ഡല്‍ഹി കത്തീഡ്രലില്‍ ക്രിസ്മസ് ശുശ്രൂഷകളില്‍ പങ്കുചേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി; യേശുവിന്റെ പ്രബോധനങ്ങള്‍ സമൂഹത്തില്‍ ഐക്യം ശക്തിപ്പെടുത്തട്ടെയെന്ന് ക്രിസ്മസ് ആശംസ
- ASIA, Asia National, Featured, INDIA, LATEST NEWS
- December 26, 2025

റവ. ഡോ. ഫ്രാന്‍സിസ് പിട്ടാപ്പിള്ളില്‍ (ലേഖകന്‍ വടവാതൂര്‍ പൗരസ്ത്യ വിദ്യാപീഠത്തിലെ പ്രഫസറാണ്.) ജനകീയനായ ഫ്രാന്‍സിസ് പാപ്പയുടെ നേതൃത്വത്തില്‍ മെത്രാന്മാരുടെ സിനഡു സമ്മേളനം ഒക്‌ടോബര്‍ നാലുമുതല്‍ 28 വരെ റോമില്‍ നടന്നു. 29-ന് ഫ്രാന്‍സിസ് പാപ്പയുടെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന വിശുദ്ധ കുര്‍ബാനയോടെയാണ് സിനഡ് സമാപിച്ചത്. മെത്രാന്മാരുടെ സിനഡു സമ്മേളനം എന്നാണ് പറയുന്നതെങ്കിലും സമര്‍പ്പിതരും അല്മായരും ഇതില്‍ പങ്കെടുത്തു. സിനഡില്‍ പങ്കെടുത്ത 446 പേരില്‍ 364 പേര്‍ക്ക് വോട്ടവകാശമുണ്ടായിരുന്നു. ‘സിനഡാത്മക സഭ: കൂട്ടായ്മ, പങ്കാളിത്തം, പ്രേഷിതത്വം’ എന്നതായിരുന്നു സിനഡിന്റെ മുഖ്യചര്‍ച്ചാവിഷയം.

ആന്റോ അക്കര ഇന്ത്യയിലെ 803 ജില്ലകളില്‍, ഒരുപക്ഷേ ഏറ്റവും കുറച്ച് വികസനമെത്തിയ ജില്ലകളിലൊന്നായ ഒഡീഷയിലെ വനമേഖലയിലുള്ള കാണ്ടമാല്‍ ജില്ല ഇന്ന് ലോകപ്രസിദ്ധമാണ്. ക്രിസ്തുവിനെ തള്ളിപ്പറയാന്‍ തയാറാകാതെ ആദിമ ക്രൈസ്തവരെപ്പോലെ രക്തസാക്ഷിത്വം വരിച്ച നൂറിലധികം ക്രൈസ്തവ വിശ്വാസികളാണ് ആരാലും അറിയപ്പെടാത്ത ഈ ദേശത്തെ പ്രസിദ്ധമാക്കിയത്. കാണ്ടമാലിലെ 35 കത്തോലിക്ക രക്തസാക്ഷികളുടെ നാമകരണ നടപടിക ള്‍ക്ക് തുടക്കംകുറിക്കാനുള്ള വത്തിക്കാന്റെ പച്ച സിഗ്നല്‍ ആയിരക്കണക്കി ന് മനുഷ്യരെയെന്നപോലെ എന്നെയും ആവേശഭരിതനാക്കുന്നു. 2008-ല്‍ കാണ്ടമാലില്‍ നടന്ന കലാപത്തില്‍ രക്തസാക്ഷികളായ കണ്ടേശ്വാര്‍ ഡിഗാളിന്റെയും കൂട്ടാളികളുടെയും

