വീണ്ടും തളിര്‍ക്കുന്ന കാലം
- Featured, LATEST NEWS, ഈസ്റ്റർ സ്പെഷ്യൽ
- April 19, 2025
നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര രൂപതയുടെ പിന്തുടര്ച്ചാവകാശമുള്ള സഹായമെത്രാനായി ഡോ. ഡി. സെല്വരാജന് ഇന്ന് (മാര്‍ച്ച് 25) അഭിഷിക്തനാകും. ഉച്ചകഴിഞ്ഞ് 3.30ന് നെയ്യാറ്റിന്‍കര മുനിസിപ്പല്‍ സ്റ്റേഡിയത്തിലാണ് മെത്രാഭിഷേക തിരുക്കര്‍മങ്ങള്‍ നടക്കുന്നത്. തിരുവനന്തപുരം ആര്‍ച്ചുബിഷപ് ഡോ. തോമസ് നെറ്റോ, നെയ്യാറ്റിന്‍കര ബിഷപ് ഡോ. വിന്‍സെന്റ് സാമുവല്‍, പുനലൂര്‍ ബിഷപ് ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍ തുടങ്ങിയവര്‍ കാര്‍മികരാകും. വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ചുബിഷപ് ഡോ. ലെയോ പോള്‍, സിബിസിഐ പ്രസിഡന്റ് ആര്‍ച്ചുബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, തിരുവനന്തപുരം മലങ്കര അതിരൂപത സഹായ മെത്രാന് ഡോ.
മല്ലപ്പള്ളി: അവഗണിക്കപ്പെട്ടവരെ കരുണയോടെ കാണണമെന്ന് തിരുവല്ല ആര്‍ച്ചുബിഷപ് തോമസ് മാര്‍ കൂറിലോസ്. മല്ലപ്പള്ളി കുന്നന്താനം ദൈവപരിപാലന ഭവനില്‍ നടന്ന ശാലോം വചനാഗ്നി ഏകദിന ബൈബിള്‍ കണ്‍വന്‍ഷനില്‍ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. കരുണയുടെ ഭാവം സമൂഹത്തില്‍നിന്ന് നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും പ്രത്യേകിച്ച് കുട്ടികളിലും യുവജനങ്ങളിലും അക്രമവാസനയും ആഢംബരവും വര്‍ധിച്ചുവരികയാണെന്നും മാര്‍ കൂറിലോസ് ചൂണ്ടിക്കാട്ടി. 38 വര്‍ഷക്കാലം കുളക്കരയില്‍ സൗഖ്യം കാത്തുകിടന്ന വ്യക്തിയെ മനുഷ്യന് ഗൗനിച്ചില്ലെന്നും അതേപോലെതന്നെ നമ്മുടെ കരുണയും പരിഗണനയും സാന്നിധ്യവും ആഗ്രഹിക്കുന്ന നിരവധിപേര്‍ സമൂഹത്തില്‍ അവഗണിക്കപ്പെട്ടുകിടക്കുന്നുണ്ടെന്നും അവരെ കൈപിടിച്ചുയര്‍ത്തുവാന്‍ നമുക്ക്
ബെയ്റൂട്ട്/ ലബനന്: യാക്കോബായ സുറിയാനി സഭയുടെ കാതോലിക്ക ബാവയായുള്ള ജോസഫ് മോര് ഗ്രിഗോറിയോസ് മെത്രാപ്പോലീത്തയുടെ സ്ഥാനാരോഹണ ചടങ്ങുകള്‍ ഇന്ന് നടക്കും. സാര്‍വത്രിക സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ പരമാധ്യക്ഷന്‍ ഇഗ്നാത്തിയോസ് അഫ്രേം രണ്ടാമന് പാത്രിയാര്‍ക്കീസ് സ്ഥാനാരോഹണ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും.ലബനന് തലസ്ഥാനമായ ബെയ്റൂട്ടിന്റെ സമീപത്തുള്ള അച്ചാനെയിലെ പാത്രിയര്‍ക്കാ അരമനയോട് ചേര്‍ന്നുള്ള സെന്റ് മേരീസ് സുറിയാനി ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ ഇന്ത്യന്‍ സമയം രാത്രി 8:30നാണ് സ്ഥാനരോഹണച്ചടങ്ങുകള്‍ നടക്കുന്നത്. സുറിയാനി ഓര്‍ത്തഡോക്സ് സഭയിലെയും യാക്കോബായ സുറിയാനി സഭയിലെയും മെത്രാപ്പോലീത്തമാര്‍, മറ്റ് സഭാനേതാക്കള്‍,
ഫാ. ജോഷി മയ്യാറ്റില്‍ പിഒസി ഓഡിയോ ബൈബിളിലൂടെ ആ ശബ്ദം ഡിജിറ്റലി നിത്യമായിക്കഴിഞ്ഞു … ലക്ഷക്കണക്കിനു മനുഷ്യരെ വിവിധ രീതികളില്‍ പ്രചോദിപ്പിക്കുകയും പ്രബോധിപ്പിക്കുകയും ചെയ്ത അനുഗൃഹീത ശബ്ദത്തിന്റെ ഉടമയായിരുന്നു നലം തികഞ്ഞ ഡബ്ബിങ് ആര്‍ട്ടിസ്റ്റായ ടോണി വട്ടക്കുഴി. കേരള കാത്തലിക്ക് ബൈബിള്‍ സൊസൈറ്റി 2014-ല്‍ പൂര്‍ത്തിയാക്കിയ ഓഡിയോ ബൈബിളില്‍ ഉടനീളം ദൈവത്തിനു ശബ്ദം നല്‍കിയിരിക്കുന്നത് ടോണി വട്ടക്കുഴിയാണ്. ഏതാണ്ട് 27 വര്‍ഷങ്ങള്‍ നീണ്ട തപസ്യയാണ് അതിനു പിന്നിലുള്ളത്. 1997-ല്‍ പിഒസി ബൈബിളിന്റെ പുതിയ നിയമത്തിന്റെ ഓഡിയോ രൂപം
രഞ്ജിത് ലോറന്‍സ് യുഎസ് നീതിന്യായ വ്യവസ്ഥയിലെ ഏറ്റവുമധികം തിരിച്ചറിയപ്പെടുന്ന മുഖങ്ങളിലൊന്നാണ് ജഡ്ജ് ഫ്രാങ്ക് കാപ്രിയോ. തന്റെ വിധികളില്‍ ദയയും അനുകമ്പയും ചേര്‍ത്തതിലൂടെ അനേകര്‍ക്ക് ആശ്വാസം നല്കിയ ഫ്രാങ്ക് കാപ്രിയോ ടെലിവിഷനിലൂടെയും സാമൂഹ്യമാധ്യമങ്ങളിലൂടെയും അനേകര്‍ക്ക് സുപരിചിതനാണ്. ഏകദേശം 40 വര്‍ഷക്കാലം, റോഡ് ഐലന്‍ഡിലെ പ്രധാന മുന്‍സിപ്പല്‍ കോടതിയില്‍ ജഡ്ജിയായി സേവനം ചെയ്ത അദ്ദേഹം തന്റെ എല്ലാ വിധികളിലും കരുണയുടെ അംശം കൂട്ടിച്ചേര്‍ത്തുകൊണ്ട് നിത്യവിധിയാളനായ യേശുവിന്റെ പ്രതിരൂപമായി മാറി. നാല് തവണ എമ്മി പുരസ്കാരത്തിന് നാമനിര്‍ദേശം ചെയ്യപ്പെട്ട ‘കോട്ട് ഇന്‍
