Follow Us On

23

June

2025

Monday

  • കോട്ടപ്പുറം രൂപതാ വൈദികരുടെയും മാതാപിതാക്കളുടെയും ക്രിസ്മസ് സംഗമം നടത്തി

    കോട്ടപ്പുറം രൂപതാ വൈദികരുടെയും മാതാപിതാക്കളുടെയും ക്രിസ്മസ് സംഗമം നടത്തി0

    കോട്ടപ്പുറം: കോട്ടപ്പുറം രൂപതാ വൈദികരുടെയും മതാപിതാക്കളുടെയും കുടുംബാംഗങ്ങളുടെയും ക്രിസ്മസ് സംഗമം നടത്തി. മാതാപിതാക്കളുടെ ത്യാഗവും പ്രാര്‍ത്ഥന യുമാണ് വൈദിക ജീവിതത്തിലേക്കുള്ള പ്രചോദനമെന്ന്  കോട്ടപ്പുറം രൂപതാധ്യക്ഷന്‍ ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍ പറഞ്ഞു. കോട്ടപ്പുറം രൂപത ചാന്‍സലര്‍ ഫാ. ഷാബു കുന്നത്തൂര്‍, സിഡിപിഐ പ്രസിഡന്റ്  ഫാ. സിജോ വേലിക്കകത്തോട്ട്, ഫാ. എബ്‌നേസര്‍ കാട്ടിപ്പറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു. ഇതോടനുബന്ധിച്ച് കോട്ടപ്പുറം സെന്റ്  മൈക്കിള്‍സ് കത്തീഡ്രലില്‍ നടന്ന ദിവ്യബലിക്ക് ബിഷപ് ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. എറണാകുളം ആശീര്‍ഭവന്‍ ഡയറക്ടര്‍ റവ.

  • പ്രത്യാശ ഭവന്‍ ഉദ്ഘാടനം ചെയ്തു

    പ്രത്യാശ ഭവന്‍ ഉദ്ഘാടനം ചെയ്തു0

    കോഴിക്കോട്: മലബാറിലെ ആദ്യരൂപതയായ കോഴിക്കോട് രൂപതയുടെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി മേരിക്കുന്നില്‍ നിര്‍മിച്ച പുതിയ പാലിയേറ്റീവ് കെയര്‍ സെന്റര്‍ (പ്രത്യാശഭവന്‍) കോഴിക്കോട് മേയര്‍ ഡോ. ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. കോഴിക്കോട് രൂപതാധ്യക്ഷന്‍ ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ അധ്യക്ഷത വഹിച്ചു. തീവ്രരോഗത്തില്‍ കഴിയുന്നവര്‍ക്ക് ആശ്രയമാകുന്ന പ്രത്യാശ ഭവനത്തിന്റെ തുടര്‍ച്ചയായി കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓള്‍ഡ് ഏജ് ഹോമും ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. താമരശേരി രൂപതാധ്യക്ഷന്‍ മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ പ്രത്യാശ ഭവന്റെ ലോഗോ പ്രകാശനം ചെയ്തു. ഡോ. ലുലു

  • എറണാകുളം-അങ്കമാലി അതിരൂപതയിലെ അച്ചടക്ക നടപടികള്‍ക്കായി മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ കൂരിയയില്‍ പ്രത്യേക കോടതി സ്ഥാപിച്ചു

    എറണാകുളം-അങ്കമാലി അതിരൂപതയിലെ അച്ചടക്ക നടപടികള്‍ക്കായി മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ കൂരിയയില്‍ പ്രത്യേക കോടതി സ്ഥാപിച്ചു0

    കാക്കനാട്: സീറോമലബാര്‍സഭയുടെ ആരാധനാക്രമ വിഷയവുമായി ബന്ധപ്പെട്ട് എറണാകുളം-അങ്കമാലി അതിരൂപതയില്‍ നടന്നുകൊണ്ടിരിക്കുന്ന അച്ചടക്കരാഹിത്യ പ്രവൃത്തികളെ സഭാപരമായ കാനോനിക നടപടികളിലൂടെ ക്രമപ്പെടുത്തുന്നതിനായി സീറോമലബാര്‍സഭാ ആസ്ഥാനമായ മൗണ്ട് സെന്റ് തോമസില്‍ പ്രത്യേക കോടതി 2024 ഡിസംബര്‍ പതിനെട്ടാം തീയതി നിലവില്‍വന്നു. സഭാതലവനായ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടിലാണ് കോടതി സ്ഥാപിച്ചുകൊണ്ട് ഉത്തരവു നല്‍കിയിരിക്കുന്നത്. പൗരസ്ത്യസഭകള്‍ക്കായുള്ള കാനന്‍നിയമത്തിന്റെ 89-ാം നമ്പര്‍ പ്രകാരം പൗരോഹിത്യ ശുശ്രൂഷകരുടെ അച്ചടക്ക മേല്‍നോട്ടം നടത്താനുള്ള അവകാശവും കടമയും മേജര്‍ ആര്‍ച്ചുബിഷപ്പില്‍ നിക്ഷിപ്തമാണ്. കല്പനകളും മുന്നറിയിപ്പുകളും നിരാകരിക്കപ്പെട്ടാല്‍ നിയമപ്രകാരം

