വധശിക്ഷക്ക് മുമ്പുള്ള 'അവസാന അത്താഴങ്ങള്‍'
- Featured, ഈസ്റ്റർ സ്പെഷ്യൽ, ചിന്താവിഷയം
- March 28, 2024
പെനോം പെന്‍/കംബോഡിയ: കത്തോലിക്ക സ്ഥാപനങ്ങളിലുള്ള കുട്ടികളെയും യുവാക്കളെയും വിവിധ കലാരൂപങ്ങള്‍ അഭ്യസിപ്പിക്കാനുള്ള ഉത്തരവാദിത്വം ഏറ്റെടുത്തപ്പോള്‍ അത് തന്റെ ജീവിതത്തിലെ വഴിത്തിരിവാകുമെന്ന് ഫ്രാന്‍സിയോസ് സാരും എന്ന ബുദ്ധമത വിശ്വാസി ഒരിക്കലും ചിന്തിച്ചിട്ടുണ്ടാവില്ല. ക്ലാസിക്കല്‍ കലകളില്‍ വിദഗ്ധനാണ് ഫ്രാന്‍സിയോസ് സാരും. 2002 മുതലാണ് അദ്ദേ ഹത്തെ ദൈവാലയത്തിലെ ക്രിസമസ് ആഘോഷങ്ങള്‍ക്കും മറ്റു പ്രധാന തിരുനാളുകള്‍ക്കും ക്രൈസ്തവ നാടകങ്ങള്‍ എഴുതാനും കലാരൂപങ്ങള്‍ അവതരിപ്പിക്കുന്നതിനും വിദ്യാര്‍ത്ഥികളെ സഹായിക്കുവാന്‍ ക്ഷണിക്കുന്നത്. എന്നാല്‍, ക്രൈസ്തവ വിശ്വാസി അല്ലാത്തതിനാല്‍ അത്തരം നാടകങ്ങള്‍ എഴുതാന്‍ ആദ്യകാലത്ത് സാരുമിന് വലിയ
ഭോപ്പാല്‍: മധ്യപ്രദേശിലെ ജബല്‍പൂര്‍ രൂപതയിലെ ക്രിസ്ത്യന്‍ സ്കൂളുകളില്‍ നാഷണല്‍ കമ്മീഷന് ഫോര്‍ ദ റൈറ്റ്സ് ഓഫ് ചൈല്‍ഡ് പരിശോധന നടത്തി. ഏജന്‍സിയുടെ പ്രസിഡന്റും ഹിന്ദു ദേശീയവാദിയായ പ്രിയാംഗ് കാനൂംഗോയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ബോര്‍ഡിംഗ് സ്കൂളിലെ പ്രിന്‍സിപ്പലിനെ അറസ്റ്റ് ചെയ്തു. ക്രിസ്ത്യന്‍ മാനേജ്മെന്റ് നടത്തുന്ന ജുനൈനിയിലെ ഹൈസ്കൂളിലും ഗെരോഗട്ടിലെ ബോര്‍ഡിംഗ് സ്കൂളിലുമാണ് പരിശോധന നടത്തിയത്. രണ്ട് സ്കൂളുകളിലെയും മേല്‍നോട്ടം നടത്തുന്ന വൈദികരെക്കൂടി ഉള്‍പ്പെടുത്തിക്കൊണ്ടാണ് പോലീസ് എഫ്. ഐ.ആര് ഫയല്‍ ചെയ്തിരിക്കുന്നത്. ക്രൈസ്തവ മാനേജ്മെന്റ് നടത്തുന്ന ബോര്‍ഡിംഗ് സ്കൂളുകളെ നോട്ടമിട്ടിരിക്കുന്ന
കോഴിക്കോട്: താമരശേരി രൂപതയുടെ സ്ഥാപനമായ സെന്റ് തോമസ് അക്കാഡമി ഫോര്‍ റിസേര്‍ച്ച് ആന്റ് ട്രെയിനിങ്ങ് (സ്റ്റാര്‍ട്ട്) പ്രവര്‍ത്തന മികവിന്റെ പതിനെട്ടാം വര്‍ഷത്തിലേക്ക്. രാജ്യത്തെ മികച്ച സര്‍വകലാശാലകളിലും മറ്റു മുന്‍നിര സ്ഥാപനങ്ങളിലും പ്രവേശനം നേടുന്നതിനും ഉയര്‍ന്ന പദവികളില്‍ എത്തുന്നതിനും പ്ലസ്ടു കഴിഞ്ഞ കുട്ടികളെ പരിശീലിപ്പിക്കുന്നതിനായി രൂപകല്പന ചെയ്തിട്ടുള്ള ഏകവത്സര കോഴ്സാണ് മാസ്റ്റര്‍ ട്രെയിനിംഗ് കോഴ്സ്. ഈ റെസിഡ ന്‍ഷ്യല്‍ കോഴ്സിന്റെ പതിനെട്ടാമത്തെ ബാച്ചിലേക്കുള്ള അഡ്മിഷന് ആരംഭിച്ചു. 2023 ജൂണ്‍ 15-ന് ക്ലാസുക ള്‍ തുടങ്ങുമെന്ന് സ്റ്റാര്‍ട്ട് ഡയറക്ടര്‍ ഫാ.
