Follow Us On

20

April

2025

Sunday

  • പൊന്തിഫിക്കൽ ദൈവശാസ്ത്ര അക്കാദമിയുടെ പുതിയ നിയമാവലിക്ക് പാപ്പായുടെ അംഗീകാരം

    പൊന്തിഫിക്കൽ ദൈവശാസ്ത്ര അക്കാദമിയുടെ പുതിയ നിയമാവലിക്ക് പാപ്പായുടെ അംഗീകാരം0

    വത്തിക്കാന്‍ സിറ്റി: ഭാവിയിലേക്കുള്ള ദൈവശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി പഴയകാല തത്വങ്ങളും നിയമങ്ങളും മാത്രമല്ല, നിലവിലെ ആഴമേറിയ സാംസ്‌കാരിക മാറ്റങ്ങൾ മനസ്സിലാക്കി, ദൈവികവെളിപാടിന്റെ കൂടി അടിസ്ഥാനത്തിൽ ഭാവിയിലേക്കുള്ള പുതിയ മാർഗ്ഗങ്ങൾ നിർദ്ദേശിക്കേണ്ടതിന്റെ ആവശ്യമുണ്ടെന്ന് ഫ്രാൻസിസ് പാപ്പ. പൊന്തിഫിക്കൽ ദൈവശാസ്ത്ര അക്കാദമിയുടെ പുതുക്കിയ നിയമസംഹിത അംഗീകരിച്ചുകൊണ്ട് ഇന്നലെ പ്രസിദ്ധീകരിച്ച ‘അദ് തെയൊളോജിയാം പ്രൊമോവെന്തം’ – ദൈവശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി – എന്ന അപ്പസ്തോലിക ലേഖനത്തിലാണ് പാപ്പാ ഇക്കാര്യം വ്യക്തമാക്കിയത്. 1718 ഏപ്രിൽ 23-ന് ക്ലമന്റ് പതിനൊന്നാമൻ പാപ്പാ സ്ഥാപിച്ച പൊന്തിഫിക്കൽ ദൈവശാസ്ത്ര അക്കാദമി

  • ഇസ്രായേൽ-പലസ്തീൻ സംഘർഷം അവസാനിപ്പിക്കാൻ സാധ്യമായതെല്ലാം ചെയ്യും; കർദ്ദിനാൾ പരോളിൻ

    ഇസ്രായേൽ-പലസ്തീൻ സംഘർഷം അവസാനിപ്പിക്കാൻ സാധ്യമായതെല്ലാം ചെയ്യും; കർദ്ദിനാൾ പരോളിൻ0

    കമ്പിദോല്യ (റോം): രക്ത രൂക്ഷിതമായി തുടരുന്ന ഇസ്രായേൽ – ഹമാസ് സംഘർഷം അവസാനിപ്പിക്കാൻ സാധ്യമായതെല്ലാം ചെയ്യുന്നതിന് വത്തിക്കാൻ സദാ സന്നദ്ധമാണെന്ന് വത്തിക്കാൻ വിദേശകാര്യ മന്ത്രി കർദ്ദിനാൾ പീയെത്രൊ പരോളിൻ. രണ്ടു ജനതകൾ രണ്ടു രാഷ്ട്രങ്ങൾ എന്നതാണ് എക്കാലത്തും ഇസ്രായേലിനെയും പലസ്തീനെയും സംബന്ധിച്ച പരിശുദ്ധസിംഹാസനത്തിന്റെ നിലപാടെന്നും ഇതു മാത്രമാണ് സമാധാനം വാഴുന്നതും പ്രശാന്തമായ സാമീപ്യം ഉറപ്പാക്കുന്നതുമായ ഭാവിക്കുള്ള ഏക മാർഗം. സമാധാനത്തിനുള്ള കാരണങ്ങൾ അക്രമത്തിനും യുദ്ധത്തിനും മേൽ പ്രബലപ്പെടട്ടെയെന്നും അദ്ദേഹം പറഞ്ഞു. സഭയുടെ പൊതുകാര്യവിഭാഗത്തിന്റെ ഉപകാര്യദർശി, പൗരസ്ത്യസഭകൾക്കായുള്ള സംഘത്തിൻറെ

