ഉത്ഥാനപ്രകാശം നമ്മിലും
- Kerala, LATEST NEWS, ഈസ്റ്റർ സ്പെഷ്യൽ
- April 20, 2025
വത്തിക്കാന്‍സിറ്റി: റോമിലെ ജെമെല്ലി ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യനിലയില്‍ രണ്ടു ദിവസമായി നേരിയ പുരോഗതിയെന്ന് വത്തിക്കാന്‍. ബുധനാഴ്ച രാത്രിയില്‍ മാര്‍പാപ്പ നന്നായി ഉറങ്ങിയെന്നും വത്തിക്കാന്‍ വ്യക്തമാക്കി. കഴിഞ്ഞ 24 മണിക്കൂറില്‍ മാര്‍പാപ്പയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ടായതായി ബുധനാഴ്ച രാത്രിയില്‍ വത്തിക്കാന്‍ പ്രസ് ഓഫീസ് മാധ്യമങ്ങളെ അറിയിച്ചിരുന്നു. നേരത്തെ വൃക്കകള്‍ക്കുണ്ടായ പ്രശ്നം പരിഹരിക്കപ്പെട്ടുവെന്നും സിടി സ്കാന്‍ പരിശോധന ഫലത്തിലും രക്തപരിശോധനയിലും പുരോഗതിയുണ്ടായതായും വത്തിക്കാന്‍ വ്യക്തമാക്കി. രണ്ടുദിവസംമുമ്പ് അനുഭവപ്പെട്ട ശ്വാസതടസം ഇപ്പോഴില്ല. എന്നാല്‍ ഓക്സിജന്‍ നല്‍കുന്നതും ശ്വസനസംബന്ധിയായ
കണ്ണൂര്‍: മോണ്‍. മാത്യു എം. ചാലില്‍ ഫൗണ്ടേഷന് ഏര്‍പ്പെടുത്തിയ പ്രഥമ അവാര്‍ഡ് മലയോര ഹൈവേയുടെ ശില്പിയായ ജോസഫ് കനകമൊട്ടക്ക് മരണാനന്തര ബഹുമതിയായി സമ്മാനിക്കും. മോണ്‍. മാത്യു എം. ചാലിലിന്റെ ചരമദിനമായ മാര്‍ച്ച് 5 ന് ചെമ്പേരിയില്‍ നടക്കുന്ന ചടങ്ങില്‍ കനകമൊട്ടയുടെ കുടുംബം അവാര്‍ഡ് ഏറ്റുവാങ്ങും. ഒരു ലക്ഷം രൂപയും ഫലകവും അടങ്ങിയതാണ് അവാര്‍ഡ്. ഇതോടനുബഡിച്ച് മലയോര വികസനം ഇന്നലെ , ഇന്ന്, നാളെ എന്ന വിഷയത്തെക്കുറിച്ച സെമിനാറും ചര്‍ച്ചകളും നടക്കും. ജീവിതത്തിന്റെ അവസാന സമയം വരെ മലയോര
കോട്ടയം: ഒരു ബ്രൂവറിയും കേരളത്തില്‍ അനുവദിക്കില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന സമ്മേളനത്തിന്റെ പൊതുസമ്മേളനം കോട്ടയം ലൂര്‍ദ് ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രതിപക്ഷനേതാവ്. ബ്രൂവറിയല്ല കേരളത്തിന്റെ വ്യവസായ വികസനം. ഇന്നത്തെ തോതിലുള്ള മദ്യവില്പനയും ഉപയോഗവും കേറളത്തെ ഇല്ലാതാക്കുമെന്ന് വി.ഡി സതീശന് പറഞ്ഞു. മദ്യവിരുദ്ധ സമിതിയുടെ വാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കംകുറിച്ച് ദീപശിഖ കെസിബിസി മദ്യവിരുദ്ധ കമ്മീഷന് ചെയര്മാന് ബിഷപ് ഡോ. യൂഹാനോന്‍ മാര്‍ തെയോഡോഷ്യസിന് വി.ഡി സതീശന് കൈമാറി. കാഞ്ഞിരപ്പള്ളി ബിഷപ് മാര്‍
ഇരിട്ടി: കൃഷിസ്ഥലത്തിറങ്ങുന്ന വന്യമൃഗങ്ങളെ കൊന്നാല്‍ കേസെടുത്ത് പീഡിപ്പിക്കാനാണ് ശ്രമമെങ്കില്‍ സംഘടിതമായി നേരിടുമെന്ന് തലശേരി ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പാംപ്ലാനി. വന്യമൃഗങ്ങളില്‍നിന്നു ജനങ്ങള്‍ക്കും കര്‍ഷകര്‍ക്കും സുരക്ഷയൊരുക്കണമെന്നാവശ്യപ്പെട്ട് സണ്ണി ജോസഫ് എംഎല്‍എ ഇരിട്ടിയില്‍ നടത്തിയ ഏകദിന ഉപവാസസമരം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കാട്ടുമൃഗങ്ങള്‍ക്കും സര്‍ക്കാരിനും ആദിവാസികളോടും കര്‍ഷകരോടും ഒരേ നിലപാടാണ്. ആറളം ഫാമിലെ കാട്ടാനകളുടെ മനുഷ്യക്കുരുതി അവസാനിപ്പിക്കാന്‍ ഇടതുപക്ഷ സര്‍ക്കാരിന് കഴിയുമായിരുന്നുവെന്നും 2020 ല്‍ ആരംഭിച്ച ആനമതില്‍ പൂര്‍ത്തിയാക്കാനായില്ലെന്നത് സര്‍ക്കാരിന്റെ പരാജയമാണെന്നും മാര്‍ പാംപ്ലാനിപറഞ്ഞു. വന്യമൃഗശല്യം ഏതെങ്കിലും മതവിഭാഗക്കാരുടെയോ
