നഴ്സിംഗ്/പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള മദര്‍ തെരേസ സ്കോളര്‍ഷിപ്പിന് ഇപ്പോള്‍ അപേക്ഷിക്കാം
- Asia National, Featured, LATEST NEWS
- December 30, 2024
ജസ്റ്റിസ് കുര്യന്‍ ജോസഫ് പുണ്യശ്ലോകനായ കര്‍ദിനാള്‍ ടെലസ്‌ഫോര്‍ പ്ലാസിഡസ് ടോപ്പോ പിതാവിനെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ എന്റെ ഓര്‍മയില്‍ തെളിഞ്ഞുവന്നത് അദ്ദേഹം സ്വീകരിച്ച ആപ്തവാക്യമാണ്. ഏശയ്യാ പ്രവാചകന്റെ പുസ്തകത്തിലെ 40-ാം അധ്യായം മൂന്നാം വാക്യം: ”കര്‍ത്താവിനു വഴിയൊരുക്കുവിന്‍.” അത് സ്‌നാപക യോഹന്നാനെക്കുറിച്ചുള്ള പ്രവചനമായിരുന്നു. എങ്ങനെയാണ് കര്‍ത്താവിന് വഴി ഒരുക്കുന്നതെന്ന്, വഴി ഒരുക്കുവാന്‍ പറഞ്ഞവന്‍ വീണ്ടും വിവരിക്കുന്നുണ്ട്. കര്‍ത്താവിന്റെ വഴി ഒരുക്കപ്പെടണമെന്നുണ്ടെങ്കില്‍ ആ വഴി നേരെയാകാതെ സാധിക്കുകയില്ല. കാരണം നേരായ വഴിയിലൂടെ മാത്രമേ കര്‍ത്താവിന് സഞ്ചരിക്കാന്‍ സാധിക്കൂ. എല്ലാ പ്രവചകന്മാരും ഇപ്രകാരം
ജെറുസലേം: ഇസ്ലാമിക ഭീകരവാദ സംഘടനയായ ഹമാസും ഇസ്രായേലും തമ്മിലുള്ള യുദ്ധം രൂക്ഷമാകുന്നതിന്റെ പശ്ചാത്തലത്തിൽ ഗാസയിലെയും ഇസ്രായേലിലെയും പ്രവര്‍ത്തനങ്ങള്‍ താൽക്കാലികമായി അവസാനിപ്പിക്കുകയാണെന്ന് കത്തോലിക്ക സന്നദ്ധ സംഘടനയായ കാരിത്താസിന്റെ ജെറുസലേം വിഭാഗം അറിയിച്ചു. കാരിത്താസ് സെക്രട്ടറി ജനറൽ അലിസ്റ്റയര്‍ ഡട്ടനാണ് സമൂഹ മാധ്യമങ്ങളിലൂടെ ഇക്കാര്യം അറിയിച്ചത്. മേഖലയിൽ സാഹചര്യം മെച്ചപ്പെടുന്നതിനനുസൃതമായി സഹായം തുടർന്നും എത്തിക്കുന്നതിനുള്ള അടിയന്തിര പദ്ധതി തങ്ങള്‍ തയ്യാറാക്കിയിട്ടുണ്ടെന്നും അലിസ്റ്റയര്‍ ഡട്ടൻ അറിയിച്ചു. ഇരു ഭാഗത്തുമുള്ള സാധാരണക്കാരെ സംബന്ധിച്ചിടത്തോളം നിലവിലെ സാഹചര്യം ഏറെ നിര്‍ണ്ണായകമാണെന്നും, വെസ്റ്റ് ബാങ്കിലെ ചെക്ക്പോയന്റുകള്‍,
ന്യൂയോർക്ക് : പടിഞ്ഞാറൻ അഫ്ഗാനിസ്ഥാനിൽ ഒക്ടോബർ 7, 11 തീയതികളിലുണ്ടായ തുടർ ഭൂകമ്പങ്ങളുടെ ഇരകളിൽ തൊണ്ണൂറ് ശതമാനവും സ്ത്രീകളും കുട്ടികളുമെന്ന് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധിയായ യൂനിസെഫ് പറഞ്ഞു. ആദ്യ ദിനത്തിലെ ഭൂകമ്പത്തിൽ ആയിരത്തിലധികം പേർ കൊല്ലപ്പെടുകയും