വത്തിക്കാൻ സിറ്റി: വളരെ മോശമായിക്കൊണ്ടിരിക്കുന്ന സാമൂഹ്യ സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും ശ്രീലങ്കയിൽ സഭ ജനങ്ങളുടെ പക്ഷം ചേർന്ന് വിശ്വാസത്തോടുകൂടി പൊതുനന്മോന്മുഖമായി പ്രവർത്തിക്കുകയും സുവിശേഷ സത്യത്തിന് സാക്ഷ്യമേകുകയും ചെയ്യുന്നുവെന്ന് കൊളൊംബൊ അതിരൂപതാദ്ധ്യക്ഷൻ കർദ്ദിനാൾ ആൽബെർട്ട് മാൽക്കം രഞ്ജിത്ത് പറഞ്ഞു.ആദ് ലിമിന സന്ദർശത്തിന് വത്തിക്കാനിലെത്തിയ കർദിനാൾ മാധ്യമങ്ങളോട് പറഞ്ഞു. രാഷ്ട്രീയ- സാമൂഹ്യ- സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങൾ ഏതാനും വർഷങ്ങളായി നടക്കുന്നുണ്ടെങ്കിലും പ്രശ്നങ്ങൾ ഗുരുതരമായിത്തന്നെ തുടരുകയാണെന്ന് കർദ്ദിനാൾ മാർക്കം രഞ്ജിത്ത് വെളിപ്പെടുത്തി.ഭരണനേതൃത്വം വിമർശനങ്ങൾക്കും പ്രതിഷേധങ്ങൾക്കും കടിഞ്ഞാണിടാൻ ശ്രമിക്കുകയാണെന്നും അധികാരം നിലനിർത്തുന്നതിന് പരസ്പരം സഹായിക്കുകയാണെന്നും

വത്തിക്കാൻ സിറ്റി: വിശുദ്ധ നാട്ടിലും, പ്രത്യേകമായി ഗാസയിലും നിലനിൽക്കുന്ന സങ്കടകരമായ അവസ്ഥകൾ പങ്കുവച്ചുകൊണ്ട് ഇറ്റാലിയൻ മെത്രാൻ സമിതിയുടെ അസാധാരണ സമ്മേളനത്തിൽ ജറുസലേമിലെ ലത്തീൻ പാത്രിയാർകീസ് കർദിനാൾ പിയർബാത്തിസ്ത്ത പിറ്റ്സബാല്ല ഇറ്റലിയിലെ മെത്രാൻമാരുമായി വിഡിയോ കോൺഫറൻസിലൂടെ സംസാരിച്ചു. വിശുദ്ധ ഫ്രാൻസിസിന്റെ നാടായ അസീസിയിൽ വച്ചായിരുന്നു മെത്രാൻ സമിതിയുടെ അസാധാരണ സമ്മേളനം. ഇസ്രയേലിലും,പലസ്തീനിലും തുടരുന്ന സാഹചര്യത്തെ, നാടകീയമായ അവസ്ഥയെന്നാണ് വിശേഷിപ്പിച്ച കർദിനാൾ, ഗാസയിൽ മാത്രം കൊല്ലപ്പെട്ട പതിനൊന്നായിരത്തോളം പേരിൽ നാലായിരത്തോളം പേർ പ്രായപൂർത്തിയാകാത്തവരാണെന്നത് സങ്കടകരമാണെന്ന് പറഞ്ഞു.ഓർത്തഡോക്സ്, കത്തോലിക്കാ സഭകളുടെ ഇടവക

കൊച്ചി: കെസിബിസി മീഡിയ കമ്മീഷന്റെ 2023-ലെ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. പ്രഫ.എം തോമസ് മാത്യു, റവ.ഡോ. തോമസ് മൂലയില്‍, ഷീല ടോമി, പൗളി വത്സന്‍, അഭിജിത് ജോസഫ്, ജോര്‍ജ് കണക്കശേരി, പ്രഫ. കെ. വി. തോമസ് കൈമലയില്‍ എന്നിവരാണ് അവാര്‍ഡിന് അര്‍ഹരായത്. കെസിബിസി മീഡിയ സംസ്‌കൃതി പുരസ്‌കാരമാണു ചിന്തകനും എഴുത്തുകാരനുമായ പ്രഫ. എം. തോമസ് മാത്യുവിനു നല്‍കുന്നത്. നിരൂപകന്‍, വാഗ്മി, അധ്യാപകന്‍ എന്നീ നിലകളിലും അര നൂറ്റാണ്ടിലധികമായി മലയാള ഭാഷയെ നവീകരിക്കുകയും സമ്പന്നമാക്കുകയും ചെയ്ത തോമസ് മാത്യു, അനന്യമായ

