Follow Us On

05

May

2024

Sunday

  • ഇടം

    ഇടം0

    ജീവിതത്തിലേറ്റ വലിയ അപമാനങ്ങളിലൊന്ന് ഹോം വര്‍ക്ക് ചെയ്യാത്തതുകൊണ്ട് ക്ലാസില്‍നിന്ന് ടീച്ചര്‍ പുറത്താക്കിയതും കളിയാക്കിയതുമാണ്. സ്‌കൂള്‍ വരാന്തയില്‍ വലിയൊരു കുറ്റവാളി യെപ്പോലെ 45 മിനിറ്റ് തലതാഴ്ത്തി നിന്നത് ആലോചിക്കുമ്പോള്‍ ഇപ്പോഴും എന്നില്‍ നടുക്കം സൃഷ്ടിക്കുന്നുണ്ട്. പലപ്പോഴും ഒരിടത്തും ഇടം കിട്ടാത്ത ജീവിതമായിരുന്നു എന്റേത്. കുഞ്ഞുനാള്‍ മുതല്‍ അഭയാര്‍ത്ഥികളെപ്പോലെ പലരാലും ഇറക്കിവിട്ട് അലയേണ്ടി വന്ന മാതാപിതാക്കളുടെ ശപിക്കപ്പെട്ട മകനായിരുന്നു ഞാന്‍. എല്ലാവരും കളിക്കുമ്പോള്‍ ആ കൂട്ടത്തിലേക്ക് എന്നെ ചേര്‍ക്കാതിരുന്നതിന്റെ കാരണം ഈ മധ്യവയസിലും എനിക്ക് മനസിലാക്കാനായിട്ടില്ല. മറ്റുള്ളവരുടെ ഹൃദയത്തില്‍ എനിക്ക്

  • ബന്ധങ്ങള്‍

    ബന്ധങ്ങള്‍0

    ബന്ധങ്ങളുടെ ഊഷ്മളത നിറഞ്ഞ വേദിയായിരുന്നു കാല്‍വരി. ഒരു മകന്‍ അപ്പനെ ഇത്രമേല്‍ സ്‌നേഹിക്കുന്നുണ്ടെന്ന് മാനവകുലം കണ്ടെത്തിയത് കാല്‍വരിക്കുന്നില്‍ വച്ചാണ്. ‘പിതാവേ എന്റെ ഇഷ്ടമല്ല; നിന്റെ ഇഷ്ടം നിറവേറട്ടെ’ എന്ന് മകന്‍ അപ്പനോട് പറഞ്ഞത് കുരിശില്‍ക്കിടന്നാണ്. ബന്ധങ്ങള്‍ നഷ്ടപ്പെട്ട അമ്മയ്ക്ക് ബന്ധങ്ങളുടെ ഞാറ്റുവേല സമ്മാനിച്ചതും കാല്‍വരിയില്‍ വച്ച്. തനിച്ചായിപ്പോയ പ്രിയ ശിഷന് പെറ്റമ്മയേക്കാള്‍ സ്‌നേഹം നല്‍കുന്ന അമ്മയെ നല്‍കി ബന്ധങ്ങളുടെ പുത്തന്‍ കണക്കു പുസ്തകം യോഹന്നാന് ക്രിസ്തു കൈമാറിയതും കുരിശിന്‍ ചുവട്ടിലാണ്. പുതുവര്‍ണ്ണത്തിന്റെ കവിത ക്രിസ്തു ചൊല്ലിയത് കാല്‍വരിയില്‍

  • സാത്താന്‍

    സാത്താന്‍0

    എല്ലായിടത്തും കയറി ഇറങ്ങാനുള്ള സ്വാതന്ത്ര്യം സാത്താന് ദൈവം അനുവദിച്ചിട്ടുണ്ടോ എന്ന് നമുക്കറിയില്ല. ജോബിനെ പരീക്ഷിക്കാന്‍ ദൈവം സാത്താനെ അനുവദിച്ചതുപോലെ അവന്‍ പലരുടെയും ജീവിതത്തില്‍ കയറി ഇറങ്ങുന്നുണ്ടെന്നത് പകല്‍പോലെ സത്യം.  സെമിത്തേരി പറമ്പിലിരുന്ന് കാറ്റ് കൊള്ളുന്ന സാത്താന്റെ ഭാവങ്ങളെ സുവിശേഷകര്‍ നല്ലതുപോലെ അടയാളപ്പെടുത്തിയിട്ടുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍ സാത്താന്റെ സ്വാധീനം ഭൂമിയില്‍  നമുക്ക് നിഷേ ധിക്കാനാവില്ല. പല രൂപത്തിലും ഭാവത്തിലും പിശാച് നമ്മെ നശിപ്പിക്കാന്‍ വലവിരിക്കുന്നുണ്ട്. പലരും ആ വലയില്‍ വീഴുകയും എഴുന്നേല്‍ക്കാന്‍ ആവാതെ വാവിട്ടു നിലവിളിക്കുകയും ചെയ്യുന്നു. സാത്താന്‍ എല്ലായിടത്തും

