Follow Us On

15

May

2025

Thursday

  • മ്യാന്‍മറിലെ ഭൂകമ്പബാധിതര്‍ക്ക്  സഹായവും ഒപ്പം അടിയന്തര വെടിനിര്‍ത്തലും അഭ്യര്‍ത്ഥിച്ച് കര്‍ദിനാള്‍ ചാള്‍സ് ബോ

    മ്യാന്‍മറിലെ ഭൂകമ്പബാധിതര്‍ക്ക് സഹായവും ഒപ്പം അടിയന്തര വെടിനിര്‍ത്തലും അഭ്യര്‍ത്ഥിച്ച് കര്‍ദിനാള്‍ ചാള്‍സ് ബോ0

    നേപ്പിഡോ/മ്യാന്‍മര്‍:  മ്യാന്‍മറിനെ നടുക്കിയ ഭൂകമ്പത്തിന്റെ ഇരകള്‍ക്ക് സൗജന്യ സഹായവും ഒപ്പം സൈനിക ഭരണകൂടവും ഗറില്ലകളും തമ്മിലുള്ള പോരാട്ടത്തില്‍ അടിയന്തിരമായ വെടിനിര്‍ത്തലും അഭ്യര്‍ത്ഥിച്ച് മ്യാന്‍മറിലെ കാത്തലിക് ബിഷപ്സ് കോണ്‍ഫ്രന്‍സ് (സിബിസിഎം). ശക്തമായ ഭൂകമ്പത്തിന് ശേഷവും സൈനിക ഭരണകൂടം വ്യോമാക്രമണം നടത്തിയ പശ്ചാത്തലത്തിലാണ് ബിഷപ്പുമാരുടെ അഭ്യര്‍ത്ഥന ഈ മാനുഷിക പ്രതിസന്ധി അടിയന്തിരമായി ശത്രുത അവസാനിപ്പിക്കാന്‍ ആവശ്യപ്പെടുന്നതായി സിബിസിഎം തലവന്‍ കര്‍ദിനാള്‍ ചാള്‍സ് മൗംഗ് ബൗ പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറയുന്നു. വെടിനിര്‍ത്തല്‍ സാധ്യമായാല്‍ ലോകമെമ്പാടുനിന്നും എത്തുന്ന മാനുഷിക സഹായം സുരക്ഷിതമായും പ്രശ്നങ്ങളില്ലാതെയും

  • ‘കുടിയേറ്റക്കാരുടെ  പ്രശ്‌നങ്ങള്‍ അനുഭാവ പൂര്‍വം പരിഗണിക്കണം’

    ‘കുടിയേറ്റക്കാരുടെ പ്രശ്‌നങ്ങള്‍ അനുഭാവ പൂര്‍വം പരിഗണിക്കണം’0

    ബംഗളൂരു: ഫോര്‍മേഷന്‍ സെന്ററുകളും സെമിനാരികളും കുടിയേറ്റക്കാരുടെയും പലായനം ചെയ്യുന്നവരുടെയും കഷ്ടപ്പാടുകള്‍ മനസിലാക്കി അവരെ പരിഗണിക്കുകയും അവര്‍ക്ക് വേണ്ടി ഇടപെടലുകള്‍ നടത്തുകയും ചെയ്യണമെന്ന് രായ്പൂര്‍ ആര്‍ച്ചുബിഷപ് വിക്ടര്‍ ഹെന്റി താക്കൂര്‍. ബംഗളൂരുവില്‍ നടന്ന ത്രിദിന ശില്പശാലയില്‍ സംസാരിക്കുകയായിരുന്നു സിസിബിഐയുടെ കുടിയേറ്റക്കാര്‍ക്കായുളള കമ്മീഷന്‍ ചെയര്‍മാനായ ആര്‍ച്ചുബിഷപ്. സിസിബിഐയുടെ കീഴിലുള്ള രണ്ട് കമ്മീഷനുകളായ കമ്മീഷന്‍ ഫോര്‍ മൈഗ്രന്റ്‌സ്, കമ്മീഷന്‍ ഫോര്‍ വൊക്കേഷന്‍, സെമിനാരീസ്, ക്ലെര്‍ജി ആന്റ് റിലീജിയസ് എന്നിവ സംയുക്തമായിട്ടാണ് ശില്പശാല നടത്തിയത്. സഭയുടെ മിഷന്റെ കേന്ദ്രബിന്ദു പാവപ്പെട്ടവരാണെന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ

  • പരിസ്ഥിതി സംരക്ഷണത്തിന്  പദ്ധതിയുമായി സിസിബിഐ

    പരിസ്ഥിതി സംരക്ഷണത്തിന് പദ്ധതിയുമായി സിസിബിഐ0

    ജലന്ധര്‍: ജൈവകൃഷി, ജലസംരക്ഷണം തുടങ്ങിയ പരിസ്ഥിതി സൗഹൃദ പ്രവര്‍ത്തനങ്ങളിലൂടെ ഉത്തരേന്ത്യന്‍ ഭൂമിയുടെ വിലാപങ്ങള്‍ക്ക് ഉത്തരം നല്‍കുവാനുള്ള പദ്ധതിയുമായി കോണ്‍ഫ്രന്‍സ് ഓഫ് കാത്തലിക് ബിഷപ്‌സ് ഓഫ് ഇന്ത്യ(സിസിബിഐ). ജലന്ധറിലെ ജിയാനോദയയില്‍ നടന്ന സിസിബിഐ സമ്മേളനത്തിലാണ് പുതിയ പദ്ധതിക്ക് രൂപം നല്‍കിയത്. ഡല്‍ഹി, ജലന്ധര്‍, ജമ്മു-കാശ്മീര്‍, ഷിംല-ചാണ്ടിഗാര്‍ഗ് തുടങ്ങിയ രൂപതകളില്‍നിന്നായി 68 പ്രതിനിധികള്‍ പങ്കെടുത്തു. പ്രാദേശിക കമ്മീഷന്‍ സെക്രട്ടറിമാരും യൂത്ത് ലീഡേഴ്‌സും അല്മായ പ്രതിനിധികളും സമ്മേളനത്തില്‍ പങ്കെടുത്തു. ‘പില്‍ഗ്രിംസ് ഓഫ് ഹോപ്: ക്രൈ ഓഫ് ദ മദര്‍ ഏര്‍ത്ത്’ എന്നതായിരുന്നു

  • വഖഫ് ഭേദഗതി ബില്ലിന് അനുകൂലമായി എംപി മാര്‍ വോട്ട് ചെയ്യണം : കാഞ്ഞിരപ്പള്ളി രൂപത ജാഗ്രത സമിതി

    വഖഫ് ഭേദഗതി ബില്ലിന് അനുകൂലമായി എംപി മാര്‍ വോട്ട് ചെയ്യണം : കാഞ്ഞിരപ്പള്ളി രൂപത ജാഗ്രത സമിതി0

    കാഞ്ഞിരപ്പള്ളി: വഖഫ് ഭേദഗതി ബില്ലിന് അനുകൂലമായി എംപി മാര്‍ വോട്ട് ചെയ്യണമെന്ന് കാഞ്ഞിരപ്പള്ളി രൂപത ജാഗ്രത സമിതി. മുനമ്പം ഉള്‍പ്പെടെ ഇന്ത്യയുടെ വിവിധ പ്രദേശങ്ങളില്‍ വഖഫ് നിയമം മൂലം സ്വത്ത് നഷ്ട്ടപ്പെടുമെന്ന ഭീഷണിയില്‍ കഴിയുന്ന മനുഷ്യര്‍ക്ക് വലിയ പ്രതീക്ഷ നല്‍കുന്നതാണ് വഖഫ് ഭേദഗതി ബില്‍. ഭരണഘടനയെ പോലും വെല്ലുവിളിക്കുന്ന നിലവിലെ വഖഫ് നിയമം  പരിഷ്‌ക്കരിക്കേണ്ടത് അനി വാര്യമാണ്. വില കൊടുത്ത് ഭൂമി മേടിച്ചവര്‍ക്ക് തങ്ങളുടെ വസ്തുക്കളില്‍ യാതൊരു അവകാശമുമില്ല എന്ന സ്ഥിതിവിശേഷം ഭയാനകമാണ്. അതിനാല്‍ ഈ സാഹചര്യം

