Follow Us On

15

May

2025

Thursday

  • വത്തിക്കാനില്‍ ശിവഗിരി മഠം നടത്തുന്ന സര്‍വമതസമ്മേളത്തെ മാര്‍പാപ്പ ഇന്ന് അഭിസംബോധന ചെയ്യും

    വത്തിക്കാനില്‍ ശിവഗിരി മഠം നടത്തുന്ന സര്‍വമതസമ്മേളത്തെ മാര്‍പാപ്പ ഇന്ന് അഭിസംബോധന ചെയ്യും0

    വത്തിക്കാന്‍ സിറ്റി: ശ്രീനാരായണഗുരു ആലുവ അദ്വൈതാശ്രമത്തില്‍ സംഘടിപ്പിച്ച സര്‍വമത സമ്മേളനത്തിന്റെ ശതാബ്ദിയുടെ ഭാഗമായി ശിവഗിരിമഠം വത്തിക്കാനില്‍ നടത്തുന്ന സര്‍വമതസമ്മേളനത്തെ  ഫ്രാന്‍സിസ് മാര്‍പാപ്പ ഇന്ന് അഭിസംബോധന ചെയ്യും. വത്തിക്കാന്‍ ചത്വരത്തില്‍ നടക്കുന്ന സര്‍വമതസമ്മേളനത്തിലെ പ്രത്യേക സെഷനുകള്‍ കര്‍ദിനാള്‍ ലസാരു ഹ്യൂങ് സിക് ഉദ്ഘാടനം ചെയ്യും. ശ്രീനാരായണഗുരു രചിച്ച ‘ദൈവദശകം’ പ്രാര്‍ഥനയും ഇന്ന് വത്തിക്കാനില്‍ മുഴങ്ങും. മലയാളിയായ സിസ്റ്റര്‍ ആശ ജോര്‍ജാണ് സുഹൃത്തായ ഇറ്റലിയിലെ ഡോ. അര്‍ക്കിമേദെ റുജോറോയുടെ സഹായത്തോടെ ഇറ്റാലിയന്‍ ഭാഷയിലേക്ക് മൊഴിമാറ്റം ചെയ്തത്. ശിവഗിരിമഠം പ്രസിഡന്റ് സ്വാമി

  • ടെക്‌സസ് സര്‍വകലാശാലയിലെ കാമ്പസ് മിസിസ്ട്രി ഫലം ചൂടിയപ്പോള്‍: 29 പേര്‍ മാമ്മോദീസ സ്വീകരിച്ചു

    ടെക്‌സസ് സര്‍വകലാശാലയിലെ കാമ്പസ് മിസിസ്ട്രി ഫലം ചൂടിയപ്പോള്‍: 29 പേര്‍ മാമ്മോദീസ സ്വീകരിച്ചു0

    ടെക്‌സാസ്/യുഎസ്എ: ടെക്‌സസ് എ ആന്‍ഡ് എം സര്‍വകലാശാലയിലെ കാത്തലിക്ക് കാമ്പസ് മിനിസ്ട്രിയുടെ കേന്ദ്രമായ സെന്റ് മേരീസ് കാത്തലിക്ക് സെന്ററില്‍ വച്ച്  29 പേര്‍ മാമ്മോദീസ സ്വീകരിച്ചു. ഇതോടൊപ്പം 21 പേരുടെ സ്ഥൈര്യലേപനവും നടന്നു. കത്തോലിക്ക വിശ്വാസത്തിലേക്ക കൈപിടിച്ചു നടത്തുന്ന ആര്‍സിഐഎ ടീമിന്റെ സഹായത്തോടെയാണ് പുതിയതായി മാമ്മോദീസാ സ്വീകരിച്ചവര്‍ കത്തോലിക്ക വിശ്വാസം സ്വീകരിക്കുന്നതിനായി ഒരുങ്ങിയത്. ടെക്‌സസ് എ ആന്‍ഡ്  എം സര്‍വകലാശാലയിലെയും ബ്ലിന്‍ കോളജിലെയും വിദ്യാര്‍ത്ഥികള്‍ക്കായും പ്രദേശത്തെ വിശ്വാസികള്‍ക്കായും പ്രവര്‍ത്തിക്കുന്ന കാത്തലിക്ക് കാമ്പസ് മിനിസ്ട്രിയാണ് സെന്റ് മേരീസ് കാത്തലിക്ക്

