രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ ഒരു പുനര്‍വായന
- Featured, LATEST NEWS, കാലികം
- January 29, 2025
ഫാ. മാത്യു ആശാരിപറമ്പില്‍ വീണ്ടുമൊരു മഴക്കാലം വിരുന്നെത്തിയിരിക്കുന്നു. ഏറെ ഇഷ്ടത്തോടെ കാത്തിരുന്ന അതിഥി, മരച്ചില്ലകള്‍ കുലുക്കിയും ജനല്‍ക്കര്‍ട്ടനുകള്‍ പാറിച്ചും സംഗീതവുമായി ഉമ്മറപ്പടിയില്‍ എത്തിയിരിക്കുന്നു… ചാറല്‍മഴയായി തുടങ്ങി മനോഹരമായ സംഗീതരാഗമായി വളര്‍ന്ന്, പെരുമഴയുടെ ഉച്ചസ്ഥായില്‍ അതു നമ്മെ മോഹിപ്പിക്കുന്നു. മഴയെന്നും വശ്യമാണ്, മോഹനമാണ്, ലഹരിയാണ്… ദൂരെനിന്ന് പെയ്തുവരുന്ന മഴമേഘങ്ങള്‍ നമ്മുടെ അടുത്തുവന്ന് തലോടുന്നത് കാണുന്നതും കാത്തിരിക്കുന്നതും ഒരു സുഖമാണ്. ഇപ്രാവശ്യം ഇത്തിരി വൈകിയാണെങ്കിലും കടന്നുവന്ന കാലവര്‍ഷത്തിന് ഹൃദ്യമായ സ്വാഗതം. ഓരോരുത്തരുടെയും മാനസിക ഭാവമനുസരിച്ച് മഴക്ക് വിവിധ പേരുകള്‍ വന്നുചേരുന്നു.
ഫാ. ജോസ് ആലുങ്കല്‍ എസ്ഡിബി മറ്റേതൊരു അപ്പസ്‌തോലനെയുംപോലെ സ്വപ്‌നങ്ങളുടെ വലിയ ഭണ്ഡാരവുമായിട്ടാവണം തോമാശ്ലീഹായും ക്രിസ്തുവിനെ അനുധാവനം ചെയ്യാന്‍ ഇറങ്ങിത്തിരിച്ചിട്ടുണ്ടാവുക. റോമിനെതിരെ പടവെട്ടുന്ന മിശിഹായുടെ അടുത്ത അനുയായിത്തിളങ്ങി, അവന്റെ രാജകീയ മഹത്വത്തില്‍ അവനോടൊപ്പം ആയിരിക്കാനുള്ള ആഗ്രഹങ്ങള്‍… അവന്‍ പ്രവര്‍ത്തിച്ച അത്ഭുതങ്ങളും വിപ്ലവകരമായ ഇടപെടലുകളൊക്കെ അവന്റെ ശിഷ്യനെന്ന നിലയില്‍ തോമാശ്ലീഹായുടെ പ്രതീക്ഷകളും മോഹങ്ങളും വാനോളം ഉയര്‍ത്തിയിട്ടുണ്ടാവണം. അങ്ങനെ യേശു തന്റെ ദൗത്യത്തിന്റെ മഹത്വത്തില്‍ നില്‍ക്കുമ്പോള്‍ നടത്തുന്ന പീഡനുഭവ പ്രവചനങ്ങളെ പൂര്‍ണ്ണമായും ഉള്‍ക്കൊള്ളാനോ മനസിലാക്കാനോ തോമാശ്ലീഹായ്ക്ക് കഴിയാതെ വരുമ്പോഴും, ‘അവനോടൊപ്പം നമുക്കും
ഭാരതത്തിന്റെ അപ്പസ്‌തോലനും നമ്മുടെ വിശ്വാസത്തിന്റെ പിതാവുമായ വിശുദ്ധ തോമാശ്ലീഹായുടെ തിരുനാളിൽ ഒരോ ക്രിസ്തുശിഷ്യനും മനസിൽ കുറിക്കേണ്ട മൂന്ന് ദർശനങ്ങൾ ഓർമിപ്പിക്കുന്നു, റോമിലെ പൊന്തിഫിക്കൽ സ്‌കോട്ട്‌സ് കോളജിലെ അധ്യാപകൻ കൂടിയായ ലേഖകൻ. അനുകരണാർഹമായ മാതൃക നൽകിയ വിശുദ്ധരെ ഓർക്കുകയും അവരുടെ ധന്യജീവിതം