  • ഉരുള്‍പൊട്ടല്‍: കെസിബിസിയുടെ പുനരധിവാസ ഭവന പദ്ധതി ഉദ്ഘാടനം ചെയ്തു

    ഉരുള്‍പൊട്ടല്‍: കെസിബിസിയുടെ പുനരധിവാസ ഭവന പദ്ധതി ഉദ്ഘാടനം ചെയ്തു0

    മാനന്തവാടി: ദുരന്തങ്ങളില്‍ എല്ലാം നഷ്ടമായ മനുഷ്യരെ ചേര്‍ത്തുനിര്‍ത്തുമ്പോഴാണ് മനുഷ്യന്‍ ദൈവത്തിന്റെ ഛായ ഉള്ളവനായി മാറുന്നതെന്ന് കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്ക ബാവ. മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ വീട് നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കാന്‍ കെസിബിസിയുടെ സഹകരണത്തോടു കൂടി മാനന്തവാടി രൂപത നടപ്പിലാക്കുന്ന ഭവന നിര്‍മ്മാണ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കെസിബിസി നിര്‍മ്മിക്കുന്ന ആദ്യ വീടിന് തോമാട്ടുചാലില്‍ തറക്കല്ലിട്ടു. മാനന്തവാടി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പൊരുന്നേടം അധ്യക്ഷത വഹിച്ചു. കെസിബിസി ജസ്റ്റീസ് ഫോര്‍ പീസ്

  • ദൈവസ്തുതികള്‍ ആലപിച്ചുകൊണ്ട് രക്തസാക്ഷിത്വം വരിച്ച ധീരരായ കോംപിഗ്‌നെ സന്യാസിനിമാരെ വിശുദ്ധരായി പ്രഖ്യാപിച്ചു

    ദൈവസ്തുതികള്‍ ആലപിച്ചുകൊണ്ട് രക്തസാക്ഷിത്വം വരിച്ച ധീരരായ കോംപിഗ്‌നെ സന്യാസിനിമാരെ വിശുദ്ധരായി പ്രഖ്യാപിച്ചു0

    പാരിസ്: ഫ്രഞ്ച് വിപ്ലവകാലത്ത് ദൈവസ്തുതികളാലപിച്ചുകൊണ്ട് രക്തസാക്ഷിത്വം വരിച്ച  ഫ്രാന്‍സിലെ കോംപിഗ്‌നെ രക്തസാക്ഷികളെ ഫ്രാന്‍സിസ് മാര്‍പാപ്പ വിശുദ്ധരായി പ്രഖ്യാപിച്ചു. 1794 ജൂലൈ 17-ന് കോംപിഗ്‌നെയില്‍ രക്തസാക്ഷിത്വം വരിച്ച  16 കര്‍മലീത്ത സന്യാസിനിമാരെയാണ് ‘ഇക്വലെന്റ് കാനനൈസേഷന്‍’ എന്ന അപൂര്‍വ നടപടിക്രമത്തിലൂടെ ഫ്രാന്‍സിസ് മാര്‍പാപ്പ വിശുദ്ധരായി പ്രഖ്യാപിച്ചത്.  ഇതോടെ വിശുദ്ധ അഗസ്തീനോസിന്റെ മദര്‍ തെരേസയും  15 കൂട്ടാളികളും കത്തോലിക്കാ സഭയില്‍ വിശുദ്ധരായി ആദരിക്കപ്പെടും. മരണമടഞ്ഞ കര്‍മലീത്താ രക്തസാക്ഷികളോട് നിലനിന്നിരുന്ന ഭക്തിക്കുള്ള അംഗീകാരം കൂടെയാണ്  വത്തിക്കാന്‍ പ്രഖ്യാപിച്ച ‘ഈക്വലന്റ്കാനോനൈസേഷന്‍’. ഫ്രഞ്ച് വിപ്ലവത്തിന്റെ മൂര്‍ധന്യാവസ്ഥയില്‍