  • പലസ്തീന്‍ ജനതയുടെ ഏറ്റവും വലിയ ശത്രു ഹമാസ് ;കര്‍ദ്ദിനാള്‍ മത്തേയോ സൂപ്പി

    പലസ്തീന്‍ ജനതയുടെ ഏറ്റവും വലിയ ശത്രു ഹമാസ് ;കര്‍ദ്ദിനാള്‍ മത്തേയോ സൂപ്പി0

    റോം: ഹമാസാണ് പലസ്തീന്‍ ജനതയുടെ ഏറ്റവും വലിയ ശത്രുവെന്ന് ഫ്രാന്‍സിസ് പാപ്പയുടെ സമാധാന ദൂതനും ഇറ്റാലിയന്‍ മെത്രാന്‍ സമിതിയുടെ പ്രസിഡന്റുമായ കര്‍ദ്ദിനാള്‍ മത്തേയോ സൂപ്പി. ഇരു വിഭാഗത്തിന്റേയും അവകാശങ്ങള്‍ ഉറപ്പാക്കുന്ന ഒരു പ്രശ്നപരിഹാരമാണ് ആവശ്യമെന്നും അതിന് ആധികാരികതയുള്ള രാഷ്ട്രീയ നേതൃത്വം പലസ്തീനില്‍ ഉണ്ടാകണമെന്നും വടക്കന്‍ ഇറ്റലിയില്‍ നടന്ന ഒരു കോണ്‍ഫറന്‍സില്‍ കര്‍ദ്ദിനാള്‍ സുപ്പി പറഞ്ഞു. ഇസ്രായേല്‍-പലസ്തീന്‍ സംഘർഷത്തിന്റെ അടിസ്ഥാന കാരണങ്ങള്‍ പരിഹരിക്കപ്പെടണം. ബന്ധപ്പെട്ട വിഷയങ്ങളിൽ വ്യക്തയും, ഉറപ്പും ഉണ്ടാകേണ്ടത് അത്യാവശ്യമാണ് . അക്രമത്തോടുള്ള ആസക്തി പാടില്ലെന്നും അക്രമം

  • സിനഡ്: ഒന്നാം ഘട്ടത്തിന് സമാപനം; വിവാദ വിഷയങ്ങളിൽ ചർച്ചകൾ തുടരാൻ ധാരണ

    സിനഡ്: ഒന്നാം ഘട്ടത്തിന് സമാപനം; വിവാദ വിഷയങ്ങളിൽ ചർച്ചകൾ തുടരാൻ ധാരണ0

    വത്തിക്കാൻ സിറ്റി: ഒരു മാസത്തോളം നീണ്ടുനിന്ന പതിനാറാമത് മെത്രാൻ സിനഡിന്റെ ആദ്യ ഘട്ടത്തിന് സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ നടന്ന വിശുദ്ധബലിയോടെ തിരശീല വീണു. ലോകത്തിന്റെ വേദനകൾക്ക് കാതുകൊടുക്കാത്ത ആത്മീയത ഫരിസേയ മനോഭാവമാണെന്ന് വിശുദ്ധ കുർബാന മദ്ധ്യേ നടത്തിയ സുവിശേഷ സന്ദേശത്തിൽ ഫ്രാൻസിസ് പാപ്പാ ആഗോള കത്തോലിക്കാ സഭംഗങ്ങളെ ഓർമ്മിപ്പിച്ചു. ആരെയും ഒഴിവാക്കാതെ എല്ലാവരെയും സ്വീകരിക്കുന്ന ഒരു സഭയായി മാറാനുള്ള ആഹ്വാനമാണ് സിനഡാലിറ്റിയെക്കുറിച്ചുള്ള സിനഡ് മുന്നോട്ടു വയ്ക്കുന്നതെന്ന് പാപ്പാ വ്യക്തമാക്കി. 300 ബിഷപ്പുമാരും അൻപത് വനിതകളുൾപ്പടെ അറുപത്തഞ്ചു അല്മായരുമാണ്

