Follow Us On

21

April

2025

Monday

  • അന്യസംസ്ഥാന തൊഴിലാളികള്‍  കേരളത്തിന് ഭീഷണിയാവരുത്‌

    അന്യസംസ്ഥാന തൊഴിലാളികള്‍ കേരളത്തിന് ഭീഷണിയാവരുത്‌0

    ഡോ. സിബി മാത്യൂസ് (ലേഖകന്‍ മുന്‍ ഡിജിപിയാണ്). ഏതാനും ദിവസം മുമ്പാണ് സമൂഹമനഃസാക്ഷിയെ ഞെട്ടിച്ചുകൊണ്ട് കേവലം അഞ്ചുവയസുമാത്രം പ്രായമുള്ള ഒരു പെണ്‍കുട്ടി കൊല്ലപ്പെട്ടത്. ആലുവാ നഗരത്തിന്റെ ആളൊഴിഞ്ഞ ഒരു കോണില്‍വച്ച് ക്രൂരമായ ലൈംഗികപീഡനത്തിന് വിധേയയാക്കിയശേഷം ആ കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നു. കൊല്ലപ്പെട്ടത് ബീഹാര്‍ സ്വദേശികളായ അന്യസംസ്ഥാനത്തൊഴിലാളികളുടെ മകള്‍. കുറ്റവാളിയായ അഷ്ഫാക് ആലം എന്നയാളും ബീഹാര്‍ സ്വദേശി തന്നെ. അഷ്ഫാക് എന്ന വാക്കിന്റെ അര്‍ത്ഥമോ ‘ദയ’, ‘കാരുണ്യം’ എന്നൊക്കെയാണ്. എന്തൊരു വിരോധാഭാസം! കുട്ടിയുടെ മാതാപിതാക്കള്‍ ജോലിക്കായി പുറത്തുപോയ വേളയില്‍, ഏതാനും

  • പുതിയ മദ്യനയം  ആരെ സഹായിക്കാന്‍?

    പുതിയ മദ്യനയം ആരെ സഹായിക്കാന്‍?0

    സ്വന്തം ലേഖകന്‍ കോഴിക്കോട് ലഹരിയുടെ ദുരന്തങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന കേരളത്തെ ലഹരിക്കയത്തിലേക്ക് തള്ളിവിടുന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ പുതിയ മദ്യനയം. ജനങ്ങളുടെ സമാധാനവും സന്തോഷവും ആരോഗ്യവും നശിച്ചാലും വരുമാനം വര്‍ധിച്ചാല്‍മതിയെന്ന നിലപാടുകള്‍ ജനാധിപത്യ ഗവണ്‍മെന്റുകള്‍ സ്വീകരിക്കുന്നത് അമ്പരപ്പ് സൃഷ്ടിക്കുന്നു. കേരളീയരുടെ സൈ്വര്യജീവിതം തകര്‍ക്കുന്നതില്‍ ഒന്നാം സ്ഥാനമാണ് ലഹരിക്ക്. വിനോദസഞ്ചാര കേന്ദ്രങ്ങളിലെ ഹോട്ടലുകളില്‍ ബിയറും വൈനും വില്ക്കാന്‍ അനുവദിക്കുന്നതിനൊപ്പം ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും കള്ളും വില്ക്കാന്‍ പുതിയ മദ്യനയം അനുവാദം നല്‍കുന്നു. ആ സ്ഥാപനങ്ങളുടെ കോംപൗണ്ടിലെ തെങ്ങില്‍നിന്നും കള്ളു ചെത്തിയെടുത്ത് വില്ക്കാം. കള്ളുകുടിച്ച്

  • ഉമ്മന്‍ചാണ്ടിയുടെ ധ്യാനപ്രസംഗം

    ഉമ്മന്‍ചാണ്ടിയുടെ ധ്യാനപ്രസംഗം0

    ഫാ. മാത്യു ആശാരിപറമ്പില്‍ ഉമ്മന്‍ ചാണ്ടിയുടെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ടിവിയില്‍ കണ്ടുകൊണ്ടിരിക്കുകയായിരുന്നു. വികാരനിര്‍ഭരമായ അനുസ്മരണങ്ങളും ഹൃദയഹാരിയായ ചിത്രങ്ങളും നിറഞ്ഞ ആ യാത്രയോടൊത്ത് മനസ് നീങ്ങിയപ്പോള്‍ അറിയാതെ കണ്ണ് നിറഞ്ഞുപോയി. പക്ഷേ പിന്നീടറിഞ്ഞു, ടിവി കണ്ട പലരുടെയും അനുഭവം ഇതുതന്നെയെന്ന്! ഉമ്മന്‍ ചാണ്ടി കടന്നുപോയി. ജീവിച്ചിരുന്നതിനെക്കാള്‍ ജീവിതങ്ങളെ തൊട്ടും തലോടിയും ഉണര്‍ത്തിയും സ്വാധീനിച്ചും ഒരു പുഴപോലെ ഒഴുകി കടലില്‍ ചേര്‍ന്നു. ആധ്യാത്മികത പുണരുന്ന എല്ലാവരും വര്‍ഷത്തിലൊരിക്കല്‍ ഒരു ധ്യാനംകൂടി ജീവിതത്തെ നവീകരിക്കാറുണ്ട്. വിലാപയാത്രയുടെ മൂന്നു ദിനങ്ങള്‍ ഒരു

