Follow Us On

25

August

2025

Monday

  • കാഞ്ഞിരപ്പള്ളി കത്തീഡ്രല്‍ ദ്വിശതാബ്ദി ആഘോഷങ്ങളുടെ സമാപനം 10ന്

    കാഞ്ഞിരപ്പള്ളി കത്തീഡ്രല്‍ ദ്വിശതാബ്ദി ആഘോഷങ്ങളുടെ സമാപനം 10ന്0

    കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്സ് കത്തീഡ്രലിന്റെ ഒരു വര്‍ഷം നീണ്ടുനിന്ന ദ്വിശതാബ്ദി ആഘോഷങ്ങളുടെ സമാപനം ഓഗസ്റ്റ് 10ന് നടക്കും.രാവിലെ ഒന്‍പതിന് ചങ്ങനാശേരി അതിരൂപതാധ്യക്ഷന്‍ മാര്‍ തോമസ് തറയില്‍ ആഘോഷമായ വി. കുര്‍ബാന അര്‍പ്പിക്കും. തുടര്‍ന്ന് ജൂബിലി സമാപന സമ്മേളനം നടക്കും. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ അധ്യക്ഷത വഹിക്കും.   മുന്‍ രൂപതാധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍ അനുഗ്ര ഹപ്രഭാഷണം

  • ന്യൂനപക്ഷങ്ങള്‍ക്കുനേരെ വര്‍ധിച്ചുവരുന്ന ആള്‍ക്കൂട്ട ആക്രമണങ്ങള്‍ സമാധാനപരമായ സഹവര്‍ത്തിത്വത്തിന് ഭീഷണി: സിബിസിഐ

    ന്യൂനപക്ഷങ്ങള്‍ക്കുനേരെ വര്‍ധിച്ചുവരുന്ന ആള്‍ക്കൂട്ട ആക്രമണങ്ങള്‍ സമാധാനപരമായ സഹവര്‍ത്തിത്വത്തിന് ഭീഷണി: സിബിസിഐ0

    ന്യൂഡല്‍ഹി: ന്യൂനപക്ഷങ്ങള്‍ക്കു നേരെ രാജ്യത്ത് വര്‍ധിച്ചുവരുന്ന ആള്‍ക്കൂട്ട ആക്രമണങ്ങള്‍ എല്ലാ സമുദായങ്ങളുടെയും സുരക്ഷയ്ക്കും സമാധാനപരമായ സഹവര്‍ത്തിത്വത്തിനും ഭീഷണിയാണെന്ന് ഇന്ത്യയിലെ കത്തോലിക്ക മെത്രാന്‍ സമിതി (സിബിസിഐ). ഒഡീഷയിലെ ജലേശ്വറില്‍ വൈദികര്‍ക്കും കന്യാസ്ത്രീകള്‍ക്കും മതബോധന അധ്യാപകനും നേരെ ബജ്‌റംഗദള്‍ പ്രവര്‍ത്തകര്‍ നടത്തിയ അക്രമത്തെ സിബിസിഐ അപലപിച്ചു. ഒഡീഷയിലേത് ഒറ്റപ്പെട്ട സംഭവമല്ല. ക്രൈസ്തവ ന്യൂനപക്ഷത്തിനെതിരെ രാജ്യത്ത് വര്‍ധിച്ചുവരുന്ന അസഹിഷ്ണുതയുടെ പ്രതിഫലനമാണ്. ദേശവിരുദ്ധ സംഘടനകളുടെ നേതൃത്വത്തില്‍ നടക്കുന്ന ഇത്തരം സംഭവങ്ങള്‍ ന്യൂനപക്ഷങ്ങളുടെ ഭരണഘടനാ അവകാശങ്ങളുടെ ലംഘനമാണെന്ന് സിബിസിഐ ചൂണ്ടിക്കാട്ടി. എല്ലാ ന്യൂനപക്ഷ സമുദായങ്ങളുടെയും

  • 35 വര്‍ഷത്തെ സംഘര്‍ഷത്തിന് വിരാമം; അര്‍മേനിയയും അസര്‍ബൈജാനും ചരിത്രപരമായ സമാധാന കരാറില്‍ ഒപ്പുവച്ചു

