Follow Us On

12

June

2025

Thursday

  • ദക്ഷിണാഫ്രിക്കയില്‍ ഐസിസ് ഭീകരരുടെ സാന്നിധ്യം; നടപടി സ്വീകരിക്കണമെന്ന് ബിഷപ്‌സ് കോണ്‍ഫ്രന്‍സ് പ്രസിഡന്റ്

    ദക്ഷിണാഫ്രിക്കയില്‍ ഐസിസ് ഭീകരരുടെ സാന്നിധ്യം; നടപടി സ്വീകരിക്കണമെന്ന് ബിഷപ്‌സ് കോണ്‍ഫ്രന്‍സ് പ്രസിഡന്റ്0

    കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കയില്‍ ഐസിസ് ഭീകരര്‍ നടത്തുന്ന സാമ്പത്തിക ഇടപാടുകളെക്കുറിച്ചും അവരുടെ സാന്നിധ്യത്തെക്കുറിച്ചും വാര്‍ത്തള്‍ പുറത്തുവന്നിട്ടും നടപടികളൊന്നും സ്വീകരിക്കാത്ത ഗവണ്‍മെന്റ് നടപടി അപലനീയമാണെന്ന് ദക്ഷിണാഫ്രിക്കന്‍ ബിഷപ്‌സ് കോണ്‍ഫ്രന്‍സ് പ്രസിഡന്റ് ബിഷപ് സിതേംബേലെ സിപുക. മൊസാം ബിക്കും നൈജീരിയയും അസ്ഥിരപ്പെടുത്തുന്നതില്‍ ഐസിസ് ഭീകരര്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ടെന്ന് ബിഷപ്‌സ് കോണ്‍ഫ്രസിന്റെ വാര്‍ഷിക സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. ദക്ഷിണാഫ്രിക്കയ്ക്ക് പുറമെ ബോത്സ്വാന, എസ്വാതിനി എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ബിഷപ്പുമാരും വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. ഐസിസ് ഭീകരര്‍ സാധാരണ ജനങ്ങളുടെ ജീവിതത്തില്‍ വിതയ്ക്കുന്ന

  • ‘പിശാച് തുടലില്‍ കെട്ടിയ നായയെ പോലെ; പക്ഷേ വായില്‍ കയ്യിടരുത്’ അര്‍ജന്റീയിലെ ഭൂതോച്ചാടകന്റെ വാക്കുകള്‍

    ‘പിശാച് തുടലില്‍ കെട്ടിയ നായയെ പോലെ; പക്ഷേ വായില്‍ കയ്യിടരുത്’ അര്‍ജന്റീയിലെ ഭൂതോച്ചാടകന്റെ വാക്കുകള്‍0

    ബ്യൂണസ് അയേഴ്‌സ്: പിശാച് തുടലില്‍ കെട്ടിയ നായയെ പോലെയാണെന്ന് പറഞ്ഞത് വിശുദ്ധ അഗസ്റ്റിനാണ്. ചങ്ങലയില്‍ ബന്ധിച്ചിരിക്കുന്ന നായക്ക് നിങ്ങളെ ഒന്നും ചെയ്യാന്‍ കഴിയുകയില്ല. എന്നാല്‍ അതിന്റെ വായില്‍ കയ്യിടരുതെന്ന് മുന്നറിയിപ്പ് നല്‍കുകയാണ് അര്‍ജന്റീനയിലെ ഭൂതോച്ചാടകനായ ഫാ. മിഗുവല്‍ താമാഗ്നോ. ദൈവത്തോട് ചേര്‍ന്ന് കൂദാശ ജീവിതം നയിക്കുന്നവര്‍, വിവിധ പാപങ്ങളിലൂടെ പിശാചിന് ജീവിതത്തിലേക്ക് കടന്നുവരുവാനുള്ള അവസരം കൊടുക്കുന്നവരേക്കാള്‍ സുരക്ഷിതരാണെന്ന് ഫാ. മിഗുവല്‍ നമ്മെ ഓര്‍മിപ്പിക്കുന്നു. വിശുദ്ധ ജോണ്‍ മരിയ വിയാനിയെപ്പോലുള്ള വിശുദ്ധര്‍ക്കും പിശാചില്‍ നിന്ന് വലിയ വെല്ലുവിളികള്‍ നേരിടേണ്ടതായി

