തൃശൂര്‍: രാജ്യത്തെ വടക്ക് കിഴക്കന്‍ സംസ്ഥാനമായ മണിപ്പൂരിലെ ക്രൈസ്തവ സമൂഹത്തെ ഇല്ലായ്മ ചെയ്യാനുള്ള ആസൂത്രിതമായ ഗൂഢാലോചന അതിഭീകരവും രാജ്യത്തെ മതേതര സമൂഹത്തോടുള്ള വെല്ലുവിളിയുമാണെന്ന് കത്തോലിക്കാ കോണ്‍ഗ്രസ് തൃശൂര്‍ അതിരൂപത സമിതി. മണിപ്പൂര്‍ കലാപം നിയന്ത്രിക്കാനാകാത്തത് കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ പരാജയത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. മതനിരപേക്ഷതയുടെ പ്രത്യക്ഷ ലംഘനമായി മണിപ്പൂര്‍ സംഭവം മാറിയിരിക്കുന്നു എന്നതിന്റെ ഉദാഹരണമാണ് വ്യാപകമായി തകര്‍ക്കപ്പെട്ട ക്രിസ്ത്യന്‍ ദൈവാലയങ്ങള്‍. മണിപ്പൂരിലെ ഗോത്ര വിഭാഗങ്ങള്‍ക്ക് തങ്ങളുടെ സാംസ്കാരിക തനിമ നിലനിര്‍ത്തിക്കൊണ്ട് സ്വ ത്വബോധത്തോടെ സ്വതന്ത്രമായി ഈ രാജ്യത്ത് ജീവിക്കാനുള്ള
പന്തക്കുസ്ത തിരുനാൾ (മേയ് 28) ആത്മനിറവിൽ ആഘോഷിക്കാൻ സഹായിക്കുന്ന ചിന്തകൾ പ്രമുഖ വചനപ്രഘോഷകർ പങ്കുവെക്കുന്നു. ******* നമുക്കും ആശ്രയിക്കാം പരിശുദ്ധാത്മാവിൽ: ഫാ. സേവ്യർഖാൻ വട്ടായിൽ പരിശുദ്ധാത്മാവിന്റെ ശക്തി വിസ്ഫോടനകരമാണ്. ഏതൊരു തലത്തിലുള്ള പ്രതികൂലങ്ങളെയും അതിജീവിക്കാൻ കഴിയുന്നതാണത്. കഴിഞ്ഞ രണ്ടായിരം വർഷമായി കർത്താവിന്റെ സഭ വളരെയധികം അന്ധകാര പീഡനങ്ങളിലൂടെ കടന്നുപോയിട്ടുണ്ടെന്ന് നമുക്കറിയാം. എന്നാൽ, അപ്പോഴെല്ലാം സഭ ആശ്രയിച്ചത് പരിശുദ്ധാത്മാവിലാണ്. വിശുദ്ധർ പരിശുദ്ധാത്മശക്തിയിൽ ആശ്രയിച്ചു. പാപ്പമാരും അതേ ശക്തിയിലാശ്രയിച്ചു. ദൈവാത്മാവ് വിസ്മയകരമായ കരുതലോടെ അപ്പോഴെല്ലാം സഭയെ നയിച്ചുകൊണ്ടിരുന്നു. കാരണം തിരുസഭ പരിശുദ്ധാത്മാവിന്റെ
രഞ്ജിത്ത് ലോറന്‍സ് ഒരിക്കല്‍ യുണൈറ്റഡ് എയര്‍ലൈന്‍സ് വിമാനത്തില്‍ ഫാ. റോയ് പാലാട്ടി യൂറോപ്പിലേക്ക് യാത്ര ചെയ്യുന്ന അവസരത്തില്‍ അദ്ദേഹം വൈദികനാണെന്ന് തിരിച്ചറിഞ്ഞ സഹയാത്രികന് ഇപ്രകാരം ചോദിച്ചു -”ഇപ്പോഴും ഇതുപോലുള്ള വൈദികരൊക്കെ ഉണ്ടോ?” തുടര്‍ന്ന് താന്‍ ഒരു അസോസിയേറ്റ് പ്രഫസറാണെന്നും മതവിശ്വാസം അന്ധവിശ്വാസമാണെന്നും ശാസ്ത്രത്തിലാണ് താന്‍ വിശ്വസിക്കുന്നതെന്നുമൊക്കെ അദ്ദേഹം വിവരിച്ചു. ഇതെല്ലാം ശ്രദ്ധാപൂര്‍വ്വം കേട്ടിരുന്ന പാലാട്ടി അച്ചന് അവസാനം ഇങ്ങനെ ചോദിച്ചു -”നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ എന്നറിയില്ല. നമ്മള് ഇപ്പോള്‍ യാത്ര ചെയ്യുന്ന ഈ യുണൈറ്റഡ് എയര്‍ലൈന്‍സിന്റേത് ഉള്‍പ്പെടെയുള്ള പല
