കുടുംബങ്ങള്‍ക്ക് സഭ സാന്നിധ്യത്തിന്റെ കൂദാശയാകണം: മാര്‍ റാഫേല്‍ തട്ടില്‍
- ASIA, Featured, Kerala, LATEST NEWS
- May 2, 2024
ഷാജി ജോര്‍ജ് (ലേഖകന്‍ കെആര്‍എല്‍സിസിയുടെ മുന്‍ വൈസ് പ്രസിഡന്റാണ്). ”ഞാന്‍ കാരണം ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ടെങ്കില്‍ എന്നോട് ക്ഷമിക്കണം.” നാലുവര്‍ഷം വരാപ്പുഴ അതിരൂപതയുടെ സഹായ മെത്രാനും 13 വര്‍ഷം കോട്ടപ്പുറം രൂപതയുടെ മെത്രാനായും സേവനമനുഷ്ഠിച്ച് വിരമിച്ച ഡോ. ജോസഫ് കാരിക്കശേരി പിതാവിന്റെ വിടവാങ്ങല്‍ പ്രസംഗത്തിലെ വാക്കുകളാണിത്. നിര്‍മ്മലമായ ഒരു ഹൃദയമെന്നില് നിര്‍മ്മിച്ചരുളുക നാഥാ ……എന്ന ഫാ. ജോസഫ് മനക്കലിന്റെ പ്രശസ്തമായ ഗാനം ഉണ്ടല്ലോ. ആ പ്രാര്‍ത്ഥന ആവര്‍ത്തിച്ച് ഉരുവിട്ട് ജീവിതത്തെ നിര്‍മ്മലമാക്കിയ പുരോഹിത ശ്രേഷ്ഠനാണ് കാരിക്കശേരി പിതാവ്. ഗസ്റ്റ്
ഫാ. റോക്കി റോബി കളത്തില്‍ (ലേഖകന്‍ കോട്ടപ്പുറം രൂപതാ പിആര്‍ഒയാണ്) ഒരിക്കല്‍ പരിചയപ്പെട്ടാല്‍ ഓര്‍മയില്‍ നിന്ന് മാഞ്ഞുപോകാത്ത ചുരുക്കം ചില മുഖങ്ങളുണ്ട്. അങ്ങനെയൊരു മുഖമാണ് കോട്ടപ്പുറം രൂപതയുടെ ദ്വിതീയ മെത്രാന് ജോസഫ് കാരിക്കശേരി പിതാവിന്റേത്. ഫ്രാന്‍സിസ് പാപ്പ തന്റെ രാജി സ്വീകരിച്ചതിനെ തുടര്‍ന്ന് അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ ബിഷപ് ഡോ. അലക്സ് വടക്കുംതലക്ക് ചുമതല കൈമാറി നിറഞ്ഞ സംതൃപ്തിയോടെ പിതാവ് വിശ്രമ ജീവിതത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. പാവപ്പെട്ടവരുടെ പക്ഷം സൗമ്യമായ ഇടപെടലുകളും വിനയാന്വിതമായ പെരുമാറ്റവും വാത്സല്യം നിറഞ്ഞ വാക്കുകളും നിഷ്കളങ്കത
ഡോ. ഡെയ്സന്‍ പാണേങ്ങാടന് (ലേഖകന്‍ തൃശൂര്‍ സെന്റ് തോമസ് കോളജിലെ അസി. പ്രഫസറാണ്). പത്താം ക്ലാസ് പരീക്ഷയുടെ റിസല്‍ട്ട് വരുന്ന കാലഘട്ടം വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ആശങ്കയുടെ കാലം കൂടിയാണ്. ഏതു കോഴ്സ് തിരഞ്ഞെടുക്കണമെന്നത് പല വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും ഒരുപോലെ ആശയകുഴപ്പത്തിലാക്കുന്നുണ്ട്. സ്വാഭാവികമായും ജോലി സാധ്യതയ്ക്കു തന്നെയാണ് മുന്‍തൂക്കം നല്‍കേണ്ടതെങ്കിലും തങ്ങളുടെ അഭിരുചി ഏതു മേഖലയിലാണ് എന്നതുകൂടി വിദ്യാര്‍ത്ഥികള്‍ മുഖവിലക്കെടുക്കേണ്ടതുണ്ട്. രക്ഷിതാക്കള്‍ തീര്‍ക്കുന്ന സമ്മര്‍ദ്ദത്തിനപ്പുറം, ആ മേഖലയിലെ തന്റെ നിലവാരവും കഴിവും കൂടി പരിഗണിച്ചു വേണം തീരുമാനമെടുക്കാന്‍. അമിത
