ജെ.ബി കോശി കമ്മീഷന് റിപ്പോര്‍ട്ട്; സര്‍ക്കാര്‍ ആത്മാര്‍ത്ഥ സമീപനം സ്വീകരിക്കണമെന്ന് കെസിബിസി
- ASIA, Featured, Kerala, LATEST NEWS
- January 7, 2026

ആലപ്പുഴ: പ്രശസ്ത വചനപ്രഘോഷകനും ആലപ്പുഴ ഐഎംഎസ് ധ്യാനഭവന്‍ ഡയറക്ടറുമായ ഫാ. പ്രശാന്ത് ഐഎംഎസ് (70) നിത്യസമ്മാനത്തിന് യാത്രയായി. ഇന്നു (ഡിസംബര്‍ 20) രാവിലെ ഹൃദയാഘാതത്തെ തുടര്‍ന്നായിരിന്നു അന്ത്യം സംഭവിച്ചത്. 1989-ലാണ് ഫാ. പ്രശാന്ത് ഐഎംഎസ് ധ്യാനകേന്ദ്രത്തിന്റെ ചുമതല ഏറ്റെടുത്തത്. അദ്ദേഹത്തിന്റെ വിവിധങ്ങളായ ശുശ്രൂഷകളിലൂടെ ആയിരങ്ങള്‍ക്ക് ആശ്വാസം പകര്‍ന്നു. ധ്യാനശുശ്രൂഷകള്ക്കൊപ്പം നിരവധി ജീവകാരുണ്യ സ്ഥാപനങ്ങള്‍ക്കും ഫാ. പ്രശാന്ത് നേതൃത്വം നല്കി. ‘ഡോട്ടേഴ്സ് ഓഫ് ഐഎംഎസ് അമ്മ’ എന്ന സമര്‍പ്പിത സമൂഹത്തിന്റെ സ്ഥാപകനാണ്. ഐഎംഎസ് ധ്യാനകേന്ദ്രത്തിന്റെ കീഴിലുള്ള മരിയ ഭവന്,

മാര്ട്ടിന് വിലങ്ങോലില്‍ ചിക്കാഗോ: രജതജൂബിലി ആഘോഷിക്കുന്ന ചിക്കാഗോ സീറോ മലബാര്‍ രൂപതയുടെ ജൂബിലി കണ്വെന്ഷന് ആവേശം പകര്‍ന്ന് ഓസ്റ്റിനിലെ സെന്റ് അല്‍ഫോന്‍സ ദേവാലയത്തില്‍ ഇടവകതല ‘കിക്കോഫ്’ സംഘടിപ്പിച്ചു. ചടങ്ങുകള്‍ക്ക് രൂപതാധ്യക്ഷന്‍ മാര്‍ ജോയ് ആലപ്പാട്ട് മുഖ്യകാര്‍മ്മികത്വം വഹിച്ചു. കണ്‍വന്‍ഷന്റെ പ്രചരണാര്‍ത്ഥം എത്തിയ പ്രതിനിധി സംഘത്തെ ഇടവക വികാരി ഫാ. ആന്റോ ജോര്‍ജ് ആലപ്പാട്ടിന്റെയും ഇടവകാംഗങ്ങളുടെയും നേതൃത്വത്തില്‍ സ്വീകരിച്ചു. ബോബി ചാക്കോ, ജിബി പാറക്കല്‍, ബിനു മാത്യു, സിജോ വടക്കന്‍, മനീഷ് ആന്റണി, റോഷന് ചാക്കോ, ജെയ്സണ്‍ മാത്യു,