മനാമ (ബഹറിൻ) : വിശുദ്ധ അരേത്താസിന്റെയും സഹയാത്രികരുടെയും രക്തസാക്ഷിത്വത്തിന്റെ 1500-ാം വാർഷികത്തിന്റെ ഭാഗമായി അറേബ്യയിലെ അപ്പസ്തോലിക വികാരിയാത്തുകളിൽ അസാധാരണമായ ജൂബിലിക്ക് തുടക്കം കുറിച്ചു.ബഹറിനിലെ അവാലിയിലുള്ള അറേബിയയുടെ പരിശുദ്ധ അമ്മയുടെ നാമധേയത്തിലുള്ള കത്തീഡ്രലിൽ നടന്ന വിശുദ്ധ കുർബാനയ്ക്ക് വടക്കൻ അറേബിയയിലെ അപ്പസ്തോലിക വികാരി മോൺ. ആൽദോ ബെരാർദി മുഖ്യകാർമ്മികത്വം വഹിച്ചു.അപ്പസ്തോലിക നുൺഷ്യോ മോൺസിഞ്ഞോർ യൂജിൻ മാർട്ടിൻ ന്യൂജെന്റ് വചനസന്ദേശം നൽകി.തദവസരത്തിൽ ജൂബിലിയുടെ വിശുദ്ധ വാതിലും തുറക്കപ്പെട്ടു. ഫ്രാൻസിസ് മാർപാപ്പയുടെ ആശംസകൾ ശുശ്രൂഷ മധ്യേ വിശ്വാസികൾക്കായി വായിച്ചു. അറേബിയയിലെ കത്തോലിക്കാ

ജോസഫ് മൈക്കിള്‍ ഉത്തര്‍പ്രദേശിലെ ഗോരഖ്പൂര്‍ സീറോമലബാര്‍ രൂപതയുടെ അധ്യക്ഷനായി മാര്‍ മാത്യു നെല്ലിക്കുന്നേല്‍ ഉയര്‍ത്തപ്പെടുമ്പോള്‍ സീറോമലബാര്‍ സഭയുടെ ചരിത്രത്തില്‍ അപൂര്‍വതയുടെ പുതിയൊരു അധ്യായം എഴുതിച്ചേര്‍ക്കപ്പെടുകയാണ്. ഒരേ കാലഘട്ടത്തില്‍ സഹോദരങ്ങള്‍ ബിഷപ്പുമാരാകുന്ന അപൂര്‍വസംഭവത്തിന് സാക്ഷിയാകുകയാണ് സീറോമലബാര്‍ സഭ. ഇടുക്കി രൂപതാ മെത്രാന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേലിന്റെ ജേഷ്ഠനാണ് മാര്‍ മാത്യു നെല്ലിക്കുന്നേല്‍. ജേഷ്ഠനും അനുജനും ഒരേസമയം മെത്രാന്മാരാകുന്നത് സീറോ മലബാര്‍ സഭയില്‍ ആദ്യമാണ്. ദൈവവിളികള്‍കൊണ്ട് സമ്പന്നമാണ് ഇടുക്കി രൂപതയിലെ മരിയാപുരം ഇടവകയിലെ നെല്ലിക്കുന്നേല്‍ കുടുംബം. പരേതനായ വര്‍ക്കി-മേരി ദമ്പതികളുടെ

ജപമാലരാജ്ഞിയായ പരിശുദ്ധ മറിയത്തിന് പ്രത്യേകമായി പ്രതിഷ്ഠിക്കപ്പെട്ട ഒക്‌ടോബര്‍ മാസത്തില്‍ ഇന്ത്യയുടെ പരമോന്നത നീതിപീഠം പുറപ്പെടുവിച്ച സുപ്രധാനമായ രണ്ട് വിധികളില്‍ പ്രത്യേകമായ വിധത്തിലുള്ള ദൈവിക ഇടപെടല്‍ ദൃശ്യമായിരുന്നു. സ്വവര്‍ഗ വിവാഹത്തിന് നിയമസാധുതയില്ല എന്ന ചരിത്രപ്രാധാന്യമുള്ള സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബഞ്ചിന്റെ വിധിയും 26 ആഴ്ചയെത്തിയ ഗര്‍ഭം നശിപ്പിക്കാന്‍ അനുമതി തേടി രണ്ടുകുട്ടികളുടെ അമ്മയായ സ്ത്രീ സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടുള്ള വിധിയും ക്രൈസ്തവര്‍ക്ക് മാത്രമല്ല, ദൈവവിശ്വാസികളായ എല്ലാവര്‍ക്കും വലിയ പ്രതീക്ഷ നല്‍കുന്നു. രാജ്യത്തും ലോകത്തും യുദ്ധവും അശാന്തിയും നടമാടുന്ന ഈ




Don’t want to skip an update or a post?