ധ്യാനിക്കുകയും ചെയ്യുന്ന അവസരമാണ് ഓർമത്തിരുനാൾ. ഓരോ തിരുനാളും ആഴമേറിയ ആധ്യാത്മികാനുഭവങ്ങളായി മാറണമെന്ന ഓർമപ്പെടുത്തലും കൂടി നമ്മിലേക്ക് പകരുന്നുണ്ട്. ദുഃക്‌റാനത്തിരുനാളും ഈ ചൈതന്യം ഉൾക്കൊള്ളാൻ നമ്മെ ഓർമിപ്പിക്കുന്നു. നസ്രത്തിലെ ആശാരിയുടെ ശരികളോട് ഏറ്റവും ചേർന്നുനിൽക്കുന്ന വ്യക്തിത്വമാണ് ‘ദിദിമോസ്’- ‘യേശുവിന്റെ
മാത്യു സൈമണ്‍ അപകടങ്ങളില്‍ പെടുന്നവരുടെ രക്ഷകനായി എത്തുകയെന്നത് ഒരു ദൈവനിയോഗമാണ്. എന്നാല്‍ ഈ നിയോഗം നിരവധി തവണ തേടിയെത്തിയ വ്യക്തത്വമാണ് തിരുവനന്തപുരം പൂന്തുറ സ്വദേശി ജോണ്‍ ബോസ്‌കോ. ജീവന്‍ നഷ്ടമാകാമായിരുന്ന പലര്‍ക്കും ബോസ്‌കോയുടെ സമയോചിത ഇടപെടലിലൂടെ ജീവന്‍ തിരിച്ചുകിട്ടിയിട്ടുണ്ട്. വെള്ളത്തില്‍ മുങ്ങി മരണപ്പെട്ടുപോകുമായിരുന്ന മൂന്നു കുട്ടികളെ രക്ഷിച്ചതാണ് സ്വന്തം ജീവന്‍ പോലും അപകടത്തിലാക്കി ബോസ്‌ക്കോ നടത്തിയ രക്ഷാപ്രവര്‍ത്തനങ്ങളില്‍ അവസാനത്തേത്. കേരളത്തിലെ തന്നെ ഏറ്റവും വലിയ ക്ഷേത്രക്കുളങ്ങളില്‍ ഒന്നായ തിരുവനന്തപുരം ശ്രീവരാഹം ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ കുട്ടികളെയാണ് അദ്ദേഹം ഇക്കുറി
ഫാ. ഡോ. ഫ്രാന്‍സിസ് ആലപ്പാട്ട് (ലേഖകന്‍ കോഴിക്കോട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളജിലെ ഇരുപതാം ബാച്ചിലെ ഡോക്ടറും തൃശൂര്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളജ് സ്ഥാപക ഡയറക്ടറുമാണ്.) ഒരു കാര്യം ചെയ്യണമെങ്കില്‍ ഒരു കാരണം വേണം. കാര്യത്തിന് ഫലസിദ്ധിയുണ്ടാകണം. വിശ്വാസത്തിലും യുക്തിയിലും ഈ സമവാക്യത്തിന് വ്യത്യാസമില്ല. സ്വവര്‍ഗവിവാഹം പല രാജ്യങ്ങളും നിയമാനുസൃതമാക്കിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ തത്സംബന്ധമായ ഏതൊരു ചിന്തയുടെയും ചര്‍ച്ചയുടെയും ആരംഭം ഇതുതന്നെയായിരിക്കണം. ആധുനിക മനുഷ്യന്റെ മുമ്പില്‍ ദൈവസൃഷ്ടി, പരിണാമസിദ്ധാന്തം എന്നിങ്ങനെ രണ്ടു സരണികള്‍ തുറന്നുകിടക്കുന്നു. ദൈവത്തില്‍ പൂര്‍ണമായി
