വലിയനോമ്പ്: ചരിത്രവും ദൈവശാസ്ത്രവും
- വീക്ഷണം
- February 20, 2023
ക്രിസ്തുവിനെപ്രതി രക്തസാക്ഷിത്വം വരിച്ച വാഴ്ത്തപ്പെട്ട റാണി മരിയയുടെ തിരുനാൾ (ഫെബ്രുവരി 25) ആഘോഷിക്കുമ്പോൾ, ക്ഷമയുടെയും മാനസാന്തരത്തിന്റെയും മധ്യസ്ഥയായി വിശേഷിപ്പിക്കാവുന്ന ആ പുണ്യജീവിതം ഒരിക്കൽക്കൂടി ധ്യാനവിഷയമാക്കാം. വാഴ്ത്തപ്പെട്ട രക്തസാക്ഷിപദവിയിലേക്കുള്ള നാൾവഴികൾക്കിടയിൽ ഘാതകൻ കുടുംബാംഗമായി മാറിയെന്ന അത്യപൂർവ ചരിത്രമാണ് സിസ്റ്റർ റാണി മരിയയുടേത്. സ്വർഗത്തിലെ ആ രക്തപുഷ്പത്തിന്റെ ഘാതകനെ മകനായി ഏറ്റെടുത്ത മാതാപിതാക്കൾ നിത്യസമ്മാനത്തിനായി യാത്രയായെങ്കിലും അവനെ സഹോദരനായി സ്വീകരിച്ച കുടുംബം ക്ഷമിക്കുന്ന സ്‌നേഹത്തിന്റെ ആൾരൂപങ്ങളായി നമ്മുടെ കൺമുമ്പിലുണ്ട്, ക്ഷമിക്കുമ്പോഴും സ്‌നേഹിക്കുമ്പോഴും അത്ഭുതങ്ങൾ സംഭവിക്കുമെന്ന് ലോകത്തെ ഓർമിപ്പിച്ചുകൊണ്ട്. കുട്ടികൾ കളിക്കുന്നതിനിടയിലാകും
ഈശോയുടെ പീഡാനുഭവത്തിലേക്കും ഉത്ഥാനത്തിലേക്കും യോഗ്യതാപൂര്‍വം പ്രവേശിക്കാന്‍ നമ്മെ ഒരുക്കുകയാണെന്ന ബോധ്യത്തോടെ നോമ്പുകാല പ്രാര്‍ത്ഥനകളിലും കര്‍മങ്ങളിലും വ്യാപരിക്കണെന്ന് ഓര്‍മിപ്പിക്കുന്നു ലേഖകന്‍. മോശയുടെയും (പുറ. 24: 18) ഏലിയായുടെയും (രാജാ. 19:8) ഈശോയുടെ തന്നെയും (മര്‍ക്കോ. 1:13) 40 ദിവസങ്ങളിലെ ഉപവാസത്തെ അനുസ്മരിച്ചാണ് ആറാഴ്ചക്കാലത്തെ ഉപവാസരീതി സഭയില്‍ രൂപം പ്രാപിച്ചത്. എങ്കിലും സീറോ മലബാര്‍ ക്രിസ്ത്യാനികള്‍ ‘പേത്തുര്‍ത്താ’ ഞായര്‍ തുടങ്ങി ഉയിര്‍പ്പുവരെയുള്ള 50 ദിനങ്ങളില്‍ നോമ്പനുഷ്ഠിക്കുന്നു. ഉയിര്‍പ്പ് തിരുനാളിനുമുമ്പുള്ള ഈ ആഴ്ചകള്‍ പ്രാര്‍ത്ഥനയ്ക്കും ഉപവാസത്തിനും മാനസാന്തരത്തിനുമായി സവിശേഷമാംവിഘം നീക്കിവെക്കപ്പെട്ടിരിക്കുന്നു. ലൗകികമായ സന്തോഷങ്ങള്‍
