അഖണ്ഡ ജപമാല 1000 ദിനത്തിലേക്ക്
- ASIA, Featured, Kerala, LATEST NEWS
- October 19, 2024
വത്തിക്കാന്‍ സിറ്റി: കത്തോലിക്ക കരിസ്മാറ്റിക് നവീകരണ മുന്നേറ്റത്തിന്റെ പ്രവര്‍ത്തനങ്ങളെ ആഗോളതലത്തില്‍ ഏകോപിപ്പിക്കുന്ന കാരിസ് ഇന്റര്‍നാഷണല്‍ സര്‍വീസ് കമ്മ്യൂണിയന് പുതിയ നേതൃത്വം. അര്‍ജന്റീനയില്‍നിന്നുള്ള പിനോ സ്കാഫുറോയാണ് പുതിയ മോഡറേറ്റര്‍. ഷെവലിയാര്‍ സിറില്‍ ജോണ്‍ ഇന്ത്യയില്‍നിന്നുള്ള പ്രതിനിധിയാണ്. വത്തിക്കാനിലെ ഇന്റര്‍നാഷണല്‍ മരിയ മേറ്റര്‍ എക് ലെസിയേയില്‍ വച്ചായിരുന്നു തിരഞ്ഞെടുപ്പ് നടന്നത്. കര്‍ദിനാള്‍ റാനിയേറോ കാന്റലമെസയുടെ മുഖ്യകാര്‍മികത്വത്തില്‍ അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനയോടെയാണ് ചടങ്ങുകള്‍ തുടങ്ങിയത്. നാല് വര്‍ഷമാണ് ഭരണസമിതിയുടെ കാലാവധി. മറ്റ് അംഗങ്ങള്‍: ആന്‍ഡ്രസ് അരാങ്കോ (അമേരിക്ക), ഫ്രെഡ് അഡ്രിയാന്‍ മവാണ്ട
ടെല്‍ അവീവ്: ഹമാസ് തീവ്രവാദികളുടെ പ്രവർത്തനം സാത്താനികമാണെന്നും അവരെ പരാജയപ്പെടുത്താതെ മേഖലയിൽ സമാധാനം സ്ഥാപിക്കാൻ സാധ്യമല്ലെന്നും ഇസ്രായേലിലെ പ്രമുഖ ക്രൈസ്തവ നേതാവായ ശാദി കലൂൾ. യഹൂദരെയും, ക്രൈസ്തവരെയും ഇല്ലാതാക്കുക, ഇസ്രായേലിനെ ഭൂമുഖത്ത് നിന്ന് തുടച്ചുനീക്കുക തുടങ്ങീയ ലക്ഷ്യങ്ങള്‍ മാത്രമാണ് തീവ്രവാദികള്‍ക്കുള്ളതെന്ന് ‘ക്രിസ്റ്റ്യൻ പോസ്റ്റി’നു നൽകിയ അഭിമുഖത്തിൽ കലൂൾ പറഞ്ഞു. ഇസ്രായേലിലെ ‘ക്രിസ്ത്യൻ അറമായ’ അസോസിയേഷന്റെ അധ്യക്ഷൻ കൂടിയായ കലൂൾ, ക്രിസ്തു സംസാരിച്ച അറമായ ഭാഷ സംരക്ഷിക്കുന്നതിനായി വടക്കൻ ഇസ്രായേലിൽ അർമേനിയൻ ക്രൈസ്തവർക്കൊപ്പമാണ് കഴിയുന്നത്. ഇറാൻ പിന്തുണയ്ക്കുന്ന തീവ്രവാദ
യുദ്ധകലുഷിതവും, വെറുപ്പും വിഭാഗീയതയും നിറഞ്ഞതുമായ അന്തരീക്ഷം നിലനില്‍ക്കുന്ന ലോകത്തില്‍ മാനവ സാഹോദര്യത്തിന്റെ സന്ദേശം പകരുന്ന ഇംഗ്ലീഷ് കവിതകളുടെ സമാഹാരമാണ് അറിയപ്പെടുന്ന നോവലിസ്റ്റും കവിയുമായ അഭിലാഷ് ഫ്രേസറുടെ പുതിയ പുസ്തകമായ FATHER. അമേരിക്കയിലെ ഒറിഗണ്‍ സ്റ്റേറ്റ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിപ്ഫ് ആന്‍ഡ് സ്റ്റോക്ക് പബ്ലിഷേഴ്സ് (Wipf and Stock Publisher) ആണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. മനുഷ്യരെ തമ്മിലകറ്റുന്ന വെറുപ്പിനും വിഭാഗീയതയ്ക്കും ഒരു ഔഷധമേയുള്ളൂ, അത് സാഹോദര്യത്തില്‍ അധിഷ്ഠിതമായ സ്നേഹമാണ്. ഈ സാഹോദര്യത്തിന്റെ ആധാരമാകട്ടെ, ഒരേ സ്വര്‍ഗസ്ഥനായ പിതാവിന്റെ
ചങ്ങനാശേരി: സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ സഹോദരി സിസ്റ്റര്‍ ചെറുപുഷ്പം ആലഞ്ചേരി (83) അന്തരിച്ചു. മൃതദേഹം ഇന്ന് (02.11. 2023 വ്യാഴം) വൈകുന്നേരം 03:00-ന് വാഴപ്പള്ളി എസ്എച്ച് മഠത്തില്‍ പൊതുദര്‍ശനത്തിന് വെക്കും. സംസ്കാരം നാളെ (03.11. 2023 വെള്ളി) രാവിലെ 10-ന് വാഴപ്പള്ളി എസ്എച്ച് മഠം ചാപ്പലില്‍ ശുശ്രൂഷയ്ക്ക് ശേഷം മഠം സെമിത്തേരിയില്‍. വാഴപ്പള്ളി സെന്റ് തെരേസാസ് ഹൈസ്കൂള്‍ മുന്‍ പ്രധാനാധ്യാപികയായിരുന്നു. തിരുവനന്തപുരം നിര്‍മല ഭവന്, അമലാ ഭവന് ചങ്ങനാശേരി,
എറണാകുളം: സകല വിശുദ്ധരുടെ ഓര്‍മ്മദിനത്തില്‍ കുട്ടികള്‍ക്കായി ജീസസ് യൂത്ത് കെയ്റോസ് ബഡ്സ് ഒരുക്കുന്ന ഹോളീ ഹാബിറ്റ്സ് ശ്രദ്ധേയമാകുന്നു. വിശുദ്ധരുടെ വസ്ത്രങ്ങളണിഞ്ഞു വിശുദ്ധവചനങ്ങള്‍ ഉരുവിടുന്ന കുട്ടികളുടെ വീഡിയോയും ഫോട്ടോയും അയച്ചു ആര്‍ക്കും ഈ പരിപാടിയില്‍ പങ്കെടുക്കാം. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇതിനോടകം നൂറുകണക്കിന് കുരുന്നുകളുടെ വീഡിയോകളും ഫോട്ടോകളുമാണ് കെയ്റോസ് ബഡ്സ് ഇന്‍സ്റ്റാഗ്രാം പേജില്‍ പങ്കുവച്ചിട്ടുള്ളത്. https://www.instagram.com/kairosbuds/ കുട്ടികളില്‍ വിശുദ്ധരോടുള്ള സ്നേഹവും സൗഹാര്‍ദ്ധവും ആഭിമുഖ്യവും വളര്‍ത്തിയെടുക്കാന്‍ വേണ്ടിയാണ് ഹോളീ ഹാബിറ്റ്സ് സംഘടിപ്പിച്ചിരിക്കുന്നതെന്നു പ്രോഗ്രാം കോഓര്‍ഡിനേറ്ററും കെയ്റോസ് ബഡ്സ് ചീഫ്
