നഗ്നനേത്രങ്ങളെ അതിശയിപ്പിക്കും പോളണ്ടിലെ ഈ ദിവ്യകാരുണ്യ അത്ഭുതം. ശാസ്ത്രീയമായി തെളിയിക്കപ്പെട്ട, സോകോൽകയിലെ ദിവ്യകാരുണ അത്ഭുതത്തെ കുറിച്ച്… ബലിവേദിയിൽ അപ്പവും വീഞ്ഞും സത്യത്തിൽ ഈശോയുടെ ശരീരവും രക്തവുമായി മാറുന്നുണ്ടോ? അതോ അതൊക്കെ വെറും പ്രതീകമാണോ? ഇങ്ങനെ ചിന്തിക്കുന്നവർ നിരവധിയുണ്ടാകാം. അപ്രകാരമുള്ള സംശയങ്ങൾക്ക് അടിസ്ഥാനമില്ലെന്ന് വ്യക്തമാക്കിയ ഒരു അത്ഭുതം സംഭവിച്ചു പോളണ്ടിലെ സോകോൽകയിൽ. തിരുവോസ്തിയിൽ പ്രത്യക്ഷപ്പെട്ട രക്തക്കറ മരണാസന്നനായ ഒരാളുടെ ഹൃദയരക്തവും ഹൃദയ ഭാഗവുമാണെന്ന് ശാസ്ത്രീയ പരീക്ഷണങ്ങളിലൂടെ ഗവേഷകർ കണ്ടെത്തി സ്ഥിരീകരിക്കുകയായിരുന്നു. ദൈവാലയങ്ങളിലെ ഓരോ അൾത്താരയും ഓരോ ദിവസവും ലോകത്തിലെ
സഭാസമൂഹത്തെ ഏക മനസും ശരീരവുമാക്കി മാറ്റാനുള്ള അജപാലന പദ്ധതികൾക്ക് കാതോർക്കാൻ സുപ്രധാനമായ സിനഡ് നടപടികൾ സഭയിൽ പുരോഗമിക്കുമ്പോൾ, നിർണായകമായ ചില വിവരങ്ങൾ പങ്കുവെക്കുന്നു ലേഖകൻ- സി.എം.ഐ സഭാംഗമായ ഫാ. സോണി ജെ. മാത്യു മൂന്ന് ഭാഗങ്ങളായി എഴുതുന്ന പരമ്പരയുടെ ആദ്യ ഭാഗം വായിക്കാം. ഭൂമിയുടെയും ആകാശത്തിന്റെയും ഭാവഭേദം വ്യാഖ്യാനിക്കാൻ നിങ്ങൾക്കറിയാം. എന്നാൽ, ഈ കാലത്തെ വ്യാഖ്യാനിക്കാൻ നിങ്ങൾക്ക് അറിയാത്തത് എന്തുകൊണ്ട്? എന്തുകൊണ്ട് നിങ്ങൾ ശരിയായി വിധിക്കുന്നില്ല? (ലൂക്കാ 12:56-57). ഈ വാക്കുകളിലൂടെ ഈശോ തന്റെ വർത്തമാനകാല സമകാലികർക്ക്
മരണത്തിനും പരിഹാരമുണ്ടെന്ന് പറയുന്ന ദിവസമാണ് ഈസ്റ്റര്‍. ജീവിതയാത്രയില്‍ സ്വയം തന്നെത്തന്നെ കുഴിച്ചുമൂടിയവര്ക്കും മറ്റുള്ളവരാല്‍ അടക്കം ചെയ്യപ്പെട്ടവര്‍ക്കും ഉത്ഥാനം ചെയ്യാനുള്ള ദിവസമാണ് ഇതെന്ന് ഓർമിപ്പിക്കുന്നു ശാലോം മീഡിയ സ്പിരിച്വൽ ഡയറക്ടർ റവ. ഡോ. റോയ് പാലാട്ടി സി.എം.ഐ നിങ്ങള്‍ അത്ഭുതപ്പെടേണ്ട. കുരിശില്‍ തറയ്ക്കപ്പെട്ട നസറായനായ യേശുവിനെ നിങ്ങള്‍ അന്വേഷിക്കുന്നു. അവന് ഉയിര്‍ത്തെഴുന്നേറ്റു. അവന് ഇവിടെയില്ല. നോക്കൂ, അവനെ സംസ്കരിച്ച സ്ഥലം (മര്‍ക്കോ 16:6). എല്ലാത്തിനും പരിഹാരമുണ്ട്, മരണത്തിനൊഴികെ – ഇതാണ് പൊതുസംസാരം. എന്നാല്‍, മരണത്തിനും പരിഹാരമുണ്ടെന്ന് പറയുന്ന ദിവസമാണ്