വത്തിക്കാന്‍ സിറ്റി: 2024 ഡിസംബര്‍ 24-ന് ഫ്രാന്‍സിസ് മാര്‍പാപ്പ ഉദ്ഘാടനം ചെയ്ത വിശുദ്ധ വര്‍ഷത്തിന്റെ സമാപനത്തിന് ഏതാനും ആഴ്ചകള്‍ കൂടി മാത്രം. 2026 ജനുവരി 6-ന്, വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ വെങ്കല വാതില്‍ ലിയോ 14-ാമന്‍ പാപ്പ അടയ്ക്കുന്നതോടെ 2025 ജൂബിലി വര്‍ഷത്തിന് സമാപനമാകും. 12 മാസത്തിനിടെ ഏകദേശം 30 ദശലക്ഷം തീര്‍ത്ഥാടകര്‍ വിശുദ്ധ വാതിലിലൂടെ കടന്നുപോയതായി കണക്കാക്കുന്നു. സഭ അസാധാരണ വിശുദ്ധ വീണ്ടെടുപ്പ് വര്‍ഷമായി ആഘോഷിക്കുന്ന 2033-ല്‍ വിശുദ്ധ വാതില്‍ വീണ്ടും തുറക്കും. 2025

കോതമംഗലം: മെഡിക്കൽ സിസ്റ്റേഴ്സ് ഓഫ് സെന്റ് ജോസഫ് (ധര്‍മഗിരി) സന്യാസിനീ സമൂഹത്തിന്റെ സ്ഥാപകന്‍ ദൈവദാസന് മോണ്‍. ജോസഫ് പഞ്ഞിക്കാരന്‍ ധന്യ പദവിയില്‍. ലിയോ പതിനാലാമന്‍ മാര്‍പാപ്പയാണ് മോണ്‍. ജോസഫ് പഞ്ഞിക്കാരന്റെ ജീവിത വിശുദ്ധി ഔദ്യോഗികമായി അംഗീകരിച്ചു കൊണ്ട് അദ്ദേഹത്തെ ധന്യന്‍ ആയി പ്രഖ്യാപിച്ചത്. 1949 നവംബര്‍ 4 -നാണ് മോണ്‍. ജോസഫ് പഞ്ഞിക്കാരന്‍ നിത്യസമ്മാനത്തിനായി യാത്രയായത്. അച്ചന്റെ കല്ലറയില്‍ അന്നുമുതല്‍ ജാതിമതഭേദമന്യേ ആളുകള്‍ വന്ന് പ്രാര്‍ത്ഥിച്ചിരുന്നു. മോണ്‍. പഞ്ഞിക്കാരനെ 2010 ജൂലൈ 18ന് ദൈവദാസനായി പ്രഖ്യാപിച്ചിരുന്നു. അവിഭക്ത

വത്തിക്കാന്‍ സിറ്റി: ഇസ്രായേല്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണത്തില്‍ യഹൂദവിരുദ്ധ ആക്രമണങ്ങളെ അപലപിച്ച് ലിയോ 14-ാമന്‍ പാപ്പ. സിഡ്നിയില്‍ അടുത്തിടെ നടന്ന ഭീകരാക്രമണത്തിന്റെ വെളിച്ചത്തില്‍, യഹൂദവിരുദ്ധതയ്ക്ക് എതിരായ കത്തോലിക്കാ സഭയുടെ ഉറച്ച നിലപാട് പാപ്പ ഇസ്രായേല്‍ പ്രസിഡന്റിനെ അറിയിച്ചു. ഓസ്ട്രേലിയന്‍ തലസ്ഥാനമായ ബോണ്ടി ബീച്ചില്‍ യഹൂദരുടെ ഹനുക്ക ആഘോഷത്തിനിടെ കഴിഞ്ഞ ആഴ്ച നടന്ന ആക്രമണത്തില്‍ 16 പേര് കൊല്ലപ്പെടുകയും 40 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. മിഡില്‍ ഈസ്റ്റിലെ സ്ഥിതിഗതികളെക്കുറിച്ചു നടത്തിയ സംഭാഷണത്തില്‍ മേഖലയില്‍ നിലവില്‍