    35 വര്‍ഷത്തെ സംഘര്‍ഷത്തിന് വിരാമം; അര്‍മേനിയയും അസര്‍ബൈജാനും ചരിത്രപരമായ സമാധാന കരാറില്‍ ഒപ്പുവച്ചു0

    വാഷിംഗ്ടണ്‍ ഡിസി: 35 വര്‍ഷത്തെ സംഘര്‍ഷത്തിന് വിരാമം കുറിച്ചുകൊണ്ട്, വൈറ്റ് ഹൗസില്‍ യുഎസിന്റെ മധ്യസ്ഥതയില്‍ ചരിത്രപരമായ സമാധാന കരാറില്‍ അര്‍മേനിയയും അസര്‍ബൈജാനും ഒപ്പുവച്ചു. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സാന്നിധ്യത്തില്‍ അര്‍മേനിയന്‍ പ്രധാനമന്ത്രി നിക്കോള്‍ പാഷിന്യാനും അസര്‍ബൈജാന്‍ പ്രസിഡന്റ് ഇല്‍ഹാം അലിയേവുമാണ് ചരിത്രപരമായ സമാധാന ഉടമ്പടിയില്‍ ഒപ്പവച്ചത്.  പുതിയ സമാധാന ഉടമ്പടി പ്രകാരം, ഇരു രാജ്യങ്ങളുടെയും ഇടയിലുണ്ടായിരുന്ന തര്‍ക്കപ്രദേശമായ നാഗോര്‍ണോ-കറാബഖ് മേഖല  അസര്‍ബൈജാന്റെ നിയന്ത്രണത്തിലുള്ള പ്രദേശമായി തുടരും. 2023 ലെ അസര്‍ബൈജാനി ആക്രമണത്തെ തുടര്‍ന്ന് അര്‍മേനിയന്‍ വംശജരായ

  • കന്യാസ്ത്രീകള്‍ക്കെയുള്ള കള്ളക്കേസുകള്‍ പിന്‍വലിക്കണം

    കന്യാസ്ത്രീകള്‍ക്കെയുള്ള കള്ളക്കേസുകള്‍ പിന്‍വലിക്കണം0

    തൃശൂര്‍: ഛത്തീസ്ഗഡില്‍  കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത് തുറങ്കിലടച്ച സംഭവത്തില്‍ ജാമ്യം ലഭിച്ചെങ്കിലും അവരുടെ പേരിലെടുത്ത കള്ളക്കേസുകള്‍ നിലനില്ക്കുകയാണെന്നും അവ പിന്‍വലിക്കണമെന്നും കത്തോലിക്ക കോണ്‍ഗ്രസ് യൂത്ത് കൗണ്‍സില്‍ ആവശ്യപ്പെട്ടു. ജാമ്യം ലഭിച്ചെന്ന കാര്യം വലുതാക്കി കാണിക്കുമ്പോള്‍ ഇവരുടെ പേരിലുള്ള കള്ളകേസുകള്‍ പിന്‍വലിച്ച് സര്‍ക്കാര്‍ മാതൃകയാകണമെന്ന് തൃശൂര്‍ കോര്‍പ്പറേഷനു മുമ്പില്‍ നടന്ന  പ്രതിഷേധ സദസ് ആവശ്യപ്പെട്ടു. കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ ജനറല്‍ കോ-ഓര്‍ ഡിനേറ്റര്‍ ആന്റോ തൊറയന്‍ അധ്യക്ഷത വഹിച്ചു. തൃശൂര്‍ അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ജോഷി വടക്കന്‍

  • മലയാളികളുടെ നീതിബോധത്തിന് എന്തു സംഭവിച്ചു?   മുനമ്പത്തെ അനിശ്ചിതകാല നിരാഹാര സമരം 300 ദിനം പിന്നിടുമ്പോള്‍ കേരളീയ സമൂഹത്തിന് എന്തു മറുപടിയാണ് അവരോടു പറയാനുള്ളത്?