  • ദൈവകൃപയുടെയും കൂട്ടായ്മയുടെയും അടയാളമായി  ഡിസംബര്‍ എട്ടിന് നോട്രെഡാം  കത്തീഡ്രലിന്റെ പുനര്‍പ്രതിഷ്ഠ

    ദൈവകൃപയുടെയും കൂട്ടായ്മയുടെയും അടയാളമായി ഡിസംബര്‍ എട്ടിന് നോട്രെഡാം കത്തീഡ്രലിന്റെ പുനര്‍പ്രതിഷ്ഠ0

    പാരിസ്: 2019 ഏപ്രിലില്‍ ഉണ്ടായായ തീപിടുത്തത്തെത്തുടര്‍ന്ന് അടച്ചിട്ടിരുന്ന നോട്രെഡാം കത്തീഡ്രല്‍ വര്‍ഷങ്ങള്‍ നീണ്ട  സൂക്ഷ്മമായ പുനരുദ്ധാരണത്തിന് ശേഷം വീണ്ടും തുറക്കുന്നു. വിശ്വാസത്തിന്റെയും ചരിത്രത്തിന്റെയും അതിജീവനത്തിന്റെയും പ്രതീകമായ കത്തീഡ്രലിന്റെ  പദവി സ്ഥിരീകരിക്കുന്ന പ്രൗഢഗംഭീരമായ ചടങ്ങുകളാണ് കത്തീഡ്രലിന്റെ പുനര്‍സമര്‍പ്പണ ചടങ്ങിനോടനുബന്ധിച്ച് ക്രമീകരിച്ചിരിക്കുന്നത്.  ചരിത്രകാരന്മാരും വാസ്തുശില്പികളും കരകൗശലവിദഗ്ധരുമടങ്ങിയ പുനരുദ്ധാരണ ടീമിന്റെ കൂട്ടായ പ്രവര്‍ത്തനത്തിലൂടെയാണ് 850 വര്‍ഷം പഴക്കമുള്ള ഈ ഗോഥിക് മാസ്റ്റര്‍പീസ് പുനഃസ്ഥാപിച്ചത്. ഘടനയുടെ സമഗ്രത കാത്തുസൂക്ഷിക്കുന്നതിനായി പരമ്പരാഗത വസ്തുക്കളും നവീന സാങ്കേതിക വിദ്യകളും ഒരുപോലെ ഉപയോഗിച്ചുകൊണ്ട് നടത്തിയ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഈ

  • ഹെയ്തി തകര്‍ച്ചയുടെ വക്കില്‍: അപായമണി മുഴക്കി ബിഷപ്പുമാര്‍

    ഹെയ്തി തകര്‍ച്ചയുടെ വക്കില്‍: അപായമണി മുഴക്കി ബിഷപ്പുമാര്‍0

    പോര്‍ട്ട് ഓ പ്രിന്‍സ്/ ഹെയ്തി: അക്രമം വ്യാപകമായതിനെ തുര്‍ന്ന് ഹെയ്തിയുടെ തലസ്ഥാനമായ പോര്‍ട്ട്-ഓ-പ്രിന്‍സിലെ ജനജീവിതം സ്തംഭിച്ചു. ഈ പശ്ചാത്തലത്തില്‍ ജനങ്ങള്‍ സമാധാനത്തിനായി പ്രവര്‍ത്തിക്കണമെന്നും വിദ്വേഷത്തെ മറികടക്കണമെന്നും ഹെയ്തിയിലെ കാത്തലിക്ക് ബിഷപ്‌സ് കോണ്‍ഫ്രന്‍സ് ആഹ്വാനം ചെയ്തിട്ടുണ്ട്. രാജ്യത്ത് സമാധാനമില്ല എന്നും തങ്ങള്‍ക്ക് സുരക്ഷിതത്വം അനുഭവിക്കാന്‍ സാധിക്കാത്ത അവസ്ഥായാണുള്ളതെന്നും സര്‍ക്കാരിനെയും പൊതുസമൂഹത്തെയും അഭിസംബോധന ചെയ്യുന്ന കത്തില്‍ ബിഷപ്പുമാര്‍ വ്യക്തമാക്കി. തലസ്ഥാനമായ പോര്‍ട്ട്-ഓ-പ്രിന്‍സ് ഒറ്റപ്പെട്ടു, സ്‌കൂളുകള്‍ അടച്ചു, തൗസെയിന്റ് ലൂവെര്‍ച്ച്വര്‍ അന്താരാഷ്ട്ര വിമാനത്താവളം പോലും അടച്ചിരിക്കുകയാണ്. മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം നവംബര്‍

