ഫാ. റോയ് പാലാട്ടിയുടെ മാതാവ് റോസി വർഗീസ് നിര്യാതയായി
- American National, Asia National, Australia National, Europe National
- May 5, 2024
ഇ.എം. പോള്‍ അപ്രതീക്ഷിതമായ തിരിച്ചടികളില്‍ മനസുതളര്‍ന്നുപോയവര്‍ വര്‍ഗീസ് തുണ്ടത്തിലിന്റെ ജീവിതവും അനുഭവങ്ങളും കേള്‍ക്കണം. പ്രത്യാശ പൊതിയുന്ന അനുഭവമായിരിക്കും അതു സമ്മാനിക്കുന്നതെന്ന് തീര്‍ച്ച. അന്ധതയുടെ ലോകത്തേക്ക് ജനിച്ചുവീണ ആളല്ല വര്‍ഗീസ് തുണ്ടത്തില്‍. ഒരു അപകടമാണ് അദ്ദേഹത്തെ അന്ധനാക്കിയത്. ഇത്തരം അവസ്ഥകള്‍ നിരാശയിലേക്കായിരിക്കും പലരെയും നയിക്കുന്നത്. എന്നാല്‍ കോഴിക്കോട് ഈങ്ങാപ്പുഴയിലെ വര്‍ഗീസ് തുണ്ടത്തിലിന്റെ ജീവിതത്തില്‍ മറിച്ചാണ് സംഭവിച്ചതെന്നുമാത്രം. പ്രത്യാശ പകരുന്ന, അനേകരെ വെളിച്ചത്തിലേക്ക് നയിക്കുന്ന ഒരു സുവിശേഷകന് അവിടെ പിറവിയെടുക്കുകയായിരുന്നു. തനിക്കുണ്ടായ അപകടത്തെ ദൈവവേലക്കുള്ള ക്ഷണമായി സ്വീകരിച്ച്, ജനതകള്‍ക്ക് സുവിശേഷവെളിച്ചം
ജയ്മോന് കുമരകം സ്നേഹിതനായ പ്രശസ്ത സംഗീത സംവിധായകന് അല്‍ഫോന്‍സ് ജോസഫ് പറഞ്ഞൊരു സംഭവം ഓര്‍മ്മയിലിന്നും മായാതെ നില്ക്കുന്നു. ജീസസ് യൂത്തിലൂടെ സിനിമാ മേഖലയില്‍ എത്തിച്ചേര്‍ന്ന വ്യക്തിയാണ് അല്‍ഫോന്‍സ്. അതുകൊണ്ട് തനിക്ക് കിട്ടിയ ദൈവാനുഭവങ്ങള്‍ സിനിമാമേഖലയിലേക്കും പകരാനാണ് അദേഹം എന്നും ശ്രമിക്കാറുള്ളത്. ഓസ്കര് ജേതാവായ സംഗീതസംവിധായകന് റഹ്മാന് ‘വിണ്ണൈ താണ്ടി വരുവായ്’ എന്ന തമിഴ് സിനിമയ്ക്കുവേണ്ടി പാട്ടുപാടാന്‍ ഒരിക്കല്‍ അല്ഫോന്സിനെ ക്ഷണിക്കുകയുണ്ടായി. എന്നാല്‍ റഹ്മാനുമായി അന്ന് അല്‍ഫോന്‍സിനത്ര പരിചയമുണ്ടായിരുന്നില്ല. അദേഹത്തിന്റെ ക്ഷണം സ്വീകരിച്ച് അല്‍ഫോന്‍സ് ചെന്നൈയിലെത്തി, ആകാംക്ഷയുടെ നിമിഷങ്ങള്‍.