  • വിയാനി പുണ്യാളന്റെ തിരുനാളിൽ വൈദികർക്ക്‌ ഒരു തുറന്ന കത്ത്‌0

    വൈദീകസമൂഹം ആത്മീയശുശ്രൂഷയ്ക്കുപരി സ്ഥാപന നടത്തിപ്പിലും മറ്റും കൂടുതൽ വ്യാപകരിക്കുന്നു എന്ന പരാതികൾ ഉയരുന്ന പശ്ചാത്തലത്തിൽ അജപാലകർ കാത്തുസൂക്ഷിക്കേണ്ട ഇടയമനോഭാവത്തെക്കുറിച്ച്, ഇടവക വൈദികരുടെ മധ്യസ്ഥനായ വിശുദ്ധ വിയാനിയുടെ തിരുനാൾ ദിനത്തിൽ (ഓഗസ്റ്റ് 04) പങ്കുവെക്കുന്നു ലേഖകൻ. ദൈവ മനുഷ്യ ബന്ധത്തെ ഇടയനും ആടുകളും തമ്മിലുള്ള ബന്ധത്തോടാണ് ബൈബിൾ ഉപമിച്ചിരിക്കുന്നത്: ‘ഞാൻ നല്ല ഇടയനാണ്. പിതാവ് എന്നെയും ഞാൻ പിതാവിനെയും അറിയുന്നതുപോലെ ഞാൻ എനിക്കുള്ളവയെയും എനിക്കുള്ളവ എന്നെയും അറിയുന്നു’ (യോഹ.10:14-15). അജപാലനമേഖലയിൽ അവശ്യംവേണ്ട കാര്യമാണ് വിശുദ്ധഗ്രന്ഥം ചൂണ്ടിക്കാട്ടുന്ന ദൈവജനവുമായുള്ള വ്യക്തിപരമായ

  • ഇന്ന് തിരുസഭയിൽ മൂന്ന് സഹോദരങ്ങളുടെ സംയുക്ത തിരുനാൾ, ആ സഹോദരങ്ങളെ നിങ്ങളറിയും!0

    വത്തിക്കാൻ സിറ്റി: ഈശോയ്ക്ക് ഏറെ പ്രിയപ്പെട്ടവരും ഈശോയ്ക്ക് ആഥിത്യം നൽകിയ ബഥനിയിലെ സഹോദരങ്ങളുമായ മർത്താ, മറിയം, ലാസർ എന്നിവരുടെ സംയുക്ത തിരുനാൾ ആഘോഷിച്ച് കത്തോലിക്കാ സഭ. ഇത് മൂന്നാമത്തെ വർഷമാണ് ഇവരുടെ തിരുനാൾ തിരുസഭ സംയുക്തമായി ആഘോഷിക്കുന്നത്. ഈശോയെ ഭവനത്തിൽ സ്വീകരിച്ച് പരിചരിച്ച മർത്ത, ഈശോയുടെ വാക്കുകൾ ശ്രദ്ധാപൂർവം ശ്രവിച്ച മേരി, ഈശോ കല്ലറയിൽനിന്ന് ഉയിർപ്പിച്ച ലാസർ എന്നിവരുടെ തിരുനാൾ 2021 ഫെബ്രുവരിയിലാണ് ഫ്രാൻസിസ് പാപ്പ റോമൻ കലണ്ടറിൽ ഔദ്യോഗികമായി ഉൾപ്പെടുത്തിയത്. തിരുനാൾ ദിനമായി ജൂലൈ 29