  • ചിരി

    ചിരി0

    ചിരിച്ചുകൊണ്ട് ജീവിക്കുക എന്നതാണ് ഇപ്പൊള്‍ ലൈഫിലെ ഏറ്റവും വലിയ competition എന്ന സുഹൃത്തിന്റെ സ്റ്റാറ്റസ് വായിച്ച് കണ്ണു നിറയുന്നു എന്നില്‍. ഉള്ളിലെ ചിരിയൊക്കെ നഷ്ട്ടപ്പെട്ട കാലം മറന്നു… ഒന്ന് മനസറിഞ്ഞ് ചിരിച്ചിട്ടും ഉറങ്ങിയിട്ടുമെല്ലാം നാളുകളേറെയായി… സത്യം പറഞ്ഞാല്‍ ഇപ്പോള്‍ എല്ലാം പക്കാ അഭിനയമാണ്. സൂപ്പര്‍ മാര്‍ക്കറ്റിലെ റിസപ് ഷനിസ്റ്റിനെപ്പോലെ വെറുതെ അങ്ങ് ചിരി അഭിനയിക്കുക മാത്രമേ ചെയ്യുന്നുള്ളൂ… സങ്കടം താങ്ങാന്‍ വയ്യാതായപ്പോഴാണ് പള്ളിയില്‍ പോയത്… ചിരി നഷ്ട്ടപ്പെട്ടല്ലോ തമ്പുരാനെ എന്ന് നിലവിളിച്ചു പ്രാര്‍ത്ഥിച്ചു കുരിശിലേക്ക് നോക്കിയപ്പോള്‍ ഇതാ

  • കുരിശിന്‍ ചുവട്ടിലെ സ്ത്രീകള്‍

    കുരിശിന്‍ ചുവട്ടിലെ സ്ത്രീകള്‍0

    നാസീര്‍ വൃതക്കാരനെപ്പോലെ ജീവിച്ച ക്രൂശിതന്റെ കൂടെ ഇത്രയും സ്ത്രീകള്‍ എങ്ങനെ വന്നുചേര്‍ന്നു എന്ന് ചിന്തിക്കുന്നത് നല്ലതാണ്. പെണ്ണുകെട്ടാത്ത നസ്രായന്റെ മരണ വിനാഴിക കാണാന്‍ ഓറശ്ലേം നഗരിയിലെ സ്ത്രീകളും സലോമിയും മറ്റേ മറിയവും ഒക്കെ ഉണ്ടായിരുന്നു എന്നതില്‍ ചില ധ്യാനചിന്തകള്‍ ഒളിഞ്ഞിരിപ്പുണ്ട്. ഇത്രയും സ്ത്രീകള്‍ അവനെ അനുധാവനം ചെയ്യാനുള്ള ആദ്യ കാരണം അവന്റെ നിഷ്‌കളങ്കമായ സ്‌നേഹം തന്നെയാണ്. അവന്റെ സ്‌നേഹം അസ്തമിക്കാത്തതും അകലാത്തതും ആണെന്നാണ് തിരുവചനം പറയുന്നത്… ഈ സ്‌നേഹ പ്രകടനംകൊണ്ടാണ് അവനെത്തേടി ഭക്തയായ വേറൊനിക്കയും മറ്റു സ്ത്രീകളുമെല്ലാം