  • ഹാലോവീൻ അടുത്തെത്തി: വത്തിക്കാന്റെ മുന്നറിയിപ്പ് അന്നും ഇന്നും പ്രസക്തം0

    വത്തിക്കാൻ സിറ്റി: ഒക്ടോബർ 31ന് ആഘോഷിക്കുന്ന ‘ഹാലോവീൻ’ പൈശാചിക ആരാധനയ്ക്ക് തുല്യമായതിനാൽ, പ്രസ്തുത ആഘോഷങ്ങളിൽനിന്ന് കുട്ടികളെ അകറ്റിനിറുത്താൻ മാതാപിതാക്കൾ ശ്രദ്ധിക്കണമെന്ന് വത്തിക്കാന്റെ മുന്നറിയിപ്പ്. വത്തിക്കാനിൽ സമ്മേളിച്ച, സഭയുടെ ഓദ്യോഗിക ഭൂതോച്ഛാടകരുടെ കൂട്ടായ്മ 2014ൽ പുറപ്പെടുവിച്ച മുന്നറിയിപ്പ് അന്നു മാത്രമല്ല ഇന്നും പ്രസക്തമാണ്. ഈ മഹാമാരിക്കാലത്തും ഹാലോവീൻ ആഘോഷങ്ങൾക്കായി തിരക്കിട്ട ഒരുക്കത്തിലാണ് പല രാജ്യങ്ങളും. ഭൂതപ്രേത പിശാചുകളുടെ വേഷം അണിയുന്ന ‘ഹാലോവീൻ’ ആഘോഷത്തിൽനിന്ന് കുട്ടികളെ അകറ്റുന്നതോടൊപ്പം വിശുദ്ധരുടെ വേഷങ്ങൾ അണിയുന്ന ‘ഹോളീവീൻ’ ആഘോഷങ്ങളിൽ പങ്കെടുക്കാൻ കുട്ടികളെ പ്രോത്‌സാഹിപ്പിക്കണമെന്നും വത്തിക്കാൻ

  • ലോകസമാധാനത്തിനായി വത്തിക്കാനിൽ പ്രാർത്ഥനാദിനം പ്രഖ്യാപിച്ച് ഫ്രാൻസിസ് പാപ്പ

    ലോകസമാധാനത്തിനായി വത്തിക്കാനിൽ പ്രാർത്ഥനാദിനം പ്രഖ്യാപിച്ച് ഫ്രാൻസിസ് പാപ്പ0

    വത്തിക്കാന്‍ സിറ്റി: ഇസ്രായേൽ- പലസ്തീൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ സമാധാനത്തിനായി പ്രാർത്ഥിക്കാൻ ഫ്രാൻസിസ് പാപ്പ ആഹ്വാനം ചെയ്തു. ഒക്ടോബർ 27 വെള്ളിയാഴ്ച്ച നടക്കുന്ന പ്രത്യേക പ്രാർത്ഥനയിൽ പങ്കുചേരാൻ യഥാർത്ഥ സമാധാനം ആഗ്രഹിക്കുന്ന ലോകമെമ്പാടുമുള്ള എല്ലാ ക്രൈസ്തവരോടും ഇതര മതസ്ഥരോടും വ്യക്തിഗതസഭകളോടും അദ്ദേഹം അഭ്യർത്ഥിച്ചു . മധ്യേഷ്യൻ മേഖലയിൽ സംഭവിക്കാൻ സാധ്യതയുള്ള വലിയൊരു മാനവികദുരന്തം ഒഴിവാക്കാനായി സാധ്യമായതെല്ലാം ചെയ്യാൻ ലോകരാജ്യങ്ങളോടും പാപ്പ ആവശ്യപ്പെട്ടു . ലോകത്തിന്റെ വിവിധഭാഗങ്ങളിൽ സായുധയുദ്ധങ്ങൾ നടക്കുന്നതിനാൽ എവിടെയുമുണ്ടാകുന്ന സംഘർഷങ്ങൾ കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിക്കുവാനുള്ള സാധ്യതനിലനിൽക്കുന്നുണ്ടെന്ന് പാപ്പ

