Follow Us On

10

May

2025

Saturday

  • മുനമ്പത്തെ  ജനങ്ങള്‍ക്ക് നീതി  ലഭിക്കണം

    മുനമ്പത്തെ ജനങ്ങള്‍ക്ക് നീതി ലഭിക്കണം0

    റവ. ഡോ. മൈക്കിള്‍ പുളിക്കല്‍ സിഎംഐ സെക്രട്ടറി, കെസിബിസി ജാഗ്രത കമ്മീഷന്‍ മുനമ്പം ചെറായി പള്ളിപ്പുറം ഭാഗത്തെ അറുനൂറില്‍പരം കുടുംബങ്ങള്‍ ഇന്ന് അഭിമുഖീകരിക്കുന്ന വെല്ലുവിളി കേരളത്തിന്റെ സാമൂഹ്യമനഃസാക്ഷിയെ ഉണര്‍ത്തേണ്ടതാണ്. നിര്‍ധനരായ ആ ജനങ്ങള്‍ ഒന്നര നൂറ്റാണ്ടിലേറെ കാലമായി ജീവിച്ചു പോന്നതും അപ്രകാരമായിരുന്നിട്ടും ഒരിക്കല്‍ കൂടിയ വിലകൊടുത്തു വാങ്ങേണ്ടി വന്നതുമായ ഭൂമി വഖഫ് നിയമത്തിന്റെ മറവില്‍ കൈവശപ്പെടുത്താനുള്ള വഖഫ് ബോര്‍ഡിന്റെ നീക്കം കടുത്ത മനുഷ്യാവകാശ ലംഘനവും നീതിനിഷേധവുമാണ്. വഖഫ് നിയമത്തിന്റെ ദുരുപയോഗം വ്യക്തമാകുന്ന വഴിവിട്ട വഖഫ് അവകാശവാദമാണ് മുനമ്പം

  • ദൈവം കപ്പലില്‍ സഞ്ചരിച്ച  മൂന്ന് ദിവസങ്ങള്‍

    ദൈവം കപ്പലില്‍ സഞ്ചരിച്ച മൂന്ന് ദിവസങ്ങള്‍0

    1950 ലെ ക്രിസ്മസ് കാലത്ത് ഉത്തരകൊറിയയിലായിരുന്നു ആ സംഭവം നടന്നത്. കൊറിയന്‍ യുദ്ധം നടക്കുന്ന സമയമായിരുന്നു അത്. യുദ്ധത്തില്‍ പങ്കെടുക്കുന്ന അമേരിക്കന്‍ പട്ടാളക്കാര്‍ക്ക് ആവശ്യമായ സാധനങ്ങള്‍ ലഭ്യമാക്കുന്നതിനാണ് യുഎസ് മെര്‍ച്ചന്റ് മറൈന്‍ ക്യാപ്റ്റനായ ലാറ്യൂ കൊറിയയില്‍ എത്തിയത്. ഓഫീസര്‍മാരും ജോലിക്കാരുമുള്‍പ്പെടെ 47 പേര്‍ക്ക് സഞ്ചരിക്കാവുന്ന എസ് എസ് മെരിഡിത്ത് വിക്ടറി എന്ന ചരക്കുകപ്പലിന്റെ ചുമതലയായിരുന്ന അദ്ദേഹം വഹിച്ചിരുന്നത്. ശത്രുസൈന്യത്തില്‍ നിന്നുള്ള ഭീഷണിയെ അതിജീവിച്ച് ഉത്തരകൊറിയന്‍ തുറമുഖമായ ഹംഗ്‌നാമില്‍ എത്തിയ ലാറ്യൂ അവിടെ കണ്ട ദയനീയ കാഴ്ച കണ്ട്

  • സത്യത്തിനും നീതിക്കുമായി  പോരാടിയ അഭിഭാഷകന്‍ അഡ്വ. ഡോ. എം.ജെ ചെറിയാന്റെ പോരാട്ടകഥ

    സത്യത്തിനും നീതിക്കുമായി പോരാടിയ അഭിഭാഷകന്‍ അഡ്വ. ഡോ. എം.ജെ ചെറിയാന്റെ പോരാട്ടകഥ0