  • കുരിശ് സ്വാധീനിച്ചവര്‍

    കുരിശ് സ്വാധീനിച്ചവര്‍0

    എന്റെ എഴുത്തിലെ മഷി എന്റെ ക്രൂശിതനാണെന്നു കുറിച്ചത് മലയാളിയുടെ ഇഷ്ട നോവലിസ്റ്റായ പെരുമ്പടവം ശ്രീധരനാണ്. കുരിശും അവന്റെ മരണവും ധ്യാനിച്ചി ല്ലായിരുന്നെങ്കില്‍ എനിക്ക് ഇത്രയും ശക്തമായ കഥാപാത്രങ്ങളെ നോവലില്‍ വരച്ചിടാന്‍ കഴിയുമായിരുന്നില്ലെന്നാണ് അദ്ദേഹം കുറിക്കുന്നത്. അക്രൈസ്തവനായ എന്നെ സ്വാധീനിച്ച ഒരേ ഒരു മനുഷ്യനെ ഈ വാഴ്‌വില്‍ ഉളളൂ; അത് ക്രൂശിതനാണെന്നാണ് പെരുമ്പടവം ശ്രീധരന്‍ ക്രൂശിതനെ കുറിച്ച് പറഞ്ഞിരിക്കുന്നത്. മറ്റൊരു സാഹിത്യകാരന്‍ K.P. അപ്പന്‍ ആണ്. ‘ബൈബിള്‍ വെളിച്ചത്തിന്റെ കവചം’ എന്ന സുന്ദരമായ കൃതി ബൈബിള്‍ വായിച്ചും ക്രൂശിതനെ

  • ആയുധം

    ആയുധം0

    ആയുധ പൂജ എന്നൊരു കര്‍മ്മം ഹൈന്ദവ സഹോദരങ്ങള്‍ക്കിടയിലുണ്ട്. ഈശോയുടെ മരണം ധ്യാനിച്ചുകൊണ്ടിരിക്കുന്ന നമ്മളും ചില ആയുധധാരികളെ അവന്റെ മരണവുമായി ബന്ധപ്പെട്ടു കാണുന്നുണ്ട്. അവനെ പിടിക്കാന്‍ അവര്‍ ആയുധങ്ങളുമായി ആ രാവില്‍ വന്നു എന്നാണ് വായന. വടിവാളും കമ്പിപ്പാരയും  ചാട്ടവാറുമെല്ലാം കൈയില്‍ കരുതി നടക്കുന്ന പടയാളികളെപ്പോലെ നിന്നിലും ആയുധങ്ങളുണ്ടോ എന്നാണ് നോമ്പില്‍ ചോദിക്കേണ്ടത്. ആയുധ ങ്ങള്‍ക്കെല്ലാം രണ്ട് ലക്ഷ്യമാണുള്ളത്. ഒന്ന് സ്വയരക്ഷയ്ക്കും അപരനെ രക്ഷിക്കാനും രണ്ട്  അപരനെ മുറിവേല്പിക്കാനും അതില്‍ ആനന്ദം കണ്ടെത്താനും. സ്വയരക്ഷയ്ക്ക് വേണ്ടി ആയുധങ്ങള്‍ കൈയിലേന്തുന്നത്

  • സന്ധ്യ

    സന്ധ്യ0

    ജീവിതത്തില്‍ പുലരി മാത്രമല്ല സന്ധ്യകളും ഉണ്ടെന്ന് കുരിശ് മരണം നമ്മെ ഓര്‍മിപ്പിക്കുന്നു.. എല്ലാം നമ്മള്‍ calculate ചെയ്യുന്ന തുപോലെയൊന്നും അരങ്ങേറില്ല സുഹൃത്തേ.. ഒരിക്കലും മൂന്ന് മണിക്ക് അസ്തമിക്കാത്ത സൂര്യന്‍ അവന്റെ മരണ ദിനത്തില്‍ മൂന്ന് മണിക്കാണ് അസ്തമിച്ചതെന്നു വായിക്കുമ്പോള്‍, ജീവിതത്തില്‍ അവിചാരിതമായി സംഭവിക്കുന്ന കാര്യങ്ങള്‍ നമ്മളെ തളര്‍ത്തരുതെന്നാണ് സുവിശേഷം.. ഏതു സാഹചര്യത്തിലും പുഞ്ചിരി നഷ്ടപ്പെടു ത്താതെ ജീവിക്കാനാവുക എന്നതാണ് പുണ്യം.. നോമ്പില്‍ നാം പഠിച്ചെടുക്കേണ്ടതും ഇത് തന്നെ.. ലൈഫില്‍ എന്തൊക്കെ സംഭവിച്ചാലും അതിനെ അതിജീവിക്കാന്‍ ക്രിസ്തുവിനൊപ്പം നമ്മളും

Don’t want to skip an update or a post?