  • കെസിബിസി പ്രകടിപ്പിച്ചത് കേരളത്തിലെ ക്രൈസ്തവരുടെ വികാരം: കേരളാ കാത്തലിക് ഫെഡറഷന്‍

    കെസിബിസി പ്രകടിപ്പിച്ചത് കേരളത്തിലെ ക്രൈസ്തവരുടെ വികാരം: കേരളാ കാത്തലിക് ഫെഡറഷന്‍0

    കൊച്ചി: വഖഫ് വിഷയത്തില്‍ കേരള കത്തോലിക്ക മെത്രാന്‍ സമിതി കേരളത്തിലെ എംപിമാരോട് ഉന്നയിച്ച ആവശ്യം കേരളത്തിലെ ക്രൈസ്തവരുടെ മുഴുവന്‍ വികാരമാണെന്ന് കെസിഎഫ് (കേരളാ കാത്തലിക് ഫെഡറഷന്‍) നേതൃയോഗം. അതിനെ ക്രൈസ്തവ സമൂഹത്തിന്റെ രാഷ്ട്രീയ നിലപാടായി വ്യാഖ്യാനിക്കുന്നത് ശരിയല്ല. തങ്ങള്‍ തിരഞ്ഞെടുത്ത ജനപ്രതിനിധികള്‍ തങ്ങള്‍ക്കുവേണ്ടി സംസാരിക്കണമെന്ന് ആഗ്രഹിക്കുന്നത് വര്‍ഗീയ നിലപാടാണെന്ന് വ്യാഖ്യാനിക്കുന്നത് ഖേദകരമാണ്. മുനമ്പം ഭൂസമരത്തിന്റെ പശ്ചാത്തലത്തില്‍ ഉണ്ടാകുന്ന വികാരത്തിന്റെ പ്രതിഫലനമാണ് ഇത്തരം നിലപാടുകള്‍. അതേസമയം തന്നെ കേരളത്തിലെ പ്രമുഖ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ കാട്ടുന്ന പക്ഷപാതപരമായ നിലപാടിനെതി രെയുള്ള

  • വഖഫ് നിയമം പൊളിച്ചെഴുതണം; മുനമ്പം ജനതക്ക് നീതി ലഭിക്കണം

    വഖഫ് നിയമം പൊളിച്ചെഴുതണം; മുനമ്പം ജനതക്ക് നീതി ലഭിക്കണം0

    കൊച്ചി: വഖഫ് നിയമത്തിലെ ജനദ്രോഹവ്യവസ്ഥകള്‍ റദ്ദ്ചെയ്ത് മുനമ്പം ജനതയ്ക്ക് നീതി ഉറപ്പാക്കണമെന്നും പാര്‍ലമെന്റംഗങ്ങള്‍ വഖഫ് നിയമഭേദഗതിക്ക് അനുകൂല നിലപാട് സ്വീകരിക്കണമെന്നും കാത്തലിക് ബിഷപ്സ് കോണ്‍ഫ്രന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ. വി.സി സെബാസ്റ്റ്യന്‍. മുനമ്പത്തെ ജനങ്ങള്‍ പതിറ്റാണ്ടുകളായി കൈവശം വെച്ചനുഭവിക്കുന്ന ഭൂമിക്കുമേലുള്ള റവന്യൂ അവകാശങ്ങള്‍ നിഷേധിക്കുന്ന നിലവിലുള്ള വഖഫ് നിയമത്തിലെ വകുപ്പുകള്‍ റദ്ദുചെയ്യാതെ തരമില്ല. പതിറ്റാണ്ടുകള്‍ക്ക്മുമ്പ് പണംകൊടുത്തുവാങ്ങിയ ഭൂമിയില്‍ ജീവിക്കാന്‍ ഒരു മതത്തിന്റെയും അവരുടെ ട്രൈബ്യൂണലിന്റെയും മുമ്പില്‍ കാത്തുകെട്ടി കിടക്കേണ്ട ഗതികേടും നീതിനിഷേധവും,

