Follow Us On

27

July

2024

Saturday

  • മരിച്ച വിശ്വാസികളുടെ ഓർമയാചരണത്തിലേക്ക് സീറോ മലബാർ സഭ! എന്തുകൊണ്ട് ഈ ദിനം?0

    സീറോ മലബാർ സഭ ഈ വർഷം ഫെബ്രുവരി 17ന് മരിച്ച വിശ്വാസികളുടെ തിരുനാൾ ആഘോഷിക്കുമ്പോൾ, സവിശേഷമായ ആ ആരാധനക്രമ പാരമ്പര്യത്തെക്കുറിച്ച് പങ്കുവെക്കുന്നു ലേഖകൻ. പൂന്തോട്ടം മനോഹരമാകുന്നത് വിവിധങ്ങളായ പൂക്കളുടെ സാന്നിധ്യത്താലാണ്. അതുപോലെയാണ്, വിവിധങ്ങളായ സഭാപാരമ്പര്യങ്ങളാൽ ഒരൊറ്റ വിശ്വാസത്തിൽ പരിശുദ്ധ കത്തോലിക്കാ സഭ സമ്പുഷ്ടയാകുന്നതും. ലത്തീൻ സഭയിൽ നവംബർ രണ്ടിനും സീറോ മലങ്കര സഭയിൽ വലിയ നോമ്പ് തുടങ്ങും മുമ്പുള്ള ഞായറാഴ്ചയുമാണ് മരിച്ചവരുടെ തിരുനാൾ ആഘോഷിക്കുന്നത്. എന്നാൽ സീറോ മലബാർ സഭയിൽ മരിച്ചവിശ്വാസികളുടെ ഓർമ ആഘോഷിക്കുന്നത് നോമ്പ് തുടങ്ങുംമുമ്പുള്ള

  • ജാഗ്രത, സാത്താനിസവും ഫ്രീമേസൺ ക്ലബ്ബുകളും  വ്യാപകമാകുന്നു; അറിയണം ഇക്കാര്യങ്ങൾ0

    സാത്താനിസവും ഫ്രീമേസൺ ക്ലബ്ബുകളും പെരുകുന്ന സാഹചര്യത്തിൽ, സാത്താനെക്കുറിച്ച് ബൈബിൾ പറയുന്നതും ഫ്രീമേസൺ ക്ലബ്ബുകളെക്കുറിച്ചുള്ള സഭാ പ്രബോധനവും വിശ്വാസികളോട് പങ്കുവെക്കുന്നതിനൊപ്പം ഇക്കാര്യത്തിൽ മാതാപിതാക്കൾ പുലർത്തേണ്ട ജാഗ്രതയെക്കുറിച്ചും ഓർമിപ്പിക്കുന്നു, താമരശേരി രൂപതാധ്യക്ഷൻ ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ. മനുഷ്യനോടുള്ള സ്‌നേഹത്തെപ്രതി ഈശോ സ്ഥാപിച്ച പരിശുദ്ധ കുർബാനയെന്ന കൂദാശയോടുള്ള അവഹേളനമാണ് സാത്താൻ ആരാധകരുടെ ആരാധനാരീതി. കാഴ്ചയർപ്പിക്കപ്പെടുന്ന ഓസ്തി ഈശോയുടെ ശരീരമായി മാറുന്നതും മുന്തിരിച്ചാറ് ഈശോയുടെ രക്തമായിത്തീരുന്നതുമാണ് വിശുദ്ധ കുർബാനയർപ്പണത്തിൽ സംഭവിക്കുന്ന അത്ഭുതം. ഇപ്രകാരം കൂദാശ ചെയ്യപ്പെട്ട തിരുവോസ്തിയിൽ ഈശോയുടെ യഥാർത്ഥ സാന്നിധ്യമാണുള്ളത്. കൂദാശചെയ്യപ്പെട്ട

  • ലൂർദ് നാഥയുടെ തിരുനാൾ: ധ്യാനിക്കാം, പ്രാർത്ഥിക്കാം ദൈവമാതാവിന്റെ ആറ് സവിശേഷ സാന്നിധ്യങ്ങൾ!0