  • മൂന്നരമാസത്തെ പട്ടിണിക്ക് അറുതി; ഒന്നരലക്ഷം ജനങ്ങള്‍ക്കുള്ള ഭക്ഷണവുമായി  വാഹനവ്യൂഹം സുഡാനില്‍

    മൂന്നരമാസത്തെ പട്ടിണിക്ക് അറുതി; ഒന്നരലക്ഷം ജനങ്ങള്‍ക്കുള്ള ഭക്ഷണവുമായി വാഹനവ്യൂഹം സുഡാനില്‍0

    എല്‍ ഫാഷര്‍/നോര്‍ത്ത് ഡാര്‍ഫര്‍: ഒന്നരലക്ഷം ജനങ്ങള്‍ക്ക്  ഒരുമാസത്തോളം കഴിയാനുള്ള 17,500 ടണ്‍  ഭക്ഷണവുമായി 700 വാഹനങ്ങളടങ്ങുന്ന വ്യൂഹം നോര്‍ത്ത് ഡര്‍ഫറിലെ സംസം അഭയാര്‍ത്ഥി ക്യാമ്പിലെത്തി. വേള്‍ഡ് ഫുഡ് പ്രോഗ്രാമിന്റെ നേതൃത്വത്തിലാണ് ഏറ്റവും കൂടിയ തോതിലുള്ള പട്ടിണിയായ ഫേസ് 5 വിഭാഗത്തിലുള്ള  ദാരിദ്ര്യത്തിലൂടെ കടന്നുപോകുന്ന സംസം അഭയാര്‍ത്ഥി ക്യാമ്പിലേക്ക് ഭക്ഷണസാമഗ്രികളുമായി ട്രക്കുകളെത്തിയത്. ഈ ക്യാമ്പില്‍ കഴിയുന്ന ആയിരക്കണക്കിന് കുട്ടികള്‍ക്ക് ഗുരുതരമായ പോഷകാഹാരക്കുറവ് ജൂലൈ മാസത്തില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.  പ്രദേശത്ത് നിലനില്‍ക്കുന്ന സംഘര്‍ഷാവസ്ഥയും മഴക്കെടുതിയും മൂലമാണ് ഭക്ഷണമെത്തിക്കുന്നത് ഇത്രയും വൈകിയതെന്ന്

  • അഞ്ച് വയസായിട്ടും കൊച്ചുമകള്‍ക്ക് മാമ്മോദീസാ നല്‍കുന്നില്ല; വല്യമ്മയുടെ പരാതിക്ക്് സാന്ത്വനമായി പാപ്പയുടെ മറുപടി

    അഞ്ച് വയസായിട്ടും കൊച്ചുമകള്‍ക്ക് മാമ്മോദീസാ നല്‍കുന്നില്ല; വല്യമ്മയുടെ പരാതിക്ക്് സാന്ത്വനമായി പാപ്പയുടെ മറുപടി0

    വത്തിക്കാന്‍ സിറ്റി: വിശ്വാസമില്ലാത്ത മകളും മരുമകനും കൊച്ചുമകള്‍ക്ക് അഞ്ച് വയസായിട്ടും മാമ്മോദീസാ നല്‍കാത്തതിലുള്ള വലിയ വേദനയുമായി ഫ്രാന്‍സിസ് മാര്‍പാപ്പക്ക്  കത്തയച്ച ഇറ്റലിയില്‍ നിന്നുള്ള വല്യമ്മക്ക് സാന്ത്വനവുമായി ഫ്രാന്‍സിസ് മാര്‍പാപ്പ. മകളുടെയും മരുമകന്റെയും പ്രവൃത്തിയില്‍ അസ്വസ്ഥത പ്രകടിപ്പിച്ചുകൊണ്ടുള്ള കത്തില്‍ യേശു എന്താവും ഇതിനെപ്പറ്റി ചിന്തിക്കുന്നതെന്നും ഇറ്റലിയിലെ ബെര്‍ഗാമോയില്‍ നിന്നുള്ള ഒലീവ എന്ന വല്യമ്മ പാപ്പയോട് ചോദിച്ചു. ഒലീവയുടെ വേദന തനിക്ക് മനസിലാകുന്നുണ്ടെന്ന് പറഞ്ഞ പാപ്പ മാമ്മോദീസാ മഹത്തായ സമ്മാനമാണെന്നും പാപ്പയായ ശേഷം മാമ്മോദീസാ നല്‍കിയ അവസരങ്ങളെല്ലാം തനിക്ക് വലിയ

