മറിയാമ്മ ജോൺ (73), ഷാരോൺ വില്ല, തിരുവനന്തപുരം
- Obituary, Uncategorized
- July 21, 2025
വത്തിക്കാൻ സിറ്റി: ലോകമെമ്പാടുമുള്ള വൈദീകർക്കുവേണ്ടി പ്രത്യേകം പ്രാർത്ഥിക്കാൻ വിശ്വാസീസമൂഹം അണിചേരുന്ന ‘ഗ്ലോബൽ റോസറി റിലേ ഫോർ പ്രീസ്റ്റി’ന് ഇന്ന് (ജൂൺ 16) ആരംഭമായി. വൈദികർക്കുവേണ്ടി പരിശുദ്ധ അമ്മയുടെ പ്രത്യേക മാധ്യസ്ഥ്യം യാചിക്കുക, പൗരോഹിത്യ ദൈവവിളിയെപ്രതി കൃതജ്ഞത അർപ്പിക്കുക എന്നീ ലക്ഷ്യത്തോടെ എല്ലാ വർഷവും തിരുഹൃദയ തിരുനാളിൽ സംഘടിപ്പിക്കുന്ന റോസറി റിലേയ്ക്ക് ‘വേൾഡ് പ്രീസ്റ്റ്’ എന്ന സംഘടനയാണ് നേതൃത്വം കൊടുക്കുന്നത്. 2009ൽ ആരംഭിച്ച ഗ്ലോബൽ റോസറി റിലേയുടെ 14-ാമത് എഡിഷനാണ് ഇത്തവണത്തേത്. വൈദികരുടെ വിശുദ്ധീകരണം’ എന്നതാണ് ആപ്തവാക്യം. വിവിധ
ടെക്സസ്: കാത്തലിക് ടെലിവിഷൻ രംഗത്തെ വിഖ്യാതമായ ‘ഗബ്രിയേൽ അവാർഡ്’ ഉൾപ്പെടെ 12 അന്താരാഷ്ട്ര മാധ്യമ പുരസ്‌ക്കാരങ്ങൾ കരസ്ഥമാക്കി ശാലോം മീഡിയ. ലോക സുവിശേഷവത്ക്കരണ രംഗത്ത് ആഗോള സാന്നിധ്യമായി മാറിയ ‘ശാലോം ടൈഡിംഗ്സും’ ‘ശാലോം വേൾഡും’ ആറ് വീതം പുരസ്‌ക്കാരങ്ങളാണ് ഇത്തവണ സ്വന്തമാക്കിയത്. സഭയുടെ വളർച്ചയ്ക്ക് കരുത്തേകുന്ന മാധ്യമ ഇടപെടലുകളെ ആദരിക്കാനും പ്രോത്സാഹിപ്പിക്കാനുമായി നോർത്ത് അമേരിക്കയിലെ ‘കാത്തലിക് മീഡിയ അസോസിയേഷൻ’ ഏർപ്പെടുത്തിയ ഗബ്രിയേൽ അവാർഡ്, കാത്തലിക് പ്രസ് അവാർഡ് എന്നീ വിഭാഗങ്ങളിലാണ് ശാലോം മീഡിയ തിളക്കമാർന്ന നേട്ടം കൈവരിച്ചത്.