ചോരയുടെ മണമുള്ള വാര്‍ത്തകളുടെയും ചിത്രങ്ങളുടെയും മധ്യേ ഉക്രെയ്നില് നിന്ന് ഉയര്‍ന്നു കേട്ട സമാധാനത്തിന്റെയും ധാര്‍മ്മികതയുടെയും ശാന്തതയുടെയും സ്വരമാണ് മേജര്‍ ആര്‍ച്ച്ബിഷപ് സ്വാസ്ലേവ് ഷെവ്ചുക്കിന്റെ ശബ്ദം. ആഗോള കത്തോലിക്ക സഭയില്‍, ലത്തീന്‍ സഭ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ അംഗസംഖ്യയുള്ള വ്യക്തിഗത സഭയാണ് ഉക്രേനിയന്‍ ഗ്രീക്ക് കത്തോലിക്ക സഭ. ആ സഭയുടെ തലവനാണ് മേജര്‍ ആര്‍ച്ച്ബിഷപ് ഷെവ്ചുക്ക്. റഷ്യയുടെ സായുധ ആക്രമണം ആരംഭിച്ച ഘട്ടത്തില്‍, ഫ്രാന്‍സിസ് മാര്‍പാപ്പ പങ്കെടുക്കുന്ന ബിഷപ്പുമാരുടെ സമ്മേളനത്തില്‍ സംബന്ധിക്കാന്‍ റോമിലേക്കുള്ള യാത്ര റദ്ദാക്കിക്കൊണ്ടാണ് ഉക്രേനിയന്‍ ജനതയുടെ
കോവിഡ് മഹാമാരി സൃഷ്ടിച്ച ദുരിതങ്ങളെ അതിജീവിക്കാന്‍ ലോകം കഠിനപ്രയത്നം നടത്തുന്നതിനിടയിലാണ് അപ്രതീക്ഷിതമായി യുദ്ധ ഭീതികൂടി ലോകത്തില്‍ എത്തിയിരിക്കുന്നത്. റഷ്യന്‍ സൈന്യം യുക്രെയ്നില്‍ പ്രവേശിച്ചതിന്റെ തൊട്ടുപിന്നാലെ അവിടെനിന്നും പുറത്തുവരുന്ന ചിത്രങ്ങള്‍ മനുഷ്യന്റെ കരളലിയിക്കുന്നതാണ്. നാലോ അഞ്ചോ വയസുള്ള മകളെയും ഭാര്യയെയും സുരക്ഷിത സ്ഥാനത്തേക്ക് യാത്ര അയച്ച് യുദ്ധഭൂമിയിലേക്ക് യാത്രയാകുന്ന പിതാവിന്റെ ചിത്രം മാധ്യമങ്ങളിലൂടെയും സോഷ്യല്‍ മീഡിയകള്‍ വഴിയും വ്യാപകമായി പ്രചരിച്ചിരുന്നു. തന്റെ കുഞ്ഞിനെ ഉമ്മകള്‍കൊണ്ട് പൊതിഞ്ഞ് അവളുടെ തലയില്‍ തൊപ്പിവച്ചുകൊടുത്തതിനുശേഷം ഭാര്യയെയും കുഞ്ഞിനെയും ചേര്‍ത്തുപിടിച്ച് കരയുന്ന ചെറുപ്പക്കാരനായ പിതാവിന്റെ
സീറോ മലബാർ സഭ ഈ വർഷം ഫെബ്രുവരി 25ന് മരിച്ച വിശ്വാസികളുടെ തിരുനാൾ ആഘോഷിക്കുമ്പോൾ, സവിശേഷമായ ആ ആരാധനക്രമ പാരമ്പര്യത്തെക്കുറിച്ച് പങ്കുവെക്കുന്നു ലേഖകൻ. പൂന്തോട്ടം മനോഹരമാകുന്നത് വിവിധങ്ങളായ പൂക്കളുടെ സാന്നിധ്യത്താലാണ്. അതുപോലെയാണ്, വിവിധങ്ങളായ സഭാപാരമ്പര്യങ്ങളാൽ ഒരൊറ്റ വിശ്വാസത്തിൽ പരിശുദ്ധ കത്തോലിക്കാ സഭ സമ്പുഷ്ടയാകുന്നതും. ലത്തീൻ സഭയിൽ നവംബർ രണ്ടിനും സീറോ മലങ്കര സഭയിൽ വലിയ നോമ്പ് തുടങ്ങും മുമ്പുള്ള ഞായറാഴ്ചയുമാണ് മരിച്ചവരുടെ തിരുനാൾ ആഘോഷിക്കുന്നത്. എന്നാൽ സീറോ മലബാർ സഭയിൽ മരിച്ചവിശ്വാസികളുടെ ഓർമ ആഘോഷിക്കുന്നത് നോമ്പ് തുടങ്ങുംമുമ്പുള്ള
ജീവിതത്തെ ‘വെട്ടിയൊരുക്കു’വാനും കൂടുതല്‍ ഫലം പുറപ്പെടുവിക്കുവാനും ഒരവസരം കൂടി നല്കുന്ന വലിയനോമ്പിന്റെ പുണ്യദിനങ്ങളിലേക്ക് നാം പ്രവേശിക്കുകയാണ്. യഥാര്‍ത്ഥ തൃപ്തിയും സന്തോഷവും നല്കാന് കഴിയാത്തതും എന്നാല്‍ സംതൃപ്തിയുടെ പ്രതീതി ജനിപ്പിക്കുന്നതുമായ ഇഷ്ടങ്ങളും താല്‍പ്പര്യങ്ങളും 50 ദിവസത്തേക്ക് വേണ്ടെന്ന് വയ്ക്കുവാന്‍ ബോധപൂര്‍വ്വം തീരുമാനമെടുക്കുന്ന ദിവസങ്ങളാണിത്. ദൈവവുമായുള്ള ബന്ധത്തെ തടയുന്ന കാര്യങ്ങളെ നീക്കികളയുവാനും ജീവിതെത്ത ആഴത്തില്‍ നവീകരിക്കാനും സഹായിക്കുന്ന ഈ ദിനങ്ങളെ തിരുസഭയിലൂടെ ദൈവം നല്കുന്ന ഒരു രണ്ടാമൂഴമായി കാണാം. വീണുകിടക്കുന്നവര്‍ക്ക് എഴുന്നേല്‍ക്കാനും ഫലം പുറപ്പെടുവിക്കാത്തവര്ക്ക് ഫലം പുറപ്പെടുവിക്കുവാനുമുള്ള ഒരു രണ്ടാമൂഴം.
ആരുടെയും ഹൃദയത്തിലും മനസിലും നുഴഞ്ഞു കയറാവുന്ന കീടമാണ് അസൂയയും ശത്രുതയും. ജീവിതത്തിൽ നാം ഏറെ ശ്രദ്ധപതിക്കേണ്ടതും ഇല്ലായ്മ ചെയ്യേണ്ടതുമായ തിന്മകളാണവ. അവയുണ്ടെങ്കിൽ നാം മറ്റുള്ളവരെ തെറ്റിദ്ധരിക്കുകയും തെറ്റായി വിധിക്കുകയും ചെയ്യും. അത് അകാരണമായി നമ്മിൽ മാത്സര്യം വളർത്തും. മറ്റുള്ളവരുമായി നമ്മെ തുലനംചെയ്യാൻ ഇടയാക്കും. എനിക്കുള്ളതിലും അധികം അവനുണ്ടല്ലോ എന്നോർത്തു വ്യഗ്രതപ്പെടും, തത്രപ്പെടും. മറ്റുള്ളവരെ ഒഴിവാക്കാൻ ഇത് കാരണമാകും. -ഫ്രാൻസിസ് പാപ്പ ********************* ഗർഭച്ഛിദ്രം അന്താരാഷ്ട്ര മനുഷ്യാവകാശമല്ല. എന്നാൽ മറുവശത്ത് ജീവിക്കാനുള്ള മനുഷ്യാവകാശമുണ്ട്. ജീവന്റെയും കുടുംബങ്ങളുടെയും വിഷയത്തിൽ യു.എസിനോട്
Don’t want to skip an update or a post?