രണ്ടായിരത്തോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പടിഞ്ഞാറൻ അഫ്ഗാനിസ്ഥാനിലെ സിന്ദാ ജാൻ എന്ന ഗ്രാമത്തിലുള്ളവരായിരുന്നു ഇവർ. ആദ്യ ഭൂകമ്പത്തിന്റെ അതേ തീവ്രതയിൽ അഫ്ഗാനിസ്ഥാന്റെ പടിഞ്ഞാറൻ പ്രദേശങ്ങളിൽ പതിനൊന്നാം തീയതി വീണ്ടും ഉണ്ടായ ഭൂചലനത്തെ തുടർന്ന് പതിനൊന്നായിരത്തിലധികം ആളുകൾക്ക് സ്വഭവനങ്ങൾ വിട്ടുപോകേണ്ടിവന്നിരിക്കുകയാണ്. പടിഞ്ഞാറൻ അഫ്ഗാനിസ്ഥാനിലെ
ജെറുസലേം : ഇസ്രായേല്‍ – പാലസ്തീന്‍ യുദ്ധം ശക്തമാകവേ, ഗാസയിലെ ക്രൈസ്തവരുടെ ഭാവി പ്രവചനാതീതമാണെന്ന് വിശുദ്ധ നാടിന്റെ മുഖ്യ സൂക്ഷിപ്പുകാരനായ ഫാ. ഫ്രാന്‍സെസ്കോ പാറ്റണ്‍. നിലവില്‍ ഗാസയിലെ ക്രിസ്ത്യന്‍ സമൂഹം സുരക്ഷിതമാണ്. എന്നാൽ യുദ്ധാന്തരം ഈ ചെറിയ ക്രൈസ്തവ സമൂഹം അപ്രത്യക്ഷമാകുമോയെന്ന് താൻ ഭയപ്പെടുന്നുണ്ടെന്ന് അദ്ദേഹം വത്തിക്കാൻ ദിനപ്പത്രമായ ‘ഒസെർവതോരെ റോമാന’യോട് പറഞ്ഞു . ജെറുസലേമിലെ ഇപ്പോഴത്തെ സാഹചര്യം ഏറെ ആശങ്കയുയർത്തുന്നതാണ്. നിലവിലെ സ്ഥിതിയിൽ ഗാസയിൽ തുടരുന്നതപകടകരമാണ്. വരും നാളുകളിൽ എന്തൊക്കെ സംഭവിക്കുമെന്ന് പ്രവചിക്കാനാവില്ല. പോലീസിനെ അല്ലാതെ
കൊച്ചി: ഭീകരവാദത്തെ വെള്ളപൂശാന്‍ ശ്രമിക്കുന്നത് അപകടകരമെന്ന് കാത്തലിക് ബിഷപ്‌സ് കോണ്‍ഫ്രന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍. ഭീകരവാദത്തെ വെള്ളപൂശാന്‍ ശ്രമിക്കുന്നവര്‍ ഭാവിയില്‍ വന്‍ ദുരന്തങ്ങള്‍ ക്ഷണിച്ചുവരുത്തുമെന്നും മനുഷ്യരാശിയുടെ നാശത്തിനിട നല്‍കുന്ന ഭീകരവാദവും യുദ്ധവും എതിര്‍ക്കപ്പെടേണ്ടതും സമാധാനം സ്ഥാപിച്ച് അവസാനിപ്പിക്കേണ്ടതുമാണെന്നും ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി സെബാസ്റ്റ്യന്‍ പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറഞ്ഞു. ആഗോള-ആഭ്യന്തര ഭീകരവാദങ്ങള്‍ ശക്തിപ്പെടു ന്നത് ആശങ്കയുണര്‍ത്തുന്നതാണ്. രക്തരൂക്ഷിത വിപ്ലവങ്ങളും പ്രത്യയശാസ്ത്രങ്ങളും കാലഹരണപ്പെട്ടിരിക്കുമ്പോള്‍ മതങ്ങളെയും വിശ്വാസങ്ങ ളെയും ആയുധങ്ങളാക്കി അക്രമങ്ങള്‍ അഴിച്ചുവിടുന്നത് ഭീതിയുളവാക്കുന്നു. രാജ്യാന്തര ഭീകരവാദത്തിന്റെ
