വനത്തില്‍നിന്നു ചപ്പ് ശേഖരിക്കാന്‍ സംസ്ഥാനത്ത് എന്‍ബിഎ അനുമതി ലഭിക്കുന്ന ആദ്യ കര്‍ഷകനാണ് അജി തോമസ്. മൂന്നു മാസം മുമ്പാണ് അനുമതിക്ക് അപേക്ഷിച്ചത്. സംസ്ഥാനത്തെ ഏതാനും ആയുര്‍വേദ ഔഷധ നിര്‍മാണ കമ്പനികള്‍ക്ക് അനുവദനീയമായ ചെറുകിട വന വിഭവങ്ങള്‍ ശേഖരിക്കാന്‍ എന്‍ബിഎ അനുമതിയുണ്ട്. അജി
ബാര്‍ണ്‍സ്ലി/ ഇംഗ്ലണ്ട്: ദൈവാലയത്തിന്റെ അറ്റകുറ്റപ്പണികള്‍ക്കായി പണം സ്വരൂപിക്കാന്‍ ഇടവക വികാരി കണ്ടെത്തിയ മാര്‍ഗം ശ്രദ്ധേയമാകുന്നു. യുകെയിലെ ബാര്ണ്സ്ലിയിലുള്ള ഓള് സെയ്ന്റ്സ് ദൈവാലയ വികാരി റവ. കെയ്ത് ഫെരോ ആണ് കളിമണ്‍ പൂച്ചട്ടികള്‍ നിര്‍മിച്ച് വില്പന നടത്തി പണം സ്വരൂപിക്കുന്നത്. ഇതിനോടകം 70,000 പൗണ്ട് അദ്ദേഹം സ്വരൂപിച്ചു കഴിഞ്ഞു. കാവ്തോണിലെ കളിമണ്‍ നിര്‍മ്മാണ കമ്പനിയായ വില്യം ബ്ലൈത്തിന്റെ ഉടമയായ ഗോര്‍ഡന്‍ ഹാരിസണിന്റെ സഹായത്തോടെയാണ് വൈദികന്റെ പൂച്ചട്ടി നിര്‍മാണം. കളിമണ്‍ പാത്ര നിര്‍മാണം തന്റെ ജീവിതത്തില്‍ ഇതാദ്യമാണെന്നും പഠിക്കാന്‍ അല്പം
ബെംഗളൂരു: രാജ്യത്ത് വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പില്‍ മതേതര സര്‍ക്കാരിനുവേണ്ടി വോട്ടുചെയ്യാന്‍ കത്തോലിക്കരോട് അഭ്യര്‍ത്ഥിച്ച് ബെംഗളൂരു ആര്‍ച്ചുബിഷപ് പീറ്റര്‍ മച്ചാഡോ. ബെംഗളൂരുവിലെ ലോഗോസ് റിട്രീറ്റ് സെന്ററില്‍ പ്രസംഗിക്കവേയാണ് ആര്‍ച്ചുബിഷപ് മച്ചാഡോ ഇങ്ങനെ പറഞ്ഞത്. ‘മതേതരത്വമുള്ള, വര്‍ഗീയതയില്ലാത്ത, ഭരണഘടനയില്‍ വിശ്വസിക്കുന്ന, അഴിമതി ഇല്ലാത്ത ഒരു നേതാവിനെ തിരഞ്ഞെടുക്കുക. ഒരു വിവേചനവുമില്ലാതെ എല്ലാവരെയും ബഹുമാനിക്കുന്നതാണ് സെക്യുലര്‍ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നതെന്നും എല്ലാ മതങ്ങളെയും അംഗീകരിക്കുന്ന ആളാണ് വര്‍ഗീയതയില്ലാത്ത ആളെന്നും അദ്ദേഹം വിശദീകരിച്ചു. വരുന്ന തിരഞ്ഞെടുപ്പ് വളരെ പ്രധാനപ്പെട്ടതും ചരിത്രപരവുമായതിനാല് എല്ലാ കത്തോലിക്കരും നിര്‍ബന്ധമായും വോട്ട്
പുഷ്പങ്ങള്‍ ബഹുലമായി വളരുന്ന ഒരു തോട്ടംപോലെയായിരുന്നു ജോസഫിന്റെ ഹൃദയം; അവ നിശ്വസിച്ചിരുന്ന സുഗന്ധങ്ങള്‍ ചുറ്റുപാടും വ്യാപിച്ചിരുന്നു. അതുകൊണ്ട് അദ്ദേഹത്തിന്റെ ചുറ്റുമുള്ള അന്തരീക്ഷം ഊഷ്മളവും ശാന്തിയും ആര്‍ദ്രതയും സ്നേഹവുംകൊണ്ട് നിറഞ്ഞതുമായിരുന്നു. ദിവ്യപൈതല്‍ ജോസഫിന്റെ സാന്നിധ്യത്തില്‍ സന്തോഷം കണ്ടെത്തി. ”കളങ്കമറ്റ കൈകളും നിര്‍മ്മലമായ ഹൃദയവുമുള്ള, മിഥ്യയുടെമേല്‍ മനസ് പതിക്കാത്തവന്റെമേല്‍ കര്‍ത്താവ് അനുഗ്രഹം ചൊരിയും; രക്ഷകനായ ദൈവം അവന് പ്രതിഫലം നല്‍കും. ഇപ്രകാരമുള്ളവരാണ് അവിടുത്തെ അന്വേഷിക്കുന്നവരുടെ തലമുറ; അവരാണ് ദൈവത്തിന്റെ മുഖം തേടുന്നത്” (സങ്കീര്. 24:4-6). എത്രയോ ഭക്തിയോടും സ്നേഹത്തോടും ആര്‍ദ്രതയോടുമാണ്