ജോര്‍ജ് ജോസഫ് (ആല്‍ഫാ ആന്‍ഡ് ഒമേഗ കമ്പ്യൂട്ടേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ കേരള ഓപ്പറേഷന്‍സ് മേധാവിയാണ് ലേഖകന്‍) ”അറിവ് ലഭിച്ചിട്ടില്ലാത്തവന്‍ എന്റെ അടുക്കല്‍ വരട്ടെ, അവര്‍ എന്റെ വിദ്യാലയത്തില്‍ വസിക്കട്ടെ” (പ്രഭാഷകന്‍ 51: 23). ഇടുക്കി ജില്ലയില്‍ തോട്ടമേഖലയില്‍ കൂലിപ്പണി ചെയ്തിരുന്ന അധികം വിദ്യാഭ്യാസമില്ലാത്ത മാതാപിതാക്കള്‍ക്ക് ജനിച്ച എനിക്ക് അമല്‍ജ്യോതി കോളജ് ഓഫ് എഞ്ചിനീയറിങ്ങ് സ്വപ്‌നം കാണാവുന്നതിലും അപ്പുറമായിരുന്നു. എന്നാല്‍ ദൈവത്തിന്റെ വലിയ അനുഗ്രഹത്താല്‍ കേരള എഞ്ചിനീയറിങ്ങ് എന്‍ട്രന്‍സിന് ഉയര്‍ന്ന റാങ്കു കിട്ടി മെറിറ്റ് സീറ്റില്‍ തന്നെ ഇലക്‌ട്രോണിക്‌സ്
വരയ്ക്കപ്പെട്ട സുവിശേഷമാണ് ഐക്കൺ. ഐക്കണിന്റെ ഭംഗിക്കല്ല, അതിൽ നിറഞ്ഞുനിൽക്കുന്ന ആഴമേറിയ അർത്ഥത്തിനാണ് പ്രാധാന്യം. നിത്യസഹായ മാതാവിന്റെ തിരുനാളിൽ (ജൂൺ 27) നിത്യസഹായിനിയുടെ ഐക്കൺ ചിത്രത്തിലെ അർത്ഥതലങ്ങൾ എന്തെല്ലാമാണെന്ന് പരിശോധിക്കാം. നിത്യസഹായ മാതാവിന്റെ ചിത്രം ഒരു പുരാതന വർണചിത്രമാണ്. മാതാവിന്റെ ഈ ഐക്കൺ ആത്മീയതയും ആകർഷണീയതയും ശ്രേഷ്ഠയും കലാമേന്മയും നിറഞ്ഞതത്രേ. ഈ ചിത്രം നമ്മുടെ മനസിലുദ്ദീപിപ്പിക്കുന്ന ഉദാത്തമായ ആശയങ്ങളും ഗുണപാഠങ്ങളും അതിന്റെ മനോഹാരിതയും എല്ലാറ്റിനും ഉപരിയായി ആഴമേറിയ അത്മീയതയും വളരെ വലുതാണ്. വരയ്ക്കപ്പെട്ട സുവിശേഷമാണ് ഐക്കൺ. ഐക്കണിന്റെ ഭംഗിക്കല്ല,
ഇന്ന് (ജൂൺ 22) വിശുദ്ധ തോമസ് മൂറിന്റെ തിരുനാൾ. ഭാര്യ ജീവിച്ചിരിക്കേ മറ്റൊരു വിവാഹത്തിനൊരുങ്ങിയ ഹെൻറിഎട്ടാമൻ രാജാവിനെ എതിർത്തതിന്റെ പേരിൽ രക്തസാക്ഷിത്വം വരിച്ച വിശുദ്ധ മൂറിനെക്കുറിച്ച് കേൾക്കാത്തവരുണ്ടാവില്ല. എന്നാൽ, അദ്ദേഹത്തിന്റെ മകൾ മാർഗരറ്റ് റോപ്പറെക്കുറിച്ച് എത്രപേർ കേട്ടിട്ടുണ്ട്? പിതാവിന്റെ കാലടികൾ പിൻചെന്ന ആ മകളുടെ വിശ്വാസസ്‌ഥൈര്യം അടുത്തറിയാം, പിതാവിന്റെ തിരുനാൾ ദിനത്തിൽ. കത്തോലിക്കാ സഭയുടെ ചരിത്രം പഠിക്കുന്നവരിൽ തോമസ് മൂറിനെ അറിയാത്തവരായി ആരുമുണ്ടാവില്ല- ഭാര്യ ജീവിച്ചിരിക്കേ മറ്റൊരു വിവാഹത്തിനൊരുങ്ങിയ ഹെൻറി എട്ടാമൻ രാജാവിനെ എതിർത്തതിന്റെ പേരിൽ വധശിക്ഷ ഏറ്റുവാങ്ങിയ ധീരരക്തസാക്ഷി.
Don’t want to skip an update or a post?