  • എങ്ങനെ അത്ഭുതപ്രവര്‍ത്തകരാകാം? പാപ്പാ ഫ്രാന്‍സിസ്

    എങ്ങനെ അത്ഭുതപ്രവര്‍ത്തകരാകാം? പാപ്പാ ഫ്രാന്‍സിസ്0

    ജൂലൈമാസത്തെ ഇടവേളയ്ക്കു ശേഷം, പുനരാരംഭിച്ച പൊതുദര്‍ശന പരിപാടിയില്‍ ഫാന്‍സീസ് പാപ്പാ അത്ഭുതപ്രവര്‍കരാകുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ വെളിപ്പെടുത്തി.  തന്റെ ശക്തിക്ക് അതീതമായ ചുമതലകള്‍ അഭിമുഖീകരിക്കേണ്ടിവരുമ്പോള്‍ എല്ലാവരും സഭയും സ്വാഭാവികമായും ചോദിക്കും: ‘ഇതെങ്ങനെ സാധ്യമാകും? ‘എനിക്ക് ഈ സാഹചര്യത്തെ എങ്ങനെ നേരിടാനാകും?’. അത്തരം അവസരങ്ങളില്‍  ദൈവദൂതന്‍ പരിശുദ്ധ കന്യകയോട് പറഞ്ഞത് സ്വയം ആവര്‍ത്തിക്കുന്നത് നമുക്ക് സഹായകമാകും: ‘ദൈവത്തിന് അസാധ്യമായി ഒന്നുമില്ല’ (ലൂക്കാ 1:37).   നമുക്കും നമ്മുടെ ഹൃദയത്തില്‍ ഈ ആശ്വാസദായകമായ ഉറപ്പോടെ ഓരോ പ്രതിസന്ധികളെയും തരണംചെയ്യാം:  ‘ദൈവത്തിന് അസാധ്യമായി ഒന്നുമില്ല’.

  • ഉണ്ണിയേശുവിനെ കരങ്ങളില്‍ വഹിക്കുന്ന മറിയത്തിന്റെ ചിത്രത്തെക്കുറിച്ച് പാപ്പ പറഞ്ഞത്…

    ഉണ്ണിയേശുവിനെ കരങ്ങളില്‍ വഹിക്കുന്ന മറിയത്തിന്റെ ചിത്രത്തെക്കുറിച്ച് പാപ്പ പറഞ്ഞത്…0

    വത്തിക്കാന്‍ സിറ്റി: ഉണ്ണിയേശുവിനെ കരങ്ങളില്‍ വഹിക്കുന്ന പുരാതനമായ സാലസ് പോപ്പുലി റൊമാനി ചിത്രത്തില്‍ ക്രൈസ്തവികമായ അര്‍ത്ഥത്തില്‍ ദൈവകൃപയുടെ പൂര്‍ണത പ്രകടമാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. മതവിശ്വാസവുമായി ബന്ധപ്പെട്ടുള്ള ഐതിഹ്യത്തിന്റെയോ മാന്ത്രികതയുടെയോ തലത്തില്‍ നിന്നുപരിയായി ദൈവകൃപ മറിയത്തില്‍ പൂര്‍ണതയില്‍  പ്രകടമാണെന്ന് സെന്റ് മേരി മേജര്‍ ബസിലിക്കയില്‍ മഞ്ഞുമാതാവിന്റെ തിരുനാളിനോടനുബന്ധിച്ച് നടന്ന തിരുക്കര്‍മങ്ങളുടെ മധ്യേ നല്‍കിയ സന്ദേശത്തില്‍ പാപ്പ പറഞ്ഞു. ഭൂമിയിലേക്ക് വിതറുന്ന മഞ്ഞിന്റെ മനോഹാരിത കണ്ണുകളെ അതിശയിപ്പിക്കുകയും മനസിനെ അത്ഭുതപ്പെടുത്തുകയും ചെയ്യുന്നതാണെന്ന്  പ്രഭാഷകന്‍ 43:18 -ല്‍ പറയുന്നു. 1700 വര്‍ങ്ങള്‍ക്ക്

  • വേളാങ്കണ്ണി തീര്‍ത്ഥാടനകേന്ദ്രത്തില്‍ നടക്കുന്നത് പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനങ്ങളാണെന്ന് വത്തിക്കാന്‍