ഷാജി ജോര്‍ജ് (ലേഖകന്‍ കെആര്‍എല്‍സിസിയുടെ മുന്‍ വൈസ് പ്രസിഡന്റാണ്). ”ഞാന്‍ കാരണം ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ടെങ്കില്‍ എന്നോട് ക്ഷമിക്കണം.” നാലുവര്‍ഷം വരാപ്പുഴ അതിരൂപതയുടെ സഹായ മെത്രാനും 13 വര്‍ഷം കോട്ടപ്പുറം രൂപതയുടെ മെത്രാനായും സേവനമനുഷ്ഠിച്ച് വിരമിച്ച ഡോ. ജോസഫ് കാരിക്കശേരി പിതാവിന്റെ വിടവാങ്ങല്‍ പ്രസംഗത്തിലെ വാക്കുകളാണിത്. നിര്‍മ്മലമായ ഒരു ഹൃദയമെന്നില് നിര്‍മ്മിച്ചരുളുക നാഥാ ……എന്ന ഫാ. ജോസഫ് മനക്കലിന്റെ പ്രശസ്തമായ ഗാനം ഉണ്ടല്ലോ. ആ പ്രാര്‍ത്ഥന ആവര്‍ത്തിച്ച് ഉരുവിട്ട് ജീവിതത്തെ നിര്‍മ്മലമാക്കിയ പുരോഹിത ശ്രേഷ്ഠനാണ് കാരിക്കശേരി പിതാവ്. ഗസ്റ്റ്
ഫാ. റോക്കി റോബി കളത്തില്‍ (ലേഖകന്‍ കോട്ടപ്പുറം രൂപതാ പിആര്‍ഒയാണ്) ഒരിക്കല്‍ പരിചയപ്പെട്ടാല്‍ ഓര്‍മയില്‍ നിന്ന് മാഞ്ഞുപോകാത്ത ചുരുക്കം ചില മുഖങ്ങളുണ്ട്. അങ്ങനെയൊരു മുഖമാണ് കോട്ടപ്പുറം രൂപതയുടെ ദ്വിതീയ മെത്രാന് ജോസഫ് കാരിക്കശേരി പിതാവിന്റേത്. ഫ്രാന്‍സിസ് പാപ്പ തന്റെ രാജി സ്വീകരിച്ചതിനെ തുടര്‍ന്ന് അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ ബിഷപ് ഡോ. അലക്സ് വടക്കുംതലക്ക് ചുമതല കൈമാറി നിറഞ്ഞ സംതൃപ്തിയോടെ പിതാവ് വിശ്രമ ജീവിതത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. പാവപ്പെട്ടവരുടെ പക്ഷം സൗമ്യമായ ഇടപെടലുകളും വിനയാന്വിതമായ പെരുമാറ്റവും വാത്സല്യം നിറഞ്ഞ വാക്കുകളും നിഷ്കളങ്കത
ഡോ. ഡെയ്സന്‍ പാണേങ്ങാടന് (ലേഖകന്‍ തൃശൂര്‍ സെന്റ് തോമസ് കോളജിലെ അസി. പ്രഫസറാണ്). പത്താം ക്ലാസ് പരീക്ഷയുടെ റിസല്‍ട്ട് വരുന്ന കാലഘട്ടം വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ആശങ്കയുടെ കാലം കൂടിയാണ്. ഏതു കോഴ്സ് തിരഞ്ഞെടുക്കണമെന്നത് പല വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും ഒരുപോലെ ആശയകുഴപ്പത്തിലാക്കുന്നുണ്ട്. സ്വാഭാവികമായും ജോലി സാധ്യതയ്ക്കു തന്നെയാണ് മുന്‍തൂക്കം നല്‍കേണ്ടതെങ്കിലും തങ്ങളുടെ അഭിരുചി ഏതു മേഖലയിലാണ് എന്നതുകൂടി വിദ്യാര്‍ത്ഥികള്‍ മുഖവിലക്കെടുക്കേണ്ടതുണ്ട്. രക്ഷിതാക്കള്‍ തീര്‍ക്കുന്ന സമ്മര്‍ദ്ദത്തിനപ്പുറം, ആ മേഖലയിലെ തന്റെ നിലവാരവും കഴിവും കൂടി പരിഗണിച്ചു വേണം തീരുമാനമെടുക്കാന്‍. അമിത
വാഷിംഗ്ടൺ ഡി.സി: 60 ദിനങ്ങൾ, 6500ൽപ്പരം മൈൽ ദൈർഘ്യം, ഒരു ലക്ഷത്തിൽപ്പരം പേരുടെ പങ്കാളിത്തം. അതിവിശേഷം എന്നുതന്നെ വിശേഷിപ്പിക്കാവുന്ന ദിവ്യകാരുണ്യ പ്രദക്ഷിണത്തിന് തയാറെടുക്കുകയാണ് യു.എസിലെ കത്തോലിക്കാ സഭ. വിശ്വാസീസമൂഹത്തിന്റെ ദിവ്യകാരുണ്യ ഭക്തി പുനരുജ്ജീവിപ്പിക്കാൻ സഭ നടപ്പാക്കുന്ന നാഷണൽ യൂക്കരിസ്റ്റിക് റിവൈവലിന്റെ സമാപനത്തോട് അനുബന്ധിച്ചാണ് ഒരുപക്ഷേ, ലോകംതന്നെ ഇതുവരെ സാക്ഷ്യം വഹിച്ചിട്ടില്ലാത്തവിധമുള്ള ദിവ്യകാരുണ്യ പ്രദക്ഷിണം സംഘടിപ്പിക്കപ്പെടുന്നത്. 2024 മേയ് 17 മുതൽ ജൂലൈ 16വരെയുള്ള രണ്ടു മാസം നീണ്ടുനിൽക്കുന്ന ദിവ്യകാരുണ്യ പ്രദക്ഷിണം പ്രമുഖ കാത്തലിക് മിനിസ്ട്രിയായ മോഡേൺ കാത്തലിക്
കാഞ്ഞിരപ്പള്ളി: കണമലയില്‍ കാട്ടുപോത്തിന്റെ ആക്രമത്തില്‍ രണ്ടു മനുഷ്യജീവനുകള്‍ നഷ്ടപ്പെട്ടതില്‍ വനംവകുപ്പിനും വനപാല കര്‍ക്കുമെതിരെ കൊലക്കുറ്റത്തിന് കേസെടു ക്കണമെന്ന് രാഷ്ട്രീയ കിസാന്‍ മഹാസംഘ് സൗത്ത് ഇന്ത്യാ കണ്‍വീനര്‍ ഷെവലിയര്‍ അഡ്വ.വി.സി സെബാസ്റ്റ്യന്‍. വന്യജീവികളെ വനത്തിനുള്ളില്‍ സംരക്ഷിക്കു വാനുള്ള ഉത്തരവാദിത്വം വനംവകുപ്പിനുണ്ട്. വന്യമൃഗങ്ങള്‍ കൃഷിഭൂമിയിലിറങ്ങി മനുഷ്യനെ അക്രമിച്ച് കൊലപ്പെടുത്തുമ്പോള്‍ വനനിയമങ്ങളും ന്യായീകരണങ്ങളുമായി ജനപ്രതിനിധികളും ഭരണ ഉദ്യോഗസ്ഥവര്‍ഗവും നീങ്ങിയാല്‍ ജനങ്ങള്‍ നിയമം കൈയിലെടുക്കുന്ന സാഹചര്യമൊരുങ്ങും. സ്വന്തം കൃഷിഭൂമിയില്‍ മനുഷ്യര്‍ കൊല്ലപ്പെടുമ്പോഴും മൃഗങ്ങള്‍ക്കുവേണ്ടി നിലകൊ ള്ളുന്ന രാഷ്ട്രീയ നേതൃത്വങ്ങളും നീതിപീഠങ്ങളും നാളുകളായി തുടരുന്ന
Don’t want to skip an update or a post?