    ബാബു പുല്‍പ്പള്ളി നീലഗിരിയിലെ മലയാളി കര്‍ഷക കുടുംബങ്ങളുടെ കുടിയിറക്കിനെതിരെയുള്ള പോരാട്ടകഥ അഭിഭാഷകനായ എം.ജെ ചെറിയാന്റെ കൂടെ കഥയാണ്. 1950കളില്‍ ഇവിടേക്ക് കുടിയേറിയ മലയാളികളുടെ ഭൂമിക്കും അവകാശങ്ങള്‍ക്കും വേണ്ടി നിസ്വാര്‍ത്ഥമായി പോരാടിയ വ്യക്തിയാണ് അഡ്വ. എം.ജെ ചെറിയാന്‍. ഗൂഡല്ലൂര്‍ കര്‍ഷക സമരത്തിനുവേണ്ടി തന്റെ ജീവിതവും സമയവും ത്യജിച്ച അദ്ദേഹം പണപ്പിരിവില്ലാതെ പൊതുജനസേവനം നടത്താമെന്നു തെളിയിച്ച മനുഷ്യസ്‌നേഹികൂടിയാണ്. മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി അദ്ദേഹം നടത്തിയ പോരാട്ടങ്ങള്‍ രാജ്യാന്തരതലത്തില്‍ പോലും ശ്രദ്ധ നേടി. പഠന വിഷയമായി മാറിയ പോരാട്ടവീര്യം അഴിമതിക്കെതിരെയും മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായും

  • മകളേ, നിനക്കെന്തുപറ്റി?

    മകളേ, നിനക്കെന്തുപറ്റി?0

    ഫാ. മാത്യു ആശാരിപറമ്പില്‍ കഴിഞ്ഞ ദിവസം കേട്ട ഒരു സംഭവം എന്നെ കുറെ ദിവസങ്ങളില്‍ അസ്വസ്ഥനാക്കി. ഒരു മധ്യവയസ്‌കന്‍ സമീപവീടുകളിലൊക്കെ തന്റെ മകളുടെ വിവാഹത്തിന്റെ ക്ഷണപത്രവുമായി കയറിയിറങ്ങുന്നു. അയാളെ കാണുമ്പോള്‍ ആളുകള്‍ സഹതാപത്തോടെ പിറുപിറുക്കുന്നു. ‘മകളുടെ കല്യാണം അടുത്ത ദിവസമാണ് നിങ്ങള്‍ സകുടുംബം വരണമെന്നു പറഞ്ഞ് ക്ഷണിച്ചിട്ട് ഇയാള്‍ പടിയിറങ്ങുമ്പോള്‍, ആ വീട്ടിലെ കൊച്ചുമകന്‍ പിതാവിനോട് ചോദിച്ചു, രണ്ടാഴ്ച മുമ്പും ഇയാള്‍ വന്നിരുന്നല്ലോ, വിവാഹം ഇതുവരെ നടന്നില്ലേ’ എന്ന്! ആ പിതാവ് പറഞ്ഞ മറുപടി എല്ലാവരും ഒത്തിരി

  • കേരളത്തെ കാത്തിരിക്കുന്നത്  വെല്ലുവിളിയുടെ നാളുകള്‍

    കേരളത്തെ കാത്തിരിക്കുന്നത് വെല്ലുവിളിയുടെ നാളുകള്‍0

    ഡോ. റോക്‌സി മാത്യു കോള്‍ (ഡോ. റോക്‌സി മാത്യു കോള്‍ പൂനയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ട്രോപ്പിക്കല്‍ മീറ്റിരിയോളജിയിലെ ശാസ്ത്രജ്ഞനാണ്. കേന്ദ്രസര്‍ക്കാരിന്റെ പ്രഥമ രാഷ്ട്രീയ വിജ്ഞാന്‍ പുരസ്‌കാര ജേതാവുമാണ്) 2018ലെ മഹാപ്രളയത്തോടെയാണ് കാലാവസ്ഥാ വ്യതിയാനം എന്ന പ്രതിഭാസത്തിന്റെ ഭീകരതയിലേക്ക് കേരളം ഗൗരവത്തോടെ കണ്ണുതുറക്കുന്നത്. പിന്നീടങ്ങോട്ട് ഓരോ വര്‍ഷവും കൃത്യമായ ഇടവേളകളില്‍ പ്രളയമായും വരള്‍ച്ചയായും മണ്ണിടിച്ചിലുമായെല്ലാം കാലാവസ്ഥാ വ്യതിയാനത്തിന്റെ തിക്തഫലങ്ങള്‍ കേരളം അനുഭവിച്ചുകൊണ്ടിരക്കുന്നു. ഒടുവിലിതാ ഈ വര്‍ഷം വയനാട്ടില്‍ സംഭവിച്ച ദുരന്തത്തിലൂടെ കാലവസ്ഥാ മാറ്റത്തിന്റെ അതിഭയാനകമായ മുഖത്തിന്റെ മുമ്പില്‍