    ആഗോളസഭ ലൂർദ് മാതാവിന്റെ തിരുനാൾ (ഫെബ്രു.11) ആഘോഷിക്കുമ്പോൾ, പരിശുദ്ധ അമ്മയുടെ സവിശേഷ സാന്നിധ്യം അനുഭവിക്കാനാകുന്ന ആറു തലങ്ങൾ പങ്കുവെക്കുന്നു ലേഖകൻ. ദൈവാലയങ്ങളിലും ഭവനങ്ങളിലും കത്തിജ്വലിക്കുന്ന ചെറുദീപങ്ങൾ ദൃശ്യവും അദൃശ്യവുമായ ഈശ്വരസാന്നിധ്യത്തെയാണ് സൂചിപ്പിക്കുന്നത്. സന്ധ്യാസമയങ്ങളിൽ ദൈവാലയ മണിമുഴങ്ങുമ്പോൾ നാം ഒന്നുചേർന്ന് ഉരുവിടുന്ന ജപമാലയിലൂടെ പരിശുദ്ധ അമ്മ നമ്മെ ഏവരെയും തന്റെ പുത്രന്റെ സാന്നിധ്യത്തിലേക്ക് നയിക്കുന്നു. അതിനാൽ തന്നെ പരിശുദ്ധ അമ്മയുടെ ദൃശ്യവും അദൃശ്യവുമായ കരങ്ങൾ നമുക്ക് ഏവർക്കും ഒരു മുതൽക്കൂട്ടാണ്. ഫെബ്രുവരി 11ന് ആഗോള സഭ ലൂർദ് മാതാവിന്റെ

  • തലസ്ഥാന നഗരിയിൽ ജപമാല റാലി സംഘടിപ്പിക്കാൻ ഒരുങ്ങി സ്പാനിഷ് യുവജനങ്ങൾ;  അണിചേരും ആയിരങ്ങൾ

    തലസ്ഥാന നഗരിയിൽ ജപമാല റാലി സംഘടിപ്പിക്കാൻ ഒരുങ്ങി സ്പാനിഷ് യുവജനങ്ങൾ; അണിചേരും ആയിരങ്ങൾ0

    മാഡ്രിഡ്: വെല്ലുവിളികളിലും പ്രതിസന്ധികളിലും ക്രിസ്തീയ വിശ്വാസം മുറുകെപ്പിടിക്കണമെന്ന് ഉദ്ഘോഷിക്കാൻ സ്പാനിഷ് തലസ്ഥാനമായ മാഡ്രിഡ് നഗരത്തിൽ ജപമാല റാലി ക്രമീകരിച്ച് സ്പാനിഷ് യുവത. ഫെബ്രുവരി 11 വൈകിട്ട് 7.00ന് സെന്റ് മൈക്കിൾ ബസിലിക്കയിൽനിന്ന് നഗരചത്വരത്തിലേക്ക് സംഘടിപ്പിക്കുന്ന ജപമാല റാലിയിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ആയിരങ്ങൾ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ. ‘റോസറി ഫോർ ദ യൂത്ത് ഓഫ് സ്പെയിൻ’ (റൊസാരിയോ പോർ ലാ യുവന്റഡ് ഡി എസ്പാന) എന്ന പേരിൽ ക്രമീകരിക്കുന്ന ശുശ്രൂഷയിൽ പ്രധാനമായും ലക്ഷ്യം വെക്കുന്നത് യുവജനങ്ങളെയാണെങ്കിലും മുതിർന്നവരുടെ സാന്നിധ്യവും

  • ബൈബിൾ മനപാഠമാക്കാൻ ഇതാ ഒരു എളുപ്പവഴി, ‘മെയെർ ടെക്‌നിക്ക്’0

    ആഗോള സഭ തിരുവചന ഞായർ ആചരിക്കുമ്പോൾ (ജനു.22) ബൈബിൾ വചനങ്ങൾ മനപാഠമാക്കാൻ, ‘ബൈബിൾ മെമ്മറി മാൻ’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന പ്രൊഫ. ടോം മെയെർ നൽകുന്ന ‘അഞ്ച് കൽപ്പനകൾ’ പരിചയപ്പെടാം. കാലിഫോർണിയ: ബൈബിൾ വാക്യങ്ങൾ ഓർമയിൽ സൂക്ഷിക്കാൻ ആഗ്രഹിക്കുന്നവർ ഏറെയാണെങ്കിലും അതിൽ വിജയിക്കുന്നവരുടെ എണ്ണം, ആഗ്രഹിക്കുന്നവരുടെ എണ്ണത്തിനടുത്തെങ്ങും എത്തില്ല. എന്നാൽ, ആ ലക്ഷ്യം യാഥാർത്ഥ്യമാക്കാൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്നവർക്ക് ഇതാ ഒരു പൊടിക്കൈ- ‘മെയെർ ടെക്‌നിക്ക്’! ‘ബൈബിൾ മെമ്മറി മാൻ’ എന്നു വിശേഷിപ്പിക്കപ്പെടുന്ന, കാലിഫോർണിയ റെഡിംഗിലെ ബൈബിൾ കോളേജ് പ്രൊഫസർ

