നവജീവനയിലെ മരീനാമ്മ
- Featured, LATEST NEWS, കാലികം
- June 4, 2025
ഇഗ്‌നേഷ്യസ് ഗോന്‍സാല്‍വസ് ”കൊച്ചി മഹാനഗരത്തിലെ നല്ല സമരിയാക്കാരന്‍,’ ‘കേരളത്തിന്റെ വിയാനി’ എന്നൊക്കെയുള്ള പേരുകളിലാണ് മോണ്‍. ഇമ്മാനുവല്‍ ലോപ്പസ് അറിയപ്പെടുന്നത്. എലിയാസ് ലോപ്പസിന്റെയും തെരേസ ലോപ്പസിന്റെയും നാല് മക്കളില്‍ മൂത്തമകനായി ഒരു ആംഗ്ലോ ഇന്ത്യന്‍ കുടുംബത്തില്‍ 1908 മെയ് 10ന് ഇന്നത്തെ കൊച്ചി മുനിസിപ്പല്‍ കോര്‍പറേഷന്റെ വാണിജ്യ കേന്ദ്രമായ എറണാകുളം പട്ടണത്തിന്റെ വടക്കന്‍ ഭാഗത്തുള്ള ചാത്യാത്തില്‍ ജനിച്ചു. കേരളത്തിലെ കര്‍മലീത്താ പാരമ്പര്യത്തില്‍ പ്രമുഖനായ മാത്തേവൂസ് പാതിരി 1673-ല്‍ സ്ഥാപിച്ച ചാത്യാത് മൗണ്ട് കാര്‍മല്‍ ഇടവക ഇപ്പോഴും 10,000-ത്തിലധികം വിശ്വാസികളുമായി
റവ. ഡോ. മെക്കിള്‍ കാരിമറ്റം ദൈവപുത്രനായ യേശുക്രിസ്തു മരിച്ച് മൂന്നാംദിവസം ഉയിര്‍ത്തെഴുന്നേറ്റു എന്ന് വിശ്വാസപ്രമാണത്തില്‍ നാം ഏറ്റുചൊല്ലുന്നുണ്ട്. എന്താണ് ഈ മൂന്നാം ദിവസത്തിന്റെ പ്രത്യേകത? സുവിശേഷങ്ങളിലെ വിവരണങ്ങള്‍ അനുസരിച്ച് യേശു മരിച്ചത് വെള്ളിയാഴ്ച ഉച്ചകഴിഞ്ഞാണ്. ഞായറാഴ്ച അതിരാവിലെ കബറിടം ശൂന്യമായി കാണപ്പെട്ടു. കൃത്യമായി കണക്കുകൂട്ടിയാല്‍ മരണവും ഉത്ഥാനവും തമ്മില്‍ 36 മണിക്കൂറിന്റെ അകലമേയുള്ളൂ. മൂന്നുദിവസമില്ല, ഒന്നര ദിവസംമാത്രം! അപ്പോള്‍ മൂന്നാം ദിവസം എന്നതു ശരിയാണോ? ചോദ്യകര്‍ത്താവുതന്നെ സമ്മതിക്കുന്നതുപോലെ, പൊതുവായ ഉപയോഗം അനുസരിച്ച് യേശു മൂന്നാം ദിവസം ഉയിര്‍ത്തെഴുന്നേറ്റു
ജസ്റ്റിസ് കുര്യന്‍ ജോസഫ് (ലേഖകന്‍ മുന്‍ സുപ്രീംകോടതി ജഡ്ജിയാണ്) മനഃസാക്ഷി എന്ന വാക്ക് ജീവിതത്തില്‍ നിരന്തരം ഉപയോഗിക്കുന്ന ഒന്നാണ്. ഞാനെന്റെ മനഃസാക്ഷിയനുസരിച്ചു പ്രവര്‍ത്തിച്ചു, മനഃസാക്ഷിയനുസരിച്ചു ജീവിക്കുന്നു എന്നത് സ്വന്തം നിലപാടുകളെ ന്യായീകരിക്കാനും അവയില്‍ പിടിച്ചുനില്‍ക്കാനുമുള്ള പലരുടെയും ഉപാധിയാണ്. മനഃസാക്ഷി എന്താണ് എന്നറിയാത്തതുകൊണ്ടാണ് ഇപ്രകാരമൊരു അപക്വമായ നിലപാട് സ്വീകരിക്കുന്നത്. വി. ജോണ്‍ ഹെന്റി ന്യൂമാന്‍ മനഃസാക്ഷിയെ നിര്‍വചിക്കുന്നത് ഇങ്ങനെയാണ്: ”മനസാക്ഷി ആത്മീയതയുടെ നിയമമാണ്.” നമ്മള്‍ എന്തു തീരുമാനിക്കണം, എന്ത് തീരുമാനിക്കേണ്ട എന്ന സ്വാതന്ത്ര്യം ദൈവം തമ്മില്‍ നിക്ഷേപിച്ചിട്ടുണ്ട്. ദൈവം