    മലയാളികളുടെ നീതിബോധത്തിന് എന്തു സംഭവിച്ചു? മുനമ്പത്തെ അനിശ്ചിതകാല നിരാഹാര സമരം 300 ദിനം പിന്നിടുമ്പോള്‍ കേരളീയ സമൂഹത്തിന് എന്തു മറുപടിയാണ് അവരോടു പറയാനുള്ളത്?0

    ജോസഫ് മൈക്കിള്‍ സ്വന്തം കിടപ്പാടം സംരക്ഷിക്കാന്‍ മുനമ്പം, കടപ്പുറം നിവാ സികള്‍ ബീച്ച് വേളാങ്കണ്ണി മാതാ ദൈവാലയാങ്കണത്തില്‍ നടത്തുന്ന അനിശ്ചിതകാല റിലേ നിരാഹാര സമരം  തുടങ്ങിയിട്ട് ഓഗസ്റ്റ് എട്ടിന് 300 ദിവസം തികഞ്ഞു. കേരളീയ പൊതുസമൂഹവും മാധ്യമങ്ങളുമൊക്കെ മാസങ്ങള്‍ പിന്നിട്ടപ്പോള്‍ മുനമ്പത്തെ മറന്നോ എന്നൊരു ആശങ്ക ബാക്കിയാകുകയാണ്. മുനമ്പം, കടപ്പുറം വേളാങ്കണ്ണിമാതാ ദൈവാലയവും വൈദിക മന്ദിരവും സെമിത്തേരിയും കോണ്‍വെന്റും ഉള്‍പ്പെടെ ഈ പ്രദേശത്തെ 610 ഓളം വരുന്ന കുടുംബങ്ങളുടെ റവന്യൂ അവകാശങ്ങള്‍ പൂര്‍ണമായും തടഞ്ഞുവയ്ക്കപ്പെട്ടിരിക്കുകയാണ്. മുനമ്പം ഭൂമി

  • ഒഡീഷയില്‍ മര്‍ദ്ദനത്തിനിരയായ ഫാ. ലിജോ നിരപ്പേലിന്റെ ഭവനത്തില്‍ സാന്ത്വനവുമായി കത്തോലിക്ക കോണ്‍ഗ്രസ് പ്രതിനിധികള്‍

    ഒഡീഷയില്‍ മര്‍ദ്ദനത്തിനിരയായ ഫാ. ലിജോ നിരപ്പേലിന്റെ ഭവനത്തില്‍ സാന്ത്വനവുമായി കത്തോലിക്ക കോണ്‍ഗ്രസ് പ്രതിനിധികള്‍0

    പാലാ: ഒഡീഷയിലെ ജലേശ്വറില്‍ വൈദികരെയും കന്യാ സ്ത്രീകളെയും ആക്രമിച്ചതില്‍ കത്തോലിക്കാ കോണ്‍ഗ്രസ് പാലാ രൂപതാ സമിതി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ആക്രമിക്കപ്പെട്ട മലയാളി വൈദികന്‍ ഫാ. ലിജോ നിരപ്പേലിന്റെ ഭവനത്തില്‍ കത്തോലിക്കാ കോണ്‍ഗ്രസ് പാലാ രൂപത പ്രസിഡന്റ് ഇമ്മാനുവേല്‍ നിധീരി, ഡയറക്ടര്‍ റവ. ഡോ.  ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍, ജനറല്‍ സെക്രട്ടറി ജോസ് വട്ടുകുളം തുടങ്ങിയവരുടെ നേതൃത്വത്തില്‍ സന്ദര്‍ശനം നടത്തി ന്യൂനപക്ഷങ്ങള്‍ക്കെതിരെ തുടര്‍ച്ചയായി ആക്രമണങ്ങള്‍ ഉണ്ടാകാന്‍ കാരണം കുറ്റക്കാര്‍ക്കെതിരെ അധികാരികളുടെ ഭാഗത്തുനിന്നും നടപടികള്‍ ഉണ്ടാകാത്തതുകൊണ്ടാണെന്ന് സമിതി വിലയിരുത്തി.