  • മാധവി എന്ന മറിയം: വിശുദ്ധ അൽഫോൻസ പ്രവർത്തിച്ച ആദ്യത്തെ അത്ഭുതം!0

    വിശുദ്ധ അൽഫോൻസാമ്മയുടെ വിശുദ്ധ പദവിക്ക് കാരണമായത് ജിനിൽ എന്ന കുട്ടിക്കുണ്ടായ അത്ഭുത സൗഖ്യമാണ്. എന്നാൽ, അതാണോ വിശുദ്ധ അൽഫോൻസാമ്മ പ്രവർത്തിച്ച ആദ്യത്തെ അത്ഭുതം? വിശുദ്ധയുടെ തിരുനാൾ ദിനത്തിൽ (ജൂലൈ 28) വായിക്കാം, മാധവിയെ മറിയമാക്കി മാറ്റിയ ‘പ്രഥമ’ അത്ഭുതത്തെക്കുറിച്ച്… നിരവധിയായ അത്ഭുതങ്ങൾക്ക് മാധ്യസ്ഥ്യയായ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ ആഘോഷിക്കുമ്പോൾ ഒരു ചോദ്യം: വിശുദ്ധയുടെ മാധ്യസ്ഥ്യത്താലുണ്ടായ ആദ്യത്തെ അത്ഭുതം ഏതാണ്? പഴയ തലമുറ കേട്ടിട്ടുണ്ടാകുമെങ്കിലും പുതുതലമുറയ്ക്ക് ഒരുപക്ഷേ, അറിവുണ്ടായിരിക്കില്ല. ഉത്തരം എന്തന്നല്ലേ- മാധവിയുടെ മാനസാന്തരം! വിശുദ്ധ പദവിയിലേക്ക് ഉയർത്തപ്പെടുന്നതിന്

  • എടുക്കണം ചില പരുക്കന്‍ തീരുമാനങ്ങള്‍

    എടുക്കണം ചില പരുക്കന്‍ തീരുമാനങ്ങള്‍0

    ബൊവനെര്‍ഗെസ് ആഴ്ചയില്‍ ഒരിക്കലെങ്കിലും ആ കുടുംബസുഹൃത്തുക്കള്‍ ഒന്നിച്ചുകൂടാറുണ്ട്. അത്തരമൊരു കൂടിക്കാഴ്ചയില്‍, നാട്ടുവിശേഷങ്ങള്‍ക്കുശേഷം അതിലൊരാള്‍ അല്പം ഗൗരവത്തോടെ, പതിഞ്ഞസ്വരത്തില്‍ കൂട്ടുകാരനോട് പറഞ്ഞു: നമ്മുടെ മോളെ ഞാന്‍ ഇന്ന് ടൗണില്‍ വച്ച് കണ്ടു. അതിനെന്താടോ, അവള്‍ ടൗണിലല്ലേ പഠിക്കുന്നത്. മറ്റെയാള്‍ പറഞ്ഞു. ഇതങ്ങനെയല്ലടോ, അത്ര നല്ലൊരു കാഴ്ചയായി എനിക്കത് തോന്നിയില്ല എന്നായി കൂട്ടുകാരന്‍. എന്താടോ താന്‍ തെളിച്ചു പറയ്… ആ ആത്മാര്‍ത്ഥ സുഹൃത്ത് അയാള്‍ കണ്ടത് വിശദീകരിച്ചു. കൂട്ടുകാരന്റെ കോളജുവിദ്യാര്‍ത്ഥിയായ മകളെ അന്യമതത്തില്‍പ്പെട്ട യുവാവിനോടൊപ്പം പ്രതീക്ഷിക്കാത്തിടത്തുവച്ച് കാണാനിടയായി. മോളെ ഒന്നു

  • അൽഫോൻസാമ്മയും ഞാനും തമ്മിൽ…0

    ഒരു പാട് സഹനങ്ങളിലൂടെ കടന്നുപോയിട്ടും ജീവിതത്തിലുടനീളം വിശുദ്ധ അൽഫോൻസാമ്മ കൈവെടിയാതിരുന്ന സ്വർഗോന്മുഖമായ പ്രസന്നത ആരെയും വിസ്മയിപ്പിക്കും. ഇനിയും എത്രകാലം, എത്ര കാതം നടന്നാലാണ് നമുക്കതിനാവുക എന്ന് ധ്യാനിക്കാൻ പ്രേരിപ്പിക്കുകയാണ് വിശുദ്ധയുടെ തിരുനാളിൽ (ജൂലൈ 28) ലേഖകൻ. കല്ലും മുള്ളും നിറഞ്ഞ ഒറ്റയടിപ്പാതയിലൂടെ തനിയെ നടന്നവരാണ് വിശുദ്ധർ. ബലവാന്മാർക്കു മാത്രം തള്ളിത്തുറന്നകത്തു കേറാവുന്ന ഇടമാണ് സ്വർഗരാജ്യമെന്നവർ പറഞ്ഞു തരികയും ചെയ്യുന്നുണ്ട്. നിരന്തര ജാഗ്രതയും പൂർണമായ ഉപേക്ഷയും സഹനവും അലച്ചിലും എല്ലാറ്റിനുമുപരി ക്രിസ്തുവിനോടുള്ള ഗാഢമായ സ്‌നേഹവും അവരെ നിരന്തരം മുന്നോട്ടു നയിക്കുന്നു.

Don’t want to skip an update or a post?