ഫാ. മാത്യു ആശാരിപറമ്പില്‍ വീണ്ടുമൊരു മഴക്കാലം വിരുന്നെത്തിയിരിക്കുന്നു. ഏറെ ഇഷ്ടത്തോടെ കാത്തിരുന്ന അതിഥി, മരച്ചില്ലകള്‍ കുലുക്കിയും ജനല്‍ക്കര്‍ട്ടനുകള്‍ പാറിച്ചും സംഗീതവുമായി ഉമ്മറപ്പടിയില്‍ എത്തിയിരിക്കുന്നു… ചാറല്‍മഴയായി തുടങ്ങി മനോഹരമായ സംഗീതരാഗമായി വളര്‍ന്ന്, പെരുമഴയുടെ ഉച്ചസ്ഥായില്‍ അതു നമ്മെ മോഹിപ്പിക്കുന്നു. മഴയെന്നും വശ്യമാണ്, മോഹനമാണ്, ലഹരിയാണ്… ദൂരെനിന്ന് പെയ്തുവരുന്ന മഴമേഘങ്ങള്‍ നമ്മുടെ അടുത്തുവന്ന് തലോടുന്നത് കാണുന്നതും കാത്തിരിക്കുന്നതും ഒരു സുഖമാണ്. ഇപ്രാവശ്യം ഇത്തിരി വൈകിയാണെങ്കിലും കടന്നുവന്ന കാലവര്‍ഷത്തിന് ഹൃദ്യമായ സ്വാഗതം. ഓരോരുത്തരുടെയും മാനസിക ഭാവമനുസരിച്ച് മഴക്ക് വിവിധ പേരുകള്‍ വന്നുചേരുന്നു.
ഫാ. ജോസ് ആലുങ്കല്‍ എസ്ഡിബി മറ്റേതൊരു അപ്പസ്‌തോലനെയുംപോലെ സ്വപ്‌നങ്ങളുടെ വലിയ ഭണ്ഡാരവുമായിട്ടാവണം തോമാശ്ലീഹായും ക്രിസ്തുവിനെ അനുധാവനം ചെയ്യാന്‍ ഇറങ്ങിത്തിരിച്ചിട്ടുണ്ടാവുക. റോമിനെതിരെ പടവെട്ടുന്ന മിശിഹായുടെ അടുത്ത അനുയായിത്തിളങ്ങി, അവന്റെ രാജകീയ മഹത്വത്തില്‍ അവനോടൊപ്പം ആയിരിക്കാനുള്ള ആഗ്രഹങ്ങള്‍… അവന്‍ പ്രവര്‍ത്തിച്ച അത്ഭുതങ്ങളും വിപ്ലവകരമായ ഇടപെടലുകളൊക്കെ അവന്റെ ശിഷ്യനെന്ന നിലയില്‍ തോമാശ്ലീഹായുടെ പ്രതീക്ഷകളും മോഹങ്ങളും വാനോളം ഉയര്‍ത്തിയിട്ടുണ്ടാവണം. അങ്ങനെ യേശു തന്റെ ദൗത്യത്തിന്റെ മഹത്വത്തില്‍ നില്‍ക്കുമ്പോള്‍ നടത്തുന്ന പീഡനുഭവ പ്രവചനങ്ങളെ പൂര്‍ണ്ണമായും ഉള്‍ക്കൊള്ളാനോ മനസിലാക്കാനോ തോമാശ്ലീഹായ്ക്ക് കഴിയാതെ വരുമ്പോഴും, ‘അവനോടൊപ്പം നമുക്കും