  • ക്രൈസ്തവര്‍ക്കെതിരായ ആക്രമണം; പ്രധാനമന്ത്രിക്ക് കത്തയച്ച് കത്തോലിക്ക കോണ്‍ഗ്രസ്

    ക്രൈസ്തവര്‍ക്കെതിരായ ആക്രമണം; പ്രധാനമന്ത്രിക്ക് കത്തയച്ച് കത്തോലിക്ക കോണ്‍ഗ്രസ്0

    കൊച്ചി: ഛത്തീസ്ഗഡ്, ഒഡീഷ എന്നീ സംസ്ഥാനങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ക്രൈസ്തവര്‍ക്കെതിരെ നടന്ന അക്രമ ങ്ങളില്‍ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. സമുദായത്തിന്റെ സുരക്ഷയും മതസ്വാതന്ത്ര്യവുമാണ് ജനാധിപത്യത്തിന്റെ ആധാരശിലകളെന്ന് കത്തില്‍ ചൂണ്ടിക്കാട്ടി. ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ ഇന്ത്യന്‍ ഭരണഘടനയ്‌ക്കെതിരും ജനാധിപത്യത്തിന്റെ ആത്മാവിനു കളങ്കം ഏല്‍പ്പിക്കുന്നതുമാണ്. ബജ്‌റംഗ്ദള്‍ പോലുള്ള തീവ്ര ഹിന്ദുത്വ സംഘടനകളാണ് ക്രൂരതകള്‍ക്കു പിന്നിലെന്നും ആള്‍ക്കൂട്ട വിചാരണയും കാട്ടുനീതിയും തുടര്‍ക്കഥയാകുന്ന ഈ കാലഘട്ടത്തില്‍ അതിനെ തള്ളിപ്പറയുന്ന ശക്തമായ സന്ദേശമാണ് ഭരണാധികാരികള്‍

  • ക്രൈസ്തവര്‍ക്കെതിരെ വര്‍ധിച്ചുവരുന്ന ആക്രമണങ്ങളും വിദ്വേഷപ്രചാരണങ്ങളും ആശങ്കാജനകമെന്ന് കെസിബിസി ജാഗ്രത കമ്മീഷന്‍

    ക്രൈസ്തവര്‍ക്കെതിരെ വര്‍ധിച്ചുവരുന്ന ആക്രമണങ്ങളും വിദ്വേഷപ്രചാരണങ്ങളും ആശങ്കാജനകമെന്ന് കെസിബിസി ജാഗ്രത കമ്മീഷന്‍0

    കൊച്ചി: ക്രൈസ്തവര്‍ക്കെതിരെ വര്‍ധിച്ചുവരുന്ന ആക്രമണ ങ്ങളും വിദ്വേഷപ്രചാരണങ്ങളും ആശങ്കാജനകമാണെന്ന് കെസിബിസി ജാഗ്രത കമ്മീഷന്‍. ഛത്തീസ്ഗഡില്‍ രണ്ട് സന്യാസിനിമാര്‍ അതിക്രമങ്ങള്‍ക്കിരയായതിന് പിന്നാലെ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഒഡീഷയില്‍ വൈദികരും സന്യസ്തരും ഉള്‍പ്പെടുന്ന സംഘം ആള്‍ക്കൂട്ട അക്രമത്തിന് ഇരയായ സംഭവം ആശങ്കാജനകവും അപലപനീയവുമാണ്. ഇരുസംഭവങ്ങള്‍ക്കും പിന്നില്‍ സംഘപരിവാര്‍ സംഘടനയായ ബജ്‌റംഗ്ദള്‍ ആണെന്ന റിപ്പോര്‍ട്ട് നടുക്കമുളവാക്കുന്നതാണെന്ന് കെസിബിസി ജാഗ്രത കമ്മീഷന്‍ സെക്രട്ടറി റവ. ഡോ. മൈക്കിള്‍ പുളിക്കല്‍ പുറപ്പെടുവിച്ച പ്രസ്താവനയില്‍ വ്യക്തമാക്കി. ക്രൈസ്തവ സമൂഹത്തിനെതിരെ തീവ്രനിലപാടുകളുള്ള  ചില മതസംഘടനകളുടെ നേതൃത്വത്തില്‍  വ്യാപകമായി നടന്നുവരുന്ന

Latest Posts

Don’t want to skip an update or a post?