കുറ്റകൃത്യങ്ങളുടെ സാമൂഹ്യ-സാമ്പത്തിക ചെലവുകള്‍
- Featured, LATEST NEWS, മറുപുറം
- April 15, 2025
എ.പി.ജെ അബ്ദുൾ കലാമിന്റെ പ്രചോദനാത്മകമായ വാക്കുകളിൽ മനസുടക്കാത്തവർ ഉണ്ടാവില്ല. എന്നാൽ, അദ്ദേഹത്തെ സ്വാധീനിച്ച വിശുദ്ധ അൽഫോൻസാ ലിഖിതത്തെ കുറിച്ച് കേട്ടിട്ടുണ്ടോ? വിശുദ്ധയുടെ തിരുനാൾ (ജൂലൈ 28) ദിനത്തിൽ വായിക്കാം ആ സാക്ഷ്യം. ഭരതത്തിന്റെ പ്രഥമ വിശുദ്ധയായ അൽഫോൻസാമ്മയുടെ ജീവിതം ഇന്ത്യൻ പ്രസിഡന്റായിരുന്ന എ.പി.ജെ അബ്ദുൾ കലാമിനെയും സ്വാധീനിച്ചിട്ടുണ്ട്. വിശുദ്ധ അൽഫോൻസ ഡയറിയിൽ കുറിച്ച വാക്കുകളാണ് ഭാരതത്തിന്റെ ‘പ്രഥമ പൗരൻ’ ആയിരുന്ന അദ്ദേഹത്തെ സ്പർശിച്ചത്. ‘വിശുദ്ധ അൽഫോൻസയുടെ ഈ വാക്കുകൾ പാലിച്ചാൽ മാത്രം മതി ലോകം എല്ലാവർക്കും സന്തോഷത്തോടെ
ഇഗ്‌നേഷ്യസ് ഗോന്‍സാല്‍വസ് ”കൊച്ചി മഹാനഗരത്തിലെ നല്ല സമരിയാക്കാരന്‍,’ ‘കേരളത്തിന്റെ വിയാനി’ എന്നൊക്കെയുള്ള പേരുകളിലാണ് മോണ്‍. ഇമ്മാനുവല്‍ ലോപ്പസ് അറിയപ്പെടുന്നത്. എലിയാസ് ലോപ്പസിന്റെയും തെരേസ ലോപ്പസിന്റെയും നാല് മക്കളില്‍ മൂത്തമകനായി ഒരു ആംഗ്ലോ ഇന്ത്യന്‍ കുടുംബത്തില്‍ 1908 മെയ് 10ന് ഇന്നത്തെ കൊച്ചി മുനിസിപ്പല്‍ കോര്‍പറേഷന്റെ വാണിജ്യ കേന്ദ്രമായ എറണാകുളം പട്ടണത്തിന്റെ വടക്കന്‍ ഭാഗത്തുള്ള ചാത്യാത്തില്‍ ജനിച്ചു. കേരളത്തിലെ കര്‍മലീത്താ പാരമ്പര്യത്തില്‍ പ്രമുഖനായ മാത്തേവൂസ് പാതിരി 1673-ല്‍ സ്ഥാപിച്ച ചാത്യാത് മൗണ്ട് കാര്‍മല്‍ ഇടവക ഇപ്പോഴും 10,000-ത്തിലധികം വിശ്വാസികളുമായി
ഫാ. ജോസഫ് വയലില്‍ CMI (ചെയര്‍മാന്‍, ശാലോം ടി.വി) അദ്ദേഹവും എല്ലാവരെയുംപോലെ മണ്ണ് ആയിരുന്നു. ആ മണ്ണിനെ മനുഷ്യനാക്കിയത് അതില്‍ ദൈവം നിവേശിപ്പിച്ച ആത്മാവാണ്. ആ ആത്മാവിനെ ദൈവം തിരിച്ചെടുത്തു. അദ്ദേഹം വീണ്ടും മണ്ണായിത്തീരാന്‍ മണ്ണിലേക്ക് മടങ്ങി. മണ്ണായിക്കൊണ്ടിരിക്കുന്ന പ്രക്രിയയിലൂടെ ആ ശരീരം കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്നു. ആദരണീയനായ ഉമ്മന്‍ ചാണ്ടി സാറിന്റെ ഓര്‍മയ്ക്ക് മുമ്പില്‍ പ്രണാമം അര്‍പ്പിക്കുന്നു; ആ ശവകുടീരത്തില്‍ സ്‌നേഹത്തോടും ആദരവോടുംകൂടി ഏതാനും പൂക്കള്‍ സമര്‍പ്പിക്കുന്നു. ഉമ്മന്‍ ചാണ്ടിയുടെ മൃതശരീരം തിരുവനന്തപുരത്ത് എത്തിച്ചപ്പോള്‍ മുതല്‍ സംസ്‌കാരശുശ്രൂഷകള്‍ കഴിയുന്നിടംവരെയുമുള്ള