  • ‘കര്‍ദിനാള്‍ മിഗുവല്‍ ഏഞ്ചല്‍ ആയുസോ ജനങ്ങളും മതങ്ങളും തമ്മിലുള്ള സാഹോദര്യത്തിന് വേണ്ടി പ്രവര്‍ത്തിച്ച മിഷനറി’

    ‘കര്‍ദിനാള്‍ മിഗുവല്‍ ഏഞ്ചല്‍ ആയുസോ ജനങ്ങളും മതങ്ങളും തമ്മിലുള്ള സാഹോദര്യത്തിന് വേണ്ടി പ്രവര്‍ത്തിച്ച മിഷനറി’0

    വത്തിക്കാന്‍ സിറ്റി: ദിവംഗതനായ മതാന്തരസംവാദത്തിനായുള്ള ഡിക്കാസ്റ്ററി തലവന്‍ കര്‍ദിനാള്‍ മിഗുവല്‍ ഏഞ്ചല്‍ ആയുസോ ജനങ്ങളും മതങ്ങളും തമ്മിലുള്ള സാഹോദര്യത്തിന് വേണ്ടി പ്രവര്‍ത്തിച്ച തീക്ഷ്ണമതിയായ മിഷനറിയായിരുന്നുവെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ.  ദൈവത്തിന് മനുഷ്യരോടുള്ള സ്‌നേഹത്തിന് ജ്ഞാനത്തോടെ സാക്ഷ്യം വഹിക്കാന്‍ തന്റെ എല്ലാ കര്‍ത്തവ്യങ്ങളിലും കര്‍ദിനാള്‍ പരിശ്രമിച്ചിരുന്നതായും കൊമ്പോനി മിഷനറീസ് ഓഫ് സേക്രഡ് ഹാര്‍ട്ട് ഓഫ് ജീസസ്  സഭയുടെ വികാര്‍ ജനറലിനയച്ച അനുശോചന സന്ദേശത്തില്‍ പാപ്പ പറഞ്ഞു. 2019 മുതല്‍ വത്തിക്കാനിലെ മതാന്തര സംവാദങ്ങള്‍ക്കായുള്ള ഡിക്കാസ്റ്ററിയുടെ പ്രിഫെക്റ്റായിരുന്നു കര്‍ദിനാള്‍ മിഗുവല്‍ ഏഞ്ചല്‍

  • വിയറ്റ്‌നാമീസ്  രക്തസാക്ഷിയായ ഫാ. ദിപ്  വാഴ്ത്തപ്പെട്ടവരുടെ നിരയില്‍

    വിയറ്റ്‌നാമീസ് രക്തസാക്ഷിയായ ഫാ. ദിപ് വാഴ്ത്തപ്പെട്ടവരുടെ നിരയില്‍0

    വത്തിക്കാന്‍ സിറ്റി: 1946 ല്‍ ഒന്നാം ഇന്തോ-ചൈന യുദ്ധത്തില്‍ വിശ്വാസത്തിന്റെ പേരില്‍ കൊല്ലപ്പെട്ട വിയറ്റ്‌നാമില്‍ നിന്നുള്ള വൈദികനായ ഫാ. ട്രൂങ് ബു ദിപിനെ വാഴ്ത്തപ്പെട്ടവനാക്കി പ്രഖ്യാപിക്കുന്നതിനുള്ള ഉത്തരവ് പുറപ്പെടുവിക്കാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ അനുമതി നല്‍കി. ക്രൈസ്തവ സമൂഹത്തെ രക്ഷിക്കാന്‍ വേണ്ടി തന്റെ ജീവന്‍ അര്‍പ്പിച്ചു അദ്ദേഹത്തിന്റെ ശവകുടീരത്തല്‍ ക്രിസ്ത്യാനികളല്ലാത്തവര്‍ പോലും പ്രാര്‍ത്ഥിക്കാന്‍ എത്താറുണ്ട്. മെക്കോംഗ് ഡെല്‍റ്റയിലെ ആന്‍ ജിയാങ് പ്രവിശ്യയില്‍ നിന്നുള്ള ഫാ. ദിപ് ഫ്‌നാം ഫെന്‍ സെമിനാരിയിലാണ് പഠിച്ചത്, അദ്ദേഹത്തിന്റെ അപ്പസ്‌തോലിക് വികാരിയേറ്റ് കംബോഡിയയിലും വിയറ്റ്‌നാമിലും

Latest Posts

Don’t want to skip an update or a post?