വിയന്ന അതിരൂപതക്ക് പുതിയ ആര്‍ച്ചുബിഷപ്; കര്‍ദിനാള്‍ ഷോണ്‍ബോണിന്റെ പിന്‍ഗാമിയായി ജോസഫ് ഗ്രുന്‍വിഡിലിനെ ലിയോ 14-ാമന്‍ മാര്‍പാപ്പ നിയമിച്ചു
- Featured, INTERNATIONAL, LATEST NEWS, WORLD
- October 18, 2025
ഫാ. ജോസഫ് വയലില്‍ CMI (ചെയര്‍മാന്‍, ശാലോം ടി.വി) 2025 ഏപ്രില്‍ 22-ന് ജമ്മു-കാശ്മീരിലെ അനന്ത്‌നാഗ് ജില്ലയിലെ പഹല്‍ഗാം എന്ന സ്ഥലത്തുവച്ച് ഭീകരര്‍ ടൂറിസ്റ്റുകളെ വെടിവച്ചു. 26 പേര്‍ മരിച്ചു. ഇരുപതില്‍ അധികം പേര്‍ക്ക് പരിക്കുപറ്റി. ഈയവസരത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളോട് അനുശോചനം അറിയിക്കുകയും തീവ്രവാദത്തെ അപലപിക്കുകയും ഇന്ത്യയുടെ ആത്മാവോടു ചേര്‍ന്നുനില്‍ക്കുകയും ചെയ്യുന്നു. ഈ സംഭവത്തെ തുടര്‍ന്ന് ഇന്ത്യയും പാക്കിസ്ഥാനും പല നടപടികളും എടുത്തു. അതില്‍ രണ്ട് നടപടികളെക്കുറിച്ചാണ് ഇവിടെ വിവരിക്കുന്നത്. ഒന്ന്, ഇന്ത്യ പാക്കിസ്ഥാനുമായി ഉണ്ടാക്കിയ സിന്ധുനദീജലകരാര്‍
കാക്കനാട്: സീറോമലബാർസഭയുടെ വിശ്വാസപരിശീലന കമ്മീഷന്റെ പുതിയ സെക്രട്ടറിയായി ചങ്ങനാശേരി അതിരൂപതാംഗമായ റവ.ഫാ. ആൻഡ്രൂസ് പാണംപറമ്പിൽ, അസി. സെക്രട്ടറിയായി കോതമംഗലം രൂപതാംഗമായ റവ.ഫാ. ജോസഫ് കല്ലറക്കൽ എന്നിവരെ നിയമിച്ചു. കഴിഞ്ഞ ആറു വർഷങ്ങളായി കമ്മീഷൻ സെക്രട്ടറിയായി പ്രവർത്തിച്ചുവരികയായിരുന്ന തലശ്ശേരി അതിരൂപതാംഗം റവ.ഫാ. തോമസ് മേൽവെട്ടത്ത് കാലാവധി പൂർത്തിയാക്കിയതിനെത്തുടർന്നാണ് പുതിയ നിയമനങ്ങൾ. കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷനും വിശ്വാസപരിശീലന കമ്മീഷൻ ചെയർമാനുമായ മാർ ജോസ് പുളിക്കൽ പിതാവാണ് പെർമെനെന്റ് സിനഡിന്റെ അംഗീകാരത്തോടെ നിയമനങ്ങൾ നടത്തിയിരിക്കുന്നത്. വിശ്വാസപരിശീലന കമ്മീഷന്റെ സെക്രട്ടറിയായ ബഹു. പാണംപറമ്പിലച്ചനെ ദൈവവിളിക്കായുള്ള
വത്തിക്കാന്‍ സിറ്റി: ലോകത്തിലെ ശ്രദ്ധ മുഴുവന്‍ വത്തിക്കാനിലെ സിസ്റ്റൈന്‍ ചാപ്പലിന്റെ മുകളിലുള്ള ചിമ്മിനിയിലേക്ക് കേന്ദ്രീകരിക്കുന്ന ദിവസളാണ് മെയ് ഏഴിന് ആരംഭിക്കുന്ന കോണ്‍ക്ലേവിന്റെ ദിനങ്ങള്‍. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പിന്‍ഗാമിയെ തിരഞ്ഞെടുക്കുന്നതിനുള്ള കോണ്‍ക്ലേവ് ഔദ്യോഗികമായി ആരംഭിക്കുന്ന മെയ് 7 ന് തന്നെ ആദ്യ വോട്ടിംഗ് നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആ ബാലറ്റില്‍ ആരും തിരഞ്ഞെടുക്കപ്പെട്ടിട്ടില്ലെങ്കില്‍ (ആധുനിക കോണ്‍ക്ലേവുകളുടെ കാലഘട്ടത്തില്‍ അങ്ങനെ ഒരിക്കലും സംഭവിച്ചിട്ടില്ല) മെയ് 8 മുതല്‍, പുതിയ മാര്‍പാപ്പയെ തിരഞ്ഞെടുക്കുന്നതുവരെ കര്‍ദിനാള്‍മാര്‍ രാവിലെയും ഉച്ചയ്ക്കും രണ്ടുതവണ വീതം വോട്ട് ചെയ്യും.