വത്തിക്കാൻ സിറ്റി: തിരുസഭയിൽ പ്രസംഗത്തേക്കാൾ പ്രധാനപ്പെട്ടത് ജീവിതസാക്ഷ്യമാണെന്ന് ഉദ്‌ബോധിപ്പിച്ച് ഫ്രാൻസിസ് പാപ്പ. ഇറ്റലിയിലെ സ്‌പൊളേത്തൊ- നോർച്ച അതിരൂപതയിൽ നിന്ന് വത്തിക്കാനിലെത്തിയ 2500ൽപ്പരം തീർത്ഥാടകരെ പോൾ ആറാമൻ ഹാളിൽ സ്വീകരിച്ച് അഭിസംബോധന ചെയ്യുകയായിരുന്നു പാപ്പ. പ്രസ്തുത അതിരൂപതയിലെ കത്തീഡ്രൽ പ്രതിഷ്~യുടെ വാർഷികത്തോട് അനുബന്ധിച്ചുള്ള ജൂബിലിയുടെ ഭാഗമായിരുന്നു തീർത്ഥാടനം. സൗന്ദര്യം തേടണമെങ്കിൽ നാം വസ്തുക്കളുടെ ഹൃദയത്തിലേക്ക് പോകണമെന്ന പറഞ്ഞ പാപ്പ, സഭയിൽ അപ്രധാനങ്ങളും ഉപരിപ്ലവങ്ങളുമായവയിൽ ശ്രദ്ധപതിച്ച് സമയം കളയാതെ ആദിമസമൂഹങ്ങളിലേക്കു നോക്കുകയും പ്രാർത്ഥന, ഉപവി, പ്രഘോഷണം എന്നീ മുൻഗണനാർഹമായവയിൽ ശ്രദ്ധിക്കുകയും
കൊച്ചി. ഡോ. വന്ദനാ ദാസിനെ വകവരുത്തിയത് ലഹരിയാണെന്ന വസ്തുത സര്‍ക്കാര്‍ വിസ്മരിക്കരുതെന്ന് കെസിബിസി മദ്യ വിരുദ്ധ സമിതി. മദ്യം-മയക്കുമരുന്നിന് അടിമയായ ഒരു കാട്ടാള അധ്യാപകനാല്‍ ക്രൂരമായാണ് ആ യുവഡോക്ടര്‍ കൊല്ലപ്പെട്ടത്. നമ്മുടെ നാട്ടില്‍ അനുദിനം മദ്യ ലഹരിയില്‍ ഇതുപോലെ എത്രയോ കൊടും ചെയ്തികള്‍ നടക്കുന്നുണ്ട്. അടുത്തയിടെ മലപ്പുറം – താനൂരില്‍ ബോട്ട് മുങ്ങിയതിന്റെ പിന്നാമ്പുറത്ത് വില്ലനായി മദ്യവും ലഹരിയും ഉണ്ട്. ഇങ്ങനെയുള്ള നിരവധി സംഭവങ്ങള്‍ നാട്ടില്‍ നടക്കുന്നത് സര്‍ക്കാര്‍ കണ്ടില്ലെന്നു നടിക്കുന്നത് ആരെ പ്രീതിപ്പെടുത്താനാണെന്ന് മദ്യ വിരുദ്ധ
വിജയശ്രീലാളിതനായി ആരവങ്ങളിലൂടെ ജറുസലേമിലേക്കുള്ള യേശുവിന്റെ കടന്നുവരവിൽ ചുരുളഴിയുന്ന നിഗൂഢതകൾ പങ്കുവെക്കുന്നു ലേഖകൻ. ആർപ്പുവിളികളും ആഘോഷങ്ങളും വിജയത്തിന്റെ സൂചകങ്ങളാണ്. ഏതൊരു വിജയവും ഒരു വ്യക്തിയുടെ കഴിവിനെയും ശക്തിയെയും സൂചിപ്പിക്കുന്നു. മനുഷ്യ ബുദ്ധിക്കതീതമായി, അറിയപ്പെടാതെ ജീവിക്കുന്ന ചില വ്യക്തികളുടെ ജീവിതങ്ങൾ ചരിത്രത്തിൽ ഇടം പിടിക്കുകയും ചരിത്രത്തെ തന്നെ കീറിമുറിക്കുകയും ചെയ്യുന്നു. ആ വിജയം എല്ലാ വർഷവും ആഘോഷമായി മാറുന്നു. ഏതൊരു ആരവങ്ങൾക്കും ആഘോഷങ്ങൾക്കും അപ്പുറം ഒരു നിർവൃതിയുടെയും ആത്മ സംതൃപ്തിയുടെയും ചുരുളഴിയുന്ന രഹസ്യങ്ങൾ നമുക്ക് കണ്ടെത്താനാകും. വിജയശ്രീലാളിതനായി ആരവങ്ങളിലൂടെ ജറുസലേമിലേക്കുള്ള