വത്തിക്കാന്‍ സിറ്റി: ജപമാലയുടെ അപ്പസ്തോലനായി അറിയപ്പെടുന്ന ഇറ്റാലിയന്‍ സ്വദേശിയായ ബര്‍ത്തലോ ലോംഗോയുടെയും പാവങ്ങളുടെ ഡോക്ടറായി അറിയപ്പെടുന്ന വെനസ്വേലയിലെ ഡോക്ടര്‍ ജോസ് ഗ്രിഗോറിയ ഹെര്‍ണാണ്ടസിന്റെയും വിശുദ്ധ പദവി പ്രഖ്യാപനത്തിന് അംഗീകാരം നല്കി ഫ്രാന്‍സിസ് മാര്‍പാപ്പ. ഇതുകൂടാതെ മറ്റ് അഞ്ച് പേരെ ധന്യരായി പ്രഖ്യാപിക്കുന്നതിനുള്ള ഡിക്രിയിലും പാപ്പ ഒപ്പുവച്ചു. സ്പാനിഷ് ഫ്ളൂ പകര്‍ച്ചവ്യാധിക്കെതിരെ ജീവിതാവസാനം വരെ പോരാടുകയും നൂറുകണക്കിന് ദരിദ്രരെ സൗജന്യമായി ചികിത്സിക്കുകയും വിശ്വാസത്തിലധിഷ്ടിതമായ ജീവിതം നയിക്കുകയും ചെയ്ത വെനസ്വേലന്‍ ഡോക്ടറാണ് വിശുദ്ധ പദവി പ്രഖ്യാപനത്തിന് പാപ്പ അനുമതി നല്കിയ
കൊച്ചി: ജസ്റ്റിസ് ജെ.ബി കോശി കമ്മീഷന് ശുപാര്‍ശകള്‍ സമയബന്ധിതമായി നടപ്പിലാക്കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്ന് മന്ത്രി പി. രാജീവ്. കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന് പിഒസിയില്‍ സംഘടിപ്പിച്ച 53-ാമത് ജനറല്‍ കൗണ്‍സില്‍ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജെ.ബി കോശി കമ്മീഷന് ശുപാര്‍ശകളില്‍ പലതും സമുദായം ദീര്‍ഘകാലമായി ആവശ്യപ്പെട്ട് വരുന്ന വിഷയങ്ങളാണ്. ഈ വിഷയങ്ങളുടെ പ്രചാരണാര്‍ത്ഥം സാമുദായിക അവകാശങ്ങള്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് വരുന്ന തദ്ദേശ ഭരണകൂട തിരഞ്ഞെടുപ്പുകള്‍ മുന്നില്‍കണ്ട് കാസര്‍കോട് മുതല്‍ നെയ്യാറ്റിന്‍കര വരെ ജാഥ
കാക്കനാട്: സീറോമലബാര്‍സഭയുടെ പബ്ലിക് അഫയേഴ്സ് കമ്മീഷന് സെക്രട്ടറിയായി ചങ്ങനാശേരി അതിരൂപതാംഗമായ ഫാ. ജെയിംസ് കൊക്കാവയലില്‍ നിയമിതനായി. നിലവിലെ സെക്രട്ടറി ഫാ. എബ്രഹാം കാവില്‍പുരയിടത്തില്‍ അഞ്ചു വര്‍ഷം പൂര്‍ത്തിയാക്കിയതിനെത്തുടര്‍ന്നാണ് പുതിയ നിയമനം. കമ്മീഷന് ചെയര്മാന് ആര്‍ച്ചുബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്താണ് പെര്‍മനന്റ് സിനഡിന്റെ അംഗീകാരത്തോടെ നിയമനം നടത്തിയത്. 2020 നവംബര്‍ മാസം മുതല്‍ കമ്മീഷന്റെ അസിസ്റ്റന്റ് സെക്രട്ടറിയായി ഫാ. ജെയിംസ് പ്രവര്‍ത്തി ച്ചുവരികയായിരുന്നു. 2020 ജനുവരിയില്‍ നടന്ന സിനഡിന്റെ തീരുമാനപ്രകാരമാണ് സഭയും സമൂഹവുമായി ബന്ധപ്പെട്ട പൊതുകാര്യങ്ങള്‍ പഠിക്കുന്നതിനും വിശകലനം
കൊച്ചി: കടുത്ത പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ക്ക് വഴിയൊരുക്കുന്ന കടല്‍ മണല്‍ ഖനനം അംഗീകരിക്കാന്‍ കഴിയില്ലെന്ന് കെസിബിസി ജാഗ്രത കമ്മീഷന്. ആയിരക്കണക്കിന് കോടി രൂപയുടെ ലാഭം ലക്ഷ്യം വച്ച് പരിസ്ഥിതിയെ അപകടത്തിലാക്കി കോര്‍പ്പറേറ്റുകള്‍ക്ക് കടല്‍ തീറെഴുതിക്കൊടുക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം അപലപനീയവും പ്രതിഷേധാര്‍ഹവുമാണെന്ന് കെസിബിസി ജാഗ്രത കമ്മീഷന് ചെയര്മാന് ബിഷപ് ഡോ. യൂഹാനോന്‍ മാര്‍ തെയഡോഷ്യസ്, വൈസ് ചെയര്മാന്മാരായ ബിഷപ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍, ബിഷപ് ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍ എന്നിവര്‍ ചേര്‍ന്നു പുറപ്പെടുവിച്ച പ്രസ്താവനയില്‍ വ്യക്തമാക്കി. കടലിന്റെ സ്വാഭാവികതയ്ക്ക്
Don’t want to skip an update or a post?