ഫാ. ജോസഫ് വയലില്‍ CMI (ചെയര്മാന്, ശാലോം ടി.വി) ഓരോ മനുഷ്യനും രണ്ടുതവണ ദൈവത്തിന്റെ ന്യായവിധിയെ നേരിടാനുണ്ട്. ഒന്ന്, തനതുവിധി. രണ്ട്, പൊതുവിധി. തനതുവിധി ഓരോ വ്യക്തിയും മരിച്ച അടുത്ത നിമിഷം നടക്കുന്നതാണ്. മരിച്ച വ്യക്തിയും ദൈവവും തമ്മില്‍ മുഖത്തോടുമുഖം കണ്ടുമുട്ടുന്ന സമയമാണത്. ഓരോ ആളുടെയും മരിക്കുമ്പോഴത്തെ ആത്മീയ അവസ്ഥവച്ച് ദൈവം ആളെ വിധിക്കും. രണ്ടാമത്തേത് പൊതുവിധി. ലോകാവസാനത്തിലാണ് പൊതുവിധി നടക്കുക. പൊതുവിധിവരെ ദൈവം ആത്മാക്കളെ താഴെ പറയുന്ന ഏതെങ്കിലും ഒരു സ്ഥലത്തേക്ക്, ആളുടെ ആത്മീയസ്ഥിതി അനുസരിച്ച്
ഭൂവനേശ്വര്‍ (ഒഡീഷ): പീഡനങ്ങളുടെ നടുവില്‍ ക്രൈസ്തവ വിശ്വാസം ഉയര്‍ത്തിപ്പിടിച്ച്, മരണത്തിനുപോലും ദൈവസ്നേഹത്തില്‍നിന്നും വേര്‍പ്പെടുത്താന്‍ കഴിയില്ല എന്ന് ജീവിതംകൊണ്ട് തെളിയിച്ച് രക്തസാക്ഷികളായി മാറിയ കാണ്ടമാലിലെ 35 വിശ്വാസവീരന്മാരുടെ നാമകരണ നടപടി കള്‍ ആരംഭിക്കാന്‍ വത്തിക്കാന്റെ അനുമതി. സ്വതന്ത്ര ഇന്ത്യയില്‍ ക്രൈസ്തവര്‍ക്ക് നേരിടേണ്ടിവന്ന ഏറ്റവും വലിയ പീഡനമായിരുന്നു 2008-ല്‍ നടന്ന കാണ്ടമാല്‍ കലാപം. സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ അരങ്ങേറിയ കലാപത്തില്‍ നിയമസംവിധാനങ്ങള്‍ കലാപകാരികള്‍ക്കൊപ്പമായിരുന്നു. കലാപത്തില്‍ 100 ക്രൈസ്തവര്‍ വധിക്കപ്പെടുകയും 296 ദൈവാലയങ്ങളും 6,000-ത്തിലധികം വീടുകളും തീവച്ച് നശിപ്പിക്കപ്പെടുകയും ചെയ്തു. ആയിരക്കണക്കിന്
ജോര്‍ജ് ഗ്ലോറിയ ‘ഫാ. ജസ്റ്റിന് ഈസ് ജസ്റ്റ് ഇന്‍’ നാല്പതില് പരം വര്‍ഷങ്ങള്‍ക്കു മുമ്പ് തേവര എസ്.എച്ച്. കോളജ് കോമ്പൗണ്ടിലെ കാത്തലിക് കരിസ്മാറ്റിക് നാഷണല്‍ കണ്വന്ഷന് പന്തലിലെ സ്റ്റേജില്‍ നിന്ന് ഫാ. ജീനോ ഹെന്‍ട്രിക്സ് മൈക്കിലൂടെ വിളിച്ചു പറഞ്ഞു. ഇക്കഴിഞ്ഞ ഒക്ടോബര്‍ പതിനെട്ടാം തീയതി വൈകുന്നേരം സ്വര്‍ഗത്തില്‍ വി. പത്രോസ്, ഉറ്റു നോക്കിയിരുന്ന സ്വര്‍ഗീയരോടും ഇതു തന്നെ വിളിച്ചു പറഞ്ഞിരിക്കണം. അതെ, അന്ന് ഫാ. ജസ്റ്റിന് പിന്‍ഹീറോ എണ്‍പത്തിയൊന്നില്‍പരം വര്‍ഷത്തെ ഇഹലോക വാസത്തിനുശേഷം സ്വര്‍ഗീയ സമ്മാനത്തിനായി വിളിക്കപ്പെട്ടു.
Don’t want to skip an update or a post?