ബ്രദര്‍ ജിബു കൊച്ചുചിറ സിഎംഐ (ലേഖകന്‍ ബംഗളൂരു ധര്‍മ്മാരാമിലെ ഒന്നാം വര്‍ഷ തിയോളജി വിദ്യാര്‍ത്ഥിയണ്) ഉയരങ്ങള്‍ ജീവിതത്തെ കൂടുതല്‍ വിശുദ്ധികരിക്കുമെന്നതാണ് സത്യം. അതുകൊണ്ടാകാം മര്‍ക്കോസിന്റെ സുവിശേഷത്തില്‍ അവന്‍ മലമുകളിലേക്കു കയറി തനിക്ക് ഇഷ്ടമുള്ളവരെ അടുത്തേക്കു വിളിച്ചു എന്ന് എഴുതപ്പെട്ടിരിക്കുന്നത്. സ്വാതന്ത്രത്തിന്റെ തനതു വഴികള്‍ അന്വേഷിക്കുന്നവരെല്ലാം വന്നുചേരുന്ന വഴിയമ്പലങ്ങളാണ് മലകള്‍. മലമുകളില്‍ ഇരുന്ന് തന്റെ പ്രിയപ്പെട്ടവരെ അടുത്തേക്കു വിളിക്കുന്ന ക്രിസ്തുവിനെയും അവന്റെ അരികിലേക്ക് നടക്കുന്ന ശിഷ്യരെയും വെറുതെ ഒന്നു ഭാവന ചെയ്തു നോക്കൂ. ഉയരത്തിലേക്ക് നടക്കുംതോറും അവര്‍ ജീവിച്ച
റവ. ഡോ. മെക്കിള്‍ കാരിമറ്റം ദൈവപുത്രനായ യേശുക്രിസ്തു മരിച്ച് മൂന്നാംദിവസം ഉയിര്‍ത്തെഴുന്നേറ്റു എന്ന് വിശ്വാസപ്രമാണത്തില്‍ നാം ഏറ്റുചൊല്ലുന്നുണ്ട്. എന്താണ് ഈ മൂന്നാം ദിവസത്തിന്റെ പ്രത്യേകത? സുവിശേഷങ്ങളിലെ വിവരണങ്ങള്‍ അനുസരിച്ച് യേശു മരിച്ചത് വെള്ളിയാഴ്ച ഉച്ചകഴിഞ്ഞാണ്. ഞായറാഴ്ച അതിരാവിലെ കബറിടം ശൂന്യമായി കാണപ്പെട്ടു. കൃത്യമായി കണക്കുകൂട്ടിയാല്‍ മരണവും ഉത്ഥാനവും തമ്മില്‍ 36 മണിക്കൂറിന്റെ അകലമേയുള്ളൂ. മൂന്നുദിവസമില്ല, ഒന്നര ദിവസംമാത്രം! അപ്പോള്‍ മൂന്നാം ദിവസം എന്നതു ശരിയാണോ? ചോദ്യകര്‍ത്താവുതന്നെ സമ്മതിക്കുന്നതുപോലെ, പൊതുവായ ഉപയോഗം അനുസരിച്ച് യേശു മൂന്നാം ദിവസം ഉയിര്‍ത്തെഴുന്നേറ്റു
ജസ്റ്റിസ് കുര്യന്‍ ജോസഫ് (ലേഖകന്‍ മുന്‍ സുപ്രീംകോടതി ജഡ്ജിയാണ്) മനഃസാക്ഷി എന്ന വാക്ക് ജീവിതത്തില്‍ നിരന്തരം ഉപയോഗിക്കുന്ന ഒന്നാണ്. ഞാനെന്റെ മനഃസാക്ഷിയനുസരിച്ചു പ്രവര്‍ത്തിച്ചു, മനഃസാക്ഷിയനുസരിച്ചു ജീവിക്കുന്നു എന്നത് സ്വന്തം നിലപാടുകളെ ന്യായീകരിക്കാനും