  • ആഘോഷങ്ങള്‍ ഇല്ലാതെ പറ്റില്ല

    ആഘോഷങ്ങള്‍ ഇല്ലാതെ പറ്റില്ല0

    ഫാ. ജോസഫ് വയലില്‍ CMI (ചെയര്‍മാന്‍, ശാലോം ടി.വി) ഏത് മതവിഭാഗത്തെയും എടുത്തുനോക്കുക. ആഘോഷങ്ങള്‍ ആ മതവിഭാഗത്തിന്റെ ജീവിതത്തിന്റെ ഭാഗമാണ്. ഇതുകൂടാതെ, മതപരമായ യാതൊരു ബന്ധവുമില്ലാത്ത പല ആഘോഷങ്ങളും നമുക്ക് കാണാന്‍ കഴിയും. കേരളത്തില്‍ നടക്കുന്ന മതപരവും അല്ലാത്തതുമായ ചില ആഘോഷങ്ങളുടെ പേരുകള്‍ പറയാം. പുതുവര്‍ഷദിനം, ഓണം, ക്രിസ്മസ്, നബിദിനം, കേരളപ്പിറവിദിനം, തൃശൂര്‍പൂരം അടക്കമുള്ള പൂരങ്ങള്‍, പള്ളിപ്പെരുന്നാളുകള്‍, നിരവധിയായ അമ്പലങ്ങളിലെ ഉത്സവങ്ങള്‍, ക്ലബുകളുടെ വാര്‍ഷികങ്ങള്‍, ഇടവക-വാര്‍ഡ് ആഘോഷങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിവിധതരം ആഘോഷങ്ങള്‍, തിരുപ്പട്ടം, ജൂബിലിയാഘോഷങ്ങള്‍ തുടങ്ങി

  • ഇഎസ്എ; റിപ്പോര്‍ട്ടുകളില്‍ ഗുരുതരമായ പിശകുകള്‍

    ഇഎസ്എ; റിപ്പോര്‍ട്ടുകളില്‍ ഗുരുതരമായ പിശകുകള്‍0

    ഡോ. ചാക്കോ കാളംപറമ്പില്‍ (ലേഖകന്‍ പശ്ചിമഘട്ട ജന സംരക്ഷണ സമിതി ജനറല്‍ കണ്‍വീനറും സീറോ മലബാര്‍ സഭ വക്താവുമാണ്) കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് അനുസരിച്ചുള്ള പശ്ചിമഘട്ടത്തിലെ ഇഎസ്എ പ്രഖ്യാപനത്തിന്റെ ആറാമത് കരട് വിജ്ഞാപനം ഇക്കഴിഞ്ഞ ജൂലൈ 31നാണ് ഇറങ്ങിയത്. പരാതികള്‍ സമര്‍പ്പിക്കാനുള്ള സമയം അന്നുമുതല്‍ 60 ദിവസമാണ് . ഇതിനു മുന്‍പ് അഞ്ചു പ്രാവശ്യം ഇറക്കിയ കരട് വിജ്ഞാപനങ്ങളിന്മേല്‍ അന്തിമ വിജ്ഞാപനം പ്രസിദ്ധീകരിക്കാത്തതുകൊണ്ട്, മുമ്പു നല്‍കിയ പരാതികള്‍ കരട് വിജ്ഞാപനങ്ങളുടെ കാലാവധി അവസാനിച്ചതോടെ അസാധുവായിരിക്കുകയാണ്. എന്നാല്‍ കേരളമൊഴികെയുള്ള 5

  • വാര്‍ത്തകള്‍ക്കുമുമ്പും  മുന്നറിയിപ്പ് വേണ്ടിവരുമോ?

    വാര്‍ത്തകള്‍ക്കുമുമ്പും മുന്നറിയിപ്പ് വേണ്ടിവരുമോ?0

    ജോസഫ് മൂലയില്‍ കഴിഞ്ഞ ആഴ്ചയില്‍ കണ്ട ഒരു ട്രോള്‍ ഏറെ ചിന്തിപ്പിച്ചു. ഒരാഴ്ചത്തേക്ക് ആരും പത്രവാര്‍ത്തകള്‍ എഴുതേണ്ടതിലെന്ന് പ്രധാന അധ്യാപകന്‍ വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ദ്ദേശം നല്‍കുന്ന ചിത്രമായിരുന്നത്. ആരാണ് അതു തയാറാക്കിയതെന്ന് ഓര്‍ക്കുന്നില്ല. എന്നാല്‍, കേരളത്തിലെ ഇപ്പോഴത്തെ സാമൂഹ്യ സാഹചര്യം അതിലുണ്ട്. കുട്ടികളോട് ടിവിയിലെ വാര്‍ത്തകള്‍ കാണണമെന്നോ പത്രം വായിക്കണമെന്നോ പറയാന്‍ കഴിയാത്ത വിധത്തില്‍ മോശമായ കാര്യങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ചില സിനിമകള്‍ക്ക് നിയമപ്രകാരം ‘എ’ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതുപോലെ, വാര്‍ത്തകള്‍ വായിക്കുന്നതിന് മുമ്പ് പ്രായപൂര്‍ത്തിയായവര്‍ മാത്രമേ കാണാവൂ എന്ന് മുന്നറിയിപ്പ്

Latest Posts

Don’t want to skip an update or a post?