ഫാ. മാത്യു ആശാരിപറമ്പില്‍ ‘ന്നാ താന്‍ കേസ് കൊട്’ എന്ന സിനിമ ജനപ്രീതിയില്‍ മികച്ചതായി ഈ വര്‍ഷം സംസ്ഥാന സര്‍ക്കാരിന്റെ നിരവധി അവാര്‍ഡുകള്‍ നേടുകയുണ്ടായി. ജനത്തെ ഏറെ ചിന്തിപ്പിച്ചതും ചിരിപ്പിച്ചതുമായ ചാക്കോച്ചന് ചിത്രം ഞാന്‍ രണ്ടുപ്രാവശ്യം കണ്ടു. ഒരു വഴിപോക്കനെ പട്ടി കടിച്ചതിന്റെ കാരണം തേടിയുള്ള അന്വേഷണം റോഡിലെ കുഴി ശരിയാക്കാത്ത മന്ത്രിയെ ശിക്ഷിക്കുന്ന അപ്രതീക്ഷിത രംഗത്തിലേക്ക് നയിക്കുന്ന രസകരമായ ചിത്രമാണിത്. ഓരോരുത്തരുടെയും അഭിനയം മികച്ചതാണെങ്കിലും മജിസ്ട്രേറ്റായി വരുന്ന കുഞ്ഞികൃഷ്ണന് മാസ്റ്ററുടെ അഭിനയം എടുത്തുപറയേണ്ടതാണ്. ആദ്യമായി സിനിമയില്‍
റവ. ഡോ. റോയ് പാലാട്ടി CMI ഏതൊരാളുടെയും ജീവിതകാണ്ഡത്തില്‍ രണ്ടുദിനങ്ങള്‍ ഏറെ സവിശേഷമാണ്: ജനനദിവസം, ജനിച്ചതിന്റെ നിയോഗമറിയുന്ന ദിവസം. എന്തിനാണ് ഞാന്‍ ഈ മണ്ണില്‍ ജനിച്ചതെന്ന് അറിയുന്നതാണ് നിയോഗം. മേരിക്കാകട്ടെ ഈ രണ്ടുദിനങ്ങള്‍ തമ്മില്‍ അകലമില്ല. കൃത്യമായ നിയോഗത്തോടെയാണ് അവളുടെ പിറവി. രക്ഷകന്റെ അമ്മയാകണം, വിശ്വാസികളുടെ ജനയിത്രിയാകണം. ജനിച്ചപ്പോഴേ നിയോഗമറിഞ്ഞിട്ടുള്ള മൂന്നുപേര്‍ മാത്രമേ ഉണ്ടാകാനിടയുള്ളൂ; രക്ഷകനായ ക്രിസ്തു, അവന്റെ അമ്മയായ മറിയം, അവന് വഴിയൊരുക്കിയ സ്നാപകയോഹന്നാന്. അതുകൊണ്ടുതന്നെ ഈ മൂന്നുപേരുടെ പിറന്നാളുകള്‍ മാത്രമേ തിരുനാളായി നാം ആഘോഷിക്കാറുള്ളൂ.
കൊല്‍ക്കത്ത: വിശുദ്ധ മദര്‍ തെരേസയുടെ പ്രവര്‍ത്തന മണ്ഡലമായിരുന്ന കൊല്‍ക്കത്തയില്‍ മദറിന്റെ 113-മത് ജന്മദിനം ആഘോഷിച്ചു. മിഷണറീസ് ഓഫ് ചാരിറ്റിയുടെ കൊല്‍ക്കത്തയിലെ ഹൗസിലായിരുന്നു അനുസ്മരണചടങ്ങ് സംഘടിപ്പിത്. കൊല്‍ക്കത്ത ആര്‍ച്ചുബിഷപ് ഡോ. തോമസ് ഡിസൂസ ദിവ്യബലിയര്‍പ്പിച്ച് മദര്‍ തെരേസയുടെ ഓര്‍മകള്‍ അനുസ്മരിച്ചു. ദൈവപരിപാലനയിലുള്ള മദറിന്റെ അമൂല്യമായ ആശ്രയത്തെക്കുറിച്ച് പ്രത്യേകം അനുസ്മരിച്ചു. വിശുദ്ധ മദര്‍ തെരേസ ജീവന്റെ ഉറവിടമായ യേശുവിലേക്ക് നോക്കിക്കൊണ്ട് തന്റെ ജീവിതം പരിപൂര്‍ണമായും മറ്റുള്ളവര്‍ക്കായി സമര്‍പ്പിച്ചു. പാവപ്പെട്ടവരില്‍ യേശുവിനെ ദര്‍ശിച്ചുകൊണ്ട്, ദിവ്യകാരുണ്യത്തില്‍ നിന്ന് ശക്തിസംഭരിച്ചുകൊണ്ട് അവര്‍ ജീവിച്ചു. മാത്രമല്ല,
ഇടുക്കി: ഉത്തര്‍പ്രദേശിലെ ഗോരഖ്പൂര്‍ സീറോമലബാര്‍ രൂപതയുടെ അധ്യക്ഷനായി ഫാ. മാത്യു നെല്ലിക്കുന്നേല്‍ ഉയര്ത്തപ്പെടുമ്പോള് ഒരേ കാലഘട്ടത്തില്‍ സഹോദരങ്ങള്‍ ബിഷപ്പുമാരാകുന്ന അപൂര്‍വസംഭവത്തിന് സാക്ഷിയാകുകയാണ് സീറോമലബാര്‍ സഭ. ഇടുക്കി രൂപതാ മെത്രാന് മാര്‍ ജോണ്‍ നെല്ലിക്കുന്നേലിന്റെ ജേഷ്ഠനാണ് നിയുക്ത മെത്രാന്. കോതമംഗലം രൂപതയുടെ മെത്രാനായിരുന്ന മാര്‍ ജോര്‍ജ് പുന്നക്കോട്ടിലില്‍നിന്ന് 1998 ഡിസംബര്‍ 30-ന് ഇരുവരും ഒരുമിച്ചായിരുന്നു പൗരോഹിത്യം സ്വീകരിച്ചതെന്നൊരു പ്രത്യേകതയുമുണ്ട്. രണ്ടു മക്കള്‍ വൈദിക മേലധ്യക്ഷ പദവിയിലേക്ക് എത്തിയതില്‍ ദൈവത്തിന് നന്ദിപറയുകയാണ് അമ്മ മേരി. എല്ലാം ദൈവാനുഗ്രഹം എന്നായിരുന്നു അമ്മയുടെ
പത്തനംതിട്ട: ചന്ദ്രയാന്‍ മൂന്ന് സോഫ്റ്റ്ലാന്‍ഡിംഗ് ദൗത്യം വിജയിച്ചപ്പോള്‍ ആരാലും അറിയപ്പെടാന്‍ ആഗ്രഹിക്കാതെ ദൈവത്തിന് കൃതജ്ഞത അര്‍പ്പിക്കുകയാണ് പത്തനംതിട്ട മൈലപ്രാ കുമ്പഴവടക്ക് മണിപ്പറമ്പില്‍ എബിന് തോമസ്. ചന്ദ്രയാന്‍ മൂന്നിന്റെ സോഫ്റ്റ്ലാന്‍ഡിംഗ് എഞ്ചിനീയറിങ്ങ് വിഭാഗത്തില്‍ എഞ്ചിനീയറാണ് എബിന്. റോക്കറ്റിന്റെ മൂന്ന് ഡിസൈനര്‍മാരില്‍ ഒരാളും. പത്തനംതിട്ട മൈലപ്രാ തിരുഹൃദയ മലങ്കര കത്തോലിക്കാ ഇടവകയില്‍ മണിപ്പറമ്പില്‍ തോമസ് എബ്രഹാമിന്റെയും അനു തോമസിന്റെയും മകനാണ് മുപ്പതുകാരനായ എബിന്. തോമസ് എബ്രഹാം കൊച്ചിന് നേവല്‍ ബേസിലെ ഉദ്യോഗസ്ഥനാണ്. അനു തോമസ് മൈലപ്രാ സേക്രഡ് ഹാര്‍ട്ട് ഹൈസ്കൂളിലെ
ഉലാൻബത്താർ: സന്തോഷത്തോടെ ആയിരിക്കാൻ നാം പ്രശസ്തരോ സമ്പന്നരോ ശക്തരോ ആകേണ്ടതില്ലെന്നും സ്നേഹത്തിനു മാത്രമേ യഥാർത്ഥ സന്തോഷം നൽകാനാകൂവെന്നും ഉദ്ബോധിപ്പിച്ച് ഫ്രാൻസിസ് പാപ്പ. സ്നേഹം മാത്രമേ നമ്മുടെ ഹൃദയത്തിന്റെ ദാഹം ശമിപ്പിക്കൂവെന്നും സ്നേഹം മാത്രമേ നമ്മുടെ മുറിവുകളെ സുഖപ്പെടുവെന്നും പാപ്പ കൂട്ടിച്ചേർത്തു. മംഗോളിയൻ പര്യടനത്തിന്റെ മൂന്നാം ദിനത്തിൽ തലസ്ഥാന നഗരിയായ ഉലാൻബത്താറിലെ സ്റ്റെപ്പി അരീനയിൽ ദിവ്യബലി അർപ്പിച്ച് വചനസന്ദേശം നൽകവേയായിരുന്നു പാപ്പയുടെ ഉദ്ബോധനം. ‘സ്നേഹം മാത്രമേ നമ്മുടെ ദാഹം ശമിപ്പിക്കൂ, നമ്മെ സുഖപ്പെടുത്തൂ. ജീവിതത്തിന്റെ സൗന്ദര്യം ആസ്വദിക്കാൻ നമ്മെ
Don’t want to skip an update or a post?