വത്തിക്കാന്‍ സിറ്റി: ഉപരിപ്ലവമായ ആഘോഷങ്ങളില്‍ ക്രിസ്മസ് മുങ്ങിപ്പോകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും ക്രിസ്തുവിനെ എന്നന്നേക്കുമായി ജീവിതത്തിന്റെയും ഹൃദയത്തിന്റെയും സ്വന്തമാക്കാന്‍ ഹൃദയങ്ങളെ ഉണര്‍വോടെയും ശ്രദ്ധയോടെയും ഒരുക്കേണ്ട സമയമാണെന്നും ലിയോ 14 -ാമന്‍ പാപ്പ. ബുധനാഴ്ചയിലെ പൊതുദര്‍ശനപരിപാടിയോടനുബന്ധിച്ച് നടത്തിയ പ്രഭാഷണത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. തിരുപ്പിറവി രംഗത്തിന്റെ ക്രിസ്മസ് ട്രീയുടെയും പശ്ചാത്തലത്തില്‍ ക്രിസ്മസിനായി അണിഞ്ഞൊരുങ്ങിയ വത്തിക്കാന്‍ ചത്വരത്തിലെത്തിയ വിശ്വാസികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ഏറെ അനുഗ്രഹപ്രദമായ ഒരു ക്രിസ്മസ് പാപ്പ ആശംസിച്ചു. ക്രിസ്മസിന്റെ വികാരങ്ങളുണര്‍ത്തുന്ന പുല്ക്കൂടുകള് വിശ്വാസത്തിന്റെ മാത്രമല്ല ക്രൈസ്തവ സംസ്കാരത്തിന്റെയും കലയുടെയും കൂടെ

കോട്ടപ്പുറം: റവ. ഡോ. ഹെല്‍വെസ്റ്റ് റൊസാരിയോയെ കോട്ടപ്പുറം രൂപത ചാന്‍സലറായി ബിഷപ് ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍ നിയമിച്ചു. കോട്ടപ്പുറം രൂപത വൈസ് ചാന്‍സലറായി സേവനമനുഷ്ഠിക്കുകയായിരുന്നു. തുരുത്തിപ്പുറം ജപമാലരാഞ്ജി പള്ളി വികാരി, കോട്ടപ്പുറം രൂപത കെസിഎസ്എല്‍ ഡയറക്ടര്‍, എക്യൂമെനിസം കമ്മീഷന് ഡയറക്ടര്‍, പ്രൊക്ലമേഷന്‍ കമ്മീഷന് ഡയറക്ടര്‍, കുറ്റിക്കാട്- കൂര്‍ക്കമറ്റം സെന്റ് ആന്റണീസ് മൈനര്‍ സെമിനാരി റെക്ടര്‍, കുറ്റിക്കാട്- കൂര്‍ക്കമറ്റം സെന്റ് ആന്റണീസ് പള്ളി പ്രീസ്റ്റ് – ഇന്‍ – ചാര്‍ജ്, മാളപള്ളിപ്പുറം സെന്റ് ആന്റണീസ് , തൃശൂര്‍ സേക്രട്ട്

ഇടുക്കി: ആഗോള കത്തോലിക്കാ സഭയിലെ ക്രിസ്തു ജയന്തി ജൂബിലി വര്‍ഷാചരണത്തിന്റെ സമാപനത്തോടനുബന്ധിച്ച് ഇടുക്കി രൂപതയില്‍ ഡിസംബര്‍ 19ന് പ്രാര്‍ത്ഥനാ ദിനമായി ആചരിക്കുന്നു. രൂപതയിലെ എല്ലാ പള്ളികളിലും രാവിലെ വിശുദ്ധ കുര്‍ബാനയെ തുടര്‍ന്ന് അഖണ്ഡ ആരാധനയും ബൈബിള്‍ പാരായണവും നടക്കും. ഇടവകകളില്‍ വിശ്വാസ സമൂഹത്തിന്റെ പങ്കാളിത്തവും സഹകരണവും ഉറപ്പുവരുത്തി കൂട്ടായ്മ അടിസ്ഥാനത്തിലാണ് ആരാധനയും ബൈബിള്‍ പാരായണവും ക്രമീകരിച്ചിട്ടുള്ളത്. ജൂബിലിയുടെ പ്രത്യേക തീര്‍ത്ഥാടന കേന്ദ്രമായി നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യന്‍സ് മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ ദൈവാലയത്തെ രൂപതാ മെത്രാന്മാര് ജോണ്‍ നെല്ലിക്കുന്നേല്‍
Don’t want to skip an update or a post?