    വേളാങ്കണ്ണി തീര്‍ത്ഥാടനകേന്ദ്രത്തില്‍ നടക്കുന്നത് പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനങ്ങളാണെന്ന് വത്തിക്കാന്‍0

    വത്തിക്കാന്‍ സിറ്റി: വേളാങ്കണ്ണി തീര്‍ത്ഥാടനകേന്ദ്രത്തില്‍ ഉണ്ടാകുന്ന നല്ല ഫലങ്ങളില്‍ നിന്ന് അവിടെ പരിശുദ്ധാത്മാവിന്റെ സ്ഥായിയായ പ്രവര്‍ത്തനം നടക്കുന്നുണ്ടെന്ന്  മനസിലാക്കാമെന്ന് വത്തിക്കാന്‍. വത്തിക്കാന്റെ വിശ്വാസകാര്യങ്ങള്‍ക്കായുള്ള ഡിക്കാസ്ട്രിയുടെ പ്രീഫെക്ട് കര്‍ദിനാള്‍ വിക്ടര്‍ മാനുവല്‍ ഫെര്‍ണാണ്ടസ് നിയുക്ത തഞ്ചാവൂര്‍ ബിഷപ് സാഗ്യരാജ് തമ്പുരാജിനയച്ച കത്തിലാണ് ഈ കാര്യം പറഞ്ഞിരിക്കുന്നത്.  ഈ തീര്‍ത്ഥാടനകേന്ദ്രത്തോടുള്ള മാര്‍പാപ്പയുടെ പ്രത്യേക  അഭിനന്ദനവും കര്‍ദിനാള്‍ കത്തിലൂടെ അറിയിച്ചു. സെപ്റ്റംബര്‍ എട്ടിന് ആഘോഷിക്കുന്ന ആരോഗ്യമാതാവിന്റെ തിരുനാളിന് മുന്നോടിയായാണ് വത്തിക്കാന്റെ കത്ത്. വേളാങ്കണ്ണി തീര്‍ത്ഥാടനകേന്ദ്രം സന്ദര്‍ശിക്കുന്ന ക്രൈസ്തവേതര മതങ്ങളിലുള്ള നിരവധിയാളുകള്‍ക്ക് മാതാവിന്റെ

  • ഒളിമ്പിക്‌സ് ഉദ്ഘാടന ചടങ്ങിലെ ക്രൈസ്തവവിരുദ്ധ ചിത്രീകരണത്തെ വത്തിക്കാന്‍ അപലപിച്ചു

    ഒളിമ്പിക്‌സ് ഉദ്ഘാടന ചടങ്ങിലെ ക്രൈസ്തവവിരുദ്ധ ചിത്രീകരണത്തെ വത്തിക്കാന്‍ അപലപിച്ചു0

    വത്തിക്കാന്‍ സിറ്റി: പാരിസ് ഒളിമ്പിക്‌സിന്റെ ഉദ്ഘാടനചടങ്ങിനോടനുബന്ധിച്ച് ക്രൈസ്തവരെയും മറ്റ് മതവിശ്വാസികളെയും അപമാനിക്കുന്ന രീതിയില്‍ നടത്തിയ ചിത്രീകരണങ്ങളെ വത്തിക്കാന്‍ അപലപിച്ചു. ലിയോനാര്‍ഡോ ഡാ വിന്‍സിയുടെ പ്രശസ്തമായ ‘അവസാന അത്താഴത്തി’ന്റെ ചിത്രീകരണത്തെ പരിഹസിക്കുന്ന ചിത്രീകരണത്തെക്കുറിച്ച് പ്രത്യേകം പരാമര്‍ശിക്കാതെ ഫ്രഞ്ച് ഭാഷയില്‍ പുറത്തിറക്കിയ കുറിപ്പില്‍ ഉദ്ഘാടന ചടങ്ങിലെ ചില ചിത്രീകരണങ്ങള്‍ ദുഃഖമുളവാക്കിയതായും ക്രൈസ്തവരോടും മറ്റ് മതവിശ്വാസികളോടും ചെയ്ത തെറ്റിനെതിരെ ഉയര്‍ന്നു വന്ന ശബ്ദത്തോടൊപ്പം ചേരാതിരിക്കാനാവില്ലെന്നും വത്തിക്കാന്‍ വ്യക്തമാക്കി. 150 കോടി യൂറോ ചിലവഴിച്ചു നടത്തിയ ഒളിമ്പിക്‌സിന്റെ ഔദ്യോഗിക ഉദ്ഘാടനചടങ്ങില്‍ ക്രൈസ്തവവിശ്വാസത്തെ അവഹേളിക്കുന്ന