സാത്താനിസവും ഫ്രീമേസൺ ക്ലബ്ബുകളും പെരുകുന്ന സാഹചര്യത്തിൽ, സാത്താനെക്കുറിച്ച് ബൈബിൾ പറയുന്നതും ഫ്രീമേസൺ ക്ലബ്ബുകളെക്കുറിച്ചുള്ള സഭാ പ്രബോധനവും വിശ്വാസികളോട് പങ്കുവെക്കുന്നതിനൊപ്പം ഇക്കാര്യത്തിൽ മാതാപിതാക്കൾ പുലർത്തേണ്ട ജാഗ്രതയെക്കുറിച്ചും ഓർമിപ്പിക്കുന്നു, താമരശേരി രൂപതാധ്യക്ഷൻ ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ. മനുഷ്യനോടുള്ള സ്‌നേഹത്തെപ്രതി ഈശോ സ്ഥാപിച്ച പരിശുദ്ധ കുർബാനയെന്ന കൂദാശയോടുള്ള അവഹേളനമാണ് സാത്താൻ ആരാധകരുടെ ആരാധനാരീതി. കാഴ്ചയർപ്പിക്കപ്പെടുന്ന ഓസ്തി ഈശോയുടെ ശരീരമായി മാറുന്നതും മുന്തിരിച്ചാറ് ഈശോയുടെ രക്തമായിത്തീരുന്നതുമാണ് വിശുദ്ധ കുർബാനയർപ്പണത്തിൽ സംഭവിക്കുന്ന അത്ഭുതം. ഇപ്രകാരം കൂദാശ ചെയ്യപ്പെട്ട തിരുവോസ്തിയിൽ ഈശോയുടെ യഥാർത്ഥ സാന്നിധ്യമാണുള്ളത്. കൂദാശചെയ്യപ്പെട്ട
ക്രിസ്മസ് ആനന്ദത്തിന്റെ വിശേഷമായത് എങ്ങനെ എന്ന അന്വേഷണത്തില്‍ വെളിച്ചം പകരുന്ന മൂന്ന് വിചാരങ്ങള്‍ പങ്കുവെക്കുന്നു ശാലോം മീഡിയ സ്പിരിച്വൽ ഡയറക്ടർ റവ.ഡോ.റോയ് പാലാട്ടി സി.എം.ഐ കുഞ്ഞ് പിറന്നാല്‍ ഒരു വീടിനോ നാടിനോ സമുദായത്തിനോ ഗോത്രത്തിനോമാത്രം ആനന്ദം പകരുന്ന ഒന്നായിരുന്നു, അന്നുവരെ. എന്നാല്‍ കാലിത്തൊഴുത്തിലെ ഉണ്ണി രക്ഷകനെ തേടുന്ന എല്ലാവര്‍ക്കും ആനന്ദപ്പുലരി നല്‍കി. കാത്തിരിപ്പിന്റെ സുവിശേഷമായിരുന്നു ഉണ്ണിയേശു. വെറുമൊരു കാത്തിരിപ്പിന്റെ സന്തതിയല്ല, തലമുറകളായി പ്രവാചകര്‍ സ്വപ്‌നം കണ്ടതും ദാര്‍ശനികര്‍ അനുധ്യാനിച്ചതും സഞ്ചാരികള്‍ ഉന്നംവെച്ചതും ഈയൊരു അവതാരത്തെയാണ്. അതുകൊണ്ടുതന്നെ, ഈയൊരു
മെക്‌സിക്കൻ ജനതയ്‌ക്കൊപ്പം ലോകമെമ്പാടുമുള്ള വിശ്വാസീസമൂഹം ഗ്വാഡലൂപ്പെ മാതാവിന്റെ തിരുനാൾ (ഡിസംബർ 12) ആഘോഷിക്കുമ്പോൾ അടുത്തറിയാം, മെക്‌സിക്കോയിലെ മരിയൻ പ്രത്യക്ഷീകരണത്തിന്റെ സംഭവബഹുലമായ ചരിത്രം. തെക്കേ അമേരിക്കൻ രാജ്യമാണ് മെക്‌സിക്കോ. ലോകത്തിലെ ഏറ്റവും പഴക്കമുളള സംസ്‌കാരങ്ങളിലൊന്നിന്റെ കളിത്തൊട്ടിൽ. ക്രിസ്തുവിന്റെ ജനനത്തിനും ഏതാണ്ട് ഒരായിരം വർഷങ്ങൾക്കുമുമ്പേ നിലവിലുളളതാണീ സംസ്‌കാരം. റെഡ് ഇന്ത്യൻസ് എന്ന് വിശേഷിപ്പിക്കുന്ന തദ്ദേശീയ ജനതയിലെ രണ്ട് പ്രധാനവംശങ്ങളാണ് ആസ്‌ടെക്കും, ടോൾടെക്കും. നീചമായ ആരാധനാ മൂർത്തികളാണ് ഇവർക്കുണ്ടായിരുന്നത്. മനുഷ്യരെപ്പോലും ഈ ദൈവങ്ങൾക്ക് ബലിയർപ്പിച്ചിരുന്നു. ചില ദൈവങ്ങൾക്ക് അവർ ക്ഷേത്രങ്ങളും പണിതു നൽകി. റെഡ്