ക്രോംവെല്‍: വിശുദ്ധ പാദ്രേ പിയോയുടെ ഇതുവരെയും പ്രസിദ്ധീകരിക്കാത്ത പത്ത് ഫോട്ടോകള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ ഒരുങ്ങി യുഎസ്സിലെ സെന്റ് പിയോ ഫൗണ്ടേഷന്. വിശുദ്ധ പാദ്രേ പിയോ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നതും പ്രാര്‍ത്ഥനയില്‍ മുഴുകുന്നതും ഉള്‍പ്പെടെയുള്ള ഈ ശേഖരത്തില്‍ ഏറ്റവും സവിശേഷമായത് വിശുദ്ധന് പുഞ്ചിരിക്കുന്ന ചിത്രമാണ്. ഫൗണ്ടേഷന്റെ ഡയറക്ടര്‍ ലൂസിയാനോ ലാമോനാര്‍ക്ക, ഫോട്ടോഗ്രാഫറായ എലിയ സലെറ്റോയുടെ സ്റ്റുഡിയോ സന്ദര്‍ശിച്ചപ്പോഴാണ് ഈ ഫോട്ടോകള്‍ കണ്ടെത്തിയത്. വിശുദ്ധ പാദ്രേ പിയോയുടെ മാധ്യസ്ഥതയാല്‍ കുഞ്ഞിനെ ലഭിച്ച വ്യക്തിയാണ് പ്രഫഷണല്‍ ഓപ്പറ ഗായകന് കൂടിയായ ലാമോനാര്‍ക്ക.
ഷാങ്ഹായ്: കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ അടിച്ചമര്‍ത്തലുകള്‍ക്കിടയിലും ചൈനയില്‍ ക്രൈസ്തവ വിശ്വാസം വളര്‍ച്ച പ്രാപിക്കുന്നതിന്റെ വാര്‍ത്തകള്‍ ശ്രദ്ധേയമാകുന്നു. ദൈവാരാധനകള്‍ക്കും പൊതുവായ ചടങ്ങുകള്‍ക്കും നിരോധനമുള്ളപ്പോഴും ഈസ്റ്റര്‍ വിജിലിലും തുടര്‍ന്നുള്ള ദിനങ്ങളിലുമായി ഒരു പുതിയ ദൈവാലയത്തിന്റെ കൂദാശയും 470 മാമോദീസകളും നടന്നതാണ് ഏറ്റവും പുതിയ സംഭവം. ബെയ്ജിംഗ് കത്തീഡ്രലില്‍ 142 പേരാണ് മാമോദീസ സ്വീകരിച്ചത്. ജെസ്യൂട്ട് വൈദികനായ മാറ്റിയോ റിക്കി സ്ഥാപിച്ച ഇമ്മാക്കുലേറ്റ് കണ്‍സപ്ഷന്‍ ഇടവകയില്‍ നൂറോളം പേര്‍ക്ക് ക്രിസ്തീയ ജീവിതത്തിന്റെ ആദ്യ കൂദാശ ലഭിച്ചപ്പോള്‍, ഔവര്‍ ലേഡി ഓഫ് മൗണ്ട് കാര്‍മല്‍
ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുള്‍ കലാമിന്റെ അധ്യാപകനായ ജെസ്യൂട്ട് വൈദികന് ഫാ. ലാഡിസ്ലൗസ് ചിന്നദുരൈ നിര്യാതനായി. തമിഴ്നാട്ടിലെ ദിണ്ടിഗലിലെ ബെസ്ചി ഇല്ലത്ത് അന്തരിച്ച ഇദ്ദേഹത്തിന് 100 വയസായിരുന്നു. അദ്ദേഹത്തിന്റെ വേര്‍പാടിലൂടെ മധുര ഈശോ സഭാ പ്രൊവിന്സിന് വിശുദ്ധനായ ഒരു പുരോഹിതനെ നഷ്ടപ്പെട്ടുവെന്ന് പ്രൊവിന്‍ഷ്യല്‍ ഫാ. തോമസ് അമൃതം സന്ദേശത്തില്‍ പറഞ്ഞു. 1923 ജൂണ്‍ 13-ന് തമിഴ്നാട്ടിലെ ട്രിച്ചിയിലാണ് ഫാ. ചിന്നദുരൈ ജനിച്ചത്. ക്രൈസ്തവ വിശ്വാസം സ്വീകരിച്ച ട്രിച്ചിയില്‍നിന്നുള്ള ആദ്യത്തെ ബ്രാഹ്മണനായ മഹാദേവ അയ്യരുടെ ചെറുമകനായ
Don’t want to skip an update or a post?