  • കേരളജനതയ്‌ക്കൊപ്പം ഞാനുണ്ട്: ഫ്രാന്‍സിസ് മാര്‍പാപ്പ

    കേരളജനതയ്‌ക്കൊപ്പം ഞാനുണ്ട്: ഫ്രാന്‍സിസ് മാര്‍പാപ്പ0

    വത്തിക്കാന്‍ സിറ്റി: പേമാരി മൂലം ഉരുള്‍പൊട്ടലുകളും ജീവനാശവും മറ്റ് നാശനഷ്ടങ്ങളും സംഭവിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യയിലെ, പ്രത്യേകിച്ചും കേരളത്തിലെ ജനങ്ങളൊടുള്ള സാമീപ്യവും പ്രാര്‍ത്ഥനയുമറിയിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. വത്തിക്കാന്‍ ചത്വരത്തില്‍ നടന്ന ത്രികാലജപപ്രാര്‍ത്ഥനയ്ക്ക് ശേഷം തീര്‍ത്ഥാടകരെ അഭിസംബോധന ചെയ്തപ്പോഴാണ് പാപ്പ കേരളത്തിലെ പ്രകൃതി ദുരന്തബാധിതരെ അനുസ്മരിച്ചത്. കേരളത്തില്‍ സംഭവിച്ച പ്രകൃതിദുരന്തത്തില്‍ അനേകമാളുകള്‍ ഭവനരഹിതരായിട്ടുണ്ടെന്ന് പറഞ്ഞ പാപ്പ ദുരന്തത്തില്‍ മരിച്ചവര്‍ക്കും ദുരിതമനുഭവിക്കുന്നവര്‍ക്കും വേണ്ടി തന്നോടൊപ്പം പ്രാര്‍ത്ഥിക്കുവാന്‍ വിശ്വാസികളെ ആഹ്വാനം ചെയ്തു.

  • പ്രളയത്തില്‍ നിന്ന് ദിവ്യകാരുണ്യവും നൂറിലധികം വിശുദ്ധരുടെ തിരുശേഷിപ്പുകളും രക്ഷിച്ചു

    പ്രളയത്തില്‍ നിന്ന് ദിവ്യകാരുണ്യവും നൂറിലധികം വിശുദ്ധരുടെ തിരുശേഷിപ്പുകളും രക്ഷിച്ചു0

    മനില: കനത്ത മഴയെയും ചുഴലിക്കാറ്റിനെയും തുടര്‍ന്നുണ്ടായ പ്രളയത്തില്‍ വെള്ളം കയറിയ ഫിലിപ്പൈന്‍സിലെ മാരികിനാ നഗരത്തിലെ വിശുദ്ധരുടെ തിരുശേഷിപ്പുകള്‍ സൂക്ഷിക്കുന്ന ചാപ്പലില്‍ നിന്ന് ദിവ്യകാരുണ്യവും നൂറിലധികം വിശുദ്ധരുടെ  തിരുശേഷിപ്പുകളും രക്ഷിച്ചു. ചാപ്പലിന്റെ അഡ്മിനിസ്‌ട്രേറ്റര്‍ കൂടിയായ  ഡേവ് ഡെല ക്രൂസാണ് വെള്ളം ഇരച്ചെത്തിയ സമയത്ത് തന്റെ ജീവന്‍ പണയംവെച്ച് ദിവ്യകാരുണ്യവും വിശുദ്ധരുടെ തിരുശേഷിപ്പുകളും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയത്. പുലര്‍ച്ചെ 1 മുതല്‍ 3 വരെ അതിശക്തമായ മഴ പെയ്തുകൊണ്ടിരുന്നു. കെട്ടിടത്തെ പിഴുതെറിയുന്ന വിതത്തിലുള്ള കാറ്റും ശക്തമായ മഴയും. എന്തുചെയ്യണമെന്ന് അറിയാതെ

Latest Posts

Don’t want to skip an update or a post?