ഫാത്തിമയിലെ മരിയൻ ദർശനത്തിന്റെ സമാപനത്തിൽ സംഭവിച്ച ‘സൂര്യാത്ഭുത’ത്തിൽ പരിശുദ്ധ അമ്മ വെളിപ്പെടുത്തിയ മൂന്ന് ദൃശ്യങ്ങൾ, ആ ദിനത്തിന്റെ സ്മരണ പുതുക്കുന്ന ദിനത്തിൽ (ഒക്‌ടോബർ 13) പങ്കുവെക്കുന്നു ലേഖകൻ. ഫാ. ജയ്‌സൺ കുന്നേൻ mcbs ഫാത്തിമ ദർശനങ്ങളിലെ ആറു മരിയൻ പ്രത്യക്ഷീകരണങ്ങളിൽ ഏറ്റവും അവസാനത്തെ സൂര്യാത്ഭുതം (The Miracle of the Sun) സംഭവിച്ചിട്ട് ഇന്ന് 105 വർഷം പൂർത്തിയാകുന്നു. 1917 മേയ് 17ന് ആരംഭിച്ച ഫാത്തിമാ മാതാവിന്റെ പ്രത്യക്ഷീകരണങ്ങൾ അതിന്റെ പൂർണതയിൽ എത്തുന്നത് 1917 ഒക്ടോബർ 13ന്
പാപബോധത്തോടെ ക്രിസ്തുവിന്റെ കരംപിടിച്ച് വിശുദ്ധ ജീവിത വഴിയിലെത്തിയ ഫ്രാൻസിസ് അസീസിയെ കുറിച്ച് കേൾക്കാത്ത ക്രിസ്ത്യാനികളുണ്ടാവില്ല. വിശുദ്ധന്റെ ജീവിതവുമായി ബന്ധപ്പെട്ട, കൗതുകകരമായ 10 നുറുങ്ങ് വിവരങ്ങൾ, അദ്ദേഹത്തിന്റെ തിരുനാളിൽ (ഒക്‌ടോ. നാല്) പങ്കുവെക്കുന്നു ഫാ. ജയ്‌സൺ കുന്നേൽ MCBS 1. ഫ്രാൻസിസായ ജിയോവാനി എഴു കുട്ടികളുള്ള കുടുംബത്തിലെ അംഗമായിരുന്നു ഫ്രാൻസിസ് അസീസി. ജിയോവാനി എന്നായിരുന്നു മാമ്മോദീസാ നാമം. വസ്ത്ര വ്യാപാരിയായിരുന്ന പിതാവ് ബർണാഡിന് ഫ്രാൻസിലെ ജനങ്ങളോടുള്ള ബഹുമാനവും ഉത്സാഹവും നിലനിർത്താനും ഫ്രഞ്ച് സംസ്‌കാരം ഇഷ്ടമായിരുന്നതിനാലും പിന്നീട് ഫ്രാഞ്ചസ്‌കോ എന്ന
എന്താണ് കാവൽ മാലാഖമാരുടെ ദൗത്യം, അക്രൈസ്തവർക്കും കാവൽ മാലാഖമാരുണ്ടോ? കാവൽ മാലാഖ എന്ന് കേൾക്കുമ്പോൾ മനസിലുണ്ടാകുന്ന ഒരുപിടി സംശയങ്ങൾക്കും ചോദ്യങ്ങൾക്കും കാവൽ മാലാഖമാരുടെ തിരുനാൾ ദിനത്തിൽ (ഒക്ടോ.2) മറുപടി നൽകുന്നു ലേഖകൻ. എ. ജെ. ജോസഫ് രചനയും സംഗീതവും നിർവഹിച്ച്,മലയാളത്തിന്റെ പ്രിയ ഗായിക സുജാത ആലപിച്ച, ‘കാവൽ മാലാഖമാരെ കണ്ണടയ്ക്കരുതേ…’ എന്ന ക്രിസ്തീയ ഭക്തിഗാനം എതൊരു മലയാളി ക്രൈസ്തവനും സുപരിചിതമാണ്. കാവൽ മാലാഖമാരെക്കുറിച്ചുള്ള ചില വസ്തുതകളും സംശയങ്ങളുമാണ് ഈ കുറിപ്പിന്റെ ഇതിവൃത്തം. കത്തോലിക്കാ സഭ ഒക്ടോബർ രണ്ടിന്
Don’t want to skip an update or a post?