വാഷിംഗ്ടണ്‍ ഡിസി: 2025-ല്‍ യുഎസില്‍ അവതരിപ്പിക്കുന്ന ബജറ്റില്‍ ഗര്‍ഭഛിദ്ര കേന്ദ്രങ്ങള്‍ക്ക് നല്‍കുന്ന ധനസഹായം കുറച്ച് അത് പ്രോ-ലൈഫ് കേന്ദ്രങ്ങളിലേക്ക് തിരിച്ചുവിടാനുള്ള സാധ്യത പരിശോധിക്കുന്നതായി സൂചന നല്‍കി യുഎസ് ഹൗസ് സ്പീക്കര്‍ മൈക്ക് ജോണ്‍സണ്‍. പ്ലാന്‍ഡ് പേരന്റ്ഹുഡ് പോലുള്ള പ്രമുഖ ഗര്‍ഭഛിദ്ര സേവന സംഘടനകളില്‍ നിന്ന് ധനസഹായം മാറ്റാനും, അത് യോഗ്യമായ പ്രോ ലൈഫ് ആരോഗ്യ കേന്ദ്രങ്ങളില്‍ വിനിയോഗിക്കാനുമുള്ള നീക്കങ്ങള്‍ തുടര്‍ന്നേക്കുമെന്ന് ബജറ്റിന്റെ രൂപവത്കരണ ചര്‍ച്ചകളില്‍ ജോണ്‍സണ്‍ വ്യക്തമാക്കി. പ്ലാന്‍ഡ് പേരന്റ്ഹുഡിന് നല്‍കി വരുന്ന ധനസഹായം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട
വാഷിംഗ്ടണ്‍ ഡിസി: മെയ് ഒന്നാം തിയതി യുഎസിലെ ദേശീയ പ്രാര്‍ത്ഥനാദിനമായി ആചരിച്ചു. ‘അമേരിക്ക ഒരു മഹത്തായ രാഷ്ട്രമാകണമെങ്കില്‍, നാം എപ്പോഴും ദൈവത്തിന്റെ കീഴില്‍ ഒരു രാഷ്ട്രമായിരിക്കണം’ എന്ന് വൈറ്റ് ഹൗസിലെ റോസ് ഗാര്‍ഡനില്‍ സംഘടിപ്പിച്ച ചടങ്ങില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. മെയ് മാസത്തിലെ ആദ്യ വ്യാഴാഴ്ച അമേരിക്കയുടെ ദേശീയ പ്രാര്‍ത്ഥനാ ദിനമായി ആചരിക്കുന്ന പതിവനുസരിച്ച് ഈ വര്‍ഷവും യുഎസ് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ വാഷിംഗ്ടണിലും പൊതുജനങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ട് രാജ്യവ്യാപകമായും പ്രാര്‍ത്ഥനകള്‍ നടന്നു. ‘പ്രത്യാശയുടെ ദൈവത്തിലേക്ക് പകരുക, നിറയുക”
കൊളംബിയ/യുഎസ്എ: വിദ്യാര്‍ത്ഥികളുടെ പ്രൊഫൈലില്‍ 15 ജെന്‍ഡര്‍ ഓപ്ഷനുകള്‍ ഉള്‍പ്പെടുത്തിയ വിവാദ ഓണ്‍ലൈന്‍ ഫോം ദക്ഷിണ കരോളിനയിലെ ക്ലംസണ്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍ നിന്ന് നീക്കം ചെയ്തു. ‘സ്റ്റുഡന്റ് പ്രൊഫൈല്‍’ എന്ന് വിശേഷിപ്പിച്ച ഡ്രോപ്പ്-ഡൗണ്‍ മെനുവിലാണ്, 15 ലിംഗ ഐഡന്റിറ്റി ഓപ്ഷനുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാക്കിയത്: വിദ്യാര്‍ത്ഥികളോട് 15 ജെന്‍ഡര്‍ ഓപ്ഷനില്‍ നിന്ന് ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കാന്‍ ആവശ്യപ്പെടുന്ന ഫോമിന്റെ സ്‌ക്രീന്‍ഷോട്ട് പ്രചരിച്ചതിനെ തുടര്‍ന്ന് അമേരിക്കന്‍ ജനപ്രതിനിധി നാന്‍സി മേസ് അടക്കമുള്ളവര്‍ സര്‍വകലാശാലയുടെ നടപടിക്കെതിരെ രംഗത്ത് എത്തിയിരുന്നു. അതേസമയം സര്‍വകലാശാലയുടെ നേരിട്ടുള്ള
അഡ്വ. ഫ്രാന്‍സീസ് വള്ളപ്പുര സിഎംഐ മണിപ്പൂര്‍ ഇന്ത്യയുടെ മാണിക്യമാണ്. രാജ്യത്തെ സ്‌നേഹിക്കുന്നവര്‍ക്കാകെ മണിപ്പൂരിലെ അശാന്തി അസ്വസ്ഥതയുണ്ടാക്കുന്നു. അവിടെ ശാശ്വതമായി സമാധാനം ഉണ്ടാകണമെന്ന് ഇന്ത്യന്‍ ജനത ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു; രാഷ്ട്രീയ മുതലെടുപ്പു നടത്തുന്ന ഭരണാധിപന്മാരൊഴികെ. അക്കൂട്ടര്‍ക്ക് സമാധാനം പുലരണമെന്നില്ല. രണ്ടു വര്‍ഷത്തോളമാകുന്നു മണിപ്പൂര്‍ കലാപകലുഷിതമായിട്ട്. ഇരുനൂറിലധികം പേരുടെ മരണത്തിനിടയാക്കിയ വംശീയ കലാപത്തിന്റെ പേരില്‍ മുഖ്യമന്ത്രി ബിരേന്‍സിംഗ് അടുത്ത നാളില്‍ ഒരു ഖേദപ്രകടനം നടത്തിയിരുന്നു. മുഖ്യമന്ത്രിയുടെ ഖേദപ്രകടനവും ക്ഷമയാചനയും പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഉപയുക്തമാണോ എന്നതാണ് ചിന്താവിഷയം. സമാധാനം കേവലം ആശംസിക്കാനുള്ളതല്ല,
സ്വന്തം ലേഖകന്‍ തൊമ്മന്‍കുത്തില്‍ വനപാലകര്‍ കുരിശ് പിഴുതു മാറ്റിയ പ്രദേശം മുഴുവന്‍ വനഭൂമിയാക്കി മാറ്റാനുള്ള ശ്രമങ്ങള്‍ റവന്യൂ വകുപ്പിന്റെ സഹായത്തോടെ അണിയറയില്‍ നടക്കുന്നു. ജനജീവിതത്തെ ഗുരുതരമായി ബാധിക്കുന്ന വിധത്തിലേക്ക് ആ പ്രശ്‌നം മാറിക്കഴിഞ്ഞിരിക്കുകയാണ്. മതസ്വാതന്ത്ര്യം ഇല്ലാത്ത രാജ്യങ്ങളില്‍ നടക്കുന്ന സംഭവങ്ങളെ നാണിപ്പിക്കുന്ന രീതിയിലുള്ള കിരാത നടപടികളാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ഇടുക്കി ജില്ലയിലെ തൊമ്മന്‍കുത്തില്‍ ഏതാനും ദിവസങ്ങള്‍ക്കുമുമ്പ് നടന്നത്. ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ജെസിബി ഉപയോഗിച്ച് കുരിശ് പിഴുതു മാറ്റി കസ്റ്റഡിയില്‍ എടുക്കുന്ന ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
Don’t want to skip an update or a post?