ഉയിർപ്പ് തിരുനാളിലേക്കുള്ള ആത്മീയയാത്ര നോമ്പിന്റെ അവസാന ആഴ്ചയിലേക്ക് പ്രവേശിക്കുമ്പോൾ, ഈ ചുരുങ്ങിയ കാലയളവിനുള്ളിൽ ബന്ധങ്ങൾ ഊഷ്മളമാക്കാനും സൗഹൃദം ആഴപ്പെടുത്താനുമുള്ള മൂന്ന് സുപ്രധാന ചിന്തകൾ പങ്കുവെക്കുന്നു ലേഖകൻ. ‘ബി സ്‌ലോ ടു ഫാൾ ഇന്റു ഫ്രണ്ട്ഷിപ്പ് ബട്ട് വെൻ യു ആർ ഇൻ, കണ്ടിന്യൂ ഫേം ആൻഡ് കോൺസ്റ്റന്റ്.’ ഇപ്രകാരം കുറിക്കുമ്പോൾ സോക്രട്ടീസിന്റെ മിഴികൾ നിറഞ്ഞിരിക്കണം. ദൈവം തനിക്കായി ഈ ഭൂമിയിൽ കരുതിവെച്ച കൂട്ടുകാരി സന്താപ്പ അത്രത്തോളം മുറിവേൽപ്പിച്ചിരുന്നു. എങ്കിലും അവളെ കൂടുതൽ സ്‌നേഹിച്ചാണ് സോക്രട്ടീസ് ‘മധുരപ്രതികാരം’ വീട്ടിയതും
ഓശാന ഞായറിൽ ആരംഭിച്ച്, വലിയ ശനി എന്ന് വിളിക്കുന്ന ഈസ്റ്റർ തലേന്നുവരെ നീളുന്ന വിശുദ്ധവാരത്തിന്റെ അവസാന ദിനങ്ങളിലേക്ക് നീങ്ങുമ്പോൾ നമുക്ക് നമ്മോടുതന്നെ ചോദിക്കാം, ആത്മപരിശോധനയ്ക്ക് ഉതകുന്ന ഒരുപിടി ചോദ്യങ്ങൾ. കർത്താവ് നമുക്കുവേണ്ടി ദിവ്യബലി സ്ഥാപിച്ച ദിനത്തിൽ നമുക്ക് ചിന്തിക്കാം, നാമിന്ന് നിൽക്കുന്നത് ഈ സഭാ കൂട്ടായ്മയുടെ നടുവിലാണോ, അതോ അവനവന്റെ തുരുത്തിലാണോ? നമ്മുടെ ചുറ്റിനുമുള്ളവരെ നാം ചേർത്ത് പിടിക്കാറുണ്ടോ, ഏതെങ്കിലും തരത്തിൽ കുടുംബം, സഭ എന്ന കൂട്ടായ്മയിൽനിന്ന് നമ്മുടെ വേണ്ടപ്പെട്ടവർ അകന്നു പോയിട്ടുണ്ടോ; അവരെ ചേർത്ത് പിടിക്കാൻ,
കോതമംഗലം: പ്രഭാഷണങ്ങളിലൂടെയും എഴുത്തുകളിലൂടെയും ജനലക്ഷങ്ങളിലേക്ക് ക്രിസ്തുവിന്റെ സുവിശേഷം പകർന്ന പ്രമുഖ ആത്മീയചിന്തകൻ സാധു ഇട്ടിയവിര (101) നിര്യാതനായി. കോതമംഗലം ഇരുമലപ്പടി പെരുമാട്ടിക്കുന്നേൽ കുടുംബാംഗമാണ്. സംസ്‌കാരം ഇന്ന് (മാർച്ച് 15) വൈകീട്ട് 4.00ന് നാലിന് വീട്ടിലെ ശുശ്രൂഷകൾക്കുശേഷം കോതമംഗലം സെന്റ് ജോർജ് കത്തീഡ്രലിൽ. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ഒരാഴ്ചയായി കോതമംഗലം ധർമ്മഗിരി സെന്റ് ജോസഫ് ആശുപത്രിയിൽ ചികിൽസയിലായിരുന്നു. 101-ാം ജന്മദിനത്തിന് രണ്ടു ദിവസം ശേഷിക്കെയാണ് വിയോഗം. കോതമംഗലം താലൂക്കിലെ കുറ്റിലഞ്ഞി ഗ്രാമത്തിൽ ജനിച്ച ഇദ്ദേഹം ലോകമാകെ സഞ്ചരിച്ച്
Don’t want to skip an update or a post?