വാഷിംഗ്ടൺ ഡി.സി: 60 ദിനങ്ങൾ, 6500ൽപ്പരം മൈൽ ദൈർഘ്യം, ഒരു ലക്ഷത്തിൽപ്പരം പേരുടെ പങ്കാളിത്തം. അതിവിശേഷം എന്നുതന്നെ വിശേഷിപ്പിക്കാവുന്ന ദിവ്യകാരുണ്യ പ്രദക്ഷിണത്തിന് തയാറെടുക്കുകയാണ് യു.എസിലെ കത്തോലിക്കാ സഭ. വിശ്വാസീസമൂഹത്തിന്റെ ദിവ്യകാരുണ്യ ഭക്തി പുനരുജ്ജീവിപ്പിക്കാൻ സഭ നടപ്പാക്കുന്ന നാഷണൽ യൂക്കരിസ്റ്റിക് റിവൈവലിന്റെ സമാപനത്തോട് അനുബന്ധിച്ചാണ് ഒരുപക്ഷേ, ലോകംതന്നെ ഇതുവരെ സാക്ഷ്യം വഹിച്ചിട്ടില്ലാത്തവിധമുള്ള ദിവ്യകാരുണ്യ പ്രദക്ഷിണം സംഘടിപ്പിക്കപ്പെടുന്നത്. 2024 മേയ് 17 മുതൽ ജൂലൈ 16വരെയുള്ള രണ്ടു മാസം നീണ്ടുനിൽക്കുന്ന ദിവ്യകാരുണ്യ പ്രദക്ഷിണം പ്രമുഖ കാത്തലിക് മിനിസ്ട്രിയായ മോഡേൺ കാത്തലിക്
കാഞ്ഞിരപ്പള്ളി: കണമലയില്‍ കാട്ടുപോത്തിന്റെ ആക്രമത്തില്‍ രണ്ടു മനുഷ്യജീവനുകള്‍ നഷ്ടപ്പെട്ടതില്‍ വനംവകുപ്പിനും വനപാല കര്‍ക്കുമെതിരെ കൊലക്കുറ്റത്തിന് കേസെടു ക്കണമെന്ന് രാഷ്ട്രീയ കിസാന്‍ മഹാസംഘ് സൗത്ത് ഇന്ത്യാ കണ്‍വീനര്‍ ഷെവലിയര്‍ അഡ്വ.വി.സി സെബാസ്റ്റ്യന്‍. വന്യജീവികളെ വനത്തിനുള്ളില്‍ സംരക്ഷിക്കു വാനുള്ള ഉത്തരവാദിത്വം വനംവകുപ്പിനുണ്ട്. വന്യമൃഗങ്ങള്‍ കൃഷിഭൂമിയിലിറങ്ങി മനുഷ്യനെ അക്രമിച്ച് കൊലപ്പെടുത്തുമ്പോള്‍ വനനിയമങ്ങളും ന്യായീകരണങ്ങളുമായി ജനപ്രതിനിധികളും ഭരണ ഉദ്യോഗസ്ഥവര്‍ഗവും നീങ്ങിയാല്‍ ജനങ്ങള്‍ നിയമം കൈയിലെടുക്കുന്ന സാഹചര്യമൊരുങ്ങും. സ്വന്തം കൃഷിഭൂമിയില്‍ മനുഷ്യര്‍ കൊല്ലപ്പെടുമ്പോഴും മൃഗങ്ങള്‍ക്കുവേണ്ടി നിലകൊ ള്ളുന്ന രാഷ്ട്രീയ നേതൃത്വങ്ങളും നീതിപീഠങ്ങളും നാളുകളായി തുടരുന്ന