  • ബീഫ് നിരോധനത്തിനെതിരെ ക്രൈസ്തവ നേതാക്കള്‍

    ബീഫ് നിരോധനത്തിനെതിരെ ക്രൈസ്തവ നേതാക്കള്‍0

    ഗുവഹത്തി: അസം ഗവണ്‍മെന്റ് പൊതുസ്ഥലങ്ങളില്‍ ബീഫ് കഴിക്കുന്നത് നിരോധിച്ചുകൊണ്ട് ഉത്തരവിറക്കിയതിനെതിരെ ക്രൈസ്തവ നേതാക്കള്‍. ഓരോ വ്യക്തിക്കും അവന്റെ ഇഷ്ടമനുസരിച്ച് ഭക്ഷിക്കുവാനുള്ള അവകാശത്തെ ഹനിക്കുന്നതാണ് ഇത്തരം തീരുമാനമെന്ന് അസമിലെ ഡിമ ഹസാവോയിലെ യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം പ്രസിഡന്റ് റവ. ഡി.സി. ഹായിയ ഡാര്‍ണേയി പ്രതികരിച്ചു. ഗവണ്‍മെന്റ് ഇത്തരത്തിലുള്ള ഒരു തീരുമാനം എടുക്കുന്നതിനുമുമ്പെ ജനങ്ങളെ വിശ്വാസത്തിലെടുക്കേണ്ടതായിരുന്നു. ഇവിടുത്തെ അനേകം ട്രൈബല്‍ കമ്മ്യൂണിറ്റികളുടെയും മുഖ്യആഹാരം ബീഫാണ്. മാത്രമല്ല, അത് എളുപ്പത്തില്‍ ലഭ്യവുമാണ്. ഇനി അതിന് എന്താണ് പകരം കഴിക്കുകയെന്നും അദ്ദേഹം ചോദിച്ചു.

  • വീടുകളില്‍ പുല്‍ക്കൂടുകള്‍ നിര്‍മ്മിക്കണം: ഫ്രാന്‍സിസ് പാപ്പ

    വീടുകളില്‍ പുല്‍ക്കൂടുകള്‍ നിര്‍മ്മിക്കണം: ഫ്രാന്‍സിസ് പാപ്പ0

    വത്തിക്കാന്‍ സിറ്റി: വീടുകളില്‍ പുല്‍ക്കൂടുകള്‍ നിര്‍മ്മിക്കുവാന്‍ ഫ്രാന്‍സിസ് പാപ്പാ എല്ലാവരെയും ആഹ്വാനം ചെയ്തു. പൊതുകൂടിക്കാഴ്ചാവേളയില്‍ സംബന്ധിച്ച ആയിരക്കണക്കിന് വിശ്വാസികളെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിച്ച വേളയിലാണ്, പുല്‍ക്കൂടുകളുടെ പ്രാധാന്യം എടുത്തു പറഞ്ഞത്. എല്ലാവരുടെയും ഭവനങ്ങളില്‍ യേശുവിന്റെ ജനനം ചിത്രീകരിക്കുന്ന ഒരു രംഗം ഉണ്ടായിരിക്കുമല്ലോ എന്ന് പറഞ്ഞ പാപ്പാ, ക്രൈസ്തവീകതയുടെ ആത്മീയതയുടെയും സംസ്‌കാരത്തിന്റെയും ഒരു പ്രധാനഘടകമാണ് ഈ പുല്‍ക്കൂടുകള്‍ എന്നും കൂട്ടിച്ചേര്‍ത്തു. നമ്മുടെയിടയില്‍ വസിക്കുവാന്‍ ഇറങ്ങിവന്ന യേശുവിനെ ജീവിതത്തില്‍ സ്മരിക്കുന്നതിനുള്ള ഒരു വലിയ ഉത്തേജനമാര്‍ഗമാണ് ഈ പുല്‍ക്കൂടുകള്‍ എന്നതും പാപ്പാ

  • മണിപ്പൂരിനായി പ്രതിഷേധം നടത്തി

    മണിപ്പൂരിനായി പ്രതിഷേധം നടത്തി0

    ഗോഹട്ടി: മനുഷ്യാവകാശ ദിനാചരണത്തില്‍ മണിപ്പൂരിലെ ജനങ്ങളുടെ ദുഖത്തിലും വേദനയിലും പങ്കുചേര്‍ന്ന് സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവര്‍ നിശബ്ദ കുത്തിയിരിപ്പു പ്രതിഷേധം നടത്തി. ഗോഹട്ടിലിയെ പബ് ഹൈസ്‌കൂള്‍ ഗ്രൗണ്ടിലാണ് പരിപാടി സംഘടിപ്പിച്ചത്. മണിപ്പൂരിലെ പ്രതിസന്ധി പരിഹരിക്കുന്നതിന് കേന്ദ്രത്തോട് ഇടപെടണമെന്നും മണിപ്പൂരിലെ മതമൈത്രി തിരിച്ചുപിടിക്കണമെന്നും പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ ആവശ്യപ്പെട്ടു. മണിപ്പൂരിലെ ജനങ്ങള്‍ക്ക് സമാധാനവും നീതിയും ഉറപ്പാക്കുന്നതിന് എല്ലാ പൗരന്‍മാര്‍ക്കും കടമയുണ്ടെന്നും അവര്‍ സൂചിപ്പിച്ചു. ഗോഹട്ടി ആര്‍ച്ചുബിഷപ് ജോണ്‍ മൂലച്ചിറ, ബിഷപ് തോമസ് മേനാപറമ്പില്‍ എന്നിവരും പങ്കെടുത്തു.

Latest Posts

Don’t want to skip an update or a post?