ജോസഫ് കുമ്പുക്കന്‍ പരമ്പരാഗത ശൈലിയില്‍ പ്രശസ്ത പിന്നണി ഗായിക മിന്മിനി ആലപിച്ച കുരിശിന്റെ വഴി ഗാനം ശ്രദ്ധ നേടുന്നു. ഗാനരചനയും സംഗീത സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് ഫാ. സെബാസ്റ്റ്യന്‍ പുത്തൂരാണ്. സാധാരണ ഒരു ഭക്തിഗാനം രചിക്കുവാന്‍ ശ്രമിച്ചപ്പോ ള്‍ കുരിശിന്റെ വഴി പ്രാര്‍ത്ഥനയായി അത് മാറുകയായിരുന്നു. പരിശുദ്ധാത്മാവിന്റെ ഇടപെടലിലൂടെയാണ് കുരിശിന്റെ വഴിയിലെ 14 സ്ഥലങ്ങളും അതിന്റെ ആരംഭവും അവസാനവും കാവ്യാത്മകമായി അവതരിപ്പിക്കുവാന്‍ സാധിച്ചതെന്ന് ഫാ. പുത്തൂര്‍ പറയുന്നു. കര്‍ണാടക സംഗീതത്തിലും ഹിന്ദുസ്ഥാനിയിലും വെസ്റ്റേണ്‍ സംഗീതത്തിലും പാണ്ഡിത്യമുള്ള ഫാ. പുത്തൂര്‍
എല്ലാ ചതികളും കൊലപാതകത്തോളം വലിപ്പമുള്ളത് തന്നെ. ചതിയില്‍ വലിപ്പ ചെറുപ്പങ്ങളില്ല. എല്ലാ ചതിക്കും ഒരേ ഒരു ശിക്ഷ തന്നെയാണ് നിയമത്തിലുള്ളത്, തൂക്കുമരം. കല്ല് അല്ലല്ലോ ഗുരുവിനെ എറിയാന്‍ കൈയിലെടുത്ത്… കല്ലെന്ന വ്യാജേന നല്ല മണമുള്ള നിറമുള്ള റോസാപൂവാണ് ഞാന്‍ ഗുരുവിനെ എറിയാന്‍ കൈയിലിടുത്തതെന്നു ന്യായം പറയുന്ന ശിഷ്യനോട്; എനിക്ക് അവരെറിഞ്ഞ കല്ലിനെക്കാള്‍ വേദന സഹിക്കേണ്ടി വന്നത് നീ എറിഞ്ഞ റോസപൂവിലായിരുന്നെന്നു ഗുരു കലഹിക്കുമ്പോള്‍ ചതിയുടെ വേദനയല്ലാതെ മറ്റൊന്നുമല്ല ഗുരു ശിഷ്യനെ ഓര്‍മ്മിപ്പിക്കുന്നത്. ചതിക്കാന്‍ ആഗ്രഹിക്കുന്നവരോടൊക്കെ നസ്രായന് ഒന്നേ
പാലക്കാട്: സുല്‍ത്താന്‍പേട്ട രൂപതയുടെ നേതൃത്വത്തില്‍ 15 കിലോമീറ്റര്‍ ദൂരത്തില്‍ അട്ടപ്പാടി ചുരത്തിലൂടെ നടത്തിയ കുരിശിന്റെ വഴി യാത്രയില്‍ ആയിരത്തിലേറെ വിശ്വാസികള്‍ പങ്കെടുത്തു. ക്രിസ്തീയ വിശ്വാസികള്‍ക്ക് വേണ്ടി മാത്രമല്ല മനുഷ്യകുലത്തിന്റെ പാപമുക്തിക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥനയാണ് നടത്തുന്നതെന്നും സുല്‍ത്താന്‍ പേട്ട രൂപത ബിഷപ് ഡോ. പീറ്റര്‍ അന്തോനി സ്വാമി പറഞ്ഞു. തെങ്കര സെന്റ് ജോസഫ് ദൈവാലയത്തില്‍ നിന്നും ആരംഭിച്ച യാത്ര മൂന്നുമണിയോടെ മുക്കാലി സെന്റ് ജൂഡ് ദൈവാലയത്തില്‍ എത്തി. ദൈവാലയത്തിലെ തിരുകര്‍മങ്ങള്‍ക്കുശേഷം നേര്‍ച്ച ഭക്ഷണം വിതരണം ചെയ്തു. ഫാ. ഐന്സ്റ്റീന്,
തിരുവമ്പാടി: താമരശ്ശേരി രൂപതാ മരിയന്‍ പ്രൊ- ലൈഫ് മൂവ്മെന്റ് സംഘടിപ്പിച്ച വലിയ കുടുംബങ്ങളുടെ സംഗമം ശ്രദ്ധേയമായി. താമരശ്ശേരി രൂപതാധ്യക്ഷന്‍ മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ സംഗമം ഉദ്ഘാടനം ചെയ്തു. സമൂഹത്തില്‍ വര്‍ധിച്ചു വരുന്ന തിന്മകള്ക്കെ തിരെയുള്ള പോരാട്ടത്തില്‍ എല്ലാവരും വിശ്വാസത്തില്‍ ഒന്നിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ജീവന്റെ സംരക്ഷണത്തിനുവേണ്ടി പ്രോ-ലൈഫ് സമിതി നല്കി വരുന്ന സംഭാവനകളെ മാര്‍ ഇഞ്ചനാനിയില്‍ പ്രകീര്‍ത്തിച്ചു. ഓരോ വലിയ കുടുംബത്തിനും അവരുടെ വ്യക്തി വിവരങ്ങള്‍ അടങ്ങുന്ന ഐഡന്റിറ്റി കാര്‍ഡ് വിതരണവും കുടുംബങ്ങള്‍ക്കുള്ള സമ്മാന വിതരണവും മാര്‍
ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പവ്വത്തിലിനെ ദീപികയുടെ മുന്‍ എക്സിക്യൂട്ടീവ് എഡിറ്റര്‍ ടി. ദേവപ്രസാദ് അനുസ്മരിക്കുന്നു. ‘രക്തസാക്ഷിയാകണം എന്നായിരുന്നു കുട്ടിക്കാലത്ത് എനിക്കാഗ്രഹം. ഓരോ പുതിയ നിയോഗവും അതിനാവും എന്നാണ് ഞാന്‍ കരുതുന്നത്,…” കാഞ്ഞിരപ്പള്ളിയില്‍ നിന്നും ചങ്ങനാശേരിയിലേക്ക് മെത്രാപ്പോലീത്തയായി സ്ഥലം മാറിയപ്പോള്‍ കാഞ്ഞിരപ്പള്ളിയിലെ വൈദികര്‍ കൊടുത്ത യാത്രയയപ്പു യോഗത്തില്‍ പവ്വത്തില്‍ പിതാവ് തന്നെക്കുറിച്ച് വെളിപ്പെടുത്തിയ കാര്യമാണിത്. രക്തസാക്ഷിയാകണം എന്ന ആഗ്രഹം ആ ഹൃദയത്തിന്റെ താളമായിരുന്നു എന്നത് ആ ജീവിതത്തെ വായിച്ചെടുക്കുവാന്‍ സഹായിക്കുന്ന താക്കോല്‍ തന്നെയാണ്. അദ്ദേഹം അന്ന് വൈദികരോട്
Don’t want to skip an update or a post?