ഫാ. ജെയ്സണ്‍ കുന്നേല്‍ എംസിബിഎസ് ബ്രിട്ടന്റെ നാല്പതാമത്തെ രാജാവായി ചാള്‍സ് മൂന്നാമന് ഓദ്യോഗികമായി സ്ഥാനമേറ്റെടുത്തത് 2023 മെയ് മാസം ആറാം തീയതിയാണല്ലോ. ഈ സ്ഥാനാരോഹണം കത്തോലിക്ക-ആംഗ്ലിക്കന്‍ ബന്ധങ്ങളിലുള്ള ഒരു സുവര്‍ണ രേഖയാണ്. കാരണം നാല് നൂറ്റാണ്ടുകള്‍ക്കുശേഷമാണ് ഒരു കത്തോലിക്കാ ബിഷപ് ബ്രിട്ടണിലെ രാജാവിന്റെയോ രാജ്ഞിയുടെയോ സ്ഥാനാരോഹണ ചടങ്ങില്‍ പങ്കെടുക്കുന്നത്. എഴുപതു വര്‍ഷങ്ങള്‍ക്കു മുമ്പ് 1953 ല്‍ എലിസബത്ത് രാഞ്ജിയുടെ കിരീടധാരണവേളയില്‍ മാര്‍പാപ്പയുടെ പ്രതിനിധികള്‍ വെസ്റ്റ്മിന്‍സ്റ്റര്‍ ആബിയുടെ പുറത്തിരുന്നുകൊണ്ടാണ് സ്ഥാനാരോഹണ ചടങ്ങ് വീക്ഷിച്ചത്. അന്നു വെസ്റ്റ്മിന്‍സ്റ്ററിലെ കത്തോലിക്കാ ആര്‍ച്ചുബിഷപ്പായിരുന്നു
ജയ്മോന് കുമരകം വിദേശത്തു പഠിക്കാനും ജോലിക്കുമായി പോയൊരു മകനെക്കുറിച്ച് തൃശൂരിലൊരു അമ്മ വിങ്ങിപ്പൊട്ടിയതോര്ക്കുന്നു. മകനെക്കുറിച്ചുള്ള ഓര്‍മമൂലം അമ്മക്ക് രാത്രിയില്‍ ഉറക്കം വരുന്നില്ലത്രേ. പല പ്രാവശ്യം മകനെ ഫോണില്‍ വിളിക്കും. ഏതെങ്കിലും തവണ അവന് ഫോണെടുത്തില്ലെങ്കില് അമ്മക്ക് ആധിയാണ്. ഇങ്ങനെ തീ തിന്ന് ദിനരാത്രങ്ങള്‍ തള്ളിനീക്കുകയാണ് ആ അമ്മ. അവരുടെ സങ്കടമത്രയും കേട്ടശേഷം ഞാനവരോട് മക്കളെക്കുറിച്ച് ആകുലപ്പെടരുതെന്നും അവരൊക്കെയും പറന്നുപോകേണ്ട കിളികളാണെന്നുമൊക്കെ പറഞ്ഞ് ആശ്വസിപ്പിച്ചു. മടക്കയാത്രയില്‍ എന്റെ ഓര്‍മകളെ പത്തുമുപ്പതുകൊല്ലം പിന്നിലേക്ക് കൊണ്ടുപോയി. എനിക്കന്ന് പതിനെട്ടോ ഇരുപതോ വയസ്.
ഡോ. സിബി മാത്യൂസ് (ലേഖകന്‍ മുന്‍ ഡിജിപിയാണ്) മനുഷ്യന് എത്ര നൂറ്റാണ്ടുകള്‍ക്കുമുമ്പാണ് വസ്ത്രം ധരിക്കുവാന്‍ തുടങ്ങിയതെന്ന് കൃത്യമായി പറയുവാനാവില്ല. എങ്കിലും അയ്യായിരം വര്‍ഷങ്ങള്‍ക്കുമുമ്പ് നിലവിലിരുന്ന ഈജിപ്ഷ്യന്‍/ചൈനീസ് സംസ്കാരങ്ങളുടെ കാലത്ത് മനുഷ്യന് നഗ്നത മറയ്ക്കുവാന്‍ ലിനന്‍ തുണികൊണ്ടു നെയ്തെടുത്ത വസ്ത്രങ്ങള്‍ ഉപയോഗിച്ചിരുന്നതായി പുരാവസ്തു ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. അതിനുംമുമ്പ് ജീവിച്ചിരുന്ന അപരിഷ്കൃതരായ മനുഷ്യര്‍ മൃഗങ്ങളുടെ തുകലും മരവുരിയും മറ്റും വസ്ത്രങ്ങള്‍ക്കു പകരമായി നഗ്നത മറയ്ക്കുവാന്‍ ഉപയോഗിച്ചിരിക്കാം. ഫാഷന്‍ തരംഗം വസ്ത്രധാരണത്തിന്റെ രീതികളില്‍ പലതരം ഉച്ചനീചത്വങ്ങളും നിലനിന്നിരുന്നു. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍,
Don’t want to skip an update or a post?