ജറാള്‍ഡ് ബി മിറാന്‍ഡ മലങ്കര സുറിയാനി കത്തോലിക്കാ സഭയില്‍നിന്നും അപ്പസ്‌തോലിക് നൂണ്‍ഷ്യോയായി (വത്തിക്കാന്‍ സ്ഥാനപതി) നിയമിക്കപ്പെടുന്ന പ്രഥമ വൈദികനാണ് ആര്‍ച്ചുബിഷപ് ഡോ. ജോര്‍ജ് പനംതുണ്ടില്‍. ഖസാക്കിസ്ഥാനിലെ അപ്പസ്‌തോലിക് നൂണ്‍ഷ്യോയായാണ് നിയമനം. സൈപ്രസിലെ വത്തിക്കാന്‍ കാര്യാലയത്തില്‍ ചാര്‍ജ് ഡി അഫയേഴ്‌സായി സേവനമനുഷ്ഠിച്ചുവരവേയാണ് അദ്ദേഹത്തിന്റെ പുതിയ നിയമനം. വത്തിക്കാനിലായിരുന്നു മെത്രാഭിഷേക ശുശ്രൂഷകള്‍ നടന്നത്. മാര്‍ ഈവാനിയോസ് കോളജ് മുന്‍ പ്രഫസര്‍ പി.വി. ജോര്‍ജിന്റെയും മേരിക്കുട്ടിയുടെയും മകനായി 1972-ല്‍ തിരുവനന്തപുരം കവടിയാറില്‍ ജനിച്ചു. പാളയം സമാധാന രാജ്ഞി ബസിലിക്കാ ഇടവകാംഗമാണ്. 1998-ല്‍
മാത്യൂ സൈമണ്‍ ഭാഗ്യം ചെയ്ത മാതാപിതാക്കള്‍ എന്ന് കേട്ടിട്ടുണ്ടോ? ഉണ്ടെങ്കില്‍ അതിനുള്ള കാരണം അവരുടെ മക്കളായിരിക്കും. ഇതിന് ഉദാഹരണമാണ് നാലുവര്‍ഷത്തോളമായി കിടപ്പുരോഗിയായ ഭാര്യാമാതാവിനെ പരിചരിക്കാന്‍ സ്വന്തം ജോലി ഉപേക്ഷിച്ച കണ്ണൂര്‍ താഴെചൊവ്വ സ്വദേശി റോസ് യേശുദാസ്. തലശേരി സെന്റ് ജോസഫ്‌സ് സ്‌കൂള്‍ അധ്യാപികയായ അദ്ദേഹത്തിന്റെ ഭാര്യ ബിന്ദു മെര്‍ലിന്‍ എല്ലാസഹായവുമായി കൂടെയുണ്ട്. എങ്കിലും ഭാര്യ ജോലിക്ക് പോയിക്കഴിഞ്ഞാല്‍ മുഴുവന്‍ സമയവും ഇദ്ദേഹം അമ്മയ്‌ക്കൊപ്പമാണ്. 80 വയസ് കഴിഞ്ഞ അമ്മയുടെകൂടെ എപ്പോഴും ഒരാള്‍ വേണം. കാരണം അമ്മയ്ക്ക് തനിയെ
മോണ്‍. അബ്രാഹം വയലില്‍ (ലേഖകന്‍ താമരശേരി രൂപതാ വികാരി ജനറാളാണ്) വന്യമൃഗങ്ങളെ വനത്തിനുള്ളില്‍വച്ച് കാണാനും ഫോട്ടോ എടുക്കാനും സുരക്ഷിത വാഹനങ്ങളില്‍ അവയ്ക്കിടയിലൂടെ ചുറ്റിക്കറങ്ങാനും സൗകര്യമൊരുക്കുകയാണ് സഫാരി പാര്‍ക്കുകളിലൂടെ ലക്ഷ്യമിടുന്നത്. ഇതിലൂടെ ടൂറിസം വികസിപ്പിക്കുക എന്നതാണ് പറയുന്നതെങ്കിലും യാഥാര്‍ത്ഥ്യവുമായി ബന്ധം ഉണ്ടോ എന്നതും പരിശോധിക്കപ്പെടേണ്ടതാണ്. പാര്‍ക്ക് എവിടെ സ്ഥാപിക്കുന്നു എന്നതും അവിടം ജനവാസമേഖലയാണെങ്കില്‍ ആ ജനങ്ങളുടെ ജീവിതത്തെ അത് എങ്ങനെ ബാധിക്കും എന്നതും പരിഗണിക്കാതിരിക്കുന്നതും ജനാധിപത്യവിരുദ്ധമാണെന്ന് പറയാതെ വയ്യ. തിടുക്കം ദുരൂഹം കോഴിക്കോട് ജില്ലയിലെ ചക്കിട്ടപാറ പഞ്ചായത്തില്‍ വരുന്ന
Don’t want to skip an update or a post?