മറിയം ‘ദൈവകൃപയുടെ’ മാസ്റ്റര്‍പീസും ‘വചനം ശ്രവിച്ചുകൊണ്ട് അനുകരിക്കാനുള്ള മാതൃക’യുമാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ജനറല്‍ ഓഡിയന്‍സിനോടനുബന്ധിച്ച് ‘യേശുക്രിസ്തു നമ്മുടെ പ്രത്യാശ’ എന്ന വിഷയത്തെക്കുറിച്ച് നേരത്തെ നടത്തിയ മതബോധനപരമ്പരയിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. സമാധാനം നിന്നോടുകൂടെ എന്ന പരമ്പരാഗത ആശംസക്ക് പകരം മറിയത്തിന് സ്തുതിയുടെ ആശംസയാണ് ഗബ്രിയേല്‍ ദൈവദൂതന് നല്‍കുന്നത്. രക്ഷാകരചരിത്രത്തിന് പ്രിയപ്പെട്ട ഒരു വാക്കാണിത്. കാരണം മിശിഹായുടെ വരവ് പ്രഖ്യാപിക്കുവാന്‍ പ്രവാചകന്മാര് ഈ വാക്കാണ് ഉപയോഗിച്ചിരിക്കുന്നത്. (സെഫ. 3:14; ജോയേല്‍ 2:21 – 23, സക്കറിയ 9:9). കേട്ടിട്ടില്ലാത്ത
വത്തിക്കാന്‍ സിറ്റി: യൂറോപ്യന്‍ യൂണിയന്റെ അപ്പസ്തോലിക് ന്യൂണ്‍ഷ്യോ ആയി ബിഷപ് ബെര്‍ണാഡിറ്റോ ഔസയെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. സ്പെയിനിലെയും അന്‍ഡോറയിലെയും അപ്പസ്തോലിക്ക് ന്യൂണ്‍ഷ്യോ ആയി സേവനം ചെയ്തുവരികയായിരുന്നു ബിഷപ് ഔസ. 1959-ല്‍ ഫിലിപ്പിന്‍സിലെ താലിബോണില്‍ ജനിച്ച് 1985-ല്‍ വൈദികനായി അഭിഷിക്തനായ ബിഷപ്പിന് ദൈവശാസ്ത്രത്തില്‍ ഡോക്ടറേറ്റ് ഉണ്ട്. 1990-ല്‍ അദ്ദേഹം ഹോളി സീയുടെ നയതന്ത്ര സേവനത്തില്‍ ചേര്‍ന്നു. മഡഗാസ്കര്‍, ബള്‍ഗേറിയ, അല്‍ബേനിയ എന്നിവിടങ്ങളിലെ ന്യൂണ്‍ഷിയേച്ചറുകളിലും സ്റ്റേറ്റ് സെക്രട്ടേറിയറ്റിലും വത്തിക്കാന്‍ വേണ്ടി യുഎന്നിന്റെ ന്യൂയോര്‍ക്ക് ഓഫീസിലും സേവനമനുഷ്ഠിച്ചു. 2008-ല്‍ അദ്ദേഹം
വത്തിക്കാന്‍ സിറ്റി: എഐയുടെ ഉപയോഗം കുട്ടികളുടെ വിദ്യാഭ്യാസത്തിനും വളര്‍ച്ചയ്ക്കും സഹായകരമാണെങ്കിലും ഐഐയുടെ ഉപയോഗത്തിലൂടെ കുട്ടികള്‍ വിവിധ തരത്തിലുള്ള ഓണ്‍ലൈന്‍ ചൂഷണങ്ങള്‍ക്ക് ഇരയാകാനുള്ള സാധ്യത വര്‍ധിച്ചിരിക്കുകയാണെന്ന് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ പിയട്രോ പരോളിന്. എഐയുടെ ഉപയോഗം കുട്ടികള്‍ക്ക് മുമ്പില്‍ തുറക്കുന്ന സാധ്യതകളെയും വെല്ലുവിളികളെയുംകുറിച്ച് വത്തിക്കാനില്‍ നടന്ന കോണ്‍ഫ്രന്‍സിലാണ് കര്‍ദിനാള്‍ ഇക്കാര്യം പറഞ്ഞത്. എഐയുടെ അപകടസാധ്യതകള്‍ തടയുന്നത് എളുപ്പമുള്ള കാര്യമല്ല. അതിനാല്‍, എഐ പോലുള്ള സാങ്കേതികവിദ്യകള്‍ ഉപയോഗിക്കുന്നവര്‍ ഇത്തരം ഭീഷണികളോട് സന്ദര്‍ഭോചിതമായ പ്രതികരിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. ഡിജിറ്റല്‍ യുഗത്തിലെ കുട്ടികള്‍ക്ക്
Don’t want to skip an update or a post?