  • 56 രാജ്യങ്ങളിൽ നിന്നുമുള്ള 6000 കുട്ടികളുമായി ഫ്രാൻസിസ് പാപ്പ കൂടിക്കാഴ്ച നടത്തും

    56 രാജ്യങ്ങളിൽ നിന്നുമുള്ള 6000 കുട്ടികളുമായി ഫ്രാൻസിസ് പാപ്പ കൂടിക്കാഴ്ച നടത്തും0

    വത്തിക്കാന്‍ സിറ്റി:പ്രശ്‌നബാധിത മേഖലകളിൽ നിന്നുൾപ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള അമ്പത്താറ് രാജ്യങ്ങളിൽ നിന്നുള്ള 6000 കുഞ്ഞുങ്ങളുമായി ഫ്രാൻസിസ് പാപ്പ കൂടിക്കാഴ്ച നടത്തും. വരുന്ന നവംബർ ആറാം തീയതിയാണ് ഏഴിനും പന്ത്രണ്ടിനും ഇടയിൽ പ്രായമുള്ള കുഞ്ഞുങ്ങളെ താൻ സന്ദര്‍ശിക്കുകയെന്ന് ഫ്രാൻസിസ് പാപ്പ തന്നെയാണ് വെളിപ്പെടുത്തിയത്. സംസ്കാരങ്ങൾക്കും, വിദ്യാഭ്യാസത്തിനും വേണ്ടിയുള്ള ഡിക്കാസ്റ്ററിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ‘നമുക്ക് ആൺകുട്ടികളിൽ നിന്നും പെൺകുട്ടികളിൽ നിന്നും പഠിക്കാം’ എന്നതാണ് കൂടിക്കാഴ്ചയുടെ മുദ്രാവാക്യം. ഫ്രാൻസിസ്കൻ സമൂഹവും, സെന്റ് എജിഡിയോ കൂട്ടായ്മയും സംയുക്തമായാണ് കുട്ടികളെ ലോകത്തിൻറെ വിവിധ

  • ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ ഫ്രാൻസിസ് പാപ്പയുമായി കൂടിക്കാഴ്ച നടത്തി

    ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ ഫ്രാൻസിസ് പാപ്പയുമായി കൂടിക്കാഴ്ച നടത്തി0

    വത്തിക്കാൻ സിറ്റി: വത്തിക്കാനിലെത്തിയ ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ ഫ്രാൻസിസ് പാപ്പയുമായി കൂടിക്കാഴ്ച നടത്തി. ഇസ്രായേൽ – പലസ്തീൻ സംഘർഷം രൂക്ഷമായി തുടരുന്നതിനിടെയാണ് സന്ദർശനമെന്നത് ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ളതാണെന്ന് നിരീക്ഷകർ അഭിപ്രായപ്പെട്ടു. ബഹ്റൈൻ – വത്തിക്കാൻ ഉഭയകക്ഷി ബന്ധം, സംയുക്ത സഹകരണം, സഹിഷ്ണുത, സഹവർത്തിത്വം, സാഹോദര്യം, സംഭാഷണം, ജനങ്ങൾ തമ്മിലുള്ള സഹകരണം എന്നിവ പ്രോത്സാഹിപ്പിക്കുന്നതുൾപ്പടെയുള്ള വിഷയങ്ങൾ മുപ്പത് മിനിറ്റോളം നീണ്ടുനിന്ന കൂടികാഴ്ച്ചയിൽ ചർച്ചയായി. ഫ്രാൻസിസ് പാപ്പയുടെ കഴിഞ്ഞവർഷത്തെ ബഹ്റൈൻ സന്ദർശനത്തെയും അൽ അസ്ഹർ

Latest Posts

Don’t want to skip an update or a post?