  • മദ്യ വില്പനശാല തുടങ്ങുന്നതിനെതിരെ പ്രതിഷേധവുമായി കത്തോലിക്ക കോണ്‍ഗ്രസ്

    മദ്യ വില്പനശാല തുടങ്ങുന്നതിനെതിരെ പ്രതിഷേധവുമായി കത്തോലിക്ക കോണ്‍ഗ്രസ്0

    പാലക്കാട്: മണ്ണാര്‍ക്കാട് പള്ളിപ്പടിയില്‍ ബീവറേജസ് മദ്യ വില്പനശാല തുടങ്ങാനുള്ള നീക്കത്തിനെതിരെ പ്രതിഷേ ധവുമായി കത്തോലിക്ക കോണ്‍ഗ്രസ്. പള്ളിപ്പടി ദൈവാലയത്തില്‍ നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം പള്ളിപ്പടി സെന്ററില്‍ സമാപിച്ചു. കാഞ്ഞിരത്ത് പ്രവര്‍ത്തിച്ചിരുന്ന ബീവറേജസ് ഔട്ട്‌ലെറ്റാണ് പള്ളിപ്പടിയിലേക്ക് മാറ്റാന്‍ നീക്കം നടത്തുന്നത്. സമാധാനന്തരീക്ഷം തകര്‍ക്കുന്ന നടപടിയാണെന്നും പള്ളിപ്പടിയില്‍ ഔട്ട് ലെറ്റ് ആരംഭിക്കുവാന്‍ അനുവദിക്കില്ലെന്നും സമരം ഉദ്ഘാടനം ചെയ്ത കത്തോലിക്കാ കോണ്‍ഗ്രസ് പാലക്കാട് രൂപതാ പ്രസിഡന്റ് ബോബി ബാസ്റ്റ്യന്‍ പറഞ്ഞു. വാര്‍ഡ് മെമ്പര്‍ പ്രിയ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. ഇടവക

  • ‘സ്വര്‍ഗസ്ഥനായ പിതാവേ…’ പ്രാര്‍ത്ഥനയുടെ സംസ്‌കൃത സംഗീത ആല്‍ബമായ ‘സര്‍വേശ’ക്ക് രണ്ടു ഗ്ലോബല്‍ അവാര്‍ഡുകള്‍

    ‘സ്വര്‍ഗസ്ഥനായ പിതാവേ…’ പ്രാര്‍ത്ഥനയുടെ സംസ്‌കൃത സംഗീത ആല്‍ബമായ ‘സര്‍വേശ’ക്ക് രണ്ടു ഗ്ലോബല്‍ അവാര്‍ഡുകള്‍0

    തൃശൂര്‍:  ‘സ്വര്‍ഗസ്ഥനായ പിതാവേ…’ എന്ന വിശ്വവിഖ്യാത പ്രാര്‍ത്ഥനയുടെ സംസ്‌കൃത സംഗീത ആല്‍ബമായ ‘സര്‍വേശ’-ക്ക് രണ്ടു ഗ്ലോബല്‍ മ്യൂസിക് അവാര്‍ഡുകള്‍ ലഭിച്ചു. ഗാനം ആലപിച്ച ഗാനഗന്ധര്‍വന്‍ പത്മവിഭൂഷണ്‍ ഡോ. കെ.ജെ. യേശുദാസ്, ആല്‍ബത്തിനു സംഗീതം നല്‍കിയ പാടുംപാതിരി എന്നറിയപ്പെടുന്ന റവ. ഡോ. പോള്‍ പൂവ്വത്തിങ്കല്‍ സിഎംഐ, ഗ്രാമി അവാര്‍ഡ് ജേതാവും വയലിന്‍ മാന്ത്രികനുമായ മനോജ് ജോര്‍ജ് എന്നിവര്‍ക്കാണ് അവാര്‍ഡ്. ബെസ്റ്റ് കംപോസിഷന്‍, ബെസ്റ്റ് പ്രൊഡക് ഷന്‍ എന്നീ രണ്ടു വിഭാഗങ്ങളിലാണ് ഗ്ലോബല്‍ മ്യൂസിക് അവാര്‍ഡുകള്‍ ലഭിച്ചത്. വത്തിക്കാനില്‍ ഫ്രാന്‍സിസ്

Latest Posts

Don’t want to skip an update or a post?