  • ആദ്യ സചിത്ര ബൈബിൾ, അതും കൈയെഴുത്തുപ്രതി; അതാണ് എത്യോപ്യയിലെ ‘ഗരിമ ഗോസ്പൽ’0

    ആഗോളസഭയിൽ ഇന്ന് (ജനു.22) തിരുവചന ഞായർ. തിരുവചനം പഠിക്കാനും ധ്യാനിക്കാനും പ്രഘോഷിക്കാനുമുള്ള സഭാംഗങ്ങളുടെ ഉത്തരവാദിത്തം സവിശേഷമാംവിധം ഓർമിപ്പിക്കുന്ന ഈ ദിനത്തിൽ, എത്യോപ്യയിലെ ‘ഗരിമ ഗോസ്പലി’നെ കുറിച്ച് അറിയാം. ആഡിസ് അബാബ: സചിത്ര ബൈബിൾ, അതും ആയിരത്തിൽപ്പരം വർഷം പഴക്കമുള്ള കൈയെഴുത്തുപ്രതി. എത്യോപ്യയിലെ അബുനാ ഗാരിമ സന്യാസ ആശ്രമത്തിലാണ് സവിശേഷമായ ഈ ബൈബിൾ സൂക്ഷിച്ചിരിക്കുന്നത്. ‘ഗരിമ ഗോസ്പൽ’ എന്ന് അറിയപ്പെടുന്ന ഈ സചിത്ര ബൈബിൾ എത്യോപ്യൻ ഭാഷയായ ‘ഗീസി’ലാണ് എഴുതപ്പെട്ടിരിക്കുന്നത്. ഏകദേശം ഒരേ കാലഘട്ടത്തിൽ എഴുതപ്പെട്ട 10 ഇഞ്ച്

  • ക്യാപ്റ്റൻ ഡിലനോയ്, ഇതാണ് നിലകണ്ഠപിള്ളയ്ക്ക് ക്രിസ്തുവിനെ സമ്മാനിച്ച ‘വലിയ കപ്പിത്താൻ’

    ക്യാപ്റ്റൻ ഡിലനോയ്, ഇതാണ് നിലകണ്ഠപിള്ളയ്ക്ക് ക്രിസ്തുവിനെ സമ്മാനിച്ച ‘വലിയ കപ്പിത്താൻ’0

    വിശുദ്ധ ദേവസഹായത്തിന്റെ തിരുനാൾ (ജനുവരി 14) ആഘോഷിക്കുമ്പോൾ, ദേവസഹായത്തെ ക്രിസ്തുവിന്റെ രക്ഷയിലേക്ക് നയിച്ച ‘വലിയ പടത്തലവൻ’ എന്ന ക്യാപ്റ്റൻ ഡിലനോയിയെ കുറിച്ച് അറിയണം. അതോടൊപ്പം ഒരു ചോദ്യവും നമ്മുടെ മനസിൽ ഉയരണം- ജീവിതംകൊണ്ട് ക്രിസ്തുവിന് സാക്ഷ്യം വഹിക്കാൻ എനിക്ക് സാധിക്കുന്നുണ്ടോ? എവ്‌സ്താക്കിയൂസ് ബനഡിക്റ്റ് ഡി ലനോയി. അതാണ്, കേരളചരിത്രത്തിൽ പരാമർശിക്കുന്ന ഡിലനോയ് എന്ന ഡച്ചു പടത്തലവന്റെ മുഴുവൻപേര്. 1718ൽ ബെൽജിയത്തായിരുന്നു ജനനം. ഉത്തമകത്തോലിക്കരായിരുന്നു മാതാപിതാക്കൾ. സൈനീകസേവനത്തിൽ തൽപ്പരനായിരുന്ന ഡിലനോയ് യൗവനത്തിൽ ത്തന്നെ അയൽരാജ്യമായ ഹോളൻഡിൽ (നെതർലൻഡിൽ) പട്ടാളസേവനത്തിനു

Latest Posts

Don’t want to skip an update or a post?