ഭാരതത്തിന്റെ അപ്പസ്‌തോലനും നമ്മുടെ വിശ്വാസത്തിന്റെ പിതാവുമായ വിശുദ്ധ തോമാശ്ലീഹായുടെ തിരുനാളിൽ ഒരോ ക്രിസ്തുശിഷ്യനും മനസിൽ കുറിക്കേണ്ട മൂന്ന് ദർശനങ്ങൾ ഓർമിപ്പിക്കുന്നു, റോമിലെ പൊന്തിഫിക്കൽ സ്‌കോട്ട്‌സ് കോളജിലെ അധ്യാപകൻ കൂടിയായ ലേഖകൻ. അനുകരണാർഹമായ മാതൃക നൽകിയ വിശുദ്ധരെ ഓർക്കുകയും അവരുടെ ധന്യജീവിതം ധ്യാനിക്കുകയും ചെയ്യുന്ന അവസരമാണ് ഓർമത്തിരുനാൾ. ഓരോ തിരുനാളും ആഴമേറിയ ആധ്യാത്മികാനുഭവങ്ങളായി മാറണമെന്ന ഓർമപ്പെടുത്തലും കൂടി നമ്മിലേക്ക് പകരുന്നുണ്ട്. ദുഃക്‌റാനത്തിരുനാളും ഈ ചൈതന്യം ഉൾക്കൊള്ളാൻ നമ്മെ ഓർമിപ്പിക്കുന്നു. നസ്രത്തിലെ ആശാരിയുടെ ശരികളോട് ഏറ്റവും ചേർന്നുനിൽക്കുന്ന വ്യക്തിത്വമാണ് ‘ദിദിമോസ്’- ‘യേശുവിന്റെ
മാത്യു സൈമണ്‍ അപകടങ്ങളില്‍ പെടുന്നവരുടെ രക്ഷകനായി എത്തുകയെന്നത് ഒരു ദൈവനിയോഗമാണ്. എന്നാല്‍ ഈ നിയോഗം നിരവധി തവണ തേടിയെത്തിയ വ്യക്തത്വമാണ് തിരുവനന്തപുരം പൂന്തുറ സ്വദേശി ജോണ്‍ ബോസ്‌കോ. ജീവന്‍ നഷ്ടമാകാമായിരുന്ന പലര്‍ക്കും ബോസ്‌കോയുടെ സമയോചിത ഇടപെടലിലൂടെ ജീവന്‍ തിരിച്ചുകിട്ടിയിട്ടുണ്ട്. വെള്ളത്തില്‍ മുങ്ങി മരണപ്പെട്ടുപോകുമായിരുന്ന മൂന്നു കുട്ടികളെ രക്ഷിച്ചതാണ് സ്വന്തം ജീവന്‍ പോലും അപകടത്തിലാക്കി ബോസ്‌ക്കോ നടത്തിയ രക്ഷാപ്രവര്‍ത്തനങ്ങളില്‍ അവസാനത്തേത്. കേരളത്തിലെ തന്നെ ഏറ്റവും വലിയ ക്ഷേത്രക്കുളങ്ങളില്‍ ഒന്നായ തിരുവനന്തപുരം ശ്രീവരാഹം ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ കുട്ടികളെയാണ് അദ്ദേഹം ഇക്കുറി
ഫാ. ഡോ. ഫ്രാന്‍സിസ് ആലപ്പാട്ട് (ലേഖകന്‍ കോഴിക്കോട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളജിലെ ഇരുപതാം ബാച്ചിലെ ഡോക്ടറും തൃശൂര്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളജ് സ്ഥാപക ഡയറക്ടറുമാണ്.) ഒരു കാര്യം ചെയ്യണമെങ്കില്‍ ഒരു കാരണം വേണം. കാര്യത്തിന് ഫലസിദ്ധിയുണ്ടാകണം. വിശ്വാസത്തിലും യുക്തിയിലും ഈ സമവാക്യത്തിന് വ്യത്യാസമില്ല. സ്വവര്‍ഗവിവാഹം പല രാജ്യങ്ങളും നിയമാനുസൃതമാക്കിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ തത്സംബന്ധമായ ഏതൊരു ചിന്തയുടെയും ചര്‍ച്ചയുടെയും ആരംഭം ഇതുതന്നെയായിരിക്കണം. ആധുനിക മനുഷ്യന്റെ മുമ്പില്‍ ദൈവസൃഷ്ടി, പരിണാമസിദ്ധാന്തം എന്നിങ്ങനെ രണ്ടു സരണികള്‍ തുറന്നുകിടക്കുന്നു. ദൈവത്തില്‍ പൂര്‍ണമായി
Don’t want to skip an update or a post?