അവയില്‍ പിടിച്ചുനില്‍ക്കാനുമുള്ള പലരുടെയും ഉപാധിയാണ്. മനഃസാക്ഷി എന്താണ് എന്നറിയാത്തതുകൊണ്ടാണ് ഇപ്രകാരമൊരു അപക്വമായ നിലപാട് സ്വീകരിക്കുന്നത്. വി. ജോണ്‍ ഹെന്റി ന്യൂമാന്‍ മനഃസാക്ഷിയെ നിര്‍വചിക്കുന്നത് ഇങ്ങനെയാണ്: ”മനസാക്ഷി ആത്മീയതയുടെ നിയമമാണ്.” നമ്മള്‍ എന്തു തീരുമാനിക്കണം, എന്ത് തീരുമാനിക്കേണ്ട എന്ന സ്വാതന്ത്ര്യം ദൈവം തമ്മില്‍ നിക്ഷേപിച്ചിട്ടുണ്ട്. ദൈവം
ഫാ. ജോസഫ് വയലില്‍ CMI (ചെയര്‍മാന്‍, ശാലോം ടി.വി) യുദ്ധങ്ങള്‍ പലതരമുണ്ട്. രാജ്യങ്ങള്‍ തമ്മില്‍ നടക്കുന്ന യുദ്ധങ്ങളുണ്ട്. ഒരു രാജ്യത്തിനുള്ളില്‍ നടക്കുന്ന യുദ്ധങ്ങളുണ്ട്. ഓരോ സ്ഥാപനത്തിലും ഓരോ വീടുകളിലും നടക്കുന്ന യുദ്ധങ്ങളുണ്ട്. ഇവയില്‍ ഏത് യുദ്ധം നടന്നാലും അത് വലിയ സഹനങ്ങള്‍ക്കും നഷ്ടങ്ങള്‍ക്കും കാരണമാകും. രാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധത്തെക്കാള്‍ വൈകാരികമാണ് രാജ്യത്തിനകത്ത് നടക്കുന്ന യുദ്ധങ്ങള്‍. ഒരേ രാജ്യക്കാര്‍ പരസ്പരം ശത്രുക്കളായി ആക്രമിക്കുകയും കൊല്ലുകയും വസ്തുവകകള്‍ നശിപ്പിക്കുകയുമൊക്കെയാണല്ലോ ഇവിടെ നടക്കുക. രാജ്യത്തിനകത്ത് നടക്കുന്ന യുദ്ധത്തെ നമ്മള്‍ പൊതുവെ ആഭ്യന്തര
ഫാ. മാത്യു ആശാരിപറമ്പില്‍ വീണ്ടുമൊരു മഴക്കാലം വിരുന്നെത്തിയിരിക്കുന്നു. ഏറെ ഇഷ്ടത്തോടെ കാത്തിരുന്ന അതിഥി, മരച്ചില്ലകള്‍ കുലുക്കിയും ജനല്‍ക്കര്‍ട്ടനുകള്‍ പാറിച്ചും സംഗീതവുമായി ഉമ്മറപ്പടിയില്‍ എത്തിയിരിക്കുന്നു… ചാറല്‍മഴയായി തുടങ്ങി മനോഹരമായ സംഗീതരാഗമായി വളര്‍ന്ന്, പെരുമഴയുടെ ഉച്ചസ്ഥായില്‍ അതു നമ്മെ മോഹിപ്പിക്കുന്നു. മഴയെന്നും വശ്യമാണ്, മോഹനമാണ്, ലഹരിയാണ്… ദൂരെനിന്ന് പെയ്തുവരുന്ന മഴമേഘങ്ങള്‍ നമ്മുടെ അടുത്തുവന്ന് തലോടുന്നത് കാണുന്നതും കാത്തിരിക്കുന്നതും ഒരു സുഖമാണ്. ഇപ്രാവശ്യം ഇത്തിരി വൈകിയാണെങ്കിലും കടന്നുവന്ന കാലവര്‍ഷത്തിന് ഹൃദ്യമായ സ്വാഗതം. ഓരോരുത്തരുടെയും മാനസിക ഭാവമനുസരിച്ച് മഴക്ക് വിവിധ പേരുകള്‍ വന്നുചേരുന്നു.
Don’t want to skip an update or a post?